<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-8919606961085391430</id><updated>2012-01-23T04:44:50.637-08:00</updated><category term='the sun'/><category term='gabricha paus'/><category term='സിനിമ'/><category term='mathrubhumi'/><category term='longshots'/><category term='long shots'/><category term='phalke'/><category term='hunger'/><category term='Alexander Sokurov'/><category term='t sureshbabu'/><category term='che'/><category term='kaorostami'/><category term='taurus'/><category term='jafar panahi'/><category term='roman polanski'/><category term='iranian film'/><category term='ive loved you so long'/><category term='moloch'/><category term='cinema'/><category term='paresh mokashi'/><category term='film'/><category term='harishchandrachi'/><category term='broken embraces'/><category term='t.sureshbabu'/><category term='the ghost writer'/><title type='text'>ലോങ്‌ഷോട്ട്‌സ്‌</title><subtitle type='html'>മികച്ച സമകാലിക ലോകസിനിമകളിലേക്ക്‌ ഒരു നോട്ടം</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://lokacinema.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default?max-results=100'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>91</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-8919606961085391430.post-575545018933196633</id><published>2011-12-24T10:55:00.000-08:00</published><updated>2011-12-24T11:09:35.917-08:00</updated><category scheme='http://www.blogger.com/atom/ns#' term='the ghost writer'/><category scheme='http://www.blogger.com/atom/ns#' term='roman polanski'/><title type='text'>കൂലിയെഴുത്തുകാരന്റെ ആത്മബലി</title><content type='html'>&lt;span style="font-weight: bold; "&gt;&lt;span class="Apple-style-span" &gt;മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ ആത്മകഥയെഴുതാന്‍ അമേരിക്കയിലെത്തുന്ന കൂലിയെഴുത്തുകാരന്റെ അന്വേഷണവും കണ്ടെത്തലുമാണ്‌ റൊമാന്‍ പൊളാന്‍സ്‌കിയുടെ&lt;/span&gt; &lt;span class="Apple-style-span" &gt;ദി ഗോസ്‌റ്റ്‌ റൈറ്റര്‍&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/-FSzatwgWH-k/TvYh3I0702I/AAAAAAAABD4/IjbmgfD0IkU/s1600/the%2Bghost.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 266px;" src="http://4.bp.blogspot.com/-FSzatwgWH-k/TvYh3I0702I/AAAAAAAABD4/IjbmgfD0IkU/s400/the%2Bghost.jpg" border="0" alt="" id="BLOGGER_PHOTO_ID_5689772410375230306" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;``എല്ലാവരും പറയുന്ന ആര്‍ട്ട്‌ സിനിമയും സിനിമയ്‌ക്കുണ്ടാവണമെന്ന്‌ പറയുന്ന തത്ത്വചിന്താപരമായ ആഴവുമൊന്നും എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രാധാന്യമര്‍ഹിക്കുന്നില്ല. ക്യാമറ കൊണ്ട്‌, പ്രകാശം കൊണ്ട്‌, അഭിനേതാക്കളെക്കൊണ്ട്‌ വളരെ ലളിതമായി സിനിമയുണ്ടാക്കാനാണ്‌ എനിക്കിഷ്‌ടം''-പ്രശസ്‌ത പോളിഷ്‌ സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കി തന്റെ സിനിമാ സങ്കല്‌പം വ്യക്തമാക്കുന്നത്‌ ഇങ്ങനെയാണ്‌. എഴുപത്തിയെട്ടുകാരനായ പൊളാന്‍സ്‌കി ഇപ്പോഴും സിനിമയെടുക്കുന്നു.ആ പ്രതിഭയ്‌ക്ക്‌ ഒരു മങ്ങലും ഏറ്റിട്ടില്ല.49 വര്‍ഷം മുമ്പാണ്‌ പൊളാന്‍സ്‌കി ആദ്യ ചിത്രം സംവിധാനം ചെയ്‌തത്‌. പേര്‌:`നൈഫ്‌ ഇന്‍ ദ വാട്ടര്‍'. മൂന്ന്‌ കഥാപാത്രങ്ങളും ഒരു വഞ്ചിയുമാണ്‌ ഈ ചിത്രത്തിലുള്ളത്‌.അപരിചിതനായ യുവാവുമൊത്ത്‌ വഞ്ചി തുഴയാന്‍ പോകുന്ന ദമ്പതിമാര്‍ക്കിടയില്‍ രൂപം കൊള്ളുന്ന അസ്വാരസ്യങ്ങളാണ്‌ ഇതിന്റെ ഇതിവൃത്തം.മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ മത്സരിച്ചിട്ടുണ്ട്‌ ഈ പോളിഷ്‌ സിനിമ. `നൈഫ്‌ ഇന്‍ ദ വാട്ടറി'നു ശേഷം `റിപ്പല്‍ഷന്‍' (1965), `റോസ്‌ മേരീസ്‌ ബേബി' (1968),`മാക്‌ബത്ത്‌'(1971),`വാട്ട്‌'(1973),`ചീനാ ടൗണ്‍' (1974), `ദ ടെനന്റ്‌'(1976),`ടെസ്സ്‌'(1979),`ദ പിയാനിസ്റ്റ്‌'(2002), `ഒളിവര്‍ ട്വിസ്റ്റ്‌'(2005) തുടങ്ങിയ ചിത്രങ്ങള്‍ പുറത്തുവന്നു. ഇവയില്‍, ഏറെ അവാര്‍ഡുകള്‍ നേടിയെടുത്ത ചിത്രം `ദ പിയാനിസ്റ്റാ'ണ്‌. മികച്ച സംവിധായകനുള്ളതുള്‍പ്പെടെ നാല്‌ ഓസ്‌കറാണ്‌ ഈ ചിത്രം കരസ്ഥമാക്കിയത്‌. കാന്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രവും `ദ പിയാനിസ്റ്റ്‌' ആയിരുന്നു. പിയാനോ വാദകനായ പോളിഷ്‌ ജൂതന്‍ വ്‌ളാഡിസ്ലോ സ്‌പില്‍മാന്റെ ആത്മകഥയെ അവലംബിച്ചാണീ സിനിമയെടുത്തത്‌. രണ്ടാംലോകയുദ്ധകാലത്ത്‌ പോളണ്ടില്‍ നടമാടിയ നാസിഭീകരത തുറന്നുകാട്ടുന്ന ചിത്രമാണിത്‌. വംശക്കുരുതിയെ മറികടന്ന്‌ വീണ്ടും ജീവിതത്തിലേക്കും സംഗീതത്തിലേക്കും തിരിച്ചുവരുന്ന സ്‌പില്‍മാന്റെ അസാധാരണമായ കഥയാണ്‌ പൊളാന്‍സ്‌കി പറയുന്നത്‌.&lt;br /&gt;&lt;a href="http://2.bp.blogspot.com/-1Gj5bkM8reg/TvYh-Y80VbI/AAAAAAAABEE/yT7Bj-tQ14g/s1600/the-ghost-writer-movie-2.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 263px;" src="http://2.bp.blogspot.com/-1Gj5bkM8reg/TvYh-Y80VbI/AAAAAAAABEE/yT7Bj-tQ14g/s400/the-ghost-writer-movie-2.jpg" border="0" alt="" id="BLOGGER_PHOTO_ID_5689772534962345394" /&gt;&lt;/a&gt;&lt;br /&gt;2010ല്‍ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്‌ `ദ ഗോസ്റ്റ്‌ റൈറ്റര്‍'(ബ്രിട്ടനില്‍ `ദ ഗോസ്റ്റ്‌' എന്ന ശീര്‍ഷകത്തിലാണ്‌ ചിത്രം റിലീസായത്‌.) റോബര്‍ട്ട്‌ ഹാരിസിന്റെ നോവലാണ്‌ ഈ ഇംഗ്ലീഷ്‌ സിനിമയ്‌ക്കാധാരം. രാഷ്ട്രീയവും ചാരപ്പണിയും വഞ്ചനയും സാഹിത്യവുമെല്ലാം സ്‌പര്‍ശിച്ചുപോകുന്ന `ദ ഗോസ്റ്റ്‌ റൈറ്റര്‍' അസാധാരണമായ ഒരു സസ്‌പെന്‍സ്‌ ചിത്രമാണ്‌. പ്രേക്ഷകന്‍ ഊഹിക്കാത്ത വഴികളിലൂടെയാണ്‌ സിനിമയുടെ സഞ്ചാരം. അത്‌ ചെന്നവസാനിക്കുന്നിടത്തും അത്ഭുതം കാത്തുനില്‍ക്കുന്നു.നോവലിസ്റ്റിനൊപ്പം സംവിധായകന്‍ പൊളാന്‍സ്‌കിയും സിനിമയുടെ തിരക്കഥാരചനയില്‍ പങ്കാളിയാണ്‌.രണ്ട്‌ മണിക്കൂറുള്ള സിനിമയുടെ ഓരോ നിമിഷവും ഉദ്വേഗം നിറഞ്ഞതാണ്‌.&lt;br /&gt;മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആഡം ലാങ്ങിന്റെ ആത്മകഥ&lt;br /&gt;പൂര്‍ത്തിയാക്കാന്‍ അമേരിക്കയിലെത്തുന്ന ഒരു ബ്രിട്ടീഷുകാരനാണിതിലെ നായകന്‍. (ആഡം ലാങ്ങിന്‌ മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണി ബ്ലെയറുമായി സാദൃശ്യമുണ്ടെന്ന്‌ നിരൂപകര്‍ പറയുന്നു). ആരോപണങ്ങളുടെ പേരില്‍ അധികാരം വിട്ടൊഴിഞ്ഞ ലാങ്‌ ഭാര്യ റൂത്തിനോടും ഏതാനും സഹായികളോടുമൊപ്പം അമേരിക്കയിലെ ഒരു ദ്വീപില്‍ രഹസ്യമായി കഴിയുകയാണ്‌. ബ്രിട്ടനിലെ പ്രമുഖ പ്രസിദ്ധീകരണക്കമ്പനിയാണ്‌ ലാങ്ങിന്റെ ആത്മകഥ ഇറക്കുന്നത്‌. 100 കോടി ഡോളറാണ്‌ ലാങ്‌ ഇതിന്‌ പ്രതിഫലമായി വാങ്ങുന്നത്‌. മൈക്ക്‌ മക്കാറ എന്നൊരു കൂലിയെഴുത്തുകാരനാണ്‌ ലാങ്ങിന്റെ ആത്മകഥ തയ്യാറാക്കാന്‍ ആദ്യം വരുന്നത്‌. മൈക്ക്‌ രചന ഏതാണ്ട്‌ പൂര്‍ത്തിയാക്കിയിരുന്നു. പെട്ടെന്ന്‌ ഒരു ദിവസം മൈക്കിന്റെ മൃതദേഹം കടല്‍ത്തീരത്തടിയുന്നു. അങ്കലാപ്പിലായ പുസ്‌തകക്കമ്പനി മറ്റൊരു എഴുത്തുകാരനെ തേടുന്നു. ഒരു മാന്ത്രികന്റെ ആത്മകഥ തയ്യാറാക്കിക്കൊടുത്ത ബ്രിട്ടീഷ്‌ യുവാവിനാണ്‌ നറുക്ക്‌ വീണത്‌. രണ്ടര ലക്ഷം ഡോളര്‍ പ്രതിഫലത്തില്‍ അയാള്‍ പുസ്‌തകരചന ഏറ്റെടുക്കുന്നു. അയാളുടെ മുന്‍ഗാമി ആഡം ലാങ്ങിന്റെ ജീവിതം മുഴുവന്‍ പകര്‍ത്തിവെച്ചിട്ടുണ്ട്‌. പക്ഷേ, അതിനൊരു അടുക്കും ചിട്ടയും വന്നിട്ടില്ല.വായനക്കാരനെ പെട്ടെന്ന്‌ ആകര്‍ഷിക്കുന്ന ഒരു തുടക്കം വേണം. അതിന്റെ വേവലാതിയിലാണ്‌ രണ്ടാമത്തെ കൂലിയെഴുത്തുകാരന്‍.&lt;br /&gt;&lt;a href="http://2.bp.blogspot.com/-VzTiM6PczFM/TvYiHfSs3UI/AAAAAAAABEQ/m8_SSbwNLZw/s1600/ghostwriterreviewmovies-3.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 254px;" src="http://2.bp.blogspot.com/-VzTiM6PczFM/TvYiHfSs3UI/AAAAAAAABEQ/m8_SSbwNLZw/s400/ghostwriterreviewmovies-3.jpg" border="0" alt="" id="BLOGGER_PHOTO_ID_5689772691283565890" /&gt;&lt;/a&gt;&lt;br /&gt;23-ാം വയസ്സില്‍ രാഷ്ട്രീയത്തില്‍ വന്നയാളാണ്‌ ആഡം ലാങ്‌. അതിന്‌ കാരണക്കാരി റൂത്ത്‌ എന്ന കാമുകിയായിരുന്നു. അവളോടുള്ള പ്രണയമാണ്‌ ലാങ്ങിനെ രാഷ്ട്രീയത്തിലെത്തിച്ചത്‌. പിന്നീടവള്‍ ലാങ്ങിന്റെ ഭാര്യയായി. ലാങ്ങിന്റെ രാഷ്ട്രീയ വളര്‍ച്ചയ്‌ക്കു പിന്നില്‍ റൂത്തായിരുന്നു. കാര്യങ്ങള്‍ കൃത്യമായി കണക്കുകൂട്ടാന്‍ കഴിവുള്ള തന്റേടിയായ സ്‌ത്രീ. ലാങ്ങിന്റെ പതനത്തിലും റൂത്ത്‌ കൂടെയുണ്ട്‌. മുന്‍ഗാമി എഴുതിവെച്ചതില്‍ അവിടവിടെ ചില കണ്ണികള്‍ വിട്ടുപോയതായി രണ്ടാമത്തെ എഴുത്തുകാരന്‍ മനസ്സിലാക്കുന്നു. ആഡം ലാങ്ങിനെ ഇന്റര്‍വ്യൂ നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണയാള്‍.&lt;br /&gt;ഇതിനിടെ , ലാങ്ങിനെതിരെ പുതിയ ആരോപണമുയരുന്നു. ബ്രിട്ടീഷ്‌ സേന പിടികൂടിയ നാല്‌ അല്‍ഖ്വെയ്‌ദ പ്രവര്‍ത്തകരെ ഭരണത്തിലിരിക്കെ ആഡം ലാങ്‌ സി.ഐ.എ. ക്ക്‌ കൈമാറി എന്ന വിവരമാണ്‌ പുറത്തുവരുന്നത്‌. ചോദ്യം ചെയ്യലിനിടെ ഒരു അല്‍ഖ്വെയ്‌ദ പ്രവര്‍ത്തകന്‍ മര്‍ദനമേറ്റ്‌ മരിച്ചിരുന്നു. ലാങ്ങിനെ അന്താരാഷ്ട്ര കോടതിയില്‍ യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്യണമെന്ന്‌ ആവശ്യമുയരുന്നു. ബ്രിട്ടീഷ്‌ രാഷ്ട്രീയത്തില്‍ നിന്ന്‌ വിസ്‌മൃതനായ ലാങ്‌ ഇതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന്‌ ഇറാഖില്‍ ബ്രിട്ടന്‍ നടത്തിയത്‌ നിയമവിരുദ്ധ യുദ്ധമായിരുന്നു എന്നറിഞ്ഞ ബ്രിട്ടീഷ്‌ ജനത ലാങ്ങിനെതിരാവുന്നു. വിവാദങ്ങളില്‍ നിന്നുള്ള മുതലെടുപ്പ്‌ സ്വപ്‌നം കാണുന്ന പ്രസാധകക്കമ്പനി പുസ്‌തകം രണ്ടാഴ്‌ചയ്‌ക്കകം ഇറക്കണമെന്ന്‌ നിര്‍ബന്ധം പിടിക്കുന്നു.&lt;br /&gt;പുസ്‌തകം പൂര്‍ത്തിയാക്കാനാവാതെ ഒട്ടേറെ സന്ദേഹങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്‌ കൂലിയെഴുത്തുകാരന്റെ മനസ്സ്‌. തന്റെ മുന്‍ഗാമിയുടെ മരണത്തില്‍ അയാള്‍ക്ക്‌ സംശയം ജനിക്കുന്നു. അയാള്‍ എഴുത്തിനൊപ്പം അന്വേഷണവും മുന്നോട്ട്‌ കൊണ്ടുപോകുന്നു. അമിതമായി മദ്യപിച്ച്‌ കടലില്‍ മുങ്ങിമരിച്ചതാണ്‌ ആദ്യത്തെ എഴുത്തുകാരന്‍ എന്നാണ്‌ റൂത്തും മറ്റും വിശ്വസിപ്പിച്ചിരുന്നത്‌. അത്‌ ശരിയല്ലെന്ന്‌ അയാള്‍ക്ക്‌ ബോധ്യപ്പെടുന്നു. അതൊരു കൊലപാതകമായിരുന്നു. എന്തായിരുന്നു കാരണം? ഇവിടെ കൂലിയെഴുത്തുകാരന്‍ ആരും ഏല്‍പ്പിക്കാത്ത ദൗത്യം ഏറ്റെടുക്കുകയാണ്‌. അയാള്‍ രഹസ്യാന്വേഷകന്റെ റോളിലേക്ക്‌ മാറുന്നു. പുസ്‌തകം പൂര്‍ത്തിയാക്കുന്നതോടൊപ്പം തന്നെ ശക്തരായ, അജ്ഞാതരായ എതിരാളികളോട്‌ പോരാടി അയാള്‍ സത്യം കണ്ടുപിടിക്കുന്നു. അതിനയാള്‍ക്ക്‌ കൊടുക്കേണ്ടിവന്നത്‌ സ്വന്തം ജീവന്‍.&lt;br /&gt;നിഗൂഢത നിറഞ്ഞുനില്‍ക്കുന്ന ഒരു ദ്വീപാണ്‌ സിനിമയുടെ പശ്ചാത്തലം. മഴ പെയ്‌ത ഒരു രാത്രി. അവിടത്തെ ജങ്കാറില്‍ കടത്ത്‌ കടക്കാനെത്തിയ ഒരു കാര്‍ അനാഥമായി കിടക്കുന്നു. പിറ്റേന്ന്‌ രാവിലെ കടല്‍ത്തീരത്ത്‌ ഒരു പുരുഷന്റെ മൃതദേഹം. ആഡം ലാങ്ങിന്റെ ആത്മകഥയുടെ ആദ്യരചയിതാവിന്റേതായിരുന്നു അത്‌. റൊമാന്‍ പൊളാന്‍സ്‌കിയുടെ ഫ്ര ദ ഗോസ്റ്റ്‌ റൈറ്റര്‍ ഫ്ര ഇവിടെ നിന്നാണ്‌ തുടങ്ങുന്നത്‌. നമ്മുടെ നിഗമനങ്ങളെ അസ്ഥാനത്താക്കി പൊളാന്‍സ്‌കി ആ മൃതദേഹത്തെ അവിടെത്തന്നെ ഉപേക്ഷിക്കുന്നു. മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനു പകരം ആഡം ലാങ്ങിന്റെ ജീവിതത്തിലേക്കാണ്‌ സംവിധായകന്‍ കടന്നു ചെല്ലുന്നത്‌. അവിടെ രാഷ്ട്രീയവും പ്രണയവും അധികാര നഷ്‌ടവും ആത്മവഞ്ചനയുമെല്ലാമുണ്ട്‌. അപ്പപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നതിനാല്‍ ഇതിവൃത്തത്തിന്‌ കാലികപ്രാധാന്യവും കൈവരുന്നു. ഇറാഖ്‌ യുദ്ധത്തിന്റെ പ്രസക്തി തന്നെ പൊളാന്‍സ്‌കി ഈ ചിത്രത്തിലൂടെ ചോദ്യം ചെയ്യുകയാണ്‌. ഇറാഖ്‌ യുദ്ധത്തില്‍ സൈനികരായ മക്കളെ നഷ്‌ടപ്പെട്ട ബ്രിട്ടീഷുകാര്‍ മുന്‍ പ്രധാനമന്ത്രിയെ രാജ്യദ്രോഹി എന്നാണ്‌ മുദ്ര കുത്തുന്നത്‌. മുപ്പത്‌ കൊല്ലം ബ്രിട്ടീഷ്‌ സേനയെ സേവിച്ച ഒരു മുന്‍ സൈനികന്റെ വെടിയേറ്റാണ്‌ ആഡംലാങ്‌ ഒടുവില്‍ മരിക്കുന്നത്‌.&lt;br /&gt;&lt;a href="http://1.bp.blogspot.com/-wmf0yHjecKI/TvYiUOBIa-I/AAAAAAAABEc/0Vwl13_-1kc/s1600/19ghostspan-1-articleLarge.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 221px;" src="http://1.bp.blogspot.com/-wmf0yHjecKI/TvYiUOBIa-I/AAAAAAAABEc/0Vwl13_-1kc/s400/19ghostspan-1-articleLarge.jpg" border="0" alt="" id="BLOGGER_PHOTO_ID_5689772909984771042" /&gt;&lt;/a&gt;&lt;br /&gt;കൂലിയെഴുത്തുകാരനായി വന്ന്‌ അന്വേഷകന്റെ റോളിലെത്തുന്ന യുവാവാണ്‌ ഈ സിനിമയിലെ ശക്തനായ കഥാപാത്രം. തുടക്കത്തില്‍, ആഡം ലാങ്ങിന്റെ നിഴലിനുള്ളില്‍ പതുങ്ങിനില്‍ക്കുകയാണ്‌ ഈ കഥാപാത്രം. പിന്നീട്‌, ആ നിഴലിനെയും അതിജീവിച്ച്‌ അയാള്‍ വളരുന്നു. ആത്മാവില്ലാത്ത, വികാരമില്ലാത്ത വെറും പ്രേതമാണ്‌ കൂലിയെഴുത്തുകാരന്‍ എന്ന്‌ അയാള്‍ക്കറിയാം. വിവാഹവീട്ടില്‍ വെപ്പാട്ടിയെപ്പോലെ അകറ്റിനിര്‍ത്തപ്പെടേണ്ടയാള്‍. താനെഴുതിയ പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങിലേക്ക്‌്‌്‌ അയാള്‍ക്ക്‌ ക്ഷണം കിട്ടുന്നില്ല. ക്ഷണിക്കപ്പെടാത്ത അതിഥിയായി , ആത്മനിന്ദ പേറിയാണ്‌ അയാളവിടെ എത്തുന്നത്‌. അവിടെ വെച്ചാണയാള്‍ റൂത്ത്‌ ലാങ്ങിന്റെ പൊയ്‌മുഖം കീറിയെറിയുന്നതും ഒടുവില്‍, മരണത്തിലേക്ക്‌ ഇറങ്ങിപ്പോകുന്നതും . സിനിമയില്‍ ഒരിക്കല്‍പോലും ഈ കഥാപാത്രത്തിന്റെ പേര്‌ പരാമര്‍ശിക്കുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്‌.&lt;br /&gt;ജീവിതത്തിലെ തിരിച്ചടികളും പ്രായവും പൊളാന്‍സ്‌കിയിലെ ചലച്ചിത്രകാരനെ തളര്‍ത്തുന്നില്ല എന്ന്‌ ഫ്രദ ഗോസ്റ്റ്‌ റൈറ്റര്‍' സാക്ഷ്യപ്പെടുത്തുന്നു. നടനായാണ്‌ അദ്ദേഹം സിനിമയിലെത്തിയത്‌. നേരിടേണ്ടിവന്ന ഓരോ പരാജയവും തന്നില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തിയെന്നാണ്‌ പൊളാന്‍സ്‌കി പറയുന്നത്‌. കുട്ടിക്കാലത്ത്‌ നാസി ഭീകരതയ്‌ക്ക്‌ ഇരയായ ആളാണ്‌ ജൂതനായ പൊളാന്‍സ്‌കി. അനാഥനെപ്പോലെയായിരുന്നു ബാല്യം. 1939-ല്‍ ജര്‍മന്‍കാര്‍ പോളണ്ട്‌ കീഴടക്കിയപ്പോള്‍ അച്ഛനെയും അമ്മയെയും തടങ്കല്‍പ്പാളയത്തിലടച്ചു. തെണ്ടിത്തിരിഞ്ഞ്‌ നടന്ന പൊളാന്‍സ്‌കിക്ക്‌ അച്ഛനെ തിരിച്ചുകിട്ടിയത്‌ ആറു വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌. അമ്മ ഓഷ്‌വിറ്റ്‌സിലെ നാസി തടവറയില്‍ വധിക്കപ്പെട്ടിരുന്നു. ഗര്‍ഭിണിയായിരിക്കെ 1969-ല്‍ ഭാര്യ ഷാരോണ്‍ ടാറ്റെയും വധിക്കപ്പെട്ടു. നടിയായിരുന്ന ഷാരോണ്‍ പൊളാന്‍സ്‌കിയുടെ സിനിമാജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നു. ഏറ്റവുമൊടുവില്‍, പഴയൊരു ലൈംഗികപീഡനക്കേസില്‍ പൊളാന്‍സ്‌കി അറസ്റ്റിലുമായി. ഫ്രആജീവനാന്തനേട്ട' ത്തിനുള്ള അവാര്‍ഡ്‌ സ്വീകരിക്കാനായി സൂറിച്ച്‌ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അറസ്റ്റ്‌. 2010 മേയിലാണ്‌ അദ്ദേഹം മോചിതനായത്‌. അതിനുശേഷമാണ്‌ പൊളാന്‍സ്‌കി ഫ്രഗോസ്റ്റ്‌ റൈറ്റര്‍' പൂര്‍ത്തിയാക്കിയത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-575545018933196633?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/575545018933196633/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=575545018933196633' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/575545018933196633'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/575545018933196633'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2011/12/blog-post.html' title='കൂലിയെഴുത്തുകാരന്റെ ആത്മബലി'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-FSzatwgWH-k/TvYh3I0702I/AAAAAAAABD4/IjbmgfD0IkU/s72-c/the%2Bghost.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-6655644776894427104</id><published>2011-11-22T12:14:00.000-08:00</published><updated>2011-11-22T12:30:56.450-08:00</updated><category scheme='http://www.blogger.com/atom/ns#' term='long shots'/><category scheme='http://www.blogger.com/atom/ns#' term='che'/><category scheme='http://www.blogger.com/atom/ns#' term='t.sureshbabu'/><title type='text'>ചെയുടെ ഗറില്ലാ ജീവിതം</title><content type='html'>&lt;a href="http://4.bp.blogspot.com/-LbDDSVYMGuE/TswFiMGxeyI/AAAAAAAABDU/5wWkcZxpPO0/s1600/che-1.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 309px;" src="http://4.bp.blogspot.com/-LbDDSVYMGuE/TswFiMGxeyI/AAAAAAAABDU/5wWkcZxpPO0/s400/che-1.jpg" border="0" alt="" id="BLOGGER_PHOTO_ID_5677919315130678050" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ക്യൂബയിലും ബൊളീവിയയിലും ഗറില്ലാ പോരാട്ടം നയിച്ച ചെഗുവേരയുടെ ആദ്യനാളുകളെ ആസ്‌പദമാക്കിയുള്ള 'ചെ' എന്ന സ്‌പാനിഷ്‌ സിനിമയെക്കുറിച്ച്‌ &lt;/span&gt;&lt;br /&gt;&lt;br /&gt;വിപ്ലവനായകന്‍ ഏണസ്റ്റോ ചെ ഗുവേര എന്ന ചെ രക്തസാക്ഷിയായിട്ട്‌ ഒക്ടോബര്‍ ഒന്‍പതിന്‌ 43 വര്‍ഷമാവുന്നു. (1967 ഒക്ടോബര്‍ ഒന്‍പതിനാണ്‌ ബൊളീവിയയില്‍ അദ്ദേഹം വീരമരണം വരിച്ചത്‌.) ചെയുടെ ജീവിതം ആസ്‌പദമാക്കി ഏതാനും ഫീച്ചര്‍ സിനിമകളും ഡോക്യുമെന്‍ററികളും ഇറങ്ങിയിട്ടുണ്ട്‌. ഫീച്ചര്‍ സിനിമയില്‍ ആദ്യത്തേത്‌ 1968-ല്‍ പുറത്തിറങ്ങി. പേര്‌ `ദ ഡെഡ്‌ ഓഫ്‌ ചെ'. ഇത്‌ ഇറ്റാലിയന്‍ സിനിമയാണ്‌. 1969-ല്‍ ഇറങ്ങിയ `ചെ' ഇംഗ്ലീഷ്‌ ചിത്രമാണ്‌. ഒമര്‍ ഷരീഫാണ്‌ ഈ ചിത്രത്തില്‍ ചെ ആയി വേഷമിട്ടത്‌. ശ്രദ്ധേയമായ മറ്റൊരു ചിത്രം 2005-ല്‍ ഇറങ്ങിയ `മോട്ടോര്‍ സൈക്കിള്‍ ഡയറീസ്‌' ആണ്‌. ആല്‍ബര്‍ട്ടൊ ഗ്രനാഡൊ എന്ന സുഹൃത്തിനൊപ്പം ബൈക്കില്‍ തെക്കേ അമേരിക്കയിലൂടെ ചെ നടത്തിയ യാത്രയാണ്‌ ഈ സ്‌പാനിഷ്‌ ചിത്രത്തിന്‍െറ ഇതിവൃത്തം. 23-ാം വയസ്സില്‍, മെഡിക്കല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴായിരുന്നു ചെയുടെ യാത്ര. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരുടെ ലോകം അദ്ദേഹം അടുത്തറിഞ്ഞത്‌ ഈ യാത്രയിലാണ്‌. സാമൂഹിക അനീതികള്‍ക്കെതിരെ പോരാടാന്‍ ചെയെ പ്രേരിപ്പിച്ചത്‌ ഈ യാത്രയാണ്‌. &lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;`സേ ഗുഡ്‌ മോണിങ്‌ ഡാഡ്‌' എന്ന സ്‌പാനിഷ്‌ ചിത്രം 2006-ല്‍ പുറത്തു വന്നു. ഏറ്റവുംഒടുവിലത്തെ ഫീച്ചര്‍ സിനിമ 2008-ല്‍ ഇറങ്ങി. പേര്‌ `ചെ'. ഇതിന്‌ രണ്ടു ഭാഗങ്ങളുണ്ട്‌. രണ്ടും കൂടി ഏതാണ്ട്‌ നാലര മണിക്കൂര്‍ വരും.`ദ ഹാന്‍ഡ്‌സ്‌ ഓഫ്‌ ചെ ഗുവേര' (2005), `ചെ: റൈസ്‌ ആന്‍ഡ്‌ ഫാള്‍' (2007) എന്നിവയാണ്‌ ചെ ഗുവേരയെക്കുറിച്ചുള്ള പ്രധാന ഡോക്യുമെന്‍ററികള്‍. `ദ ഹാന്‍ഡ്‌സ്‌ ഓഫ്‌ ചെ ഗുവേര' ഡച്ച്‌ ഡോക്യുമെന്‍ററിയാണ്‌. വെടിവെച്ചുകൊന്നശേഷം ചെയുടെ കൈകള്‍ ബൊളീവിയന്‍ സൈനികര്‍ വെട്ടിമാറ്റിയിരുന്നു. തിരിച്ചറിയലിന്‌ വിരലടയാളം എടുക്കാന്‍ എന്നാണിതിന്‌ ന്യായീകരണം പറഞ്ഞിരുന്നത്‌. ചെയുടെ കൈകള്‍ തേടിയുള്ള അന്വേഷണമാണ്‌ ഈ ഡോക്യുമെന്‍ററി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;2008-ല്‍ ലോകത്തിറങ്ങിയ മികച്ച പത്തു സിനിമകളിലൊന്നായാണ്‌ `ചെ'യെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്‌. ഹോളിവുഡ്‌ സംവിധായകനായ സ്റ്റീവന്‍ സൊഡര്‍ബര്‍ഗ്‌ ആണ്‌ ഈ സ്‌പാനിഷ്‌ സിനിമ സംവിധാനം ചെയ്‌തത്‌. കാന്‍, ന്യൂയോര്‍ക്ക്‌, ടൊറന്‍േറാ മേളകളില്‍ `ചെ' കാണിച്ചിട്ടുണ്ട്‌. 2009-ലെ കാന്‍ ഫിലിം മേളയില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്‌ `ചെ'യില്‍ ചെ ഗുവേരയായി ജീവിച്ച ബനീഷ്യോ ഡല്‍ ടോറോയാണ്‌. (2000-ത്തില്‍ `ട്രാഫിക്‌' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ഓസ്‌കര്‍ നേടിയിട്ടുണ്ട്‌ ബനീഷ്യോ.)39-ാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച ചെ ഗുവേരയുടെ അവസാനകാലത്തെ മൂന്നു വര്‍ഷങ്ങളാണ്‌ `ചെ' എന്ന സിനിമയില്‍ ചിത്രീകരിക്കുന്നത്‌. ക്യൂബയില്‍ രണ്ടു വര്‍ഷം, ബൊളീവിയയില്‍ ഏതാണ്ട്‌ 11 മാസം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/-RaQI1oi-AIs/TswGGPAGrcI/AAAAAAAABDg/pOiOuGr4pp8/s1600/che-2.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 183px; height: 275px;" src="http://1.bp.blogspot.com/-RaQI1oi-AIs/TswGGPAGrcI/AAAAAAAABDg/pOiOuGr4pp8/s400/che-2.jpg" border="0" alt="" id="BLOGGER_PHOTO_ID_5677919934383304130" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div&gt;`അര്‍ജന്‍ൈറന്‍' എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ആദ്യഭാഗത്ത്‌ ക്യൂബയാണ്‌ പശ്ചാത്തലം. ക്യൂബന്‍ വിപ്ലവത്തിന്‌ നായകത്വം വഹിച്ച ഫിദല്‍ കാസ്‌ട്രോയോടൊപ്പം പൊരുതുന്ന ചെയെ നമുക്കീ ചിത്രത്തില്‍ കാണാം. രണ്ടാം ഭാഗത്തിന്‌ `ഗറില്ല' എന്നാണ്‌ ശീര്‍ഷകം. ഇവിടെയെത്തുമ്പോള്‍ ചെ ഗുവേര മാത്രമേ നേതൃസ്ഥാനത്തുള്ളൂ. ഏകാധിപതിയായ സൈനികമേധാവി ജന. റെനെ ബറിയന്ദോസിനെതിരായ ഗറില്ലാസമരമാണ്‌ ബൊളീവിയയില്‍ നടന്നത്‌. ഒന്ന്‌ വിജയത്തിന്‍െറ കഥ പറയുന്നു. മറ്റൊന്ന്‌ പരാജയത്തിന്‍െറയും. ക്യൂബയില്‍ ഫിദലും ചെയും വിജയിച്ചു. ബൊളീവിയയില്‍ ചെ തോറ്റു. എങ്കിലും തോല്‍ക്കുന്നവരുടെ പോരാട്ടത്തിനും ഏറെ മഹത്ത്വമുണ്ടെന്ന്‌ സിനിമയുടെ രണ്ടാം ഭാഗം ഓര്‍മപ്പെടുത്തുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; ചരിത്രത്തിന്‌ ഏറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്‌ ആ തോല്‍വി. ``ഞങ്ങളുടെ തോല്‍വി ബൊളീവിയന്‍ കര്‍ഷകരെ ഉണര്‍ത്തിയേക്കാം'' എന്നാണ്‌ അവസാനനിമിഷത്തിലും ചെ പ്രത്യാശിച്ചിരുന്നത്‌.ചെഗുവേരയുടെ ഗറില്ലാജീവിതത്തിനാണ്‌ `ചെ' എന്ന സിനിമയില്‍ പ്രാധാന്യം. ചെയുടെ വിപ്ലവജീവിതത്തിലെ കുറെ വര്‍ഷങ്ങള്‍ സംവിധായകന്‍ വിട്ടുകളഞ്ഞിരിക്കുന്നു. അതുപോലെ, ചെയുടെ കുടുംബവും പിന്നാമ്പുറത്താണ്‌. കുടുംബത്തെപ്പറ്റി ഒന്നോ രണ്ടോ തവണ ചെ പരാമര്‍ശിക്കുന്നുണ്ട്‌. പിന്നെ ഒരു തവണ കുടുംബാംഗങ്ങളെ കാണിക്കുന്നുമുണ്ട്‌. അതിനപ്പുറം, കുടുംബത്തെക്കുറിച്ച്‌ സൂചനകളൊന്നും സിനിമ നല്‍കുന്നില്ല. നല്ല നാളേക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ വിപ്ലവകാരികള്‍ക്ക്‌ കുടുംബം അപ്രസക്തമായിത്തീരുകയാണ്‌. കടുത്ത ആസ്‌ത്‌മ രോഗത്തിനുപോലും ചെയുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിഞ്ഞിരുന്നില്ല.ഒന്നാം ഭാഗത്ത്‌ ഫിദലിനൊപ്പം ചെഗുവേരയ്‌ക്കും തുല്യപ്രാധാന്യമുണ്ട്‌. ബാറ്റിസ്റ്റ എന്ന ഏകാധിപതിക്കെതിരെ അവര്‍ ഒരുമിച്ചാണ്‌ പൊരുതുന്നത്‌. `ക്യൂബെന്‍ വിപ്ലവത്തിന്‍െറ ബുദ്ധികേന്ദ്രം. ഫിദലിനു പിന്നിലെ കരുത്ത്‌''- ഇങ്ങനെയാണ്‌ ചെയെ ആദ്യ ഭാഗത്ത്‌ വിശേഷിപ്പിക്കുന്നത്‌.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; രണ്ടാം ഭാഗത്ത്‌, ക്യൂബന്‍ ഭരണാധികാരിയായ ഫിദല്‍ കാസ്‌ട്രോയെ പിന്നോട്ടു തള്ളി ചെയെ പൂര്‍ണതയിലെത്തിക്കുകയാണ്‌ സംവിധായകന്‍. വേഷംമാറി റമോണ്‍ എന്ന കള്ളപ്പേരില്‍ ബൊളീവിയയിലെത്തുന്ന ചെയാണ്‌ രണ്ടാം ഭാഗത്ത്‌ ഓരോ ഫ്രെയിമിലും നിറഞ്ഞുനില്‍ക്കുന്നത്‌. ഡയറിയിലെ താളുകള്‍ മറിയുന്നതുപോലെ സംഭവങ്ങള്‍ കടന്നുവരുന്നു. ചെ ബൊളീവിയയില്‍ എത്തുന്നത്‌ 1966 നവംബര്‍ മൂന്നിനാണ്‌. 341-ാം ദിവസം ആ ജീവിതത്തിന്‌ അന്ത്യമാവുന്നു. ഈ 341 ദിവസങ്ങളിലെ നിര്‍ണായക സംഭവങ്ങളാണ്‌ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്‌. ചെ എഴുതിയ `ബൊളീവിയന്‍ ഡയറി'യെ ആധാരമാക്കിയുള്ളതാണ്‌ സിനിമയുടെ രണ്ടാം ഭാഗം. പിടിക്കപ്പെടുന്നതിന്‌ ഒരു ദിവസം മുമ്പു വരെ (1967 ഒക്ടോബര്‍ 7) അദ്ദേഹം ഡയറി എഴുതിയിരുന്നു.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-h3rrHM7WP8Y/TswGUkfH2ZI/AAAAAAAABDs/ixZktCrjQEI/s1600/che-3.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 350px; height: 200px;" src="http://4.bp.blogspot.com/-h3rrHM7WP8Y/TswGUkfH2ZI/AAAAAAAABDs/ixZktCrjQEI/s400/che-3.jpg" border="0" alt=""id="BLOGGER_PHOTO_ID_5677920180668717458" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt; മരണം വരെ പോരാടാന്‍ തയ്യാറെടുത്ത വിപ്ലവകാരിയുടെ ജീവിതമെന്തെന്ന്‌ ഈ ഡയറിക്കുറിപ്പിലുണ്ടായിരുന്നു. തന്‍െറ കൂട്ടത്തില്‍ത്തന്നെയുള്ള സംശയാലുക്കളെയും ഭീരുക്കളെയും ചെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്‌. അതുപോലെ, പുറത്തുനിന്നുള്ള ഒറ്റുകാരെയും.ധൈര്യവും സാഹസികതയും മനുഷ്യസേ്‌നഹവും ഒത്തുചേര്‍ന്ന ഒരു വിപ്ലവകാരിയെയാണ്‌ `ചെ' എന്ന നീണ്ട സിനിമയില്‍ അവതരിപ്പിക്കുന്നത്‌. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അര്‍ജന്‍റീനക്കാരനായ ഏണസ്റ്റോ ചെ ഗുവേര ഒരു കമ്യൂണിസ്റ്റ്‌ വിപ്ലവകാരി മാത്രമായിരുന്നില്ല. ഡോക്ടര്‍, എഴുത്തുകാരന്‍, ബുദ്ധിജീവി, നയതന്ത്രജ്ഞന്‍ എന്നീ നിലകളിലും ചെ ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്‍െറ വ്യക്തിത്വത്തിന്‌ തിളക്കം കൂട്ടുന്ന ഈ സവിശേഷതകളും ചിത്രം പ്രത്യേകം എടുത്തുകാട്ടുന്നുണ്ട്‌.കലാപരമായി മികച്ചുനില്‍ക്കുന്ന സിനിമയല്ലിത്‌. എങ്കിലും ലോകജനതയെ സ്വാധീനിച്ച ഒരു വ്യക്തിത്വത്തിന്‍െറ സജീവമായൊരു രേഖാചിത്രം നല്‍കുന്നുണ്ട്‌ ഈ സിനിമ. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-6655644776894427104?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/6655644776894427104/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=6655644776894427104' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/6655644776894427104'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/6655644776894427104'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2011/11/blog-post.html' title='ചെയുടെ ഗറില്ലാ ജീവിതം'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-LbDDSVYMGuE/TswFiMGxeyI/AAAAAAAABDU/5wWkcZxpPO0/s72-c/che-1.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-1978800644871976469</id><published>2011-09-14T12:06:00.000-07:00</published><updated>2011-09-14T12:17:20.905-07:00</updated><title type='text'>പേര്‍ഷ്യന്‍ പൂച്ചകളെക്കുറിച്ച്‌  എന്തറിയാം?</title><content type='html'>&lt;span style="font-weight:bold;"&gt; 2009-ല്‍ കാന്‍, മിയാമി, സാവോപോളോ, ടോക്കിയോ ഫിലിംമേളകളില്‍ അവാര്‍ഡ്‌ നേടിയ ചിത്രമാണ്‌ `നോ വണ്‍ നോസ്‌ എബൗട്ട്‌ പേര്‍ഷ്യന്‍ ക്യാറ്റ്‌സ്‌'&lt;/span&gt;. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-bbiPf6fVMRY/TnD9HjaW5pI/AAAAAAAABDE/mWtMGLASEN0/s1600/pertian%2Bcats.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 207px;" src="http://3.bp.blogspot.com/-bbiPf6fVMRY/TnD9HjaW5pI/AAAAAAAABDE/mWtMGLASEN0/s400/pertian%2Bcats.jpg" border="0" alt=""id="BLOGGER_PHOTO_ID_5652295838556677778" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇറാനിലെ കുര്‍ദിഷ്‌ സംവിധായകന്‍ ബഹ്‌മാന്‍ ഗൊബാദി സദാ അസ്വസ്ഥനാണ്‌. പുതിയൊരു സിനിമയെപ്പറ്റി ആലോചിക്കുമ്പോഴേ അദ്ദേഹത്തിന്‌ ആധി തുടങ്ങും. തിരക്കഥ രൂപപ്പെട്ടുകഴിഞ്ഞാല്‍ നേരെയങ്ങ്‌ ഷൂട്ടിങ്‌ തുടങ്ങാനാവില്ല. തിരക്കഥയ്‌ക്ക്‌ അധികാരികളുടെ അംഗീകാരം നേടണം. ചിലപ്പോള്‍ അവര്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്തി വീണ്ടും സമര്‍പ്പിക്കേണ്ടിവരും. സ്വതന്ത്രമായ മനസ്സോടെയല്ല താന്‍ തിരക്കഥ രചിക്കുന്നതെന്ന്‌ ഗൊബാദി പറയുന്നു. വിലക്കുകളാണ്‌ വാക്കുകള്‍ക്ക്‌ മുമ്പേ മനസ്സില്‍ കടന്നുവരിക. തിരക്കഥയുടെ സെന്‍സര്‍ഷിപ്പിനെക്കുറിച്ചാണ്‌ എപ്പോഴും അദ്ദേഹത്തിന്റെ വേവലാതി. തിരക്കഥയുമായി നിത്യവും സാംസ്‌കാരിക മന്ത്രാലയത്തില്‍ പോകേണ്ടിവരും. പത്തുമണിക്കൂര്‍ വരെ ചിലപ്പോള്‍ ഉദ്യോഗസ്ഥരുടെ ദയാകടാക്ഷത്തിനായി കാത്തുനില്‍ക്കേണ്ടിവന്നിട്ടുണ്ട്‌. എന്നിട്ടും ഗൊബാദി സിനിമയെടുക്കുന്നു; ആത്മരോഷം ഉള്ളിലടക്കിക്കൊണ്ട്‌. &lt;br /&gt;തിരക്കഥയ്‌ക്ക്‌ അംഗീകാരം വാങ്ങാതെയാണ്‌ അദ്ദേഹം ഏറ്റവുമൊടുവിലത്തെ ചിത്രമായ `നോ വണ്‍ നോസ്‌ എബൗട്ട്‌ പേര്‍ഷ്യന്‍ ക്യാറ്റ്‌സ്‌' (No one knows about Persian cats) എടുത്തത്‌. 17 ദിവസം കൊണ്ട്‌ വളരെ രഹസ്യമായാണ്‌ ടെഹ്‌റാനില്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയത്‌. &lt;br /&gt;എല്ലാ കുര്‍ദുകളെയുംപോലെ കടുത്ത സദ്ദാംവിരുദ്ധനാണ്‌ ഗൊബാദി. നാലഞ്ച്‌ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന 40 ലക്ഷം കുര്‍ദുകളുടെ പ്രതിനിധിയാണദ്ദേഹം. എല്ലായിടത്തും കുര്‍ദുകളുടെ മുന്നില്‍ മതിലുകളുണ്ട്‌. എങ്കിലും അവര്‍ ജീവിതത്തെ സ്‌നേഹിക്കുന്നു. സംഗീതം ഏറെ ഇഷ്‌ടപ്പെടുന്നു. അവരുടെ ജീവിതത്തില്‍നിന്നാണ്‌ ഗൊബാദി തന്റെ സിനിമകള്‍ രൂപപ്പെടുത്തുന്നത്‌. അതിര്‍ത്തികളില്ലാത്ത ഒരു ലോകമാണ്‌ ഗൊബാദിയുടെ ആഗ്രഹം. അവിടെ, വിലക്കുകളില്ലാതെ സംഗീതവുമുണ്ടെങ്കില്‍ ജീവിതം പൂര്‍ണമായി. &lt;br /&gt;??നാല്‍പ്പത്തിരണ്ടുകാരനായ ഗൊബാദി പതിനെട്ടാംവയസ്സില്‍ തുടങ്ങിയതാണ്‌ സിനിമാസംവിധാനം. ആകെ അഞ്ച്‌ ഫീച്ചര്‍ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. ഹ്രസ്വചിത്രത്തിലായിരുന്നു തുടക്കം. രണ്ടായിരത്തില്‍ ആദ്യത്തെ ഫീച്ചര്‍ചിത്രം പുറത്തുവന്നു. പേര്‌: `എ ടൈം ഫോര്‍ ഡ്രങ്കണ്‍ ഹോഴ്‌സസ്‌' (A time for drunken horses ). മാതാപിതാക്കളുടെ മരണശേഷം കുടുംബഭാരം തലയില്‍ വീഴുന്ന അയൂബ്‌ എന്ന കുര്‍ദ്‌ ബാലന്റെ കഠിനജീവിതയാത്രയാണ്‌ ഈ ചിത്രത്തിന്റെ ഇതിവൃത്തം. 2004-ല്‍ ഇറങ്ങിയ `ടര്‍ട്ട്‌ല്‍സ്‌ കാന്‍ ഫ്‌ളൈ' (Turtles can fly) എന്ന സിനിമയും കുട്ടികളുടെ യാതനാപര്‍വത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. 2003-ല്‍ അമേരിക്ക ഇറാഖില്‍ നടത്തിയ ആക്രമണത്തിന്‌ തൊട്ടുമുമ്പുള്ള ഒരു കുര്‍ദ്‌ അഭയാര്‍ഥിക്യാമ്പാണ്‌ ഇതിന്റെ പശ്ചാത്തലം. യുദ്ധത്തിനിരയാകുന്ന കുട്ടികളിലൂടെ ഒരു ജനതയുടെ ജീവിതസമരം ആവിഷ്‌കരിക്കുകയായിരുന്നു ഗൊബാദി ഈ ചിത്രങ്ങളില്‍. അടുത്ത ചിത്രംതൊട്ട്‌ ഗൊബാദിയുടെ സഞ്ചാരവഴി മാറുന്നു. സംഗീതത്തിന്‌ പ്രമേയത്തില്‍ മുന്‍തൂക്കം കൈവരുന്നു. പക്ഷേ, അപ്പോഴും ജനതയുടെ ജീവിതയാതനകളെ ചിത്രത്തിന്റെ പശ്ചാത്തലമായി നിര്‍ത്തുന്നുണ്ടദ്ദേഹം. 2005-ലെ ' മറൂണ്‍ഡ്‌ ഇന്‍ ഇറാഖ്‌ ' (Marooned in Iraq ) മിര്‍സ എന്നവൃദ്ധഗായകന്‍ ഗായകരായ തന്റെ രണ്ട്‌ ആണ്‍മക്കളുമൊത്ത്‌ ഇറാഖിലേക്ക്‌ നടത്തുന്ന അന്വേഷണയാത്രയുടെ കഥ പറയുന്നു. ഗായികമാര്‍ക്ക്‌ ഇറാനില്‍ വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്‌ തന്റെ സുഹൃത്തിനൊപ്പം ഇറാഖിലേക്ക്‌ രക്ഷപ്പെട്ട മുന്‍ഭാര്യയെ കണ്ടെത്താനാണ്‌ മിര്‍സ അഭയാര്‍ഥിക്യാമ്പുകള്‍ തോറും അന്വേഷണം നടത്തുന്നത്‌. 2006-ലെ `ഹാഫ്‌ മൂണ്‍' എന്ന ചിത്രത്തിലും ഒരു വൃദ്ധഗായകനാണ്‌ പ്രധാന കഥാപാത്രം. കുര്‍ദിസ്‌താനില്‍ തന്റെ അവസാന കച്ചേരി നടത്താന്‍ യാത്രയാകുന്ന മാമു എന്ന ഗായകനും സംഗീതകാരന്മാരായ ആണ്‍മക്കളാണ്‌ കൂട്ട്‌. ഏറ്റവും അവസാനത്തെ ചിത്രമായ `നോ വണ്‍ നോസ്‌ എബൗട്ട്‌ പേര്‍ഷ്യന്‍ ക്യാറ്റ്‌സ്‌' ഏതു പ്രതിസന്ധിയിലും സംഗീതത്തെ ഉപാസിക്കാന്‍ തയ്യാറാവുന്ന കുറെ മനുഷ്യരുടെ കഥ അനാവരണം ചെയ്യുന്നു. &lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-MBipo1EbeHs/TnD9XtqDx2I/AAAAAAAABDM/UR3oA5tux4Y/s1600/pertian%2Bca.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 223px;" src="http://4.bp.blogspot.com/-MBipo1EbeHs/TnD9XtqDx2I/AAAAAAAABDM/UR3oA5tux4Y/s400/pertian%2Bca.jpg" border="0" alt=""id="BLOGGER_PHOTO_ID_5652296116184794978" /&gt;&lt;/a&gt;?ആദ്യത്തെ നാലു ചിത്രങ്ങളിലും ഗ്രാമകേന്ദ്രീകൃതമായ പ്രമേയങ്ങളാണ്‌ ഗൊബാദി സ്വീകരിച്ചിരുന്നത്‌. `നോ വണ്‍ നോസി'ലെത്തുമ്പോള്‍ ഗൊബാദി നഗരത്തിലേക്ക്‌ കടക്കുന്നു. ടെഹ്‌റാന്‍ നഗരമാണ്‌ പശ്ചാത്തലം. പക്ഷേ, നഗരജീവിതത്തിന്റെ രേഖാചിത്രമൊന്നുമല്ല കാണിക്കുന്നത്‌. ഇറാന്റെ അനുസ്യൂതമായ സംഗീത പാരമ്പര്യം ഉയര്‍ത്തിക്കാണിക്കുകയാണ്‌ ഗൊബാദി. ഭരണകൂടത്തിന്റെ വിലക്കുകള്‍ ലംഘിച്ചും പാശ്ചാത്യ, ഇറാനിയന്‍ സംഗീതധാരകളെ സമന്വയിപ്പിക്കാന്‍ പരിശ്രമിക്കുന്ന കുറെ സംഗീതകാരന്മാരെയാണ്‌ അദ്ദേഹം ഈ ചിത്രത്തില്‍ പരിചയപ്പെടുത്തുന്നത്‌. &lt;br /&gt;പാശ്ചാത്യസംഗീതത്തിന്‌ ഇറാനില്‍ വിലക്കുണ്ട്‌. 2005-ലാണ്‌ നിരോധനം വന്നത്‌. എന്നിട്ടും ഈ നിരോധനം ലംഘിച്ച്‌ 2500-ഓളം പോപ്‌ സംഗീതട്രൂപ്പുകള്‍ ഇറാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. എല്ലാം ഒളിവില്‍. അവര്‍ രഹസ്യമായി നടത്തുന്ന സംഗീതക്കച്ചേരികളിലേക്ക്‌ ആസ്വാദകര്‍ എത്തുന്നു. ഏതുനിമിഷവും അവിടേക്ക്‌ പോലീസ്‌ വരാം. സംഗീതകാരന്മാര്‍ അറസ്റ്റിലാകാം. പിന്നെ ജയില്‍വാസം. ഒരിക്കല്‍ ഇങ്ങനെ നിയമം ലംഘിച്ചതിന്‌ ജയിലില്‍ പോയ അഷ്‌കാന്‍ എന്ന യുവാവും അവന്റെ കൂട്ടുകാരി നെഗറുമാണ്‌ `നോ വണ്‍ നോസി'ലെ പ്രധാന കഥാപാത്രങ്ങള്‍. ഇരുവരും ജയിലില്‍ നിന്ന്‌ തിരിച്ചെത്തുമ്പോഴാണ്‌ കഥ തുടങ്ങുന്നത്‌. അവര്‍ക്ക്‌ എങ്ങനെയെങ്കിലും രാജ്യം വിടണം. ലണ്ടനില്‍നിന്ന്‌ ക്ഷണം വന്നിട്ടുണ്ട്‌. അവിടെ സംഗീതപരിപാടി അവതരിപ്പിക്കണം. അതിനായി ഒരു ബാന്‍ഡുണ്ടാക്കണം. ഗിത്താര്‍ വാദകരെയും ഡ്രമ്മറെയും ഒരു ഗായികയെയും കണ്ടെത്തണം. ഇവര്‍ക്കൊക്കെ പാസ്‌പോര്‍ട്ടും വിസയും സംഘടിപ്പിക്കണം. ഇതിനൊക്കെ സഹായിയായി നദര്‍ എന്ന രസികന്‍ പാട്ടുകാരനും ഇവരോടൊപ്പമുണ്ട്‌. സംഗീതകാരന്മാരുടെ രഹസ്യകേന്ദ്രങ്ങളില്‍ അവര്‍ സന്ദര്‍ശനം നടത്തുന്നു. വ്യാജമായി പാസ്‌പോര്‍ട്ടുണ്ടാക്കുന്ന സംഘത്തെയും സമീപിക്കുന്നു. ഒടുവില്‍, എല്ലാം നിഷ്‌ഫലമാകുന്നു. &lt;br /&gt;ഗൊബാദിയുടെ മറ്റ്‌ ചിത്രങ്ങളെപ്പോലെ നമ്മളെ ആഴത്തില്‍ തൊടുന്നില്ല ഈ ചിത്രം. എല്ലാം സംഗീതത്തിലേക്കൊതുക്കുന്ന ഇതിവൃത്തത്തിന്‌ ജനജീവിതത്തിന്റെ സജീവ താളക്രമമില്ല. കഥാപാത്രങ്ങളെല്ലാം സംസാരിക്കുന്നത്‌ സംഗീതത്തെക്കുറിച്ചാണ്‌. ചടുലമാണ്‌ ആവിഷ്‌കാരരീതി. പാട്ടുകളുടെ ദൃശ്യവത്‌കരണവും ആകര്‍ഷണീയമാണ്‌. എങ്കിലും ഒരേ രേഖയിലൂടെയാണ്‌ ഇതിവൃത്തത്തിന്റെ സഞ്ചാരം. കഥാഖ്യാനരീതിക്ക്‌ ഡോക്യുമെന്ററിയുടെ സ്വഭാവമുണ്ട്‌. സിനിമയുടെ പാതിവഴിയില്‍ത്തന്നെ കഥയുടെ സ്വാഭാവികപരിണാമം നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. പരാജയപ്പെടാനുള്ള കലാകാരന്റെ വിധിയിലേക്കാണ്‌ സംഭവങ്ങള്‍ ഒന്നൊന്നായി ചെന്നെത്തുന്നത്‌. &lt;br /&gt;`പേര്‍ഷ്യന്‍ പൂച്ചകളെപ്പറ്റി ആര്‍ക്കും ഒന്നുമറിഞ്ഞൂടാ' എന്ന വിചിത്രമായ ശീര്‍ഷകത്തിലൂടെ തന്റെ രോഷമാണ്‌ ഗൊബാദി പ്രകടിപ്പിക്കുന്നത്‌. ഇറാനിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയാവസ്ഥകളെപ്പറ്റി പുറംലോകം അജ്ഞരാണെന്ന്‌ സൂചിപ്പിക്കുകയാണ്‌ അദ്ദേഹം. സൗമ്യരാണ്‌ പേര്‍ഷ്യന്‍പൂച്ചകള്‍. പക്ഷേ, അവയ്‌ക്ക്‌ വീട്ടിനകമേ വിധിച്ചിട്ടുള്ളൂ. പൊതുസ്ഥലത്ത്‌ അവയ്‌ക്ക്‌ പ്രവേശനമില്ല. പാശ്ചാത്യസംഗീതത്തിനും ഇറാനില്‍ ഇതാണ്‌ ഗതി.&lt;br /&gt;സിനിമയുടെ പ്രമേയത്തിന്‌ ഗൊബാദിയുടെ ജീവിതവുമായി സാമ്യമുണ്ട്‌. കൂട്ടുകാരിയും പത്രപ്രവര്‍ത്തകയുമായ റൊക്‌സാന സബേരിയും തിരക്കഥാരചനയില്‍ അദ്ദേഹത്തോടൊപ്പം പങ്കാളിയായിട്ടുണ്ട്‌. &lt;br /&gt;ചാരപ്പണിക്കുറ്റം ആരോപിച്ച്‌ റൊക്‌സാനയെ ഇറാന്‍ സര്‍ക്കാര്‍ ജയിലിലടച്ചിരുന്നു. മനുഷ്യാവകാശപ്രവര്‍ത്തകര്‍ മുറവിളി ഉയര്‍ത്തിയപ്പോഴാണ്‌ അവരെ വിട്ടയച്ചത്‌. സിനിമാവഴിയില്‍ സഞ്ചരിക്കുന്ന ഗൊബാദിയുടെയും കൂട്ടുകാരിയുടെയും പ്രതിരൂപങ്ങളാണ്‌ `നോ വണ്‍ നോസി'ലെ മുഖ്യ കഥാപാത്രങ്ങള്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-1978800644871976469?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/1978800644871976469/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=1978800644871976469' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/1978800644871976469'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/1978800644871976469'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2011/09/blog-post.html' title='പേര്‍ഷ്യന്‍ പൂച്ചകളെക്കുറിച്ച്‌  എന്തറിയാം?'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-bbiPf6fVMRY/TnD9HjaW5pI/AAAAAAAABDE/mWtMGLASEN0/s72-c/pertian%2Bcats.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-5050017441087676011</id><published>2011-06-25T11:44:00.000-07:00</published><updated>2011-06-25T12:02:37.362-07:00</updated><title type='text'>കുരുവികളുടെ പാട്ട്‌</title><content type='html'>&lt;a href="http://3.bp.blogspot.com/-UogdEG5w_24/TgYurRvd8pI/AAAAAAAABCk/JXNIA8_23gw/s1600/song1.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 223px;" src="http://3.bp.blogspot.com/-UogdEG5w_24/TgYurRvd8pI/AAAAAAAABCk/JXNIA8_23gw/s400/song1.jpg" border="0" alt="" id="BLOGGER_PHOTO_ID_5622232505850393234" /&gt;&lt;/a&gt;&lt;br /&gt;&lt;span  &gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span" &gt;&lt;span  &gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;2008-ലെ മികച്ച വിദേശ ഭാഷാ സിനിമയ്‌ക്കുള്ള ഓസ്‌കര്‍ അവാര്‍ഡിനു മത്സരിച്ച ചിത്രമാണ്‌ `ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌'.&lt;/span&gt;&lt;span class="Apple-style-span"&gt;&lt;span  &gt; &lt;span  &gt;ആ വര്‍ഷത്തെ &lt;/span&gt;ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' അവാര്‍ഡിനു നോമിനേറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌ &lt;span  &gt;ഇത്‌. &lt;/span&gt;&lt;/span&gt;ദരിദ്രമായ ജീവിതത്തിനിടയിലും ചില മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു മധ്യവയസ്‌കന്‍െറയും അയാളുടെ കുടുംബത്തിന്‍െറയും കഥയാണ്‌ &lt;/span&gt;മജീദ്‌ മജീദി ചിത്രീകരിക്കുന്നത്‌.&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;span  &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;ഇറാനിയന്‍ സിനിമയ്‌ക്ക്‌ മാനുഷികമുഖം നല്‌കിയ  ചലച്ചിത്രകാരന്‍ എന്നാണ്‌ മജീദ്‌ മജീദിയെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്‌. അദ്ദേഹം  സിനിമാ സംവിധാനത്തിലേക്ക്‌ കടന്നിട്ട്‌ 18 വര്‍ഷങ്ങളായി. ഇതിനിടയില്‍ ഏഴ്‌  ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. `ബദൂക്ക്‌' (1992) ആണ്‌ ആദ്യത്തെ സിനിമ. രണ്ടാമത്തെ  സിനിമ `ഫാദര്‍' ഇറങ്ങിയത്‌ 96-ലാണ്‌. 98-ല്‍ `ചില്‍ഡ്രന്‍ഓഫ്‌ ഹെവന്‍'  പുറത്തുവന്നു. ഈ ചിത്രത്തോടെ മജീദ്‌ മജീദി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായി.  അക്കൊല്ലത്തെ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ `ചില്‍ഡ്രന്‍  ഓഫ്‌ ഹെവന്‍' മത്സരിച്ചു. `ദ കളര്‍ ഓഫ്‌ പാരഡൈസ്‌ (2000), `ബറാന്‍' (2001), `ദ  വില്ലോ ട്രീ' (2005), `ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌' (2008) എന്നിവയാണ്‌ മജീദ്‌ മജീദി  സംവിധാനംചെയ്‌ത മറ്റു സിനിമകള്‍.&lt;/span&gt;&lt;div&gt;&lt;span  &gt; 2008-ലെ മികച്ച വിദേശ ഭാഷാ സിനിമയ്‌ക്കുള്ള  ഓസ്‌കര്‍ അവാര്‍ഡിനു മത്സരിച്ച ചിത്രമാണ്‌ `ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌' (കുരുവികളുടെ  പാട്ട്‌).അന്‍പത്തൊന്നുകാരനായ മജീദി മത,  രാഷ്ട്രീയ കാര്യങ്ങളില്‍ യഥാസ്ഥിതികനാണ്‌. ഉറച്ച മതവിശ്വാസിയുടെ ജീവിതവീക്ഷണമാണ്‌  അദ്ദേഹത്തിന്‍േറത്‌. മജീദിയുടെ സിനിമകളിലും ഇതു പ്രകടമാണ്‌. കുടുംബബന്ധങ്ങള്‍ക്ക്‌  അദ്ദേഹം ഏറെ പ്രാധാന്യം നല്‌കുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം തന്നെ കുട്ടികള്‍ക്കും  സ്ഥാനമുണ്ട്‌ മജീദി ചിത്രങ്ങളില്‍. നിസ്സാര സംഭവങ്ങളില്‍നിന്നുപോലും ഈ സംവിധായകന്‍  ശക്തമായ ഇതിവൃത്തങ്ങള്‍ രൂപപ്പെടുത്തും. കാണാതെ പോകുന്ന ഒരു ജോടി ഷൂവും  (ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍) ഒട്ടകപ്പക്ഷിയും (ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌) നമ്മുടെ  ഹൃദയത്തെ മഥിക്കുന്നത്‌ ഈ രചനാവൈഭവംകൊണ്ടാണ്‌. &lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-Sth4-JC93BY/TgYu4I-J55I/AAAAAAAABCs/gAmz_LO_V1g/s1600/The-Song-of-Sparrows1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 268px; height: 400px;" src="http://2.bp.blogspot.com/-Sth4-JC93BY/TgYu4I-J55I/AAAAAAAABCs/gAmz_LO_V1g/s400/The-Song-of-Sparrows1.jpg" border="0" alt=""id="BLOGGER_PHOTO_ID_5622232726834374546" /&gt;&lt;/a&gt;&lt;br /&gt;ഒട്ടകപ്പക്ഷികളെ &lt;span  &gt;സ്‌നേ&lt;/span&gt;ഹിച്ചിരുന്ന  ഒരാളെ മജീദിക്ക്‌ പരിചയമുണ്ടായിരുന്നു. അയാള്‍ ഒട്ടകപ്പക്ഷികളോട്‌  കൂട്ടുകാരനെപ്പോലെ സംസാരിക്കുമായിരുന്നു. ഈ മനുഷ്യനില്‍നിന്നാണ്‌ `കുരുവികളുടെ  പാട്ട്‌' പിറവിയെടുത്തത്‌. 2008-ലെ ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച  ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' അവാര്‍ഡിനു നോമിനേറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌  `ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌'.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span  &gt;ദരിദ്രമായ ജീവിതത്തിനിടയിലും ചില മൂല്യങ്ങള്‍  കാത്തുസൂക്ഷിക്കുന്ന ഒരു മധ്യവയസ്‌കന്‍െറയും അയാളുടെ കുടുംബത്തിന്‍െറയും കഥയാണ്‌  മജീദി ചിത്രീകരിക്കുന്നത്‌. ഒരു കുന്നിന്‍ ചെരിവില്‍ ഒട്ടകപ്പക്ഷികളെ വളര്‍ത്തുന്ന  ഫാമില്‍ ജോലി ചെയ്യുന്ന കരീമാണ്‌ ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. ഭാര്യയും മൂന്നു  മക്കളുമാണയാള്‍ക്ക്‌. ഒട്ടകപ്പക്ഷികള്‍ അയാളുടെ കൂട്ടുകാരാണ്‌. അവയോടയാള്‍  സംസാരിക്കും. ചിലപ്പോള്‍ സങ്കടങ്ങള്‍ വരെ പങ്കുവെക്കും. ഒരുദിവസം ഒരൊട്ടകപ്പക്ഷി  ഫാമില്‍നിന്ന്‌ രക്ഷപ്പെടുന്നു. കുന്നിന്‍ മുകളിലേക്ക്‌ ഓടിപ്പോയ അതിനെ ആര്‍ക്കും  പിടിക്കാനാവുന്നില്ല. വലിയ വിലയുണ്ട്‌ ഒട്ടകപ്പക്ഷിക്ക്‌. ജോലിയില്‍ വീഴ്‌ച കാട്ടി  എന്നു പറഞ്ഞു കരീമിനെ പിരിച്ചുവിടുന്നു.കരീമിന്‍െറ മൂത്ത മകള്‍ ഹനിയ ബധിരയാണ്‌.  ചെവിയില്‍ വെച്ച ചെറുയന്ത്രത്തിന്‍െറ സഹായത്തോടെയാണവള്‍ കേള്‍ക്കുന്നത്‌. കരീമിനു  ജോലി പോകുന്നതിനു രണ്ടുദിവസം മുമ്പ്‌ ആ കേള്‍വിസഹായി കുളത്തില്‍ വീണു കേടാവുന്നു.  അതുടനെ നന്നാക്കണം. കാരണം ഹനിയയുടെ പരീക്ഷ അടുത്തുവരികയാണ്‌. കരീം ബൈക്കില്‍  ടെഹ്‌റാന്‍ നഗരത്തിലെത്തുന്നു. കേള്‍വി സഹായി നന്നാക്കാനാവില്ലെന്ന്‌ മെക്കാനിക്‌  പറയുന്നു. പുതിയത്‌ വാങ്ങുകയേ നിവൃത്തിയുള്ളൂ. അതിനു വലിയ വിലയാണ്‌. ഹതാശനായ കരീം  തിരിച്ചു പോകാനായി ബൈക്ക്‌ സ്റ്റാര്‍ട്ടാക്കുന്നു. ഉടനെ ഒരാള്‍ ബൈക്കിന്‍െറ  പിന്നില്‍ കയറുന്നു. ടെഹ്‌റാനില്‍ ഒട്ടേറെ ബൈക്കുകള്‍ ടാക്‌സിയായി ഓടുന്നുണ്ട്‌.  അത്തരത്തില്‍പ്പെട്ടതാണെന്ന്‌ കരുതിയാണ്‌ യാത്രക്കാരന്‍ കയറുന്നത്‌.  ലക്ഷ്യസ്ഥാനത്തെത്തിച്ചപ്പോള്‍ അയാള്‍ കരീമിന്‌ കൂലി നല്‍കി. അന്തംവിട്ട കരീമിനു  മുന്നില്‍ ജീവിതം മറ്റൊരു വഴി തുറന്നുകൊടുക്കുകയായിരുന്നു. പിന്നീടയാള്‍ നിത്യവും  നഗരത്തില്‍ ബൈക്കുമായെത്തി. കുറേശ്ശെ സമ്പാദ്യമൊക്കെ ആയിത്തുടങ്ങി. &lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-bhprfcXFaaM/TgYvyXHCtiI/AAAAAAAABC8/QwwfhxN9O20/s1600/songofsparrows.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 257px;" src="http://4.bp.blogspot.com/-bhprfcXFaaM/TgYvyXHCtiI/AAAAAAAABC8/QwwfhxN9O20/s400/songofsparrows.jpg" border="0" alt=""id="BLOGGER_PHOTO_ID_5622233727062160930" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇങ്ങനെ പോയാല്‍  മൂന്നു മാസം കൊണ്ട്‌ കടങ്ങളൊക്കെ വീട്ടാനാകുമെന്ന്‌ കരീം കണക്കുകൂട്ടി.  അങ്ങനെയിരിക്കെ അയാളെ ജീവിതം വീണ്ടും പരീക്ഷിച്ചു. നഗരത്തിലെ ഒരു കെട്ടിടം  പൊളിച്ചിടത്തുനിന്ന്‌ ശേഖരിച്ച കുറെ വീടുനിര്‍മാണസാമഗ്രികള്‍ അയാള്‍  വീടിനുമുന്നില്‍ കൂട്ടിയിട്ടിരുന്നു. ഒരു ദിവസം അതെല്ലാം കൂടി മറിഞ്ഞുവീണ്‌ കരീമിനു  ഗുരുതരമായി പരിക്കേല്‍ക്കുന്നു. മരണത്തില്‍നിന്ന്‌ അയാള്‍ രക്ഷപ്പെട്ടു. പക്ഷേ,  കുറെക്കാലം കിടപ്പായിപ്പോയി. പത്തു വയസ്സുള്ള മകന്‍ ഹുസൈന്‍ ജോലിക്കു പോകുന്നതു  നിസ്സഹായതയോടെ അയാള്‍ നോക്കിനില്‍ക്കുന്നു. ദിവസങ്ങള്‍ക്കു ശേഷം ആ  ശുഭവാര്‍ത്തയെത്തി. ഫാമില്‍നിന്ന്‌ കാണാതെപോയ ഒട്ടകപ്പക്ഷി  മടങ്ങിയെത്തിയിരിക്കുന്നു. അയാള്‍ വീണ്ടും കുന്നിന്‍ചെരിവിലെ ഒട്ടകപ്പക്ഷി  സങ്കേതത്തിലേക്ക്‌ മടങ്ങുന്നു. ഒട്ടകപ്പക്ഷികളുടെ ക്ലോസപ്പിലാണ്‌ 95 മിനിറ്റുള്ള ഈ  സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ഒട്ടകപ്പക്ഷികളെ വിട്ട്‌ ഒരു ജീവിതമില്ല  കരീമിന്‌. അയാളുടെ പ്രതീക്ഷകളുടെ പ്രതീകമാണ്‌ ഒട്ടകപ്പക്ഷികളും കുരുവികളും.  വ്യത്യസ്‌തമായ രണ്ടു ഇടങ്ങളിലായാണ്‌ ഇതിവൃത്തം വികസിക്കുന്നത്‌. ആദ്യത്തേത്‌  ഗ്രാമത്തിലെ ഒട്ടകപ്പക്ഷി ഫാമിലും കരീമിന്‍െറ വീട്ടിലും. മറ്റേത്‌, ടെഹ്‌റാന്‍  നഗരത്തിലും. ഗ്രാമ-നഗരങ്ങള്‍ തമ്മില്‍ ഒരു വേര്‍തിരിവ്‌ മജീദി ചിത്രങ്ങളില്‍  കാണാറില്ല. എല്ലായിടത്തും നന്മയും തിന്മയുമുണ്ടെന്ന പക്ഷക്കാരനാണ്‌ മജീദി.  മിണ്ടാപ്രാണികള്‍ക്കിടയില്‍നിന്ന്‌ പൊടുന്നനെയാണ്‌ നഗരമെന്ന അപരിചിത ലോകത്തേക്ക്‌  കരീം എടുത്തെറിയപ്പെടുന്നത്‌. എവിടെയും കരീമിനെയാണ്‌ സംവിധായകന്‍ പിന്തുടരുന്നത്‌.  കരീം ഇടപെടുന്ന കുടുംബത്തിലൂടെ, സുഹൃത്തുക്കളിലൂടെ, അപരിചിതരിലൂടെ അയാളുടെ  വ്യക്തിത്വം തെളിഞ്ഞുവരുന്നു. സത്യവിശ്വാസിയായ കരീമിന്‍െറ ജീവിതത്തിന്‌ ഒരു  പ്രത്യേക തിളക്കമുണ്ടെന്ന്‌ സംവിധായകന്‍ കാണിച്ചുതരുന്നു. കരീമിന്‍െറ  കാഴ്‌ചപ്പാടിലൂടെയാണ്‌ സംഭവങ്ങളെ സംവിധായകന്‍ കാണുന്നത്‌. ഏതു വേദനയും ഒരു  പുഞ്ചിരിയോടെ കരീം നേരിടുന്നു. കാണാതായ ഒട്ടകപ്പക്ഷിയെ ആകര്‍ഷിക്കാന്‍ സ്വയം  ഒട്ടകപ്പക്ഷിയുടെ വേഷംകെട്ടാന്‍പോലും അയാള്‍ തയ്യാറാവുന്നു.&lt;br /&gt;&lt;br /&gt;ശുദ്ധവും ലളിതവുമാണ്‌  മജീദിയുടെ ആഖ്യാനരീതി. സങ്കീര്‍ണ ബിംബങ്ങളെ കൂട്ടുപിടിക്കാതെ നേരേ പ്രേക്ഷകന്‍െറ  മനസ്സിലേക്ക്‌ ഒരു കുടുംബത്തിന്‍െറ ചിത്രം അദ്ദേഹം പതിപ്പിക്കുന്നു.മജീദി  ചിത്രങ്ങളില്‍ കുട്ടികള്‍ ഒരു പ്രധാന ഘടകമാണ്‌. കുട്ടികളെ അടിമപ്പണിക്ക്‌  നിയോഗിക്കുന്നതിലെ ക്രൂരതയ്‌ക്കുനേരേ പ്രതികരിക്കുന്ന `ബദൂക്കി'ലൂടെയാണ്‌ മജീദ്‌  മജീദി സംവിധാനരംഗത്തെത്തിയത്‌. അന്ധനായ മകനെ വെറുക്കുന്ന പിതാവിന്‍െറ  മനുഷ്യത്വമില്ലായ്‌മയാണ്‌ `ദ കളര്‍ ഓഫ്‌ പാരഡൈസി'ല്‍ വിഷയമാകുന്നത്‌. പക്ഷേ,  `ഫാദറി'ലും `ചില്‍ഡ്രന്‍ ഓഫ്‌ ഹെവനി'ലും `ദ സോങ്‌ ഓഫ്‌ സ്‌പാരോസി'ലും  കുടുംബാന്തരീക്ഷത്തില്‍ മാറ്റം വരുന്നു. ഈ മൂന്നു ചിത്രങ്ങളിലും കുട്ടികള്‍ വീടിനു  പുറത്തല്ല, അകത്താണ്‌. ജീവിത സമസ്യകള്‍ക്കു സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന  പ്രായോഗികമതികളായ കുട്ടികളെയാണ്‌ മജീദി ഈ സിനിമകളില്‍ അവതരിപ്പിക്കുന്നത്‌. അവര്‍  സങ്കല്‌പ ലോകത്തില്‍ കഴിയുന്നവരല്ല. നമ്മുടെ കുട്ടിക്കഥാപാത്രങ്ങളെപ്പോലെ  തൊട്ടാവാടികളുമല്ല. കണ്‍മുന്നിലെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ക്രിയാത്മകമായി  പ്രതികരിക്കുകയും ചെയ്യുന്നവരാണവര്‍. ജീവിതം അവര്‍ക്കൊരു ആഘോഷമല്ല. സഹനത്തിന്‍െറ  കഠിന വഴികളാണ്‌.ജീവിതത്തെ അതിന്‍െറ എല്ലാ ഇല്ലായ്‌മകളോടെയും സ്വീകരിക്കുന്നവരാണ്‌  മജീദിയുടെ കഥാപാത്രങ്ങള്‍. അവര്‍ തങ്ങളുടെ ദാരിദ്ര്യത്തെയോ നിറപ്പകിട്ടില്ലാത്ത  ജന്മത്തെയോ ശപിക്കുന്നില്ല. മമതയോടെ ജീവിതം ആസ്വദിക്കുകയാണവര്‍. ജീവിതത്തെ  ഒരനുഗ്രഹമായാണ്‌ അവര്‍ കാണുന്നത്‌. ഒട്ടുമേ പുകമൂടാത്ത ഈ തുറന്ന മനസ്സാണ്‌ നമ്മളെ  ആകര്‍ഷിക്കുന്നത്‌. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-5050017441087676011?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/5050017441087676011/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=5050017441087676011' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/5050017441087676011'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/5050017441087676011'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2011/06/blog-post.html' title='കുരുവികളുടെ പാട്ട്‌'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-UogdEG5w_24/TgYurRvd8pI/AAAAAAAABCk/JXNIA8_23gw/s72-c/song1.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-5809298234287638948</id><published>2011-04-19T04:54:00.000-07:00</published><updated>2011-04-19T05:15:42.346-07:00</updated><category scheme='http://www.blogger.com/atom/ns#' term='moloch'/><category scheme='http://www.blogger.com/atom/ns#' term='the sun'/><category scheme='http://www.blogger.com/atom/ns#' term='taurus'/><category scheme='http://www.blogger.com/atom/ns#' term='Alexander Sokurov'/><title type='text'>മൂന്നു ചരിത്രപുരുഷന്‍മാര്‍</title><content type='html'>&lt;span style="font-weight:bold;" &gt;ഇരുപതാം നൂറ്റാണ്ടിലെ ശക്തരായ മൂന്നു ലോക നേതാക്കളായ ഹിറ്റ്‌ലര്‍, ലെനിന്‍, ഹിരോഹിതോ ചക്രവര്‍ത്തി എന്നിവര്‍ നായകരായ, അലക്‌സാണ്ടര്‍ സൊഖുറോവിന്റെ സിനിമാ ത്രയ(മൊളോഖ്‌, റ്റോറസ്‌, ദ സണ്‍)ത്തെക്കുറിച്ച്‌ &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/-NObS8IMA7VU/Ta14mEarRNI/AAAAAAAABCI/G7eM3vdMdRE/s1600/moloch.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 325px; height: 218px;" src="http://3.bp.blogspot.com/-NObS8IMA7VU/Ta14mEarRNI/AAAAAAAABCI/G7eM3vdMdRE/s400/moloch.jpg" border="0" alt="" id="BLOGGER_PHOTO_ID_5597262507307386066" /&gt;&lt;/a&gt;&lt;br /&gt;പ്രശസ്‌ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവ്‌ ഓരോ  മനുഷ്യനിലും ഓരോ ജീവിതം കാണുന്നു. ഈ ജീവിതങ്ങളെല്ലാം തന്റെ സിനിമയ്‌ക്ക്‌  വിഷയമാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. സാധാരണക്കാര്‍ മുതല്‍ ലോകനേതാക്കള്‍ വരെ  സൊഖുറോവിന്റെ ക്യാമറയ്‌ക്കുമുന്നില്‍ വന്നു നില്‍ക്കുന്നു. സൂക്ഷ്‌മതയോടെ,  ആര്‍ദ്രതയോടെ ആ മനുഷ്യരുടെ മനസ്സിലേക്ക്‌ അദ്ദേഹം പതുക്കെ കടന്നുചെല്ലുന്നു.  പ്ര&lt;br /&gt;സൊഖുറോവ്‌ ഒരു സിനിമാത്രയം തീര്‍ത്തിട്ടുണ്ട്‌. മൂന്നു വ്യത്യസ്‌തഭാഷകളിലാണീ  സിനിമകള്‍. ഇരുപതാം നൂറ്റാണ്ടിലെ ശക്തരായ മൂന്നു ലോക നേതാക്കളാണ്‌ നായക  കഥാപാത്രങ്ങള്‍. ഹിറ്റ്‌ലര്‍, ലെനിന്‍, ഹിരോഹിതോ ചക്രവര്‍ത്തി എന്നീ  ചരിത്രപുരുഷന്മാരാണ്‌ സിനിമാ ത്രയത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. മൊളോഖ്‌ (Moloch  -ജര്‍മന്‍), റ്റോറസ്‌ (Taurus-റഷ്യന്‍), ദ സണ്‍ (The Sun-ജാപ്പനീസ്‌) എന്നിവയാണീ  ചിത്രങ്ങള്‍.&lt;br /&gt;ഹിറ്റ്‌ലറിലാണ്‌ തുടക്കം. ഹിറ്റ്‌ലറും കാമുകി ഈവാ എന്ന അന്ന പൗളോ  ബ്രൗണും പ്രധാന കഥാപാത്രങ്ങളായ `മൊളോഖ്‌ പുറത്തുവന്നത്‌ 1999-ലാണ്‌. ക്രൂരതകൊണ്ട്‌  ലോകത്തെ വിറപ്പിച്ച ഹിറ്റ്‌ലറെയല്ല `മൊളോഖി'ല്‍ നമ്മള്‍ കാണുന്നത്‌. 16 കൊല്ലം  വെപ്പാട്ടിയാക്കിവെച്ച ഈവയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ചൂളിപ്പോകുന്ന  ഭീരുവിനെയാണ്‌. സ്‌തുതിപാഠകര്‍ ഊതിവീര്‍പ്പിച്ച വ്യക്തിത്വമാണ്‌  ഹിറ്റ്‌ലറുടേതെന്ന്‌ തുറന്നടിക്കാന്‍ ഈവാ ബ്രൗണ്‍ ധൈര്യം കാട്ടുന്നു. ഹിറ്റ്‌ലറുടെ  നാട്യങ്ങളെ അവള്‍ കുത്തിപ്പൊട്ടിക്കുന്നു. ഹിറ്റ്‌ലര്‍ക്കുവേണ്ടിയുള്ള  കാത്തിരിപ്പായിരുന്നു അവള്‍ക്ക്‌ ജീവിതം. ആല്‍പ്‌സ്‌ പര്‍വതനിരകളില്‍  ഒറ്റപ്പെട്ടുകിടക്കുന്ന കൊട്ടാരത്തില്‍ ഏകാന്തവാസം നയിക്കുകയായിരുന്നു ഈവ.  വല്ലപ്പോഴുമാണ്‌ ഹിറ്റ്‌ലര്‍ പരിവാരസമേതം ആ കൊട്ടാരത്തില്‍ വരുന്നത്‌. അത്തരമൊരു  സന്ദര്‍ശനമാണ്‌ സൊഖുറോവ്‌ `മൊളോഖി'ന്‌ വിഷയമാക്കുന്നത്‌. മരണത്തെ കീഴടക്കുമെന്ന്‌  വീമ്പിളക്കുന്ന ഹിറ്റ്‌ലറെ കണക്കിന്‌ പരിഹസിച്ച്‌, തന്റെ ഏകാന്തതയിലേക്ക്‌  മടങ്ങിപ്പോവുകയാണ്‌ ഈവ.&lt;br /&gt;രണ്ടാമത്തെ ചിത്രമായ `റ്റോറസ്‌ ' 2001-ലാണ്‌ ഇറങ്ങിയത്‌.  അക്കൊല്ലം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കാണിച്ചിട്ടുണ്ട്‌ ഈ ചിത്രം. സോവിയറ്റ്‌  കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വ്‌ളാഡിമിര്‍ ലെനിന്റെ  അന്ത്യനാളുകളാണ്‌ ഇതിന്റെ പ്രമേയം. നേതൃസ്ഥാനമൊഴിഞ്ഞ്‌, രോഗിയായി തന്റെ  എസ്റ്റേറ്റില്‍ മരണം കാത്തുകഴിയുകയാണ്‌ ലെനിന്‍. ഭാര്യയും സഹോദരിയും ഏതാനും  സൈനികരും പരിചാരകരുമാണ്‌ അദ്ദേഹത്തിന്‌ കൂട്ട്‌. നിത്യവും പതിന്നാലും പതിനാറും  മണിക്കൂര്‍ അക്ഷീണനായി പ്രവര്‍ത്തിച്ചിരുന്ന ലെനിന്റെ വലതുഭാഗം അപ്പാടെ  പക്ഷാഘാതത്താല്‍ തളര്‍ന്നുപോയിരിക്കുന്നു. കിടക്കയിലും ചക്രക്കസേരയിലുമായി  വീണുപോയിരിക്കുന്നു ആ ജീവിതം. ആത്മഗതങ്ങളും പരിഭവങ്ങളുമായി നാളുകള്‍  തള്ളിനീക്കുകയാണ്‌ 53 കാരനായ ലെനിന്‍. ആരും അദ്ദേഹത്തിന്‌ കത്തയയ്‌ക്കുന്നില്ല.  പാര്‍ട്ടി കാര്യങ്ങള്‍ അറിയിക്കുന്നില്ല. ടെലിഫോണ്‍ ബന്ധമില്ല. സന്ദര്‍ശകരുമില്ല.  ഒടുവില്‍ ജോസഫ്‌ സ്റ്റാലിന്‍ അദ്ദേഹത്തെ കാണാന്‍ വരുന്നു. തന്നെ ഒറ്റപ്പെടുത്തിയ  പാര്‍ട്ടിയോട്‌ താന്‍ വിഷം ചോദിക്കാന്‍ പോവുകയാണെന്ന്‌ ലെനിന്‍ സ്റ്റാലിനോട്‌  പറയുന്നു. പാര്‍ട്ടി വക ഒരു ഊന്നുവടി സമ്മാനിച്ചാണ്‌ സ്റ്റാലിന്‍  തിരിച്ചുപോകുന്നത്‌. വന്നതാരെന്ന്‌ പിന്നീട്‌ ചോദിക്കുമ്പോള്‍ ലെനിന്‌ തന്റെ  വിശ്വസ്‌തന്റെ പേര്‍ ഓര്‍ത്തെടുക്കാനാവുന്നില്ല. ഏതോ ജോര്‍ജിയക്കാരന്‍,  അല്ലെങ്കില്‍ ജൂതന്‍ എന്നാണ്‌ ലെനിന്‍ മറുപടി പറയുന്നത്‌.&lt;br /&gt;&lt;a href="http://3.bp.blogspot.com/-egGEAxRoAmU/Ta14vHb3pjI/AAAAAAAABCQ/508cUbQrte8/s1600/Taurus-1-web.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 299px;" src="http://3.bp.blogspot.com/-egGEAxRoAmU/Ta14vHb3pjI/AAAAAAAABCQ/508cUbQrte8/s400/Taurus-1-web.jpg" border="0" alt="" id="BLOGGER_PHOTO_ID_5597262662736520754" /&gt;&lt;/a&gt;&lt;br /&gt;കുട്ടിക്കാലത്തേക്കും  അമ്മയുടെ ഓര്‍മകളിലേക്കും ഇടയെ്‌ക്കാക്കെ തിരിച്ചുപോകുമ്പോഴാണ്‌ ലെനിന്‌ ആശ്വാസം.  മഴയുടെ സംഗീതം ആസ്വദിച്ചിരുന്ന കുട്ടിക്കാലം. മഴയും ഇടിയും മാലാഖമാരുടെ  പാട്ടാണെന്നാണ്‌ അമ്മ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്‌. കുട്ടികള്‍ക്കേ ആ പാട്ട്‌  കേള്‍ക്കാനാവൂവത്രെ. കുട്ടിക്കാലത്തേക്കുള്ള മടങ്ങിപ്പോക്കിലാണ്‌ `റ്റോറസി'ന്റെ  തുടക്കം. ആസന്നമായ മരണത്തിന്റെ സൂചന നല്‍കി അവസാനഭാഗത്ത്‌ അമ്മ സ്വപ്‌നത്തില്‍  പ്രത്യക്ഷപ്പെടുന്നു. അമ്മയുടെ തലോടല്‍, അമ്മയുടെ മണം. എല്ലാം ലെനിന്‌ വീണ്ടും  അനുഭവിക്കാന്‍ കഴിയുന്നു. തന്റെ വല്ലായ്‌മകളെപ്പറ്റി മകന്‍ അമ്മയോട്‌ പരിഭവം  പറയുന്നു. ``ജീവിതത്തില്‍ രോഗങ്ങളല്ലാതെ നീയൊന്നും നേടിയിട്ടില്ലെ''ന്ന്‌ അമ്മ  പറയുമ്പോള്‍ ``ഞാന്‍ ചരിത്രം രചിച്ചില്ലേ'' എന്നാണ്‌ ലെനിന്‍ തിരിച്ചു  ചോദിക്കുന്നത്‌.&lt;br /&gt;രോഗം തളര്‍ത്തി നിസ്സഹായനാക്കിയ ലെനിനെ സഹാനുഭൂതിയോടെയാണ്‌  സംവിധായകന്‍ അവതരിപ്പിക്കുന്നത്‌. ചരിത്രത്തില്‍ തന്റെ സ്ഥാനമെന്തെന്ന്‌ ലെനിന്‌  എപ്പോഴും ബോധ്യമുണ്ട്‌. ആ ബോധാവസ്ഥ ഉടനെ നഷ്‌ടപ്പെടും എന്നദ്ദേഹത്തിനറിയാം. ഒരു  മാസത്തിനകം സ്വന്തം പേര്‌ ഓര്‍ക്കാന്‍പറ്റാതാവും. രണ്ടുമാസത്തിനകം താന്‍  ആരാണെന്നതും മറന്നുപോകും എന്ന്‌ ലെനിന്‍ ഭയപ്പെടുന്നുണ്ട്‌. ശവതുല്യരായ രണ്ട്‌  വൃദ്ധരാണ്‌ താനും ഭാര്യയും എന്ന്‌ ലെനിന്‍ ആത്മനിന്ദയോടെ  വിലപിക്കുന്നു.&lt;br /&gt;എപ്പോഴും ജനങ്ങളെപ്പറ്റി ഉത്‌കണ്‌ഠയുണ്ട്‌ ലെനിന്‌.  ``പാര്‍ട്ടിയിലെ തിരുത്തല്‍ രേഖകളെക്കൊണ്ട്‌ സഹികെട്ടു'' എന്ന്‌ സ്റ്റാലിന്‍  കുറ്റപ്പെടുത്തുമ്പോള്‍ ലെനിന്‍ സംസാരിക്കുന്നത്‌ രാജ്യത്തെ  ക്ഷാമത്തെക്കുറിച്ചാണ്‌. ജനങ്ങള്‍ പട്ടിണികൊണ്ട്‌ മരിക്കുമ്പോള്‍ താനും ഭാര്യയും  സുഖിക്കുകയാണെന്ന്‌ അദ്ദേഹം ഖേദിക്കുന്നു.&lt;br /&gt;&lt;a href="http://3.bp.blogspot.com/-EvVgFT_D8-8/Ta142xXshkI/AAAAAAAABCY/7E1QUau6U5s/s1600/thesun.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 300px;" src="http://3.bp.blogspot.com/-EvVgFT_D8-8/Ta142xXshkI/AAAAAAAABCY/7E1QUau6U5s/s400/thesun.jpg" border="0" alt="" id="BLOGGER_PHOTO_ID_5597262794252387906" /&gt;&lt;/a&gt;&lt;br /&gt;സിനിമാ ത്രയത്തിലെ അവസാന ചിത്രമാണ്‌  `ദ സണ്‍'. 2005-ലാണിത്‌ റിലീസായത്‌. ബര്‍ലിന്‍, ന്യൂയോര്‍ക്ക്‌ മേളകളില്‍  കാണിച്ചിട്ടുണ്ട്‌. രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യനാളുകളിലെ ജപ്പാനാണ്‌ സിനിമയുടെ  പശ്ചാത്തലം. അന്നത്തെ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോയുടെ ഒരു ദിവസമാണ്‌  ചിത്രത്തിന്റെ ഇതിവൃത്തം.&lt;br /&gt;രണ്ടാം ലോകയുദ്ധത്തില്‍ ഹിറ്റ്‌ലറോടും  മുസ്സോളിനിയോടുമൊപ്പം ചേര്‍ന്ന്‌ സോവിയറ്റ്‌, യു.എസ്‌. ബ്രിട്ടീഷ്‌  സഖ്യസേനയെ്‌ക്കതിരെ പൊരുതിയ രാജ്യമാണ്‌ ജപ്പാന്‍. തലസ്ഥാനമായ ടോക്യോവിലെ  കൊട്ടാരത്തില്‍ സുരക്ഷിതമായ ബങ്കറിലാണ്‌ ഹിരോഹിതോ. അമേരിക്കന്‍ സേന  ടോക്യോവിലെത്തിക്കഴിഞ്ഞു. ജപ്പാന്‍ നിരുപാധികം കീഴടങ്ങാന്‍  തീരുമാനിച്ചിരിക്കയാണ്‌. കീഴടങ്ങല്‍ പ്രഖ്യാപിക്കുന്ന ദിവസത്തെ ഹിരോഹിതോ  ചക്രവര്‍ത്തിയെയാണ്‌ സൊഖുറോവിന്റെ ക്യാമറ പിന്തുടരുന്നത്‌.&lt;br /&gt;ജപ്പാന്‍ ജനതയ്‌ക്ക്‌  ദൈവതുല്യനായിരുന്നു ഹിരോഹിതോ. സൂര്യദേവതയുടെ പിന്‍ഗാമിയായാണ്‌ ജനം അദ്ദേഹത്തെ  കണ്ടിരുന്നത്‌. എന്നാല്‍, യുദ്ധത്തിലെ തോല്‍വിയോടെ തന്റെ ദിവ്യപരിവേഷം സ്വയം  നിരാകരിക്കുകയാണ്‌ ഹിരോഹിതോ. മജ്ജയും മാംസവുമുള്ള ഒരു സാധാരണ മനുഷ്യനാണ്‌ താനെന്ന്‌  ചക്രവര്‍ത്തി പ്രഖ്യാപിക്കുന്നു. ജപ്പാന്‍ ജനതയെ ഞെട്ടിപ്പിച്ച പ്രഖ്യാപനമായിരുന്നു  ഇത്‌.&lt;br /&gt;അധികാരത്തിന്റെ എല്ലാ അഹന്തയും വറ്റിപ്പോയ ഒരു സാധാരണ മനുഷ്യനെയാണ്‌  സൊഖുറോവ്‌ അവതരിപ്പിക്കുന്നത്‌. `മൊളോഖി'ലെ ഹിറ്റ്‌ലറില്‍ നിന്ന്‌ വ്യത്യസ്‌തനാണ്‌  ഹിരോഹിതോ. `മൊളോഖി'ല്‍ വിഷണ്ണനും അസ്വസ്ഥനുമായ ഹിറ്റ്‌ലറെയാണ്‌ നമ്മള്‍ കാണുന്നത്‌.  ഹിരോഹിതോ ആകട്ടെ ശാന്തനാണ്‌. ദൈവികതയില്‍ നിന്ന്‌ മാനവികതയിലേക്ക്‌ ഇറങ്ങിവരികയാണ്‌  അദ്ദേഹം. മൃതഭൂമിയായിക്കഴിഞ്ഞ ടോക്കിയോ നഗരത്തിന്റെ കാഴ്‌ച അദ്ദേഹത്തെ  ഞെട്ടിക്കുന്നു. ഇനി സമാധാനമാണ്‌ വേണ്ടത്‌ എന്നദ്ദേഹം ഉറപ്പിക്കുന്നു.&lt;br /&gt;സിനിമ  ആശയവിനിമയോപാധി മാത്രമല്ലെന്ന്‌ സൊഖുറോവ്‌ പറയുന്നു. അത്‌ മറ്റൊരു ജീവിതം  തന്നെയാണ്‌. ചരിത്രത്തിലോ ചരിത്രസംഭവങ്ങളിലോ അദ്ദേഹത്തിന്‌ വലിയ താത്‌പര്യമില്ല.  മനുഷ്യരിലാണ്‌ താത്‌പര്യം. രാഷ്ട്രീയവും അധികാരവും കൈയില്‍ വരുമ്പോള്‍ മനുഷ്യന്‍  എങ്ങനെ ദുഷിക്കുന്നു എന്നോര്‍ത്ത്‌ വേദനിക്കുകയാണ്‌ സൊഖുറോവ്‌. ആ വേദനയാണ്‌ സിനിമാ  ത്രയത്തില്‍ അദ്ദേഹം പകര്‍ത്തുന്നത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-5809298234287638948?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/5809298234287638948/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=5809298234287638948' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/5809298234287638948'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/5809298234287638948'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2011/04/blog-post.html' title='മൂന്നു ചരിത്രപുരുഷന്‍മാര്‍'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-NObS8IMA7VU/Ta14mEarRNI/AAAAAAAABCI/G7eM3vdMdRE/s72-c/moloch.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-4235638613878476350</id><published>2011-02-24T05:09:00.000-08:00</published><updated>2011-02-24T05:35:11.371-08:00</updated><category scheme='http://www.blogger.com/atom/ns#' term='cinema'/><category scheme='http://www.blogger.com/atom/ns#' term='longshots'/><category scheme='http://www.blogger.com/atom/ns#' term='t.sureshbabu'/><category scheme='http://www.blogger.com/atom/ns#' term='mathrubhumi'/><category scheme='http://www.blogger.com/atom/ns#' term='jafar panahi'/><title type='text'>കറുത്ത  വൃത്തങ്ങള്‍</title><content type='html'>&lt;span class="Apple-style-span"&gt;&lt;span class="Apple-style-span"&gt;&lt;b&gt;ഭരണകൂടത്തെ വിമര്‍ശിച്ചതിന്‌ ജയിലിലടയ്‌ക്കപ്പെട്ട സംവിധായകനാണ്‌ ജാഫര്‍ പനാഹി. അദ്ദേഹത്തിന്റെ 'ദി സര്‍ക്കിള്‍', 'ഓഫ്‌സൈഡ്‌' എന്നീ സിനിമകളെക്കുറിച്ച്‌ &lt;/b&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;കാതലുള്ള ധിക്കാരിയാണ്‌ ജാഫര്‍ പനാഹി. ഇറാന്‍ ഭരണകൂടവും മതപുരോഹിതരും ഈ സംവിധായകനെ ഭയപ്പെടുന്നത്‌ അതുകൊണ്ടുതന്നെ. സാമൂഹിക അസമത്വങ്ങളെയും കാലഹരണപ്പെട്ട നീതിശാസ്‌ത്രങ്ങളെയും അദ്ദേഹം എതിര്‍ക്കുന്നു. നിരാലംബരായ കുട്ടികളെയും സ്‌ത്രീകളെയും ഓര്‍ത്ത്‌ വേവലാതിപ്പെടുന്നു. വ്യവസ്‌ഥിതിയോടുള്ള എതിര്‍പ്പ്‌ ശക്തമായിത്തന്നെ തന്റെ സിനിമകളില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു. . സിനിമ സമൂഹമനസ്സിലുണ്ടാക്കുന്ന സ്വാധീനത്തെ അധികാര, പുരോഹിതവര്‍ഗം തടയാന്‍ ശ്രമിക്കുന്നത്‌ സ്വാഭാവികം. സിനിമയിലും പുറത്തും പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ പേരില്‍ അവര്‍ പനാഹിക്ക്‌്‌ ഒരുക്കിക്കൊടുത്തത്‌ തടവറയാണ്‌. സിനിമയെടുക്കുന്നതില്‍നിന്ന്‌ 20 വര്‍ഷത്തേക്ക്‌ വിലക്കും ഏര്‍പ്പെടുത്തി. 11 വര്‍ഷത്തിനിടയില്‍ അഞ്ച്‌ സിനിമകളാണ്‌ പനാഹി സംവിധാനം ചെയ്‌തത്‌. പ്രശസ്‌തനായ അബ്ബാസ്‌ കിരോസ്‌തമിയുടെ സഹായിയായാണ്‌ ജാഫര്‍ പനാഹി സിനിമാരംഗത്തേക്ക്‌ കടന്നത്‌.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/--Gxf9Qoc3gA/TWZaZ1xJgZI/AAAAAAAABBw/G4DJ1KBueJY/s1600/de1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 215px;" src="http://1.bp.blogspot.com/--Gxf9Qoc3gA/TWZaZ1xJgZI/AAAAAAAABBw/G4DJ1KBueJY/s400/de1.jpg" border="0" alt="" id="BLOGGER_PHOTO_ID_5577244588521390482" /&gt;&lt;/a&gt;&lt;br /&gt;ആദ്യം സംവിധാനം ചെയ്‌ത `വൈറ്റ്‌ ബലൂണ്‍' &lt;span class="Apple-style-span"&gt;(white balloon)&lt;/span&gt; 1995-ല്‍ ഇറങ്ങി. അക്കൊല്ലത്തെ കാന്‍ മേളയില്‍ ബഹുമതി നേടിയിട്ടുണ്ട്‌ ഈ ചിത്രം. ഏതുകാലത്തും നിലനില്‍ക്കുന്ന മികച്ച 50 കുടുംബചിത്രങ്ങളിലൊന്നാണ്‌ `വൈറ്റ്‌ ബലൂണ്‍' എന്ന്‌ `ഗാര്‍ഡിയന്‍' വിശേഷിപ്പിച്ചിട്ടുണ്ട്‌. കിരോസ്‌തമിയുടേതാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ. റസിയ എന്ന ഏഴു വയസ്സുകാരിയിലൂടെ വലിയൊരു ലോകത്തെ കാണാനുള്ള ശ്രമമായിരുന്നു ഈ ചിത്രം. രണ്ടാമത്തേത്‌ `ദ മിറര്‍'(The Mirror). 1997-ല്‍ ഇറങ്ങിയ ഈ സിനിമയില്‍ മിന എന്ന പെണ്‍കുട്ടിയാണ്‌ പ്രധാന കഥാപാത്രം. അതുവരെ കുട്ടികളിലൂടെ മുതിര്‍ന്നവരുടെ ലോകം കാണിച്ചുതന്ന പനാഹി `ദ സര്‍ക്കിള്‍'(The Circle) എന്ന ചിത്രത്തില്‍ നിലപാട്‌ മാറ്റുന്നു. 2000-ല്‍ ഇറങ്ങിയ ഈ ചിത്രത്തില്‍ ഏതാനും യുവതികളെയാണ്‌ മുഖ്യകഥാപാത്രങ്ങളാക്കിയത്‌. മൂന്നു വര്‍ഷത്തിനുശേഷം സംവിധാനം ചെയ്‌ത `ക്രിംസണ്‍ ഗോള്‍ഡി'(Crimson Gold)ല്‍ സകലരുടെയും പരിഹാസവും നിന്ദയും ഏറ്റുവാങ്ങേ ണ്ടി വരുന്ന പിസ്സ വില്‌പനക്കാരനായ ഹുസൈന്റെ കഥപറയുന്നു അദ്ദേഹം. ഏറ്റവുമൊടുവില്‍ , വീണ്ടും പനാഹി സ്‌ത്രീപ്രശ്‌നവുമായി എത്തി- ചിത്രം `ഓഫ്‌ സൈഡ്‌' (Offside). ദ സര്‍ക്കിള്‍, ക്രിംസണ്‍ ഗോള്‍ഡ്‌, ഓഫ്‌സൈഡ്‌ എന്നീ ചിത്രങ്ങള്‍ ഇറാനില്‍ നിരോധിച്ചവയാണ്‌. ലോകത്തെങ്ങുമുള്ള പ്രധാനചലച്ചിത്രമേളകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകവഴി വലിയൊരു ആസ്വാദകസമൂഹത്തെ സ്വന്തമാക്കിയിട്ടുണ്ട്‌ പനാഹി.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-hzd70RQw8MU/TWZa6rR04zI/AAAAAAAABB4/B74b5aHGRWY/s1600/de2.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 267px; height: 400px;" src="http://3.bp.blogspot.com/-hzd70RQw8MU/TWZa6rR04zI/AAAAAAAABB4/B74b5aHGRWY/s400/de2.jpg" border="0" alt="" id="BLOGGER_PHOTO_ID_5577245152641344306" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പനാഹിയെ ലോകത്തിലെ എണ്ണപ്പെട്ട സംവിധായകരിലൊരാളായി ഉയര്‍ത്തിയത്‌ `ദ സര്‍ക്കിളാ'ണ്‌. പ്രത്യക്ഷത്തില്‍, ഇറാനിലെ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണീ സിനിമ എന്നു തോന്നും. എന്നാല്‍, പനാഹി അത്‌ സമ്മതിച്ചുതരില്ല. ലോകമെങ്ങുമുള്ള സ്‌ത്രീസമൂഹത്തെയാണ്‌ താനിതില്‍ കാണിച്ചത്‌ എന്നാണദ്ദേഹം പറയുക. ആരോടെങ്കിലും പൊരുതാനോ ആരെയെങ്കിലും വെല്ലുവിളിക്കാനോ അല്ല താന്‍ സിനിമയെടുക്കുന്നത്‌ എന്ന്‌ പറയുന്നു പനാഹി. സാമൂഹികപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ്‌ താന്‍. അത്‌ ഭരണകൂടത്തെയും സമൂഹത്തെയും അറിയിക്കുകയാണ്‌. കൂടുതല്‍ ആഴത്തില്‍ ചിന്തിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുകയാണ്‌.മനുഷ്യാവസ്ഥകളെ കാവ്യാത്മകമായി, കലാപരമായി വ്യാഖ്യാനിക്കാനാണ്‌ തന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.&lt;br /&gt;സ്‌ത്രീയാതനയുടെ കറുത്ത വൃത്തങ്ങളാണ്‌ പനാഹി `ദ സര്‍ക്കിളി'ല്‍ വരയ്‌ക്കുന്നത്‌. ഓരോരുത്തരും വലിയ വൃത്തത്തിനകത്താണ്‌. അവിടെനിന്ന്‌ പുറത്തുകടക്കാന്‍ അവര്‍ നിരന്തരം ഓടുകയാണ്‌. പക്ഷേ, സാധിക്കുന്നില്ല. സ്‌ക്രീനിലെ ഇരുട്ടില്‍ ഒരു നവജാതശിശുവിന്റെ കരച്ചിലിലാണ്‌ സിനിമ തുടങ്ങുന്നത്‌. ജയിലിനകത്തെ ആസ്‌പത്രിയിലാണ്‌ പ്രസവം നടന്നത്‌. അതൊരു പെണ്‍കുഞ്ഞാണെന്ന വെളിപ്പെടുത്തലോടെ വെളിച്ചത്തിന്റെ ഒരു ചതുരം നമുക്കു മുന്നില്‍ തുറക്കുന്നു. പക്ഷേ, അവിടം മുതല്‍ സിനിമയുടെ സഞ്ചാരം ഇരുട്ടിലൂടെയാണ്‌. ജനിച്ചത്‌ പെണ്‍കുട്ടിയാണ്‌. ആര്‍ക്കും വേണ്ടാത്തവളായി മാറുന്നു അവള്‍. അള്‍ട്രാസൗണ്ട്‌ സ്‌കാനിങ്ങില്‍ ആണ്‍കുട്ടിയാണെന്നാണല്ലോ കണ്ടത്‌ എന്നു പറഞ്ഞ്‌ പ്രസവിച്ച സ്‌ത്രീയുടെ അമ്മ ദുഃഖിക്കുന്നു. ആണ്‍കുഞ്ഞല്ലാത്തതിനാല്‍ തന്റെ മകളെ ഭര്‍ത്താവ്‌ ഉപേക്ഷിക്കുമെന്നവര്‍ ഭയപ്പെടുന്നു.&lt;br /&gt;പനാഹി പിന്നീട്‌ നമ്മുടെ മുന്നിലേക്ക്‌ കൊണ്ടുവരുന്നത്‌ അന്ന്‌ ജയില്‍മോചിതരായ മൂന്നു യുവതികളെയാണ്‌. അവര്‍ എന്തിന്‌ ശിക്ഷിക്കപ്പെട്ടു എന്ന്‌ പനാഹി പറയുന്നില്ല. എങ്കിലും ഭരണകൂടത്തിനെതിരായിരുന്നു അവരുടെ പ്രവര്‍ത്തനം എന്ന്‌ നമുക്കൂഹിക്കാം.&lt;br /&gt;തിരക്കുള്ള നഗരത്തിലാണവര്‍ നില്‍ക്കുന്നത്‌. അതിലൊരുത്തിയെ പോലീസ്‌ വീണ്ടും അറസ്റ്റ്‌ ചെയ്യുന്നു. മറ്റുള്ളവരും ഏതുനിമിഷവും അറസ്റ്റിലാവാം. അതുകൊണ്ട്‌ അവര്‍ അവിടം വിടുന്നു. അതിലൊരുത്തി പാരി എന്ന യുവതിയെ അന്വേഷിച്ച്‌ പോകുന്നു. പാരിയും അന്ന്‌ തടവറയില്‍നിന്ന്‌ മോചിതയായതാണ്‌.തുടക്കത്തില്‍ കഥാപാത്രങ്ങളെല്ലാം ആരെയോ അന്വേഷിച്ചുനടക്കുന്നവരാണ്‌. ഇതിലാരെയെങ്കിലും കണ്ടെത്തുമ്പോള്‍ അവിടന്നങ്ങോട്ട്‌ പുതിയ കഥാപാത്രമാണ്‌ ഇതിവൃത്തം മുന്നോട്ടു കൊണ്ടുപോകുന്നത്‌.&lt;div&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-yHMSeH0aEXw/TWZbCdcTiEI/AAAAAAAABCA/pydeUkYoCRQ/s1600/de3.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 240px;" src="http://1.bp.blogspot.com/-yHMSeH0aEXw/TWZbCdcTiEI/AAAAAAAABCA/pydeUkYoCRQ/s400/de3.jpg" border="0" alt="" id="BLOGGER_PHOTO_ID_5577245286366152770" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ജീവിതത്തിലെ സന്ദിഗ്‌ധഘട്ടങ്ങളില്‍ പകച്ചുനില്‍ക്കുന്ന കുറേപ്പേരെ കാണിച്ച്‌ സ്‌ത്രീസമൂഹത്തെ മുന്നിലേക്ക്‌ നീക്കിനിര്‍ത്തുകയാണ്‌ ജാഫര്‍ പനാഹി. മകള്‍ക്ക്‌ പെണ്‍കുഞ്ഞ്‌ പിറന്നതില്‍ വേവലാതിപ്പെടുന്ന ഒരമ്മ, ജയിലില്‍ തൂക്കിലേറ്റപ്പെട്ട കാമുകന്‍ സമ്മാനിച്ച ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടുകാരിയുടെ സഹായം തേടിപ്പോകുന്ന പാരി എന്ന യുവതി,ഭര്‍ത്താവില്‍നിന്ന്‌ തന്റെ ഭൂതകാലം മറച്ചുവെക്കാനായി സുഹൃത്തിനെ സഹായിക്കാന്‍ മടിക്കുന്ന സ്‌ത്രീ, മകളെ മൂന്നാം തവണയും തെരുവിലുപേക്ഷിക്കാന്‍ ശ്രമിക്കുന്ന നിസ്സഹായയായ ഒരമ്മ, തെരുവില്‍ ആരെയോ പ്രതീക്ഷിച്ചുനില്‍ക്കുന്ന അഭിസാരിക എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങള്‍. ആസ്‌പത്രിയിലെ ഇരുട്ടില്‍ തുടങ്ങുന്ന സിനിമ തടവുമുറിയിലെ ഇരുട്ടില്‍ അവസാനിക്കുന്നു.നമ്മള്‍കണ്ട മിക്ക സ്‌ത്രീകളും ആ തടവുമുറിയിലുണ്ട്‌. സ്‌ത്രീമോചന സാധ്യതയുടെ വാതില്‍ അടയുകയാണെന്ന്‌ പനാഹി സൂചിപ്പിക്കുകയാണിവിടെ. ഒരു ഫുട്‌ബോള്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ത്രീവിരുദ്ധ കാഴ്‌ചപ്പാടിനെ വിമര്‍ശിക്കുന്ന ചിത്രമാണ്‌ `ഓഫ്‌സൈഡ്‌'. 2006- ലെ ലോകകപ്പ്‌ ഫുട്‌ബോള്‍ ക്വാളിഫൈയിങ്‌ മത്സരം ഇറാനില്‍ നടക്കുന്നു. ഇറാനും ബഹ്‌റൈനും തമ്മിലാണ്‌ കളി. ഇറാനില്‍ സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരോടൊപ്പം സ്റ്റേഡിയത്തിലിരുന്ന്‌ കളി കാണാന്‍ വിലക്കുണ്ട്‌ .ഈ വിലക്ക്‌്‌ ലംഘിച്ച്‌ കളി കാണാന്‍ പുറപ്പെടുന്ന ആറ്‌ പെണ്‍കുട്ടികളാണ്‌ `ഓഫ്‌സൈഡി'ലെ കഥാപാത്രങ്ങള്‍. തിരിച്ചറിയാതിരിക്കാന്‍ അവര്‍ ആണ്‍കുട്ടികളുടെ വേഷമാണ്‌ ധരിക്കുന്നത്‌. ബസ്‌യാത്രയ്‌ക്കിടെ തിരിച്ചറിഞ്ഞിട്ടും ആണ്‍കുട്ടികളൊന്നും ഇവരുടെ ആഗ്രഹത്തിന്‌ തടസ്സം നില്‍ക്കുന്നില്ല. പക്ഷേ, സ്റ്റേഡിയത്തില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക്‌ അതാവില്ല. അവര്‍ പെണ്‍കുട്ടികളെ പിടികൂടി പുറത്തിരുത്തുന്നു. സ്റ്റേഡിയം സ്‌ത്രീകള്‍ക്കുള്ളതല്ലെന്നാണ്‌ സൈനികരുടെ വാദം. `അപ്പോള്‍ തിയേറ്ററില്‍ ഒരുമിച്ചിരിക്കുന്നതോ' എന്ന്‌ പെണ്‍കുട്ടികള്‍ തിരിച്ചുചോദിക്കുന്നുണ്ട്‌.(സ്‌ത്രീവിരുദ്ധരോട്‌ ചോദിക്കാനുള്ളതെല്ലാം പെണ്‍കുട്ടികളെക്കൊണ്ട്‌ ചോദിപ്പിക്കുകയാണ്‌ പനാഹി).ഒരു സൈനികന്‍ കളി കണ്ട്‌ പെണ്‍കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നു. അതില്‍ തൃപ്‌തിയടയാന്‍ ശ്രമിക്കുകയാണവര്‍.എങ്കിലും ഇടക്കിടെ ആവേശം മൂക്കുമ്പോള്‍ സൈനികരോട്‌ കയര്‍ക്കുന്നുണ്ട്‌ പെണ്‍കുട്ടികള്‍.സൈനികബസ്സില്‍ എല്ലാവരെയും കൊണ്ടുപോകവേ ഇറാന്‍ മത്സരം ജയിച്ചെന്ന വിവരം കിട്ടുന്നു. ടെഹ്‌റാന്‍ നഗരമാകെ ആഹ്ലാദത്തിമിര്‍പ്പിലാണപ്പോള്‍. അവരോടൊപ്പം സൈനികരും പെണ്‍കുട്ടികളും പങ്കുചേരുന്നു.&lt;br /&gt;&lt;br /&gt;`ദ സര്‍ക്കിള്‍' പോലെ ഗൗരവമുള്ള സിനിമയല്ല `ഓഫ്‌സൈഡ്‌'. ഫുട്‌ബോള്‍ മത്സരം സ്‌ത്രീകള്‍ക്ക്‌ കണ്ടാലെന്താ എന്ന ഒറ്റ വിഷയത്തിലാണ്‌ പ്രമേയത്തിന്റെ ഊന്നല്‍. ഒരു ഡോക്യുമെന്ററിയുടെ സ്വഭാവമാണീ ചിത്രത്തിനുള്ളത്‌. അഭിനേതാക്കള്‍ ഇതില്‍ കുറവാണ്‌. ഫുട്‌ബാള്‍ മത്സരത്തില്‍നിന്ന്‌ ഒറ്റ ഷോട്ട്‌ പോലും കാണിക്കുന്നില്ല പനാഹി. പക്ഷേ, വാശിയേറിയ കളിയുടെ പിരിമുറുക്കം നമ്മളനുഭവിക്കുന്നുണ്ട്‌.&lt;br /&gt;തന്റെ സിനിമകളിലൊന്നും ദുഷ്‌ടകഥാപാത്രങ്ങളില്ലെന്നാണ്‌ പനാഹിയുടെ പക്ഷം. എല്ലാ മനുഷ്യരും നല്ലവരാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.(`ദ സര്‍ക്കിളി'ല്‍ മകളെ ഉപേക്ഷിക്കുന്ന അമ്മ പോലും ദുഷ്‌ടകഥാപാത്രമല്ല. മകളെ ദയയുള്ള എതെങ്കിലും കുടുംബത്തിലെത്തിക്കുകയായിരുന്നു ദരിദ്രയായ ആ അമ്മയുടെ ആഗ്രഹം.മകള്‍ക്കെന്തു സംഭവിക്കുന്നു എന്ന്‌ മറഞ്ഞിരുന്ന്‌ ശ്രദ്ധിക്കുന്നുണ്ടവര്‍.).പക്ഷേ, ആര്‍ദ്രഹൃദയനായ പനാഹി ഒടുവില്‍ എത്തിപ്പെട്ടതെവിടെ?&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-4235638613878476350?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/4235638613878476350/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=4235638613878476350' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/4235638613878476350'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/4235638613878476350'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2011/02/blog-post.html' title='കറുത്ത  വൃത്തങ്ങള്‍'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/--Gxf9Qoc3gA/TWZaZ1xJgZI/AAAAAAAABBw/G4DJ1KBueJY/s72-c/de1.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-2590236421475712301</id><published>2011-01-04T03:03:00.000-08:00</published><updated>2011-01-04T03:28:38.512-08:00</updated><category scheme='http://www.blogger.com/atom/ns#' term='longshots'/><category scheme='http://www.blogger.com/atom/ns#' term='gabricha paus'/><title type='text'>വിദര്‍ഭയുടെ വിലാപം</title><content type='html'>&lt;b&gt;&lt;span class="Apple-style-span"&gt;കര്‍ഷകരുടെ ആത്മഹത്യകളാല്‍ ശ്രദ്ധനേടിയ വിദര്‍ഭയുടെ തീരാവ്യഥയാണ്&lt;br /&gt;'ഗബ്‌രീച്ച പൗസ്' എന്ന മറാത്തി സിനിമ പറയുന്നത്&lt;/span&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;'ഞാന്‍ വ്യത്യസ്തനാണ്. അതുപോലെത്തന്നെയാണ് എന്റെ ജീവിതവും. എന്റെ മരണം കാലംതെറ്റിയെത്തുന്ന മഴപോലെയാകും''-'ഗബ്‌രീച്ച പൗസ് ' (നശിച്ച മഴ) എന്ന മറാത്തി സിനിമയുടെ തുടക്കത്തിലുള്ള കവിതയിലെ വരികളാണിത്. ആ സിനിമയിലെ കഠിനമായ ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോവുകയാണീ കവിത. വിദര്‍ഭയിലെ ഏതോ കര്‍ഷകന്റേതാണീ വിലാപം. തന്റെ മരണത്തെ 'വിഡ്ഢിത്തം' എന്നു ലോകം വിശേഷിപ്പിക്കുമല്ലോ എന്ന ഖേദം മാത്രമാണ് അയാള്‍ക്കുണ്ടായിരുന്നത്.&lt;br /&gt;&lt;br /&gt;ഉഴുതുമറിച്ച പാടത്ത് വിത്തിനോടൊപ്പം കര്‍ഷകന്‍ വിതയ്ക്കുന്നത് അവന്റെ ജീവിതംതന്നെയാണെന്ന് ഈ സിനിമ നമ്മളോടു പറയുന്നു. ചിലപ്പോള്‍ വരള്‍ച്ച. ചിലപ്പോള്‍ അതിവൃഷ്ടി. രണ്ടായാലും കൃഷി നശിക്കും. അതോടെ കര്‍ഷകന് നഷ്ടമാകുന്നത് അതിജീവനത്തിന്റെ വിളയാണ്.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_Iw1x2viHnBk/TSMCRBMjsoI/AAAAAAAABBc/XgeJB5jzeW8/s1600/gabhricha-paus.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 384px; height: 308px;" src="http://1.bp.blogspot.com/_Iw1x2viHnBk/TSMCRBMjsoI/AAAAAAAABBc/XgeJB5jzeW8/s400/gabhricha-paus.jpg" border="0" alt="" id="BLOGGER_PHOTO_ID_5558288856507462274" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;2009ല്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടിയ ചിത്രമാണ് 'ഗബ്‌രീച്ച പൗസ് '. സതീഷ് മന്‍വര്‍ ആണ് സംവിധായകന്‍ മഹാരാഷ്ട്രത്തില്‍ വിദര്‍ഭ മേഖലയിലെ കര്‍ഷകരുടെ ജീവിതാവസ്ഥയിലേക്കാണ് സതീഷ് ശ്രദ്ധ ക്ഷണിക്കുന്നത്. (ഒരു ദശകത്തിനിടയില്‍ 32,000 കര്‍ഷകരാണ് വിദര്‍ഭയില്‍ ആത്മഹത്യ ചെയ്തത്. കൃഷിനാശംതന്നെ കാരണം. പരുത്തിക്കൃഷിയാണ് ഇവിടെ പ്രധാനം). സാമൂഹിക പ്രതിബദ്ധതയുടെ നാട്യങ്ങളൊന്നും എടുത്തണിയുന്നില്ല സംവിധായകന്‍. സാമൂഹികവ്യവസ്ഥയും അധികാരവര്‍ഗവും പ്രകൃതിയും ഒരുപോലെ അമ്മാനമാടുന്ന കര്‍ഷകന്റെ ജീവിതത്തിനു നേരെ ക്യാമറ തുറന്നുവെക്കുകയാണദ്ദേഹം. പരിഹാസവും വേദനയും കലര്‍ത്തി തുടക്കത്തില്‍ത്തന്നെ അദ്ദേഹം പ്രഖ്യാപിക്കുന്നു: ''ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഈ സിനിമയ്ക്ക് ഒരു സാദൃശ്യവുമില്ല.'' ഗ്രാമത്തിന്റെ പേരുപോലും സിനിമയില്‍ ഉപയോഗിക്കുന്നില്ല. പക്ഷേ, കാണുന്നവര്‍ക്കറിയാം ഈ ദുരിതഭൂമി എവിടെയാണെന്ന്.&lt;br /&gt;&lt;br /&gt;റോട്ടര്‍ഡാം, ഡര്‍ബന്‍, വാന്‍കൂവര്‍, വാഴ്‌സ, കയ്‌റോ, റോം, ഫിലാഡല്‍ഫിയ തുടങ്ങിയ ഒട്ടേറെ അന്താരാഷ്ട്ര ഫിലിം മേളകളില്‍ 'ഗബ്‌രീച്ച പൗസ്' പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;രണ്ടുകര്‍ഷക കുടുംബങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് ഈ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. കടംകയറി മുടിഞ്ഞ് ആത്മഹത്യ ചെയ്ത ഭാസ്‌കര്‍ ദേശ്മുഖ്, ഓരോ വിളയിലും നഷ്ടംമാത്രം കൊയ്‌തെടുക്കുന്ന കിസ്‌ന എന്നീ യുവകര്‍ഷകരുടെ കുടുംബങ്ങളേ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. പക്ഷേ, ഇവര്‍ വലിയൊരു കര്‍ഷകസമൂഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. എത്ര നഷ്ടംവന്നാലും അവര്‍ക്ക് ഒരു പണിയേ അറിയാവൂ, അതു കൃഷിയാണ്. മരണത്തിനു മാത്രമേ അവരെ കൃഷിപ്പണിയില്‍നിന്നു പിന്തിരിപ്പിക്കാനാവൂ.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_Iw1x2viHnBk/TSMCi-n6FnI/AAAAAAAABBk/XLlJ-HQL_lY/s1600/Damned-Rain70_big.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 268px; height: 166px;" src="http://3.bp.blogspot.com/_Iw1x2viHnBk/TSMCi-n6FnI/AAAAAAAABBk/XLlJ-HQL_lY/s400/Damned-Rain70_big.jpg" border="0" alt="" id="BLOGGER_PHOTO_ID_5558289165054514802" /&gt;&lt;/a&gt;&lt;br /&gt;കഠിനാധ്വാനിയായ കിസ്‌നയാണ് നായകന്‍. അമ്മയും ഭാര്യയും മകനുമടങ്ങിയ കൊച്ചുകുടുംബം. കൃഷിയെയും മഴയെയും കുറിച്ചേ അയാള്‍ ചിന്തിക്കാറുള്ളൂ. കിസ്‌നയുടെ കുടുംബത്തിന് 30 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. കഠിനമായ ഒരുവരള്‍ച്ചക്കാലത്ത് അയാളുടെ അച്ഛന്‍ മരിച്ചു. പിന്നെ അമ്മയാണ് കൃഷി നോക്കിയത്. കടം പെരുകിപ്പെരുകി വന്നു. അതുവീട്ടാന്‍ കൃഷിഭൂമി വിറ്റുതുടങ്ങി. ഒടുവില്‍ ശേഷിച്ചത് ഏഴ് ഏക്കര്‍. എന്നിട്ടും അവിടെ കൃഷി ചെയ്യണമെന്നാണ് അമ്മ മകനെ ഉപദേശിക്കുന്നത്. ഭാര്യയും അമ്മയും കൃഷിപ്പണിയില്‍ അയാളെ സഹായിക്കും. ആത്മഹത്യ ചെയ്ത ഭാസ്‌കര്‍ ദേശ്മുഖ് കിസ്‌നയുടെ കൂട്ടുകാരനായിരുന്നു. ഭാസ്‌കറിന്റെ മരണം കിസ്‌നയെ പിടിച്ചുലച്ചിട്ടുണ്ടെന്ന് ഭാര്യ സംശയിക്കുന്നു. അയാളെ ഒറ്റയ്ക്കുവിടാന്‍ അവള്‍ക്കു മനസ്സുവരുന്നില്ല. പക്ഷേ, കിസ്‌ന ഒരിക്കല്‍പ്പോലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. സദാ മൗനിയായ അയാളുടെ ആധി മുഴുവന്‍ പെയ്യാത്ത മഴയെക്കുറിച്ചാണ്. ഭാര്യ ആഭരണം വിറ്റാണ് അക്കൊല്ലം വിത്തുവാങ്ങിക്കൊടുക്കുന്നത്. കൃഷിയില്‍ നിന്ന് ആകെ കിട്ടിയത് രണ്ട് ക്വിന്റല്‍ പരുത്തി. അതാകട്ടെ ഗ്രാമത്തിലെ വട്ടിപ്പലിശക്കാരന്‍ കൊണ്ടുപോകുന്നു. മുന്‍കൊല്ലത്തെ കടം ബാക്കിയായതാണ്. എന്നിട്ടും കിസ്‌ന കൃഷി തുടരുന്നു. മഴ തീരെ പെയ്യുന്നില്ല. കിണറ്റിലെ മോട്ടോറും കേടായി. മോട്ടോറിനുവേണ്ടി ലൈനില്‍ നിന്ന് വൈദ്യുതി മോഷ്ടിക്കവെ കിസ്‌ന ഷോക്കേറ്റു മരിക്കുന്നു. ഗ്രാമപാതയിലൂടെ, പൂക്കള്‍വിതറി കിസ്‌നയുടെ ശവഘോഷയാത്ര നീങ്ങുമ്പോള്‍ സിനിമ തീരുന്നു.&lt;br /&gt;&lt;br /&gt;സിനിമയുടെ ശീര്‍ഷകത്തില്‍ത്തന്നെയുണ്ട് കര്‍ഷകരുടെ ജീവിതത്തിന്റെ സൂചന. അവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് മഴയാണ്. കുട്ടികള്‍ മഴയെ ശപിക്കുന്നതുപോലും അവര്‍ക്ക് സഹിക്കാനാവില്ല. ഒരുദിവസം മുറ്റത്ത് കിടന്നുറങ്ങവെ കിസ്‌നയുടെ മകന്‍ ദിനു മഴപെയ്തപ്പോള്‍ എഴുന്നേറ്റ് ഓടുന്നു. ഉറക്കം നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ അവന്‍ മഴയെ കുറ്റപ്പെടുത്തുന്നു. കിസ്‌നക്ക് അതിഷ്ടപ്പെടുന്നില്ല. അയാള്‍ മകനെ തിരുത്താന്‍ ശ്രമിക്കുന്നു. അനുസരിക്കാഞ്ഞപ്പോള്‍ തല്ലാന്‍ ഓങ്ങുന്നു. പക്ഷേ, ചിത്രത്തിന്റെ അവസാന ഭാഗത്തെത്തുമ്പോള്‍ കിസ്‌നയും ഏറെ മാറിപ്പോകുന്നതുകാണാം. പെയ്യാത്ത മേഘങ്ങളെ നോക്കി അയാളും പറയുന്നു ഒരു മുഴുത്ത തെറി.&lt;br /&gt;&lt;br /&gt;ഭാസ്‌കര്‍ ദേശ്മുഖിന്റെ ആത്മഹത്യയോടെയാണ് സിനിമയുടെ തുടക്കം. അയാള്‍ മരിച്ചതോടെ കുടുംബത്തിന്റെ കഷ്ടപ്പാട് ഇരട്ടിക്കുകയാണ്. ഭാസ്‌കര്‍ കര്‍ഷകനായിരുന്നു എന്നും സ്വന്തമായി ഭൂമിയുണ്ടായിരുന്നുവെന്നും കടം പെരുകിയാണ് ആത്മഹത്യ ചെയ്തതെന്നും തെളിയിക്കേണ്ട ബാധ്യത ജീവിച്ചിരിക്കുന്നവര്‍ക്കാണ്. വൃദ്ധനായ അച്ഛന്‍ രേഖകള്‍ക്കുവേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുന്നു. അവിടെ രക്ഷയ്‌ക്കെത്തുന്നത് അഴിമതിക്കാരാണ്. നഷ്ടപരിഹാരത്തിന്റെ വിഹിതം കൈപ്പറ്റാന്‍ ആ കഴുകന്മാര്‍ക്ക് മനസ്സാക്ഷിക്കുത്തൊന്നുമില്ല.&lt;br /&gt;&lt;br /&gt;അച്ഛന്‍ കിസ്‌നയുടെ കൂടെ എല്ലാ ശവഘോഷയാത്രകളിലും മകന്‍ ദിനുവുമുണ്ടാകും. അച്ഛന്റെ കൈപിടിച്ച്, ഏറ്റവുമൊടുവിലായി അവനങ്ങനെ നടക്കും. അവസാനം, അച്ഛന്റെ ശവഘോഷയാത്രയില്‍ അവന്‍ മുന്നിലാണ്. കടത്തിന്റെ ഭാരം പേറാനുള്ള ആ കുഞ്ഞിക്കാലുകളെ ക്ലോസ്സപ്പില്‍ കാണിച്ചുകൊണ്ടാണ് സംവിധായകന്‍ വിലാപഭൂമിയില്‍ നിന്ന് മടങ്ങുന്നത്.&lt;br /&gt;&lt;br /&gt;ഗ്രാമങ്ങളുടെ കഥപറയുന്ന സിനിമകളില്‍ ക്യാമറ പലപ്പോഴും ദൃശ്യഭംഗികളില്‍ കുടുങ്ങിപ്പോകാറുണ്ട്. 'ഗബ്‌രീച്ച പൗസ് ' ആ ദോഷത്തില്‍ നിന്നു മുക്തമാണ്. ഗ്രാമഭംഗിയില്‍ ദൃഷ്ടിയുറപ്പിക്കാതെ ജീവിതാവസ്ഥകളെ പിന്തുടരുകയാണ് ക്യാമറ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-2590236421475712301?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/2590236421475712301/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=2590236421475712301' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/2590236421475712301'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/2590236421475712301'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2011/01/blog-post.html' title='വിദര്‍ഭയുടെ വിലാപം'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_Iw1x2viHnBk/TSMCRBMjsoI/AAAAAAAABBc/XgeJB5jzeW8/s72-c/gabhricha-paus.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-4387656756497977788</id><published>2010-12-09T02:59:00.000-08:00</published><updated>2010-12-09T03:08:41.685-08:00</updated><category scheme='http://www.blogger.com/atom/ns#' term='harishchandrachi'/><category scheme='http://www.blogger.com/atom/ns#' term='paresh mokashi'/><category scheme='http://www.blogger.com/atom/ns#' term='phalke'/><title type='text'>ഫാല്‍ക്കെയുടെ ഓര്‍മയ്‌ക്ക്‌</title><content type='html'>&lt;span style="font-weight:bold;"&gt;ദണ്ഡിരാജ്‌ഗോവിന്ദ്‌ ഫാല്‍ക്കെ എന്ന ദാദാസാഹിബ്‌ ഫാല്‍ക്കെ. ഇന്ത്യന്‍ സിനിമയുടെ പിതാവ്‌. ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ഫീച്ചര്‍ സിനിമയായ `രാജാഹരിശ്ചന്ദ്ര'യുടെ സംവിധായകന്‍. 21 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ 95 ഫീച്ചര്‍ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്‌തു. ഫോട്ടോഗ്രാഫര്‍, പ്രിന്റര്‍,ജാലവിദ്യക്കാരന്‍ എന്നീ വേഷങ്ങളിലൂടെ കടന്ന്‌ നിശ്ശബ്ദസിനിമയുടെ ഗുരുസ്ഥാനത്തെത്തിയ പ്രതിഭ. തിരക്കഥാകൃത്തും നിര്‍മാതാവും സംവിധായകനുമായി തിളങ്ങിനിന്ന ഈ മറാത്തക്കാരന്‌ മറാത്തി ജനത നല്‌കിയ ആദരമാണ്‌ `ഹരിശ്ചന്ദ്രചി ഫാക്ടറി' (ഹരിശ്ചന്ദ്രയുടെ പണിശാല) എന്ന സിനിമ. ഇക്കഴിഞ്ഞ ഓസ്‌കര്‍ അവാര്‍ഡില്‍ വിദേശഭാഷാ ചിത്രവിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ മറാത്തി സിനിമ. (2004-ല്‍ `ശ്വാസ്‌' എന്ന മറാത്തി സിനിമ ഓസ്‌കര്‍ അവാര്‍ഡിന്‌ മത്സരിച്ചിരുന്നു.) മറാത്തി നാടകരംഗത്ത്‌ പ്രശസ്‌തനായ പരേഷ്‌ മൊകാഷിയാണ്‌ `ഹരിശ്ചന്ദ്രചി ഫാക്ടറി'യുടെ സംവിധായകന്‍. 2009-ലെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ അവാര്‍ഡ്‌ ഈ ചിത്രത്തിനായിരുന്നു. നവാഗത സംവിധായകനുള്ള തിരുവനന്തപുരം ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ `ജി. അരവിന്ദന്‍ പുരസ്‌കാര'മുള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്‌ ഈചിത്രം.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/TQC4c3OqHCI/AAAAAAAABBI/AoIof3B4cvU/s1600/harishchandrachi-factory.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 248px;" src="http://4.bp.blogspot.com/_Iw1x2viHnBk/TQC4c3OqHCI/AAAAAAAABBI/AoIof3B4cvU/s400/harishchandrachi-factory.jpg" border="0" alt=""id="BLOGGER_PHOTO_ID_5548637546921729058" /&gt;&lt;/a&gt;&lt;br /&gt;ഫാല്‍ക്കെയുടെ മുഴുവന്‍ ജീവചരിത്രവും സംവിധായകന്‍ അനാവരണം ചെയ്യുന്നില്ല. ചലച്ചിത്രകാരനാവാനുള്ള ശ്രമത്തില്‍ ഫാല്‍ക്കെ നേരിട്ട വൈതരണികളാണ്‌ സിനിമയുടെ വിഷയം. സിനിമ ഒരഭിനിവേശമായി മനസ്സില്‍ നിറഞ്ഞതുതൊട്ട്‌ ആദ്യചിത്രമായ `രാജാഹരിശ്ചന്ദ്ര' റിലീസായതുവരെയുള്ള രണ്ടുവര്‍ഷമാണ്‌ സംവിധായകന്‍ പിന്തുടരുന്നത്‌.&lt;br /&gt;ഫാല്‍ക്കെയെ കലാകാരന്റെ പീഠത്തിലിരുത്തി മഹത്ത്വവത്‌കരിക്കുന്നില്ല സംവിധായകന്‍. ഒരു സാധാരണ മനുഷ്യന്റെ തലത്തിലേ ഫാല്‍ക്കെയെ കാണുന്നുള്ളൂ. പലപ്പോഴും അരക്കിറുക്കന്റെ ഭാവത്തിലാണ്‌ ഫാല്‍ക്കെ നമ്മുടെ മുന്നിലെത്തുന്നത്‌. രൂപത്തിലും ചലനത്തിലും ചാര്‍ളിചാപ്ലിനോട്‌ സാദൃശ്യം തോന്നും ചിലപ്പോള്‍. ഫാല്‍ക്കെയിലെ കലാകാരനെ മാത്രമല്ല സംവിധായകന്‍ സൂക്ഷ്‌മമായി പിന്തുടരുന്നത്‌. നല്ലൊരു ഭര്‍ത്താവ്‌, പിതാവ്‌, സുഹൃത്ത്‌, ദേശീയ വാദി എന്നീ നിലകളിലും ഫാല്‍ക്കെയെ അദ്ദേഹം വിലയിരുത്തുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;സിനിമ സ്വപ്‌നം കാണുക മാത്രമല്ല ഫാല്‍ക്കെ ചെയ്‌തത്‌. സ്വപ്‌ന സാക്ഷാത്‌കാരത്തിനായി കഠിനമായി അധ്വാനിച്ചിരുന്നു അദ്ദേഹം. സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ചും പണയപ്പെടുത്തിയുമാണ്‌ ഫാല്‍ക്കെ സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയത്‌. ലണ്ടനില്‍ പോയി സിനിമയുടെ സാങ്കേതിക വശങ്ങള്‍ അദ്ദേഹം സ്വായത്തമാക്കി. അപ്പോഴും മനസ്സില്‍ ദേശീയബോധം കാത്തുസൂക്ഷിച്ചു. സിനിമകള്‍ സംവിധാനം ചെയ്‌ത്‌ ലണ്ടനില്‍ കഴിയാനുള്ള ബ്രിട്ടീഷുകാരുടെ ഓഫര്‍ ഫാല്‍ക്കെ നിരസിച്ചു. ഇന്ത്യയില്‍ സിനിമാ സംസ്‌കാരത്തിനു തുടക്കമിടുകയാണ്‌ തന്റെ ദൗത്യമെന്ന്‌ അദ്ദേഹം വിശ്വസിച്ചു. സിനിമയെ വ്യവസായമായി വളര്‍ത്തിയെടുക്കാനും ആഗ്രഹിച്ചു. നാല്‌പതുകാരനായ പരേഷ്‌മൊകാഷിയുടെ ആദ്യ സിനിമായാത്രയും ഫാല്‍ക്കെയുടെ വഴിയിലൂടെയായിരുന്നു. `ഹരിശ്ചന്ദ്രചി ഫാക്ടറി'യുടെ തിരക്കഥ 2005-ല്‍ പൂര്‍ത്തിയാക്കിയതാണ്‌. പക്ഷേ, സിനിമയാക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍, തന്റെ സ്വത്ത്‌ പണയപ്പെടുത്തിയാണ്‌ മൊകാഷി സിനിമ നിര്‍മിച്ചത്‌.&lt;br /&gt;95 മിനിറ്റുള്ള ചിത്രം തുടങ്ങുന്നത്‌ 1911 ഏപ്രില്‍ 14 നാണ്‌. അന്നാണ്‌ സിനിമയിലേക്ക്‌ ഫാല്‍ക്കെ ആകര്‍ഷിക്കപ്പെട്ടത്‌. മൂത്തമകന്‍ ബാലചന്ദ്രനുമൊത്ത്‌ തെരുവില്‍ മാജിക്ക്‌ കാണിക്കുന്ന ഫാല്‍ക്കെയെയാണ്‌ സമ്മളാദ്യം പരിചയപ്പെടുന്നത്‌. സ്റ്റേജില്‍ അത്ഭുതം സൃഷ്‌ടിക്കുന്ന ഫാല്‍ക്കെ തൊട്ടടുത്ത സിനിമാ ടെന്റില്‍ വന്ന ചലനചിത്രം കണ്ട്‌ വിസ്‌മയഭരിതനാകുന്നു. പ്രൊജക്‌ഷന്‍ റൂമില്‍നിന്നുള്ള വെളിച്ചത്തിനൊപ്പം മൃഗങ്ങളും മനുഷ്യരും സ്‌ക്രീനിലെത്തുന്നു. വിടര്‍ന്ന കണ്ണുകളോടെ ഫാല്‍ക്കെ മകനോടൊപ്പം ആ സിനിമ കണ്ടു. അതോടെ, ജാലവിദ്യ കൈവിടുന്നു അദ്ദേഹം. ചിന്ത എപ്പോഴും സിനിമയെക്കുറിച്ചായി. പ്രൊജക്‌ഷന്‍ റൂമില്‍നിന്നു കിട്ടിയ തുണ്ടുഫിലിമുകള്‍ അദ്ദേഹത്തിന്‌ കൗതുകമായി. അവ ഉപയോഗിച്ച്‌ സിനിമാ പരീക്ഷണങ്ങള്‍ മുന്നേറവേ വീട്ടുപകരണങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി. ഫാല്‍ക്കെയുടെ പെരുമാറ്റത്തില്‍ സുഹൃത്തുക്കള്‍ സംശയാലുക്കളായി. അവര്‍ അദ്ദേഹത്തെ ബലം പ്രയോഗിച്ച്‌ ഭ്രാന്താസ്‌പത്രിയിലാക്കാന്‍പോലും ശ്രമിച്ചു. മൂന്നാമതും ഗര്‍ഭിണിയായ ഭാര്യയോട്‌ ഫാല്‍ക്കെ പറഞ്ഞു: `നിന്റെ വയറ്റില്‍ ചലിക്കുന്ന കുഞ്ഞ്‌. എന്റെ മനസ്സില്‍ ചലിക്കുന്ന സിനിമയും'.ഭാര്യയുടെ ആഭരണവും വീടും പണയം വെച്ചാണ്‌ ഫാല്‍ക്കെ ആദ്യസിനിമ നിര്‍മിച്ചത്‌. സ്‌ത്രീകള്‍ സിനിമയിലേക്ക്‌ വരാന്‍ മടിക്കുന്ന കാലമായിരുന്നു അത്‌. നടികളെത്തേടി ചുവന്ന തെരുവില്‍പ്പോലും ഫാല്‍ക്കെ അലഞ്ഞു. ഒടുവില്‍ പുരുഷന്മാര്‍തന്നെയാണ്‌ സ്‌ത്രീവേഷം കെട്ടിയത്‌. വീട്ടില്‍ത്തന്നെ സെറ്റിട്ടാണ്‌ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്‌. മേക്കപ്പിട്ട താരങ്ങളുമായി കാട്ടില്‍ പോയപ്പോള്‍ എല്ലാവരെയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കുന്തങ്ങളും വാളും ശൂലവുമൊക്കെ കണ്ടപ്പോള്‍ ഏതോ കൊള്ളസംഘമാണെന്നാണ്‌ പോലീസ്‌ ധരിച്ചത്‌. എല്ലാ പ്രതിസന്ധികളും മറികടന്ന്‌ 1913 മെയ്‌ 13ന്‌ മുംബൈയിലെ കോര്‍ണേഷന്‍ തിയേറ്ററില്‍ `രാജാഹരിശ്ചന്ദ്ര' പ്രദര്‍ശിപ്പിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_Iw1x2viHnBk/TQC4mf4i8-I/AAAAAAAABBQ/k1rE38JB7YM/s1600/harischandra.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 383px; height: 264px;" src="http://2.bp.blogspot.com/_Iw1x2viHnBk/TQC4mf4i8-I/AAAAAAAABBQ/k1rE38JB7YM/s400/harischandra.jpg" border="0" alt=""id="BLOGGER_PHOTO_ID_5548637712453661666" /&gt;&lt;/a&gt;&lt;br /&gt;ഇല്ലായ്‌മകളെയും ദുരനുഭവങ്ങളെയും പ്രതിസന്ധികളെയും ചെറുചിരിയോടെ നേരിട്ടയാളാണ്‌ ഫാല്‍ക്കെ. അതുകൊണ്ടുതന്നെ നര്‍മത്തിന്റെ ട്രാക്കിലൂടെയാണ്‌ പരേഷ്‌മൊകാഷി `ഹരിശ്ചന്ദ്രചി ഫാക്ടറി' മുന്നോട്ടു കൊണ്ടുപോകുന്നത്‌. പഴയകാലം പുനഃസൃഷ്‌ടിക്കുന്നതില്‍ അദ്ദേഹം സൂക്ഷ്‌മത പുലര്‍ത്തിയിട്ടുണ്ട്‌. ആദ്യകാല ചിത്രങ്ങളിലേതുപോലുള്ള പശ്ചാത്തല സംഗീതമാണ്‌ ഉപയോഗിക്കുന്നത്‌.&lt;br /&gt;ഫാല്‍ക്കെയുടെ സിനിമാജീവിതത്തിനും വ്യക്തി ജീവിതത്തിനും നേരെ മാത്രമല്ല, മൊകാഷിയുടെ ക്യാമറ കണ്ണു തുറക്കുന്നത്‌. അക്കാലത്തെ രാഷ്ട്രീയ, സാമൂഹിക ചലനങ്ങളും ഇതിവൃത്തത്തിലേക്ക്‌ കൊണ്ടുവരുന്നുണ്ടദ്ദേഹം. ലോകമാന്യതിലകിന്റെ അറസ്റ്റും ജനങ്ങളുടെ പ്രതിഷേധവും അദ്ദേഹത്തിന്റെ മോചനവുമൊക്കെ പശ്ചാത്തല സംഭവങ്ങളായി അവതരിപ്പിക്കുന്നുണ്ട്‌. സിനിമയുടെ കാലത്തോടൊപ്പം ഫാല്‍ക്കെയുടെ ദേശീയബോധവും സൂചിപ്പിക്കുന്നു ഈ പശ്ചാത്തലം (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയില്‍ ഫോട്ടോഗ്രാഫറായിരിക്കെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ നല്‍കാനായി ജോലി രാജിവെച്ചയാളാണ്‌ ഫാല്‍ക്കെ). ഇന്ത്യന്‍ സിനിമയുടെ പിതാവിനെ ഓര്‍ക്കാന്‍, ആദരിക്കാന്‍ പരേഷ്‌മൊകാഷി തിരഞ്ഞെടുത്ത വഴി അഭിനന്ദനം അര്‍ഹിക്കുന്നു. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-4387656756497977788?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/4387656756497977788/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=4387656756497977788' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/4387656756497977788'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/4387656756497977788'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2010/12/blog-post.html' title='ഫാല്‍ക്കെയുടെ ഓര്‍മയ്‌ക്ക്‌'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Iw1x2viHnBk/TQC4c3OqHCI/AAAAAAAABBI/AoIof3B4cvU/s72-c/harishchandrachi-factory.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-263424342412487334</id><published>2010-11-04T03:49:00.000-07:00</published><updated>2010-11-04T04:00:37.247-07:00</updated><category scheme='http://www.blogger.com/atom/ns#' term='longshots'/><category scheme='http://www.blogger.com/atom/ns#' term='t.sureshbabu'/><category scheme='http://www.blogger.com/atom/ns#' term='broken embraces'/><title type='text'>സിനിമ തന്നെ ജീവിതം</title><content type='html'>&lt;span style="font-weight:bold;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span"&gt;&lt;i&gt;ഒരു സംവിധായകന്റെ ജീവിതാസക്തിയുടെ കഥ പറയുന്ന `ബ്രോക്കണ്‍ എംബ്രേസസ്‌ 'എന്ന സ്‌പാനിഷ്‌ സിനിമയെക്കുറിച്ച്‌ &lt;/i&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;i&gt;&lt;br /&gt;&lt;/i&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;കഥപറയലാണ്‌ തന്റെ ജീവിതദൗത്യം എന്നു വിശ്വസിക്കുന്നയാളാണ്‌ പ്രശസ്‌ത സ്‌പാനിഷ്‌ സംവിധായകന്‍ പെഡ്രോ അല്‍മൊഡോവര്‍. തിരക്കഥാകൃത്തു കൂടിയാണദ്ദേഹം. അറുപതുകാരനായ അല്‍മൊഡോവര്‍ 17 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഇതില്‍ പതിനാറിന്റെയും തിരക്കഥ സ്വന്തം തന്നെ. മരണത്തെ ഭയപ്പെടുന്ന അല്‍മൊഡോവര്‍ ഒരു ജീവിതം പോരാ എന്ന ചിന്താഗതിക്കാരനാണ്‌. സിനിമയോട്‌ കടുത്ത അഭിനിവേശമാണ്‌ അദ്ദേഹത്തിന്‌. ഈ അഭിനിവേശത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ 2009ല്‍ ഇറങ്ങിയ `ബ്രോക്കണ്‍ എംബ്രേസസ്‌ ' . ``ജീവിതത്തേക്കാളും പ്രാധാന്യമുണ്ട്‌ സിനിമയ്‌ക്ക്‌. സിനിമയോടുള്ള പ്രണയമാണ്‌ ഈ ചിത്രത്തിലൂടെ ഞാന്‍ പ്രഖ്യാപിക്കുന്നത്‌''-അല്‍മൊഡോവര്‍ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/TNKSCETbt5I/AAAAAAAABA0/Ah8X4yi8RjA/s1600/broken_embraces2.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 266px;" src="http://4.bp.blogspot.com/_Iw1x2viHnBk/TNKSCETbt5I/AAAAAAAABA0/Ah8X4yi8RjA/s400/broken_embraces2.jpg" border="0" alt=""id="BLOGGER_PHOTO_ID_5535647456204404626" /&gt;&lt;/a&gt;&lt;br /&gt;ഇക്കഴിഞ്ഞ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്‌ `ബ്രോക്കണ്‍ എംബ്രേസസ്‌'. ലോ ഓഫ്‌ ഡിസയര്‍ (1987), ഹൈ ഹീല്‍സ്‌ (1991), ഓള്‍ എബൗട്ട്‌ മൈ മദര്‍ (1999), ടോക്‌ ടു ഹെര്‍ (2002), ബാഡ്‌ എജുക്കേഷന്‍ (2004), വോള്‍വര്‍ (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെങ്ങും ആരാധകരെ നേടിയെടുത്തിട്ടുണ്ട്‌ അല്‍ മൊഡോവര്‍. എക്കാലത്തെയും മികച്ച നൂറ്‌ സിനിമകളുടെ കൂട്ടത്തില്‍ `ടൈം' വാരിക ഉള്‍പ്പെടുത്തിയ സിനിമയാണ്‌ `ടോക്‌ ടു ഹെര്‍',&lt;br /&gt;സിനിമയും ജീവിതവും കെട്ടുപിണഞ്ഞുകിടക്കുന്ന പ്രമേയമാണ്‌ `ബ്രോക്കണ്‍ എംബ്രേസസി'ലുള്ളത്‌. രണ്ടുമണിക്കൂര്‍ നീളുന്ന ഈ ചിത്രത്തില്‍ സിനിമയാണ്‌ പ്രധാന ചര്‍ച്ചാവിഷയം. കഥാപാത്രങ്ങളൊക്കെ സംസാരിക്കുന്നത്‌ സിനിമയെക്കുറിച്ചാണ്‌. ഇതിനിടയില്‍ സംവിധായകന്‍ അതിസമര്‍ഥമായി ജീവിതത്തെ സിനിമയിലേക്ക്‌ കയറ്റിവിടുന്നു. അല്‍മഡോവറിന്റെ ആത്മാംശം കലര്‍ന്ന സിനിമയാണിത്‌.&lt;br /&gt;&lt;br /&gt;ഒറ്റജീവിതം കൊണ്ട്‌ തൃപ്‌തിപ്പെടാത്ത മത്തേയോ ബ്ലാങ്കോ എന്ന സംവിധായകന്റെ ആസക്തികളാണ്‌ ഈ ചിത്രത്തില്‍ രേഖപ്പെടുത്തുന്നത്‌. വന്‍കിട ബിസിനസ്സുകാരന്റെ വെപ്പാട്ടിയായ മഗ്‌ദലിന റിവെറോ എന്ന ലിനയില്‍ അയാള്‍ക്ക്‌ അഭിനിവേശം ജനിക്കുന്നു. ഈ യുവതിയെ അറിയപ്പെടുന്ന നടിയാക്കാനാണ്‌ അയാളുടെ ശ്രമം. ആ ശ്രമത്തിനിടയിലുണ്ടാകുന്ന നഷ്‌ടങ്ങളെയും വീണ്ടും തളിരിടുന്ന ജീവിതത്തെയും കുറിച്ചാണ്‌ അല്‍മൊഡോവര്‍ പറയുന്നത്‌.&lt;br /&gt;എഴുത്തുകാരനും സംവിധായകനുമായ മത്തേയോ ബ്ലാങ്കോ, അയാളുടെ പ്രൊഡക്‌ഷന്‍ മാനേജരും തന്റേടിയുമായ ജൂഡിത്ത്‌ഗാര്‍ഷ്യ, സെ്‌പയിനിലെ വന്‍ ബിസിനസ്സുകാരനായ സിനിമാ നിര്‍മാതാവ്‌ ഏണസ്റ്റോ മാര്‍തേല്‍, അയാളുടെ മുന്‍ സെക്രട്ടറിയും വെപ്പാട്ടിയും നടിയുമായ ലിന, മത്തേയോവിനെ എഴുത്തില്‍ സഹായിക്കുന്ന ഡീഗോ എന്ന യുവാവ്‌ (ജൂഡിത്തിന്റെ മകന്‍), ഏണസ്റ്റോവിന്റെ മകനും ഡോക്യുമെന്ററി സംവിധായകനുമായ ജൂനിയര്‍ ഏണസ്റ്റോ എന്നീ ആറ്‌ പ്രധാന കഥാപാത്രങ്ങളാണിതിലുള്ളത്‌. എല്ലാവരും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. രഹസ്യങ്ങളുടെ മൗനത്തില്‍ ജീവിക്കുന്നവരാണിവര്‍. പറ്റിയ സന്ദര്‍ഭത്തില്‍ അവര്‍ മൗനത്തിന്റെ പുറംതോടുപേക്ഷിക്കുന്നു. പക്ഷേ, ഒരു വെളിപ്പെടുത്തലും ആരിലും ഞെട്ടലുളവാക്കുന്നില്ല. രഹസ്യം വെളിപ്പെടുത്തുന്നവരും അത്‌ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരും ഒന്നിനും തിടുക്കം കാണിക്കുന്നില്ല. തന്നെ തകര്‍ക്കാന്‍ നിര്‍മാതാവുതന്നെ തന്റെ സിനിമ നശിപ്പിച്ചെന്ന്‌ ജൂഡിത്ത്‌ പറയുമ്പോള്‍ സംവിധായകന്‍ മത്തേയോ നിസ്സംഗനായി കേട്ടിരിക്കുന്നു. തന്റെ നിഴല്‍പോലെ കൂടെയുള്ള ഡീഗോ തന്റെ മകനാണെന്നറിയുമ്പോഴും അദ്ദേഹത്തിന്‌ ഇതേ വികാരം തന്നെ.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_Iw1x2viHnBk/TNKSLEolaSI/AAAAAAAABA8/15n4yFO4_9U/s1600/broken-embraces1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 266px;" src="http://2.bp.blogspot.com/_Iw1x2viHnBk/TNKSLEolaSI/AAAAAAAABA8/15n4yFO4_9U/s400/broken-embraces1.jpg" border="0" alt=""id="BLOGGER_PHOTO_ID_5535647610911942946" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;കാമുകിയായ നടി ലിനയുമൊത്ത്‌ കാറില്‍ പോകുമ്പോള്‍ അപകടത്തില്‍പ്പെട്ട്‌ അന്ധനാവുന്ന സംവിധായകന്‍ മത്തേയോ ആണ്‌ `ശിഥിലമായ ആലിംഗനങ്ങ'ളിലെ നായകന്‍. അപകടത്തില്‍ കാമുകി മരിക്കുന്നു. അവിടന്നങ്ങോട്ടുള്ള 14 വര്‍ഷം മത്തേയോ മറ്റൊരാളായിട്ടാണ്‌ ജീവിക്കുന്നത്‌. മത്തേയോ എഴുതാന്‍ വേണ്ടി സ്വീകരിച്ച പേരാണ്‌ ഹാരി കെയ്‌ന്‍. സംവിധായകനും എഴുത്തുകാരനും അയാളുടെ ആത്മാവിന്റെ ഭാഗമായി. സംവിധാനം ഉപക്ഷേിക്കേണ്ടിവന്നപ്പോള്‍ അയാള്‍ ദുഃഖിച്ചില്ല. തന്റെ ആത്മാവില്‍ നിന്ന്‌ സംവിധായകനെ അയാള്‍ എന്നെന്നേക്കുമായി കുടിയിറക്കി. പകരം അവിടെ എഴുത്തുകാരന്‌ മാത്രമായി സ്ഥാനം. ആസക്തികളില്‍ മുഴുകി ഹരികെയ്‌ന്‍ തിരക്കഥാകൃത്തായി ജീവിതം തുടര്‍ന്നു.&lt;br /&gt;ഹാരി കെയ്‌നിന്റെ തിരക്കഥയെഴുത്തിനെ അയാളുടെ ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള സിനിമയുടെ തുടക്കം ശ്രദ്ധേയമാണ്‌. അയാള്‍ ഒരു തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മറ്റൊന്ന്‌ എഴുതാന്‍ പോവുകയാണ്‌. നടി മര്‍ലിന്‍ മണ്‍റോയെ വിവാഹം കഴിച്ച അമേരിക്കന്‍ എഴുത്തുകാരന്‍ ആര്‍തര്‍ മില്ലറുടെ ജീവിതമാണ്‌ ഹാരികെയ്‌ന്‍ തിരക്കഥയാക്കാന്‍ ഉദ്ദേശിക്കുന്നത്‌. മര്‍ലിന്‍ മണ്‍റോയുടെ ആത്മഹത്യയ്‌ക്കുശേഷം ആര്‍തര്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ പിറന്ന മകന്‍ ഡാനിയല്‍ വിരൂപനായിരുന്നു. മകനോട്‌ വെറുപ്പായിരുന്നു ആര്‍തറിന്‌. അവനെ കാണാന്‍പോലും അദ്ദേഹം ഇഷ്‌ടപ്പെട്ടിരുന്നില്ല. അവനെ ആര്‍തര്‍ സമൂഹത്തില്‍നിന്ന്‌ ഒളിച്ചുവെച്ചു. ഓര്‍മക്കുറിപ്പുകളില്‍പ്പോലും മകന്റെ പേര്‍ അദ്ദേഹം ഒഴിവാക്കി. പക്ഷേ, ഡാനിയല്‍ ഒരിക്കലും പിതാവിനെ വെറുത്തിരുന്നില്ല. ആ മകന്റെ സ്‌നേഹത്തെക്കുറിച്ചാണ്‌ ഹാരി കെയ്‌ന്‍ എഴുതാന്‍ മുതിരുന്നത്‌. ഹാരി കെയ്‌നിന്റെ ജീവിതവീക്ഷണമാണിവിടെ വ്യക്തമാകുന്നത്‌. പെട്ടെന്നാണ്‌ ഏണസ്റ്റോയുടെ മകന്‍ ഒരു സിനിമയുടെ കഥയുമായി അയാളെ സമീപിക്കുന്നത്‌. ഇവിടെവെച്ച്‌ അല്‍മൊഡോവര്‍ സിനിമയെ നിര്‍ണായകമായ വഴിത്തിരിവുകളിലേക്ക്‌ കൊണ്ടുപോവുകയാണ്‌. തന്നിലെ കലാകാരനെ നശിപ്പിച്ച സ്വവര്‍ഗാനുരാഗിയായ പിതാവിനെ വെറുക്കുന്ന മകന്റെ കഥയുമായാണ്‌ ജൂനിയര്‍ ഏണസ്റ്റോ എത്തുന്നത്‌. ഹാരി കെയ്‌ന്‌ ആ കഥ തീരെ പിടിക്കുന്നില്ല. ഡാനിയലിന്റെ ആര്‍ദ്ര മനസ്സിനോടായിരുന്നു അയാള്‍ക്ക്‌ താത്‌പര്യം. അതുമല്ല, ജൂനിയര്‍ ഏണസ്റ്റോയുടെ ശബ്ദം അയാളെ മറ്റെന്തൊക്കെയോ ഓര്‍മിപ്പിച്ചു. ഒരു ദാക്ഷിണ്യവും കാട്ടാതെ ഹാരികെയ്‌ന്‍ അവനെ പുറത്താക്കുന്നു. എങ്കിലും അസ്വസ്ഥകരമായ ഓര്‍മകളിലേക്കുള്ള വാതില്‍ തുറന്നിട്ടിട്ടാണ്‌ ആ ചെറുപ്പക്കാരന്‍ പോകുന്നത്‌. ശിഥിലമായ ആലിംഗനങ്ങളുടെ വര്‍ണാഭമായ തുടക്കമിവിടെയാണ്‌. ഉള്‍പ്പിരിവുകളുള്ള കഥയുടെ സഞ്ചാരഗതിക്ക്‌ ഇവിടുന്നങ്ങോട്ട്‌ ആക്കം കൂടുന്നു. 14 വര്‍ഷത്തിനുശേഷം തന്റെ സിനിമ വീണ്ടും എഡിറ്റുചെയ്‌ത്‌ റിലീസിങ്ങിനൊരുങ്ങുന്ന ഹാരികെയ്‌നിന്റെ ആഹ്ലാദ നിമിഷങ്ങളിലാണ്‌ സിനിമ അവസാനിക്കുന്നത്‌.&lt;br /&gt;1992നും 2008ും ഇടയ്‌ക്കുള്ള പതിനാറ്‌ വര്‍ഷമാണ്‌ കഥയുടെ കാലപരിധി. വര്‍ത്തമാനത്തില്‍നിന്നും പഴയകാലത്തേക്കും തിരിച്ചും വളരെപ്പെട്ടെന്നാണ്‌ സിനിമ സഞ്ചരിക്കുന്നത്‌. അല്‌പം സങ്കീര്‍ണമാണ്‌ ആഖ്യാനരീതി. എങ്കിലും പ്രമേയം പിന്തുടരാന്‍ നമുക്ക്‌ ബുദ്ധിമുട്ടില്ല. കാലവും സ്ഥലവും വ്യക്തമായി സൂചിപ്പിച്ചാണ്‌ അല്‍മൊഡോവര്‍ കഥ പറയുന്നത്‌.&lt;br /&gt;സിനിമാ നിര്‍മാതാവിന്റെ വെപ്പാട്ടിയായും സംവിധായകന്റെ കാമുകിയായും വേഷമിടുന്നത്‌ പ്രശസ്‌ത സ്‌പാനിഷ്‌ നടി പെനലോപ്‌ ക്രൂസാണ്‌ . `വോള്‍വറി'ലും ഇവര്‍ തന്നെയായിരുന്നു നായിക. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-263424342412487334?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/263424342412487334/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=263424342412487334' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/263424342412487334'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/263424342412487334'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2010/11/blog-post.html' title='സിനിമ തന്നെ ജീവിതം'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Iw1x2viHnBk/TNKSCETbt5I/AAAAAAAABA0/Ah8X4yi8RjA/s72-c/broken_embraces2.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-3096950622950439922</id><published>2010-09-27T02:22:00.000-07:00</published><updated>2010-09-27T02:30:04.945-07:00</updated><category scheme='http://www.blogger.com/atom/ns#' term='longshots'/><category scheme='http://www.blogger.com/atom/ns#' term='iranian film'/><category scheme='http://www.blogger.com/atom/ns#' term='kaorostami'/><title type='text'>സിനിമയും കാഴ്‌ചയും</title><content type='html'>ഇറാനിലെ നവതരംഗസിനിമക്കാരില്‍ പ്രമുഖസ്ഥാനമുണ്ട്‌ അബ്ബാസ്‌ കിരോസ്‌തമിക്ക്‌. കവി, തിരക്കഥാകൃത്ത്‌, ഫോട്ടോഗ്രാഫര്‍, ഗ്രാഫിക്‌ ഡിസൈനര്‍, ഫിലിം എഡിറ്റര്‍, നിര്‍മാതാവ്‌ എന്നീ നിലകളിലും പ്രശസ്‌തനാണ്‌ ഈ സംവിധായകന്‍. 40 വര്‍ഷമായി അദ്ദേഹം സിനിമാരംഗത്തുണ്ട്‌. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ കിരോസ്‌തമി സംവിധാനം ചെയ്‌തിട്ടുണ്ട്‌. വിന്‍ഡ്‌വില്‍ കാരിഅസ്‌, ക്ലോസപ്പ്‌, ടെന്‍, ആന്‍ഡ്‌ ലൈഫ്‌ ഗോസ്‌ ഓണ്‍, ടേസ്റ്റ്‌ ഓഫ്‌ ചെറി, ത്രൂ ദ ഒലീവ്‌ ട്രീസ്‌ തുടങ്ങിയവ പ്രത്യേകം എടുത്തുപറയണം. &lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/TKBjCpcvP2I/AAAAAAAABAU/B_KdRGfAP8w/s1600/Shirin-1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 221px; height: 129px;" src="http://4.bp.blogspot.com/_Iw1x2viHnBk/TKBjCpcvP2I/AAAAAAAABAU/B_KdRGfAP8w/s400/Shirin-1.jpg" border="0" alt=""id="BLOGGER_PHOTO_ID_5521522040293506914" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;   ``സത്യജിത്‌ റായിക്ക്‌ പകരം വെക്കാവുന്ന പ്രതിഭാശാലി'' എന്നാണ്‌ അകിരോ കുറസോവ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. എഴുപതാം വയസ്സിലും സിനിമ കിരോസ്‌തമിക്ക്‌ ആവേശമാണ്‌. സിനിമകളില്‍ പരീക്ഷണങ്ങള്‍ വേണമെന്ന പക്ഷക്കാരനാണദ്ദേഹം. സിനിമയ്‌ക്ക്‌ വ്യത്യസ്‌തനിര്‍വചനം നല്‍കാനാണ്‌ കിരോസ്‌തമി ശ്രമിക്കുന്നത്‌. കാഴ്‌ചയുടെ പുതിയ അനുഭവങ്ങളിലേക്കാണ്‌ ഈ ചിത്രങ്ങള്‍ നമ്മെ നയിക്കുന്നത്‌. പ്രമേയത്തിലും അവതരണത്തിലും പുതുമ കണ്ടെത്തുന്നു ഈ സംവിധായകന്‍. ഏറ്റവുമൊടുവില്‍ ഇറങ്ങിയ `ഷിറീന്‍' (Shirin) എന്ന സിനിമയും കിരോസ്‌തമിയിലെ പരീക്ഷണതത്‌പരനെയാണ്‌ നമുക്ക്‌ കാണിച്ചുതരുന്നത്‌.കിരോസ്‌തമി നിര്‍മിച്ച്‌, എഡിറ്റിങ്‌ നിര്‍വഹിച്ച്‌, സംവിധാനം ചെയ്‌ത ചിത്രമാണ്‌ `ഷിറീന്‍'. വെനീസ്‌, എഡിന്‍ബര്‍ഗ്‌ ചലച്ചിത്രമേളകളിലും ഈയിടെ തിരുവനന്തപുരത്ത്‌ നടന്ന മേളയിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചു.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_Iw1x2viHnBk/TKBjMeDVc7I/AAAAAAAABAc/k-9m24XCTr4/s1600/Shirin-2.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 218px; height: 124px;" src="http://1.bp.blogspot.com/_Iw1x2viHnBk/TKBjMeDVc7I/AAAAAAAABAc/k-9m24XCTr4/s400/Shirin-2.jpg" border="0" alt=""id="BLOGGER_PHOTO_ID_5521522209032860594" /&gt;&lt;/a&gt;&lt;br /&gt;    &lt;br /&gt;    പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു പേര്‍ഷ്യന്‍ പ്രണയകാവ്യമാണ്‌ ചിത്രത്തിനാധാരം. ആര്‍മേനിയന്‍ രാജകുമാരി ഷിറീനും ഇറാനിയന്‍ രാജകുമാരന്‍ ഖുസ്രു പര്‍വേസും ശില്‌പി ഹര്‍ഹാദും കഥാപാത്രങ്ങളായ ഒരു ത്രികോണ പ്രണയകഥ. പ്രേമസാക്ഷാത്‌കാരത്തിനായി സിംഹാസനം ഉപേക്ഷിച്ചവളാണ്‌ ഷിറീന്‍. ഏറെക്കാലത്തെ ഏകാന്തമായ കാത്തിരിപ്പിനുശേഷമാണ്‌ അവള്‍ക്ക്‌ ഖുസ്രുവിനെ സ്വന്തമാക്കാനായത്‌. പക്ഷേ, ആ സൗഭാഗ്യം അധികം നീണ്ടുനിന്നില്ല. അധികാരത്തര്‍ക്കത്തില്‍ ഖുസ്രു മകനാല്‍ വധിക്കപ്പെടുന്നു. ഖുസ്രുവിന്‍െറ മൃതദേഹത്തിനടുത്തിരുന്ന്‌ ഷിറീന്‍ വിലപിക്കുകയാണ്‌. ഒരു കഠാരയുടെ മുനയില്‍ മരണത്തില്‍ അമരുംമുമ്പ്‌ അവള്‍ തന്‍െറ കഥ പറയുന്നു. 90 മിനിറ്റുള്ള ഈ സിനിമയുടെ ഇതിവൃത്തത്തിനല്ല പ്രാധാന്യം. അവതരണമാണിവിടെ ശ്രദ്ധ നേടുന്നത്‌.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_Iw1x2viHnBk/TKBjTTvG3WI/AAAAAAAABAk/FS0Zk28AnqQ/s1600/Shirin-3.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 217px; height: 125px;" src="http://2.bp.blogspot.com/_Iw1x2viHnBk/TKBjTTvG3WI/AAAAAAAABAk/FS0Zk28AnqQ/s400/Shirin-3.jpg" border="0" alt=""id="BLOGGER_PHOTO_ID_5521522326522748258" /&gt;&lt;/a&gt;&lt;br /&gt; സിനിമ നമ്മള്‍ കാണുന്നതേയില്ല. സിനിമ കാണുന്നവരെയാണ്‌ കാണുന്നത്‌. ഒറ്റ ഷോട്ടില്‍പ്പോലും സിനിമ കടന്നുവരുന്നില്ല. പശ്ചാത്തലസംഗീതവും സംഭാഷണങ്ങളും നമ്മള്‍ കേള്‍ക്കുന്നുണ്ട്‌. ഷിറീന്‍െറ കഥ പറയുന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന ഒരു തിയേറ്ററും ആ സിനിമ കാണാനിരിക്കുന്ന കുറേ പ്രേക്ഷകരുമാണ്‌ സ്‌ക്രീനില്‍ പതിയുന്നത്‌. പ്രേക്ഷകരില്‍ ബഹുഭൂരിഭാഗവും സ്‌ത്രീകളാണ്‌. യുവതികളും മധ്യവയസ്‌കരും വൃദ്ധരുമൊക്കെയുണ്ട്‌ കൂട്ടത്തില്‍. എങ്കിലും കൂടുതലും യുവതികളാണ്‌. കാണികളില്‍ സ്വാഭാവികമായും ഏതാനും പുരുഷന്മാരുമുണ്ട്‌. പക്ഷേ, ക്യാമറ അവരെ അന്വേഷിക്കുന്നതേയില്ല. അവരെ നമ്മുടെ കാഴ്‌ചയിലേക്ക്‌ കൊണ്ടുവരുന്നില്ല. സ്‌ത്രീമുഖങ്ങളിലാണ്‌ ക്യാമറ മിഴിയൂന്നുന്നത്‌. ഒാരോ ഷോട്ടിലും ഓരോ സ്‌ത്രീയുടെ ക്ലോസപ്പ്‌. തൊട്ടടുത്തായി ചില പുരുഷന്മാരെ കാണാം. പിന്നെ നീല ഇരിപ്പിടങ്ങളും. പുതിയൊരു ആസ്വാദനശീലമാണ്‌ കിരോസ്‌തമി നമ്മളില്‍ നിന്നാവശ്യപ്പെടുന്നത്‌. സിനിമയിലെ ഓരോ നിമിഷത്തിന്‍െറയും വൈകാരികഭാവം കാണികളുടെ മുഖത്തുണ്ട്‌. അവര്‍ പൂര്‍ണമായും സിനിമയില്‍ ലയിച്ചിരിക്കുകയാണ്‌. അവര്‍ ചിരിക്കുകയും ആഹ്ലാദം കൊള്ളുകയും കരയുകയും ചെയ്യുന്നു. കാണികളിലാരും പരസ്‌പരം സംസാരിക്കുന്നില്ല. തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്‌ത്രീ എന്തോ ചവച്ച്‌ സഹപ്രേക്ഷകയോട്‌ എന്തോ പറയുന്നുണ്ട്‌. പക്ഷേ, ആ സംഭാഷണം നമ്മള്‍ കേള്‍ക്കുന്നില്ല. സിനിമയിലെ ഓരോ സന്ദര്‍ഭവും കാണികളുടെ മുഖത്തുനിന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. കഥാപാത്രങ്ങളുടെ സന്തോഷവും സങ്കടവും ഉത്‌ക്കണ്‌ഠയുമൊക്കെ കാണികളും പങ്കിടുന്നു.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_Iw1x2viHnBk/TKBjcPHbb3I/AAAAAAAABAs/rYEK63047aE/s1600/Shirin-4.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 220px; height: 124px;" src="http://2.bp.blogspot.com/_Iw1x2viHnBk/TKBjcPHbb3I/AAAAAAAABAs/rYEK63047aE/s400/Shirin-4.jpg" border="0" alt=""id="BLOGGER_PHOTO_ID_5521522479901405042" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;     ഓരോ സ്‌ത്രീയുടെ മനസ്സിലും ഓരോ നഷ്‌ടപ്രണയമുണ്ടെന്നാണ്‌ കിരോസ്‌തമി സൂചിപ്പിക്കുന്നത്‌. സിനിമയുടെ അവസാനഭാഗത്ത്‌ ഓരോ പ്രേക്ഷകയും കണ്ണീരൊഴുക്കുകയാണ്‌. അത്‌ ഷിറീനെയോര്‍ത്തുള്ള കണ്ണീരല്ലെന്നാണ്‌ കിരോസ്‌തമിയുടെ പക്ഷം. ഓരോരുത്തരിലും ഒരു ഷിറീനുണ്ട്‌. ആ ഷിറീനുവേണ്ടിയാണ്‌ ആ കണ്ണുനീര്‍. സ്‌ത്രീയുടെ ദുരന്തത്തില്‍ പുരുഷന്‌ ഒട്ടും താത്‌പര്യമില്ലെന്നും കിരോസ്‌തമി സൂചിപ്പിക്കുന്നു. ഓരോ ഷോട്ടിലും പിന്‍നിരയില്‍ പ്രത്യക്ഷപ്പെടുന്ന പുരുഷന്മാരുടെ മുഖത്ത്‌ സദാസമയവും നിര്‍വികാരതയാണ്‌. 110 നടികളാണ്‌ ഈ സിനിമയില്‍ അഭിനയിച്ചത്‌. ഇതില്‍ ഏതാനും പേര്‍ മാത്രം ഒന്നിലധികം തവണ പ്രത്യക്ഷപ്പെടുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;   സ്‌ത്രീകളെ മാത്രം കഥാപാത്രങ്ങളാക്കി കിരോസ്‌തമി 2002ല്‍ `ടെന്‍' എന്ന സിനിമ സംവിധാനം ചെയ്‌തിട്ടുണ്ട്‌. അക്കൊല്ലം കാന്‍ ഫിലിംഫെസ്റ്റിവലില്‍ ഇറാന്‍െറ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ പരീക്ഷണചിത്രം. ആറ്‌ സ്‌ത്രീകളാണ്‌ ഈ സിനിമയിലെ കഥാപാത്രങ്ങള്‍. (കഥാനായികയുടെ മകനായ ഒരു പതിന്നാലുകാരന്‍ മാത്രമാണ്‌ ഇതിലെ പുരുഷ കഥാപാത്രം.) ഓടുന്ന ഒരു കാറിനകത്താണ്‌ സംഭവങ്ങള്‍ മുഴുവന്‍ നടക്കുന്നത്‌. കാറോടിക്കുന്നത്‌ ഒരു യുവതി. ആ കാറില്‍ പല സമയങ്ങളിലായി വന്നുകയറുന്ന അഞ്ചു സ്‌ത്രീകള്‍. കഥാപാത്രങ്ങളുടെ ക്ലോസപ്പ്‌ മാത്രമേ കാണിക്കുന്നുള്ളൂ. മുന്‍ സീറ്റിലിരിക്കുന്ന രണ്ട്‌ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ്‌ കഥ മുന്നോട്ടു പോകുന്നത്‌. ടെഹ്‌റാന്‍ നഗരത്തിലൂടെയാണ്‌ കാര്‍ സഞ്ചരിക്കുന്നത്‌. പക്ഷേ, ഒരിക്കല്‍പ്പോലും കാറിന്‌ പുറത്തേക്ക്‌ ക്യാമറ കണ്ണയയ്‌ക്കുന്നില്ല. കാറിന്‌ പുറത്തെ ശബ്ദങ്ങള്‍ കേള്‍ക്കാം. പക്ഷേ, കാഴ്‌ചകളില്ല. നഷ്‌ടപ്പെടലിന്‍െറ വേദനയാണ്‌ `ടെന്നി'ലും കിരോസ്‌തമി ആവിഷ്‌കരിക്കുന്നത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-3096950622950439922?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/3096950622950439922/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=3096950622950439922' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/3096950622950439922'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/3096950622950439922'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2010/09/blog-post.html' title='സിനിമയും കാഴ്‌ചയും'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Iw1x2viHnBk/TKBjCpcvP2I/AAAAAAAABAU/B_KdRGfAP8w/s72-c/Shirin-1.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-6472717323158890435</id><published>2010-08-30T03:58:00.000-07:00</published><updated>2010-08-30T04:13:24.322-07:00</updated><category scheme='http://www.blogger.com/atom/ns#' term='long shots'/><category scheme='http://www.blogger.com/atom/ns#' term='t sureshbabu'/><category scheme='http://www.blogger.com/atom/ns#' term='hunger'/><category scheme='http://www.blogger.com/atom/ns#' term='film'/><title type='text'>ശരീരമെന്ന സമരായുധം</title><content type='html'>&lt;span style="font-style:italic;"&gt;&lt;span style="font-weight:bold;"&gt;വടക്കന്‍ അയര്‍ലന്‍ഡില്‍ ബെല്‍ഫാസ്റ്റിലെ ജയിലില്‍ 66 ദിവസം ഉപവാസം അനുഷ്‌ഠിച്ച്‌ മരണം വരിച്ച ബോബി സാന്‍ഡ്‌സ്‌ എന്ന വിപ്ലവകാരിയുടെ കഥ പറയുന്ന 'ഹംഗര്‍' എന്ന ഐറിഷ്‌ സിനിമയെപ്പറ്റി &lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;1981. വടക്കന്‍ അയര്‍ലന്‍ഡിലെ ബല്‍ഫാസ്റ്റിലുള്ള മാസെ ജയില്‍. സദാ ഇരുട്ടും നിശ്ശബ്ദതയും ഏകാന്തതയും കനത്തുനില്‌ക്കുന്ന തടവറ. അവിടെ, അവകാശങ്ങള്‍ക്കുവേണ്ടി തടവുകാരുടെ ശബ്ദമുയര്‍ന്നു. ആ ശബ്ദം ലോകമെങ്ങും അലയടിച്ചു. ബോബി സാന്‍ഡ്‌സ്‌ എന്ന ഇരുപത്തിയേഴുകാരനായിരുന്നു തടവുകാരുടെ നേതാവ്‌. രാഷ്‌ട്രീയത്തടവുകാര്‍ക്കുള്ള അവകാശങ്ങള്‍ക്കുവേണ്ടിയാണ്‌ പ്രതിഷേധസ്വരം ഉയര്‍ന്നത്‌. ബ്രീട്ടീഷ്‌ ഭരണകൂടം അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ബോബി സാന്‍ഡ്‌സ്‌ ഗാന്ധിയന്‍ മാതൃകയില്‍ ഉപവാസസമരം തുടങ്ങി. 66-ാം ദിവസം ബോബിയെ മരണം കീഴ്‌പ്പെടുത്തി. ആ യുവധീരന്‍െറ ആത്മബലിയാണ്‌ `ഹംഗര്‍' എന്ന ഐറിഷ്‌ സിനിമയുടെ വിഷയം.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_Iw1x2viHnBk/THuPXDSnJEI/AAAAAAAAA_8/VpAdZaTYFy8/s1600/hunger2.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 232px; height: 217px;" src="http://1.bp.blogspot.com/_Iw1x2viHnBk/THuPXDSnJEI/AAAAAAAAA_8/VpAdZaTYFy8/s400/hunger2.jpg" border="0" alt=""id="BLOGGER_PHOTO_ID_5511156195201066050" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;  2008-ല്‍ ലോകത്തിറങ്ങിയ മികച്ച പത്തു സിനിമകളില്‍ ഒന്നായാണ്‌`ഹംഗര്‍' പരിഗണിക്കപ്പെടുന്നത്‌. ബ്രിട്ടീഷ്‌ നടന്‍ സ്റ്റീവ്‌മക്വീനാണ്‌ സംവിധായകന്‍. ഒട്ടേറെ അന്താരാഷ്‌ട്ര മേളകളില്‍ `ഹംഗര്‍' പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. കാന്‍ ഫെസ്റ്റിവലില്‍ നവാഗത സംവിധായകനുള്ള `ക്യാമറ ഡി ഓര്‍' അവാര്‍ഡ്‌ ഈ ചിത്രത്തിനായിരുന്നു.&lt;br /&gt;&lt;br /&gt;   കവികൂടിയായ ബോബി സാന്‍ഡ്‌സ്‌ ഐറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മിയുടെ സജീവ ഭടനായിരുന്നു. ഐക്യ അയര്‍ലന്‍ഡ്‌ ആയിരുന്നു ബോബിയുടെ സ്വപ്‌നം. ഐറിഷ്‌ സമരഭടന്മാരെ ബ്രിട്ടീഷ്‌ ഭരണകൂടം ക്രിമിനലുകളായാണ്‌ പരിഗണിച്ചിരുന്നത്‌. തങ്ങള്‍ക്കു നേരത്തേ അനുവദിച്ചിരുന്ന രാഷ്‌ട്രീയത്തടവുകാരുടെ പദവി തിരിച്ചുകിട്ടുകയായിരുന്നു ഐറിഷ്‌ ഭടന്മാരുടെ ലക്ഷ്യം.1981 മാര്‍ച്ച്‌ ഒന്നിനാണ്‌ ബോബി സാന്‍ഡ്‌സ്‌ നിരാഹാരം തുടങ്ങിയത്‌. മെയ്‌ അഞ്ചിന്‌ അദ്ദേഹം മരിച്ചു. സമരതീക്ഷ്‌ണമായ ഈ കാലയളവാണ്‌ സിനിമയില്‍ വരുന്നത്‌. (ബോബിയെ പിന്തുടര്‍ന്ന്‌ ഒന്‍പതു തടവുകാര്‍കൂടി ഉപവാസമനുഷ്‌ഠിച്ച്‌ മരണം വരിക്കുകയുണ്ടായി.)&lt;br /&gt;&lt;br /&gt;   ബല്‍ഫാസ്റ്റിലെ ബാര്‍ലിപ്പാടങ്ങളില്‍ ഓടിനടന്നിരുന്ന ബാല്യം. ക്രോസ്‌കണ്‍ട്രി മത്സരങ്ങളില്‍ ബോബി എന്നും ജേതാവായിരുന്നു. യുവത്വത്തില്‍ അവന്‍ ഐറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മിയിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു. സമരരംഗത്ത്‌ ബോബി തീപ്പൊരിയായി. ആയുധം കൈവശംവെച്ചു എന്ന കുറ്റം ചുമത്തി ബോബിയെ 14 വര്‍ഷം തടവിനു ശിക്ഷിച്ചു. ആ ദീര്‍ഘദൂര ഓട്ടക്കാരന്‍ അങ്ങനെ മാസെ ജയിലിന്‍െറ ഇരുണ്ട നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയി.ഐറിഷ്‌ സേനാനികള്‍ പ്രത്യേകതരം സമരമുറയാണ്‌ ജയിലില്‍ സ്വീകരിച്ചത്‌. ജയില്‍പ്പുള്ളികളുടെ വസ്‌ത്രമണിയാന്‍ അവര്‍ കൂട്ടാക്കിയില്ല. സ്വന്തം വസ്‌ത്രം ധരിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. ഇതു നിരസിക്കപ്പെട്ടപ്പോള്‍ അവര്‍ വസ്‌ത്രം ഉപേക്ഷിച്ചു. പകരം ഒരു പുതപ്പു മാത്രം സ്വീകരിച്ച്‌ നഗ്‌നത മറച്ചു. മുടിവെട്ടാതെ, താടി വടിക്കാതെ, കുളിക്കാതെ അവര്‍ പ്രതിഷേധിച്ചു. സ്വന്തം ശരീരത്തിന്‍െറ ദുര്‍ഗന്ധം സഹിച്ച്‌ അനീതിക്കെതിരെ പൊരുതിനിന്നു. ജയിലിലെ അഴുക്കിന്‍െറ ലോകത്ത്‌ അവര്‍ ദേഹത്തെ ആത്മപീഡനത്തിനിരയാക്കി. ജയിലധികൃതര്‍ക്കുമുന്നില്‍ അവര്‍ വിവസ്‌ത്രരാക്കപ്പെട്ടു. വിശപ്പിനെ ആ ചെറുപ്പക്കാര്‍ സമരമാര്‍ഗമാക്കി. ശരീരത്തെ സമരായുധവുമാക്കി.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_Iw1x2viHnBk/THuPXZCgBII/AAAAAAAABAE/6w9ATbPFVMY/s1600/hunger1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 275px; height: 183px;" src="http://3.bp.blogspot.com/_Iw1x2viHnBk/THuPXZCgBII/AAAAAAAABAE/6w9ATbPFVMY/s400/hunger1.jpg" border="0" alt=""id="BLOGGER_PHOTO_ID_5511156201039070338" /&gt;&lt;/a&gt;&lt;br /&gt;  &lt;br /&gt;  ജയിലിലെ നിഷ്‌ഠുരതയും മര്‍ദനമുറകളും കാണിച്ചുകൊണ്ടാണ്‌ 90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത്‌. ആദ്യഘട്ടത്തില്‍ തടവുകാരെയും മര്‍ദകരായ ജയിലുദ്യോഗസ്ഥരെയുമാണ്‌ നമ്മള്‍ പരിചയപ്പെടുന്നത്‌. ഐറിഷ്‌ ഭടന്മാരെ ഭയമാണ്‌ ജയിലുദ്യോഗസ്ഥര്‍ക്ക്‌. ഏതു സമയത്തും ഒരു ബോംബോ വെടിയുണ്ടയോ തങ്ങളെ തേടിയെത്തുമെന്ന്‌ അവര്‍ ശങ്കിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ ക്യാമറ നീങ്ങുന്നത്‌ ബോബിയുടെ മനസ്സിലേക്കാണ്‌. ജയിലിലെ ഭീകരതയില്‍നിന്ന്‌ ഇതിവൃത്തം ബോബിയിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്നു. &lt;br /&gt; &lt;br /&gt;  മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ വീരപരിവേഷത്തോടെ ബോബി സിനിമയാകെ നിറഞ്ഞുനില്‍ക്കുകയാണ്‌. മരണത്തിലേക്കുള്ള ബോബിയുടെ ഓരോ നിമിഷവും ക്യാമറ രേഖപ്പെടുത്തുന്നു. ഞരക്കം മാത്രം അവശേഷിക്കുന്ന ദുര്‍ബലമായ ആ ശരീരം അമ്മയുടെ ചുംബനമേറ്റുവാങ്ങി നിശ്ചലമാകുന്നു. തീവ്രാനുഭവത്തിന്‍െറ തീച്ചൂളയിലൂടെയാണ്‌ സംവിധായകന്‍ നമ്മളെ കൊണ്ടുപോകുന്നത്‌.&lt;br /&gt;    &lt;br /&gt;     ദീര്‍ഘമായ ഏതാനും ഒറ്റ ഷോട്ടുകളുണ്ട്‌ ഈ ചിത്രത്തില്‍. അതിലേറ്റവും പ്രധാനം 44-ാം മിനിറ്റില്‍ തുടങ്ങുന്ന ഷോട്ടാണ്‌. ബോബിയുടെ വ്യക്തിത്വം സംവിധായകന്‍ അനാവരണം ചെയ്യുന്നത്‌ ഈ ഷോട്ടിലാണ്‌. ബോബിയും നാട്ടുകാരന്‍കൂടിയായ കത്തോലിക്കാ പുരോഹിതനും തമ്മിലുള്ള മുഖാമുഖമാണ്‌ സന്ദര്‍ഭം. രണ്ടു ഷോട്ടുകളിലായുള്ള ഇവരുടെ സംഭാഷണം ഏതാണ്ട്‌ 21 മിനിറ്റ്‌ വരും. അതിലാദ്യത്തേത്‌ 17 മിനിറ്റ്‌ നീളുന്നു. ബോബിയുടെ ബാല്യം, കുടുംബ പശ്ചാത്തലം, വിപ്ലവ വീര്യം, രാഷ്ട്രീയ നിലപാടുകള്‍-എല്ലാം ഇവിടെ തെളിഞ്ഞുവരുന്നു.പതിനേഴ്‌ മിനിറ്റ്‌ നീണ്ട ഒറ്റ ഷോട്ട്‌ ലോക റെക്കോഡാണ്‌. ആള്‍ട്ട്‌മാന്‍ സംവിധാനം ചെയ്‌ത `ദ പ്ലെയര്‍' എന്ന സിനിമയുടെ റെക്കോഡാണ്‌ `ഹംഗര്‍' തിരുത്തിയത്‌. `ദ പ്ലെയറി'ല്‍ തുടക്കത്തിലെ രംഗം എട്ടു മിനിറ്റുള്ള ഒറ്റ ഷോട്ടിലാണ്‌ ചിത്രീകരിച്ചത്‌.&lt;br /&gt;     &lt;br /&gt;  മൈക്കിള്‍ ഫാസ്‌ബിന്ദര്‍ എന്ന നടനാണ്‌ സാന്‍ഡ്‌സിനെ അനശ്വരനാക്കിയത്‌. നായകന്‍െറ ആത്മവിശ്വാസവും ക്ഷോഭവും വേദനയും നിരാശയുമൊക്കെ നിയന്ത്രിത ചലനങ്ങളിലൂടെ ഫാസ്‌ബിന്ദര്‍ നമുക്കു പകര്‍ന്നുതരുന്നു. കഥാപാത്രത്തിന്‍െറ ശരീരഘടനയുമായി പൊരുത്തപ്പെടാന്‍ രണ്ടുമാസം ഈ നടന്‍ ഉപവാസമനുഷ്‌ഠിച്ചു. 73 കിലോഗ്രാമുണ്ടായിരുന്ന തൂക്കം 57-ലേക്ക്‌ കൊണ്ടുവന്നു.&lt;br /&gt;         &lt;br /&gt;   ബോബി സാന്‍ഡ്‌സിന്‍െറ ജീവിതം ആധാരമാക്കി മൂന്നു ചിത്രങ്ങള്‍ `ഹംഗറി'നു മുമ്പ്‌ പുറത്തുവന്നിട്ടുണ്ട്‌. സം മദേഴ്‌സ്‌ സണ്‍ (1996), എച്ച്‌ 3 (2001), ദ സൈലന്‍സ്‌ ഓഫ്‌ ദ സൈ്‌കലാര്‍ക്ക്‌ (2005) എന്നിവയാണീ ചിത്രങ്ങള്‍. ഇവയെ്‌ക്കാന്നിനും പക്ഷേ, ഹംഗറിന്‍െറ പ്രശസ്‌തി കിട്ടുകയുണ്ടായില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-6472717323158890435?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/6472717323158890435/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=6472717323158890435' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/6472717323158890435'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/6472717323158890435'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2010/08/blog-post.html' title='ശരീരമെന്ന സമരായുധം'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_Iw1x2viHnBk/THuPXDSnJEI/AAAAAAAAA_8/VpAdZaTYFy8/s72-c/hunger2.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-8808866499244054974</id><published>2010-07-21T05:23:00.000-07:00</published><updated>2010-07-21T05:38:01.856-07:00</updated><category scheme='http://www.blogger.com/atom/ns#' term='long shots'/><category scheme='http://www.blogger.com/atom/ns#' term='cinema'/><category scheme='http://www.blogger.com/atom/ns#' term='ive loved you so long'/><title type='text'>ജീവിതത്തിലേക്ക്‌ വീണ്ടും</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_Iw1x2viHnBk/TEbpjUul_QI/AAAAAAAAA_k/cBgCtFjp6U0/s1600/LovedYouSoLong-1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 214px; height: 320px;" src="http://3.bp.blogspot.com/_Iw1x2viHnBk/TEbpjUul_QI/AAAAAAAAA_k/cBgCtFjp6U0/s320/LovedYouSoLong-1.jpg" border="0" alt=""id="BLOGGER_PHOTO_ID_5496337188321099010" /&gt;&lt;/a&gt;&lt;br /&gt;മാരകരോഗത്തിനടിമയായ ആറുവയസ്സുകാരനായ മകനെ ദയാവധം നടത്തിയതിന്‌ തടവുശിക്ഷ അനുഭവിച്ച്‌ പുറത്തുവരുന്ന ഒരമ്മ വീണ്ടും ജീവിതത്തിലേക്ക്‌ തിരിച്ചു വരുന്നതിന്റെ കഥപറയുന്ന 'ഐ ഹാവ്‌ ലവ്‌ഡ്‌ യു സോ ലോങ്‌' എന്ന ഫ്രഞ്ച്‌ സിനിമയെക്കുറിച്ച്‌&lt;br /&gt;ഫ്രഞ്ച്‌ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഫിലിപ്പ്‌ ക്ലോഡല്‍ ആദ്യമായി സംവിധാനം ചെയ്‌ത ഫീച്ചര്‍ ചിത്രമാണ്‌ 'ഐ ഹാവ്‌ ലവ്‌ഡു യു സോ ലോങ്‌'. 2008 ല്‍ ബര്‍ലിന്‍, ടൊറന്റോ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്‌. മാരകരോഗത്തിനടിമയായ ആറു വയസ്സുകാരനായ മകനെ ദയാവധത്തിലൂടെ ദുരിതത്തില്‍നിന്നു മോചിപ്പിച്ച ഒരുവനിതാ ഡോക്ടറുടെ തീവ്രവേദനയാണിതില്‍ ആവിഷ്‌കരിക്കുന്നത്‌. ജയില്‍ ശിക്ഷയ്‌ക്കുശേഷം പുറത്തുവരുമ്പോള്‍ തിരസ്‌കൃതയാകുമെന്നവര്‍ ഭയന്നിരുന്നു. പക്ഷേ, ഇളയ സഹോദരിയും അവളുടെ കുടുംബവും പിന്നെ സമൂഹവും അവരെ തങ്ങളിലൊരാളായി പരിഗണിച്ച്‌ വീണ്ടും ജീവിതത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോവുകയാണ്‌. വിഷാദസാന്ദ്രമായ അന്തരീക്ഷത്തില്‍ നിന്ന്‌ പ്രസാദാത്മകതയിലേക്കാണ്‌ സിനിമയുടെ സഞ്ചാരം. 'സ്‌ത്രീ ശക്തി'യുടെ സിനിമയാണിതെന്ന്‌ സംവിധായകന്‍ പറയുന്നു. ദുരനുഭവങ്ങളെ അതിജീവിക്കാന്‍ കരുത്തു നേടുന്ന സ്‌ത്രീയെക്കുറിച്ചുള്ള സിനിമ.&lt;br /&gt;&lt;br /&gt;നാല്‌പത്‌ വയസ്സ്‌ പിന്നിട്ട ജൂലിയറ്റ്‌ എന്ന ഡോക്ടറാണിതിലെ നായിക. 15 വര്‍ഷത്തെ തടവിന്‌ ശേഷം അവര്‍ വിമോചിതയാവുന്നു. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുള്ള ലോഞ്ചില്‍ ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന ജൂലിയറ്റിനെയാണ്‌ നമ്മളാദ്യം കാണുന്നത്‌. ലോഞ്ചില്‍ മറ്റാരുമില്ല. ജൂലിയറ്റിന്റെ ഒറ്റപ്പെടല്‍ ആദ്യത്തെ ഷോട്ടുകളില്‍ത്തന്നെ ദൃശ്യമാണ്‌. കുറച്ചുകഴിയുമ്പോള്‍ അവരുടെ അനിയത്തി ലിയ ഓടിക്കിതച്ചെത്തുന്നു. ഇവിടെ നിന്ന്‌ ജൂലിയറ്റിന്റെ കഥ തുടങ്ങുകയാണ്‌. കടുത്ത കുറ്റബോധത്തില്‍ നിന്ന്‌ പതുക്കെപ്പതുക്കെ സ്വതന്ത്രയാവുന്ന ജൂലിയറ്റിനെയാണ്‌ സംവിധായകന്‍ പിന്തുടരുന്നത്‌.&lt;br /&gt;&lt;br /&gt;സര്‍വകലാശാലാ അധ്യാപികയായ ലിയ, ഭര്‍ത്താവ്‌ ലൂക്ക്‌, ദത്തെടുക്കപ്പെട്ട രണ്ട്‌ മക്കള്‍, ലൂക്കിന്റെ പിതാവ്‌, ലിയയുടെ സഹപ്രവര്‍ത്തകനായ മിഷേല്‍ എന്നിവരുമായുള്ള ഇടപെടലുകളിലൂടെയാണ്‌ ജൂലിയറ്റ്‌ നഷ്ടജീവിതം തിരിച്ചുപിടിക്കുന്നത്‌. അവസാനരംഗത്ത്‌, ഉള്ളിലെ കാര്‍മേഘങ്ങളെല്ലാം പെയെ്‌താഴിഞ്ഞ്‌ ജൂലിയറ്റ്‌ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ്‌ പ്രതീക്ഷയുടെ വിളിയുമായി മിഷേല്‍ എത്തുന്നത്‌. മിഷേലിന്റെ ശബ്ദം മാത്രമേ സംവിധായകന്‍ കേള്‍പ്പിക്കുന്നുള്ളൂ. 'ജൂലിയറ്റ്‌' എന്നയാള്‍ വിളിക്കുമ്പോള്‍ ജൂലിയറ്റിന്റെ മുഖം വിടരുന്നു. ''ഞാനിവിടെയുണ്ട്‌'' എന്ന മറുപടിയിലൂടെ ജീവിതത്തിലേക്ക്‌ വീണ്ടും പടര്‍ന്നുകയറാനുള്ള മോഹമാണവര്‍ പ്രകടമാക്കുന്നത്‌.&lt;br /&gt;&lt;br /&gt;ഘട്ടംഘട്ടമായാണ്‌ ജൂലിയറ്റിന്റെ രഹസ്യം അനാവരണം ചെയ്യപ്പെടുന്നത്‌. അവരുടെ ദുഃഖത്തിന്റെയും ഒറ്റപ്പെടലിന്റെയും കാരണങ്ങള്‍ ആദ്യമൊന്നും വ്യക്തമാക്കുന്നില്ല. ''ഞാനൊരു ദീര്‍ഘയാത്രയിലായിരുന്നു'' എന്നാണ്‌ ജൂലിയറ്റ്‌ തന്റെ ജയില്‍വാസത്തെ വിശേഷിപ്പിക്കുന്നത്‌. ഇരുപതാം മിനിറ്റില്‍ പ്രത്യക്ഷപ്പെടുന്ന വെല്‍ഫെയര്‍ ഓഫീസറുടെ സംസാരത്തില്‍ നിന്നാണ്‌ അവര്‍ ജയിലായിരുന്നു എന്നു നമ്മള്‍ അറിയുന്നത്‌. അപ്പോഴും ചെയ്‌ത കുറ്റമെന്തെന്ന വിശദീകരണത്തിലേക്ക്‌ കടക്കുന്നില്ല. ലിയയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ''ഞാന്‍ 15 കൊല്ലം ജയിലിലായിരുന്നു'' എന്ന്‌ ജൂലിയറ്റ്‌ പറഞ്ഞപ്പോള്‍ ലിയയുടെ സുഹൃത്തുക്കളാരും അത്‌ വിശ്വസിക്കുന്നില്ല. ഒരു ഫലിതമെന്നമട്ടില്‍ സദസ്സ്‌ അതു തള്ളുകയാണ്‌. കഥ മുന്നോട്ടുനീങ്ങവെ ജൂലിയറ്റ്‌ ആരാണെന്ന്‌ കുറേശ്ശെ മനസ്സിലായിത്തുടങ്ങുന്നു. അവരെ പൂര്‍ണമായും അറിയാനുള്ള വെമ്പലാണ്‌ പിന്നെ നമുക്ക്‌.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_Iw1x2viHnBk/TEbpxIYxURI/AAAAAAAAA_s/rbD_sWroKyk/s1600/ive-loved-you-so-long-2.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 214px;" src="http://2.bp.blogspot.com/_Iw1x2viHnBk/TEbpxIYxURI/AAAAAAAAA_s/rbD_sWroKyk/s320/ive-loved-you-so-long-2.jpg" border="0" alt=""id="BLOGGER_PHOTO_ID_5496337425526509842" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;കടുത്ത ഏകാന്തതയില്‍ നിന്ന്‌ അനിയത്തിയുടെ വീട്ടിലെ ആഹ്ലാദാന്തരീക്ഷത്തിലെത്തിയപ്പോള്‍ ജൂലിയറ്റ്‌ അസ്വസ്ഥയായിരുന്നു. അനിയത്തിയുടെ കുടുംബവും സുഹൃത്തുക്കളും തന്നെ എങ്ങനെ സ്വീകരിക്കും എന്നതായിരുന്നു ജൂലിയറ്റിന്റെ ആശങ്ക. ജയിലില്‍ അവരെക്കാണാന്‍ ആരും ചെന്നിരുന്നില്ല. മാതാപിതാക്കളും ഭര്‍ത്താവും വിചാരണവേളയില്‍ത്തന്നെ ജൂലിയറ്റിനെ തള്ളിപ്പറഞ്ഞിരുന്നു. ലിയ ആകട്ടെ അന്ന്‌ കൊച്ചു കുഞ്ഞായിരുന്നു. വിചാരണവേളയില്‍ ജൂലിയറ്റ്‌ മൗനം പൂണ്ടു. ശിക്ഷ ഏറ്റുവാങ്ങാന്‍ സ്വയം പാകപ്പെടുകയായിരുന്നു അവര്‍. നീതിപീഠത്തോട്‌ അവര്‍ ദയയ്‌ക്കായി യാചിച്ചില്ല. പരമാവധി ശിക്ഷ കൊണ്ടേ തന്റെ പാപത്തിനു പരിഹാരമാകൂ എന്നവര്‍ വിശ്വസിച്ചു.&lt;br /&gt;&lt;br /&gt;ജീവിതത്തിലേക്ക്‌ വീണ്ടും കടന്നുചെല്ലാന്‍ പ്രേരണ കിട്ടിയ നിമിഷങ്ങളെക്കുറിച്ച്‌ ജൂലിയറ്റ്‌ മിഷേലിനോട്‌ പറയുന്നുണ്ട്‌. ജയില്‍മോചനം അടുത്തസമയം. ഒരു യുവതി തന്നെ കാണാന്‍ വരുന്നു. അത്‌ ലിയ ആയിരുന്നു. വീണ്ടും വരാമെന്ന്‌ പറഞ്ഞാണ്‌ അവള്‍ പോയത്‌. അന്നുരാത്രി ജൂലിയറ്റ്‌ തന്റെ അനിയത്തി കൊച്ചുകുഞ്ഞായിരുന്ന നാളുകള്‍ ഓര്‍ത്തെടുത്തു. കുഞ്ഞിപ്പല്ലുകള്‍ കാട്ടിയുള്ള അവളുടെ ചിരി ജൂലിയറ്റിന്റെ ഓര്‍മകളില്‍ തിളങ്ങി. തടവറയുടെ ഇരുട്ടിലൂടെ ആ കുഞ്ഞിക്കൈകള്‍ നീണ്ടുവന്ന്‌ തന്റെ ഹൃദയത്തില്‍ തൊട്ടതായി അവര്‍ക്കനുഭവപ്പെടുന്നു.&lt;br /&gt;&lt;br /&gt;ജൂലിയറ്റിനെ വര്‍ത്തമാനകാലത്തോട്‌ അടുപ്പിച്ചു നിര്‍ത്തിയാണ്‌ സംവിധായകന്‍ കഥ പറയുന്നത്‌. ഭൂതകാലം ഓര്‍ത്തെടുക്കാന്‍ ജൂലിയറ്റിന്‌ ഇഷ്ടമില്ല. അതുകൊണ്ടു ക്യാമറയുടെ സഞ്ചാരം എപ്പോഴും നടപ്പുകാലത്തിലൂടെയാണ്‌. ജൂലിയറ്റ്‌ മറക്കാനാഗ്രഹിക്കുന്ന ദൃശ്യങ്ങളൊന്നും സംവിധായകന്‍ കാണിക്കുന്നില്ല. ഫ്‌ളാഷ്‌ ബാക്ക്‌ പാടെ ഒഴിവാക്കിയിരിക്കുന്നു. തടവറയിലെ ഏകാന്തതയോ മകന്റെ കുസൃതികളോ അവന്റെ അന്ത്യനിമിഷങ്ങളോ ഒന്നും നമ്മള്‍ കാണുന്നില്ല. എല്ലാം നമ്മള്‍ അനുഭവിച്ചറിയുന്നത്‌ ജൂലിയറ്റിന്റെ ആര്‍ദ്രമായ വാക്കുകളിലൂടെയാണ്‌ (അവസാന ഭാഗത്ത്‌ മകന്റെ ഒരു ഫോട്ടോ മാത്രം കാണിക്കുന്നുണ്ട്‌).&lt;br /&gt;&lt;br /&gt;മകന്‍ പിയറിയെ എല്ലാ വേദനകളില്‍ നിന്നും താന്‍ മോചിപ്പിച്ച നിമിഷങ്ങളെപ്പറ്റി ജൂലിയറ്റ്‌ പറയുന്നതിങ്ങനെ: ''ആ രാത്രി വലിയൊരു പാര്‍ട്ടി നടത്തി. അവനന്ന്‌ കഷ്ടിച്ച്‌ അനങ്ങാനേ കഴിഞ്ഞിരുന്നുള്ളൂ. ഞങ്ങള്‍ ഒരുമിച്ച്‌ പാട്ടുപാടി. പൊട്ടിച്ചിരിച്ചു. അവന്‌ ഏറ്റവും പ്രിയപ്പെട്ട കഥകളെല്ലാം ഞാന്‍ വായിച്ചുകൊടുത്തു. പിന്നെ, സാവകാശം കിടത്തി. ഞാനവനെ അതിയായി സ്‌നേഹിക്കുന്നുണ്ടെന്ന്‌ പറഞ്ഞു. ഒരു ഇഞ്ചക്ഷന്‍ കൊടുക്കാന്‍ പോവുകയാണെന്നും പറഞ്ഞു. നേരം വെളുക്കും വരെ ഞാനവന്റെ അരികില്‍ത്തന്നെ ഉണ്ടായിരുന്നു.'' ഇവിടെ ദൃശ്യങ്ങള്‍ അധികപ്പറ്റാണെന്ന്‌ നമുക്ക്‌ തോന്നും. അതാണ്‌ സംവിധായകന്റെ മിടുക്ക്‌.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_Iw1x2viHnBk/TEbp9xgNWQI/AAAAAAAAA_0/de0GY4c94LY/s1600/ive-loved-you-so-long-3.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 214px;" src="http://1.bp.blogspot.com/_Iw1x2viHnBk/TEbp9xgNWQI/AAAAAAAAA_0/de0GY4c94LY/s320/ive-loved-you-so-long-3.jpg" border="0" alt=""id="BLOGGER_PHOTO_ID_5496337642721990914" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;110 മിനിറ്റ്‌ നീണ്ട ഈസിനിമയുടെ ശക്തി ജൂലിയറ്റ്‌ എന്ന കഥാപാത്രമാണ്‌. അവരുടെ മനസ്സിന്റെ ആഴങ്ങളിലേക്കാണ്‌ ക്യാമറ ഇറക്കിവെച്ചിരിക്കുന്നത്‌. എത്ര കഠിനവ്യഥയാണ്‌ അവര്‍ അനുഭവിച്ചതെന്ന്‌ ഓരോ ദൃശ്യഖണ്ഡവും സാക്ഷ്യപ്പെടുത്തുന്നു. അപാരമായ അഭിനയ സിദ്ധിയുണ്ടെങ്കിലേ ഈ കഥാപാത്രത്തെ വിജയിപ്പിക്കാനാവൂ. ഫ്രഞ്ച്‌ പൗരത്വമുള്ള ബ്രിട്ടീഷ്‌ നടി ക്രിസ്റ്റീന്‍ എ. സ്‌കോട്ട്‌ തോമസിനെയാണ്‌ ജൂലിയറ്റിന്റെ വേഷം സംവിധായകന്‍ ഏല്‌പിച്ചിരിക്കുന്നത്‌. അതവര്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്‌. 'ബിറ്റര്‍ മൂണ്‍', 'ഫോര്‍ വെഡിങ്‌സ്‌ ആന്‍ഡ്‌ എ ഫ്യൂണറല്‍', 'ദ ഇംഗ്ലീഷ്‌ പേഷ്യന്റ്‌' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്‌ അംഗീകാരം നേടിയിട്ടുള്ള നടിയാണ്‌ ക്രിസ്റ്റീന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-8808866499244054974?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/8808866499244054974/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=8808866499244054974' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/8808866499244054974'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/8808866499244054974'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2010/07/blog-post.html' title='ജീവിതത്തിലേക്ക്‌ വീണ്ടും'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Iw1x2viHnBk/TEbpjUul_QI/AAAAAAAAA_k/cBgCtFjp6U0/s72-c/LovedYouSoLong-1.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-1672808783824449171</id><published>2010-06-18T11:17:00.000-07:00</published><updated>2010-06-18T11:24:49.764-07:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>ജീവിതപാഠങ്ങള്‍</title><content type='html'>&lt;a href="http://3.bp.blogspot.com/_Iw1x2viHnBk/TBu4rNsFgdI/AAAAAAAAA-s/58g3C3LrbJM/s1600/poster.jpg"&gt;&lt;img id="BLOGGER_PHOTO_ID_5484180023802167762" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 219px; CURSOR: hand; HEIGHT: 320px" alt="" src="http://3.bp.blogspot.com/_Iw1x2viHnBk/TBu4rNsFgdI/AAAAAAAAA-s/58g3C3LrbJM/s320/poster.jpg" border="0" /&gt;&lt;/a&gt; &lt;span style="font-size:130%;"&gt;മിക്ക ഫ്രെയിമിലും മരണത്തിന്റെ സാന്നിധ്യമുള്ള സിനിമയാണ് 'ഡിപ്പാര്‍ച്ചേഴ്‌സ്' . യൊജീറോ തകിത സംവിധാനം ചെയ്ത ഈ ജാപ്പനീസ് സിനിമ മരണത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യംകൊണ്ട് നമ്മളെ അലോസരപ്പെടുത്തുന്നില്ല. മറിച്ച്, ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്.&lt;br /&gt;2009ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ചിത്രമാണ് 'ഡിപ്പാര്‍ച്ചേഴ്‌സ്'. സംഗീതത്തിന്റെ ലോകത്തുനിന്ന് മൃതദേഹം അണിയിച്ചൊരുക്കുന്ന തൊഴിലിലേക്ക് എത്തിപ്പെട്ട ഒരു യുവാവിന്റെ ആത്മസംഘര്‍ഷങ്ങളാണ് ഇതിന്റെ പ്രമേയം. ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഈ സിനിമ.&lt;br /&gt;ജപ്പാനില്‍ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ് 'നൊകാന്‍ഷി'. ശവസംസ്‌കാരത്തിനായി മൃതദേഹം ഒരുക്കല്‍/ മൃതദേഹ ശുശ്രൂഷ എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം. ദുഃഖാര്‍ത്തരായ ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് ഈ കര്‍മം നിര്‍വഹിക്കുന്നത്. മുഖവും കൈകാലുകളുമൊഴികെ മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങളൊന്നും പുറത്തുകാണിക്കാതെ വളരെ ശ്രദ്ധയോടും കരുണയോടും ആദരവോടും കൂടി ചെയ്യേണ്ടതാണ് ഈ കര്‍മം. മുട്ടുകുത്തിനിന്നുവേണം ഇത് ചെയ്യാന്‍. ആദ്യം ഒരു തുണികൊണ്ട് മൂടി ശരീരത്തിലെ വസ്ത്രങ്ങള്‍ പതുക്കെ ഊരിയെടുക്കുന്നു. അതിനുശേഷം നനഞ്ഞ തുണികൊണ്ട് ദേഹമാകെ തുടയ്ക്കുന്നു. തുടര്‍ന്ന് മേക്കപ്പിട്ട് പുതുവസ്ത്രം ധരിപ്പിക്കുന്നു. പൂക്കള്‍ വിതറിയ ശവപ്പെട്ടിയില്‍ കിടത്തുമ്പോള്‍ മരിച്ചവരൊക്കെ സുന്ദരികളും സുന്ദരന്മാരുമായി മാറിയിട്ടുണ്ടാകും.&lt;br /&gt;ടോക്കിയോവിലെ പ്രശസ്ത ഓര്‍ക്കസ്ട്രയില്‍ അംഗമായിരുന്ന ദീഗോ കൊബയാഷി എന്ന മുപ്പത്താറുകാരനാണ് 'ഡിപ്പാര്‍ച്ചേഴ്‌സി'ലെ നായകന്‍. ചെല്ലോ (വയലിന്‍ പോലുള്ള തന്ത്രിവാദ്യം) വാദകനാണ് ദീഗോ. കുഞ്ഞുന്നാളില്‍ അച്ഛനാണ് അവന് സംഗീതത്തിന്റെ വഴി കാണിച്ചുകൊടുത്തത്. അവന് ആറു വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയതാണ്. തങ്ങളുടെ കഫേയിലെ വിളമ്പുകാരിയുമൊത്താണ് അച്ഛന്‍ സ്ഥലംവിട്ടതെന്നു കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അവന് അച്ഛനോടുള്ള വെറുപ്പ്. അമ്മയാണവനെ കഷ്ടപ്പെട്ടു വളര്‍ത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് അമ്മ മരിച്ചു. വേണ്ടത്ര പരിപാടികള്‍ കിട്ടാത്തതിനാല്‍ പെട്ടെന്നൊരു ദിവസം ഉടമ ഓര്‍ക്കസ്ട്ര പിരിച്ചുവിടുന്നു. വെബ്ഡിസൈനറായ ഭാര്യയുമൊത്ത് ദീഗോ നാട്ടിന്‍പുറത്തെ തന്റെ വീട്ടിലേക്ക് മടങ്ങുന്നു. സംഗീതവും അമ്മയുടെയും അച്ഛന്റെയും ഓര്‍മകളും നിറഞ്ഞുനില്ക്കുന്ന വീട് അവനെ പലപ്പോഴും കുട്ടിക്കാലത്തേക്ക് കൈപിടിച്ചുകൊണ്ടുപോകുന്നു.&lt;br /&gt;&lt;a href="http://3.bp.blogspot.com/_Iw1x2viHnBk/TBu5DciYnXI/AAAAAAAAA-0/c50IOZ_BmwA/s1600/2009_departures_004.jpg"&gt;&lt;img id="BLOGGER_PHOTO_ID_5484180440104869234" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 214px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Iw1x2viHnBk/TBu5DciYnXI/AAAAAAAAA-0/c50IOZ_BmwA/s320/2009_departures_004.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;ഇതിനിടെ, പത്രത്തില്‍ വന്ന ഒരു പരസ്യം അവന്റെ ശ്രദ്ധയില്‍ പെടുന്നു. ഉയര്‍ന്ന ശമ്പളം, പ്രായപരിധിയില്ല, കുറഞ്ഞ സമയത്തെ ജോലി, മുന്‍പരിചയം ആവശ്യമില്ല എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ടുള്ള പരസ്യം. 'യാത്രകളില്‍ സഹായിക്കുന്ന ജോലി' എന്ന് പരസ്യത്തിലുണ്ടായിരുന്നു. ഏതോ ടൂര്‍ ഗൈഡിന്റെ ഒഴിവാണെന്നാണ് ദീഗോ കരുതിയത്. ഇന്റര്‍വ്യൂവിനു ചെന്നപ്പോഴാണ് അന്ത്യയാത്രയെ സഹായിക്കലാണ് തന്റെ ജോലി എന്നവനു മനസ്സിലാകുന്നത്. സ്ഥാപന ഉടമ സസാക്കിക്ക് അവനെ നന്നേ ബോധിച്ചു. 'പറ്റില്ല എന്നു തോന്നുമ്പോള്‍ ഉപേക്ഷിച്ചോളൂ' എന്ന ഉപദേശത്തോടെ ബോസ് അവനെ സഹായിയായി നിയമിക്കുന്നു. ജോലിയുടെ സ്വഭാവം ദീഗോ ഭാര്യയില്‍നിന്ന്മറച്ചുപിടിച്ചു. ജോലി ഉപേക്ഷിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, കിട്ടുന്ന ഉയര്‍ന്ന വരുമാനം അവനെ പ്രലോഭിപ്പിക്കുന്നു. ബോസിന്റെ ഫോണ്‍വിളികള്‍ അവന് നിരസിക്കാനാവുന്നില്ല. ക്രമേണ, അവന്‍ തന്റെ ജോലിയുടെ മഹത്ത്വം തിരിച്ചറിഞ്ഞുതുടങ്ങുന്നു. ജോലിയുടെ രഹസ്യം മനസ്സിലാക്കിയ ഭാര്യ പിണങ്ങിപ്പോയിട്ടും ദീഗോ തന്റെ കര്‍മത്തില്‍ നിന്ന് പിന്മാറുന്നില്ല. ഏറ്റവുമൊടുവില്‍ അച്ഛന്റെ മൃതദേഹം ഒരുക്കുമ്പോള്‍ അവന്‍ ജീവിതം സഫലമായതിന്റെ ആഹ്ലാദത്തിലാണ്.&lt;br /&gt;ആറ് വീടുകളിലെ ശവസംസ്‌കാരച്ചടങ്ങുകളുടെ വിശദമായ കാഴ്ചകളിലൂടെയാണ് സിനിമയുടെ ഇതിവൃത്തം വികസിക്കുന്നത്. ഓരോ മരണവും ദീഗോവിന് നല്‍കുന്നത് ഓരോ പുതിയ ജീവിതപാഠമാണ്. സ്നേഹത്തിന്റെ, വൈരാഗ്യത്തിന്റെ, പശ്ചാത്താപത്തിന്റെ, തിരിച്ചറിയലിന്റെ പാഠങ്ങള്‍. ഓരോ മരണവും അവനെ ജീവിതത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ്. മരിച്ചവരോടൊപ്പം മറുലോകത്തേക്ക് താനും അനുയാത്ര ചെയ്യുകയാണെന്ന് അവനു തോന്നുന്നു. ഈ ലോകത്തിന്റെ സകല ക്ലേശങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും മോഹങ്ങളില്‍ നിന്നും താനവരെ വിമുക്തരാക്കുകയാണ്. മനുഷ്യബന്ധങ്ങളുടെ ശക്തിയോടൊപ്പം സ്വപ്‌നങ്ങളുടെ നിരര്‍ഥകതയും അവനു ബോധ്യപ്പെടുന്നു.&lt;br /&gt;&lt;a href="http://3.bp.blogspot.com/_Iw1x2viHnBk/TBu5YzG6PkI/AAAAAAAAA-8/Vnkb_DplrOo/s1600/2009_departures_009.jpg"&gt;&lt;img id="BLOGGER_PHOTO_ID_5484180806940900930" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 214px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Iw1x2viHnBk/TBu5YzG6PkI/AAAAAAAAA-8/Vnkb_DplrOo/s320/2009_departures_009.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;നായകനായ ദീഗോയേക്കാള്‍ നമ്മളെ കൂടുതല്‍ ആകര്‍ഷിക്കുന്ന കഥാപാത്രം സസാക്കി എന്ന ബോസാണ്. ഒരനുഷ്ഠാനംപോലെയാണ് അയാള്‍ക്ക് തന്റെ തൊഴില്‍. സൗമ്യവും ശാന്തവുമായ മുഖം. മുട്ടുകുത്തിനിന്ന് മൃതദേഹത്തെ വന്ദിച്ച ശേഷമേ അയാള്‍ തന്റെ കര്‍മത്തിലേക്ക് കടക്കൂ. കരുണയോടെയാണ് അയാളുടെ ഓരോ സമീപനവും. രണ്ടാഴ്ച പഴക്കമുള്ള മൃതദേഹത്തിനു മുന്നില്‍പ്പോലും അയാളുടെ മുഖം ചുളിയില്ല. ദീഗോയിലെ നന്മയെ ആദ്യനോട്ടത്തില്‍ത്തന്നെ ബോസ് തിരിച്ചറിയുന്നു. ഒമ്പത് വര്‍ഷം മുമ്പാണ് ബോസ് ഈ തൊഴിലിലേക്ക് കടക്കുന്നത്. ആദ്യത്തെ ക്ലയന്റ് അയാളുടെ ഭാര്യതന്നെയായിരുന്നു. അവളെ അണിയിച്ചൊരുക്കി സുന്ദരിയാക്കിയിട്ടാണ് ശ്മശാനത്തിലേക്ക് അയച്ചത്. ഒരു മരണവീട്ടില്‍ ബോസിന്റെ കരവിരുതിനെ ശ്ലാഘിക്കുന്ന ഗൃഹനാഥനെ നമുക്ക് കാണാം. അയാളുടെ ഭാര്യയാണ് മരിച്ചത്. എത്താന്‍ വൈകിയതിന് ആദ്യം അയാള്‍ ബോസിനെ വഴക്കുപറയുന്നുണ്ട്. ചടങ്ങുകഴിഞ്ഞപ്പോള്‍ പക്ഷേ, അയാള്‍ക്ക് അത്ഭുതമായി. ഭാര്യയെ ഇത്ര സുന്ദരിയായി താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് അയാള്‍ പറയുന്നു. പിതൃ-പുത്രബന്ധത്തിലെ കയറ്റിറക്കങ്ങളെ ഹൃദയസ്പര്‍ശിയായി കാണിച്ചുകൊണ്ടാണ് രണ്ടു മണിക്കൂര്‍ നീണ്ട സിനിമ അവസാനിക്കുന്നത്.&lt;br /&gt;&lt;a href="http://2.bp.blogspot.com/_Iw1x2viHnBk/TBu5leebbgI/AAAAAAAAA_E/Pr_yIxdNxQY/s1600/departures1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5484181024740699650" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 234px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Iw1x2viHnBk/TBu5leebbgI/AAAAAAAAA_E/Pr_yIxdNxQY/s320/departures1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;ഒരു ദിവസം ദീഗോയുടെ അമ്മയുടെ പേരില്‍ ടെലഗ്രാം വരുന്നു: 'നിങ്ങളുടെ ഭര്‍ത്താവ് മരിച്ചു. വന്ന് മൃതദേഹം ഏറ്റുവാങ്ങുക'. അവന് അച്ഛനെ കാണാന്‍ തീരെ ആഗ്രഹമില്ലായിരുന്നു. ഭാര്യയും ബോസും സഹപ്രവര്‍ത്തകയും നിര്‍ബന്ധിച്ചിട്ടാണ് അവന്‍ പോകാന്‍ തീരുമാനിക്കുന്നത്. ശാന്തനായ മനുഷ്യന്‍ ഒറ്റയ്ക്കായിരുന്നു താമസം എന്ന് അച്ഛന്റെ അയല്‍ക്കാരന്‍ പറഞ്ഞപ്പോള്‍ ദീഗോ അച്ഛനെ കുറേശ്ശെ മനസ്സിലാക്കാന്‍ തുടങ്ങുകയായിരുന്നു. 70 വയസ്സ് പിന്നിട്ട അച്ഛന്‍ എല്ലാ അഹങ്കാരങ്ങളും നഷ്ടപ്പെട്ടവനെപ്പോലെ നിശ്ചലനായി കിടക്കുന്നു. തൊട്ടരികെയുള്ള ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലൊതുങ്ങുന്നു അദ്ദേഹത്തിന്റെ എല്ലാ സമ്പാദ്യവും. തുണിമാറ്റി അവന്‍ അച്ഛന്റെ മുഖത്തേക്ക് നോക്കി. അച്ഛനെ തിരിച്ചറിയാനാവുന്നില്ല. മൃതദേഹത്തെ ഒരുക്കാനായി വന്നവരുടെ തിടുക്കവും മര്യാദയില്ലാത്ത പെരുമാറ്റവും അവനെ അസ്വസ്ഥനാക്കുന്നു. അച്ഛനെ ഒരുക്കുന്ന കര്‍മം അവന്‍തന്നെ ഏറ്റെടുക്കുകയാണ്. മിനുസമുള്ള ഒരു ചെറിയ കല്ല് അച്ഛന്‍ വലതുകൈയില്‍ മുറുകെപ്പിടിച്ചിരുന്നു. അവന്‍ കുട്ടിയായിരുന്നപ്പോള്‍ അച്ഛന് സമ്മാനിച്ചതായിരുന്നു ആ കല്ല്. ഷേവ് ചെയ്തപ്പോള്‍ അച്ഛന്റെ മുഖം തെളിഞ്ഞുവന്നു. കുട്ടിക്കാലത്ത് താന്‍ കണ്ട, സ്നേഹം നിറഞ്ഞ മുഖം. 'അച്ഛാ' എന്ന് വിളിച്ച് അവന്‍ കരയുമ്പോള്‍ അലിഞ്ഞുപോയത് 30 വര്‍ഷത്തെ വെറുപ്പും വൈരാഗ്യവുമാണ്.&lt;br /&gt;'മരണം ഒരു പ്രവേശനകവാടമാണ്. അത് അവസാനമല്ല. ഇഹലോകത്തുനിന്ന് മറ്റൊരു ലോകത്തേക്കുള്ള യാത്രയിലെ പ്രവേശനകവാടം മാത്രമാണ് മരണം'-ശ്മശാനം ജീവനക്കാരനായ വൃദ്ധന്റെ ഈ വിശ്വാസധാരയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-1672808783824449171?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/1672808783824449171/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=1672808783824449171' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/1672808783824449171'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/1672808783824449171'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2010/06/blog-post.html' title='ജീവിതപാഠങ്ങള്‍'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Iw1x2viHnBk/TBu4rNsFgdI/AAAAAAAAA-s/58g3C3LrbJM/s72-c/poster.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-932685993608340805</id><published>2010-05-16T06:02:00.000-07:00</published><updated>2010-05-16T06:27:08.863-07:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>സ്വപ്‌നാടകര്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/S-_x91OD1yI/AAAAAAAAA-E/rmCVrWCXFJA/s1600/dreamposter2.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 176px;" src="http://4.bp.blogspot.com/_Iw1x2viHnBk/S-_x91OD1yI/AAAAAAAAA-E/rmCVrWCXFJA/s320/dreamposter2.jpg" border="0" alt="" id="BLOGGER_PHOTO_ID_5471858116838807330" /&gt;&lt;/a&gt;&lt;div&gt;&lt;span class="Apple-style-span"  style=" ;font-size:large;"&gt;തെക്കന്‍ കൊറിയന്‍ സംവിധായകനായ കിം കി ഡുക്കിന്റെ ചലച്ചിത്രജീവിതം തുടങ്ങിയത് 1996 ലാണ്. ആദ്യം സംവിധാനം ചെയ്ത ചിത്രം 'ക്രൊക്കഡയില്‍'. 14 വര്‍ഷങ്ങള്‍ക്കിടയില്‍ 15 ചിത്രങ്ങള്‍ കിം സംവിധാനം ചെയ്തു. എല്ലാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ശ്രദ്ധിക്കപ്പെട്ടു. പല ചിത്രങ്ങളും പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;''നാം ജീവിക്കുന്ന ലോകം യഥാര്‍ഥമാണോ സ്വപ്‌നമാണോ എന്നു തിരിച്ചറിയുക പ്രയാസം'' എന്നെഴുതിക്കാണിച്ചാണ് കിമ്മിന്റെ പതിനൊന്നാമത്ത സിനിമയായ '3 അയേണ്‍' അവസാനിക്കുന്നത്. യാഥാര്‍ഥ്യവും സ്വപ്‌നവും ഇടകലര്‍ന്നതാണ് കിമ്മിന്റെ മിക്ക സിനിമകളും. തിരിച്ചറിയാനാകാത്തവിധം ഈ രണ്ടുലോകവും കിം ചിത്രങ്ങളില്‍ സജീവമാണ്. തന്‍േറതായൊരു ലോകം സൃഷ്ടിച്ച് അവിടെ കുറേ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുകയാണദ്ദേഹം. ചില ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ സംസാരിക്കുകപോലുമില്ല (ദ റിയല്‍ ഫിക്ഷന്‍, ദ ബോ, 3 അയേണ്‍, ബ്രത്ത് തുടങ്ങിയ ചിത്രങ്ങളോര്‍ക്കുക). വാക്കുകളില്ലാതെ ദൃശ്യഖണ്ഡങ്ങളിലൂടെ കഥാപാത്രങ്ങളുടെ വികാര, വിചാരങ്ങള്‍ പ്രേക്ഷകനിലെത്തിക്കുന്ന ഒരു മൂകഭാഷതന്നെ കിം സൃഷ്ടിച്ചിട്ടുണ്ട്. കഥയുടെ ഒഴുക്കിനെയോ നമ്മുടെ ആസ്വാദനത്തെയോ ഈ മൗനം തടസ്സപ്പെടുത്താറില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;നേടുന്നവരോടല്ല, നഷ്ടപ്പെടുന്നവരോടാണ് കിമ്മിന് പ്രിയം. സ്നേഹബന്ധത്തിലും ദാമ്പത്യത്തിലും സൗഹൃദത്തിലുമൊക്കെ നഷ്ടപ്പെടുന്നവരുടെ കഥകളാണ് അദ്ദേഹം വീണ്ടും വീണ്ടും പറയുന്നത്. കാമുകന് തന്റെ മുഖം മടുത്തിട്ടുണ്ടാവുമോയെന്ന സംശയത്തില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപമാറ്റംവരുത്തുന്ന യുവതിയെവരെ (ടൈം) കിം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കി വെക്കാനുള്ള വെമ്പലാണ് കിമ്മിന്റെ കഥാപാത്രങ്ങള്‍ക്ക്.&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/S-_yHCs2hbI/AAAAAAAAA-M/iZ_GljwVsAU/s1600/kimkiduk_dream-1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 213px;" src="http://4.bp.blogspot.com/_Iw1x2viHnBk/S-_yHCs2hbI/AAAAAAAAA-M/iZ_GljwVsAU/s320/kimkiduk_dream-1.jpg" border="0" alt="" id="BLOGGER_PHOTO_ID_5471858275076441522" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;കിമ്മിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഡ്രീം' ഇതിവൃത്തംകൊണ്ട് ശ്രദ്ധേയമാവുന്നു. 2008ന്റെ ഒടുവിലിറങ്ങിയ 'ഡ്രീം' ഇക്കഴിഞ്ഞ ഗോവ, തിരുവനന്തപുരം മേളകളില്‍ കാണിച്ചിട്ടുണ്ട്. ഒരാള്‍ കാണുന്ന സ്വപ്‌നം അയാളുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ജീവിതത്തില്‍ യാഥാര്‍ഥ്യമാകുന്നു. ഇതാണ് പുതിയ ചിത്രത്തിന്റെ വിഷയം.&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/S-_yRQcFavI/AAAAAAAAA-c/PcnMuoK6bpA/s1600/AS_Dream_05.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 206px;" src="http://4.bp.blogspot.com/_Iw1x2viHnBk/S-_yRQcFavI/AAAAAAAAA-c/PcnMuoK6bpA/s320/AS_Dream_05.jpg" border="0" alt="" id="BLOGGER_PHOTO_ID_5471858450562902770" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;നാല് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് 'ഡ്രീ'മിന്റെ കഥ കിം ഡുക്ക് പറയുന്നത്. ദുഃസ്വപ്‌നങ്ങള്‍  കാണുന്ന ജിന്‍ എന്ന ശില്പിയാണ് മുഖ്യ കഥാപാത്രം. ഈ യുവാവിന്റെ സ്വപ്‌നങ്ങളെല്ലാം ഫലിക്കുന്നത് ലി റാന്‍ എന്ന യുവതിയുടെ ജീവിതത്തിലാണ്. ഫാഷന്‍ ഡിസൈനറായ ലി റാന്‍ നിദ്രാടനക്കാരിയാണ്. താന്‍ ചെയ്യുന്നതൊന്നും അവള്‍ അറിയുന്നില്ല. ശില്പിയുടെ മുന്‍ കാമുകിയും അവളുടെ ഇപ്പോഴത്തെ കാമുകനുമാണ് പ്രധാനപ്പെട്ട മറ്റു കഥാപാത്രങ്ങള്‍. രണ്ടോ മൂന്നോ പോലീസുദ്യോഗസ്ഥരും സ്വപ്‌നവിശകലനത്തില്‍ വിദഗ്ധയായ ഒരു ഡോക്ടറും കൂടിയുണ്ട് ഈ ചിത്രത്തില്‍.&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/S-_yVNOC7bI/AAAAAAAAA-k/-nRnpBhth5Y/s1600/Bi-mong.Dream.5.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 167px;" src="http://4.bp.blogspot.com/_Iw1x2viHnBk/S-_yVNOC7bI/AAAAAAAAA-k/-nRnpBhth5Y/s320/Bi-mong.Dream.5.jpg" border="0" alt="" id="BLOGGER_PHOTO_ID_5471858518418189746" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; ഇരുട്ടില്‍ വെളിച്ചത്തിന്റെ വര്‍ണപ്പൊട്ടുകള്‍ കാണിച്ചുകൊണ്ടാണ് 90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത്. ജിന്‍ സ്വപ്‌നം കാണുകയാണ്. ഒരു കാറപകടം. ഉറക്കം ഞെട്ടിയുണര്‍ന്ന അവന്‍ സ്വപ്‌നത്തില്‍കാറപകടം നടന്ന സ്ഥലത്തെത്തുന്നു. അത്ഭുതം. സ്വപ്‌നത്തില്‍ കണ്ടതുപോലുള്ള അപകടം അവിടെ നടന്നിട്ട് നിമിഷങ്ങളെ ആയിട്ടുള്ളൂ. അപകടം വരുത്തിയ കാറോടിച്ചത് ലീ റാന്‍ ആണ്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രംനോക്കി പോലീസ് അവളെ അറസ്റ്റുചെയ്യുന്നു. പക്ഷേ, അവള്‍ കുറ്റം നിഷേധിച്ചു. താന്‍ ആ സമയം വീട്ടില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് അവളുടെ വാദം. ജിന്നിന് കുറ്റബോധം തോന്നുന്നു. താനാണ് യഥാര്‍ഥ കുറ്റവാളിയെന്ന് അവന്‍ പോലീസിനോടു പറയുന്നു. ''സ്വപ്‌നംവേറെ, യാഥാര്‍ഥ്യം വേറെ'' എന്നു പറഞ്ഞ് പോലീസ് അവനെ വിരട്ടുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ജിന്നിനും ലീറാനും ഒരേസമയത്താണ് അസുഖലക്ഷണങ്ങള്‍ കണ്ടുതുടങ്ങിത്. ജിന്‍ സ്വപ്‌നം കാണുന്നു. ലീ റാന്റെ ജീവിതത്തില്‍ അത് യാഥാര്‍ഥ്യമായിത്തീരുന്നു. സ്വപ്‌നങ്ങളില്‍ ജിന്‍ തേടുന്നത് തന്റെ പഴയ കാമുകിയെയാണെന്ന് ഡോക്ടര്‍ വ്യാഖ്യാനിക്കുന്നു. തന്നെ ഉപേക്ഷിച്ചിട്ടും അവനവളെ മറക്കാനാവുന്നില്ല. താനുപേക്ഷിച്ച കാമുകന്റെ മുഖമാണ് ലീ റാന്‍ സ്വപ്‌നത്തില്‍ത്തേടുന്നത്. അവള്‍ക്ക് പക്ഷേ, അവനോട് ഒട്ടും സ്നേഹമില്ല. ജിന്നും ലീയും ഒന്നാണെന്നും എന്തുകൊണ്ട് ഇരുവര്‍ക്കും സ്നേഹിച്ചുകൂടായെന്നും ഡോക്ടര്‍ ചോദിക്കുമ്പോള്‍ കഥ നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;രണ്ടുപേരും ഒരേസമയത്ത് ഉറങ്ങുകയാണെങ്കിലേ സ്വപ്‌നം കാണലും യാഥാര്‍ഥ്യമാകലും സംഭവിക്കൂവെന്ന് ജിന്നും ലീറാനും മനസ്സിലാക്കുന്നു. ഒരേസമയം ഉറങ്ങുന്നത് ഒഴിവാക്കാനാണ് പിന്നെ അവരുടെ ശ്രമം. ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റൊരാള്‍ ഉണര്‍ന്നിരിക്കും. എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് നിദ്രയെ മറികടക്കാനാവുന്നില്ല. കാമുകനെ കൊന്ന കുറ്റത്തിന് ലീറാന്‍ ജയിലിലാവുന്നു. പിന്നെ നമ്മള്‍ കാണുന്നത് ലീറാന്റെയും ജിന്നിന്റെയും ആത്മഹത്യയാണ്. അതിനുമുമ്പ് അവനോടുള്ള പ്രണയം പ്രഖ്യാപിക്കുന്നുണ്ടവള്‍. പുനര്‍ജനിയുടെയോ പ്രതീക്ഷയുടെയോ പ്രതീകമായ ഒരു പൂമ്പാറ്റയുടെയും പരസ്പരംകോര്‍ത്ത രണ്ട് കൈകളുടെയും ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പതിവുപോലെ, പ്രേക്ഷകന്റെ വ്യാഖ്യാനത്തിനു വിട്ടുകൊടുത്താണ് കിം സിനിമ അവസാനിപ്പിക്കുന്നത്. തന്റെ സിനിമകളില്‍ കൃത്യമായ ഒരവസാനം ഉണ്ടാകാറില്ലെന്ന് കിം തന്നെ പറഞ്ഞിട്ടുണ്ട്. സിനിമ പൂര്‍ത്തിയാകുന്നത് പ്രേക്ഷകന്റെ മനസ്സിലാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_Iw1x2viHnBk/S-_yKqJfbkI/AAAAAAAAA-U/StxawCUXMDM/s1600/268_74183868mh001_ki_duk.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 240px; height: 320px;" src="http://3.bp.blogspot.com/_Iw1x2viHnBk/S-_yKqJfbkI/AAAAAAAAA-U/StxawCUXMDM/s320/268_74183868mh001_ki_duk.jpg" border="0" alt="" id="BLOGGER_PHOTO_ID_5471858337205153346" /&gt;&lt;/a&gt;പുതുമയുള്ള കഥാസന്ദര്‍ഭങ്ങള്‍, വിചിത്ര ചിന്താഗതിക്കാരായ കഥാപാത്രങ്ങള്‍, മനസ്സിന്റെ സങ്കീര്‍ണ തലങ്ങളിലൂടെയുള്ള യാത്ര, ആത്മപീഡനത്തിന്റെ ഭയജനകമായ കാഴ്ചകള്‍, ബുദ്ധദര്‍ശനത്തോടുള്ള ആഭിമുഖ്യം (ചിത്രത്തിന്റെ അവസാനഭാഗത്ത് , കനത്ത ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ പ്രകാശത്തില്‍ തിളങ്ങിനില്‍ക്കുന്ന ബുദ്ധപ്രതിമ  മൂന്നുതവണ കാണിക്കുന്നുണ്ട് കിം) എന്നിങ്ങനെ കിം ചിത്രങ്ങളുടെ എല്ലാ പ്രത്യേകതകളും 'ഡ്രീ'മിലുണ്ട്. എങ്കിലും കിമ്മിന്റെ സിനിമകളെ ആരാധനയോടെ കാണുന്നവരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ 'ഡ്രീ'മിനു കഴിയുന്നില്ല. മുന്നോട്ടുപോകാനാവാതെ വിചിത്രമായ സ്വപ്‌നദൃശ്യങ്ങള്‍ക്കുചുറ്റും കറങ്ങുകയാണ്  ഇതിവൃത്തം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-932685993608340805?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/932685993608340805/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=932685993608340805' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/932685993608340805'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/932685993608340805'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2010/05/blog-post.html' title='സ്വപ്‌നാടകര്‍'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Iw1x2viHnBk/S-_x91OD1yI/AAAAAAAAA-E/rmCVrWCXFJA/s72-c/dreamposter2.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-1477301463858464357</id><published>2010-04-27T10:29:00.000-07:00</published><updated>2010-04-27T10:37:50.189-07:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>മരണവ്യാപാരികള്‍</title><content type='html'>&lt;a href="http://1.bp.blogspot.com/_Iw1x2viHnBk/S9cgzFQPi1I/AAAAAAAAA98/v4kcX81S-tQ/s1600/POSTER.jpg"&gt;&lt;img id="BLOGGER_PHOTO_ID_5464872734793108306" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 240px; CURSOR: hand; HEIGHT: 320px" alt="" src="http://1.bp.blogspot.com/_Iw1x2viHnBk/S9cgzFQPi1I/AAAAAAAAA98/v4kcX81S-tQ/s320/POSTER.jpg" border="0" /&gt;&lt;/a&gt; &lt;span style="color:#990000;"&gt;ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയ. 1990 മുതല്‍ 2003 വരെ ആഭ്യന്തര യുദ്ധത്തില്‍ ഞെരിഞ്ഞമര്‍ന്ന രാജ്യം. രണ്ടരലക്ഷം പേരാണ് ആ യുദ്ധത്തില്‍ മരിച്ചത്. അവിടത്തെ സംഘര്‍ഷത്തിന്റെ അന്ത്യനാളുകളെ പശ്ചാത്തലമാക്കി പ്രശസ്ത ഫ്രഞ്ച് തിരക്കഥാകൃത്തും സിനിമാട്ടോഗ്രാഫറുമായ ഴാങ് സ്റ്റെഫാന്‍ സോവെയര്‍ സംവിധാനം ചെയ്ത സിനിമയാണ് 'ജോണി മാഡ് ഡോഗ്'.&lt;/span&gt;&lt;/span&gt;&lt;br /&gt;ഴാങ്ങിന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമയാണിത്. 2008ലെ കാന്‍ ചലച്ചിത്രമേളയില്‍ ''പ്രൈസ് ഓഫ് ഹോപ്‌സ്' അവാര്‍ഡ് ഈ ചിത്രത്തിനായിരുന്നു. ഡ്യൂവില്ലെ, സ്റ്റോക്ക് ഹോം, ഇസ്താംബൂള്‍ മേളകളിലുംശ്രദ്ധിക്കപ്പെട്ടതാണീ ചിത്രം. കോംഗോക്കാരനായ ഇമാനുവല്‍ ഡോംഗള എന്ന എഴുത്തുകാരന്റെ നോവലാണ് ഈ സിനിമയ്ക്ക് അവലംബം. ലൈബീരിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്ത കുട്ടിപ്പട്ടാളക്കാരെ കേന്ദ്രീകരിച്ചാണ് ഇതിന്റെ ഇതിവൃത്തം. മുന്‍ പ്രസിഡന്റ് ചാള്‍സ് ടെയ്‌ലറാണ് ലൈബീരിയയില്‍ കുട്ടിപ്പട്ടാളത്തെ സൃഷ്ടിച്ചത്. ഇയാളെ അധികാര ഭ്രഷ്ടനാക്കാന്‍ പൊരുതിയ കലാപകാരികളും ഇതേ മാര്‍ഗം പിന്തുടര്‍ന്ന് കുട്ടിപ്പട്ടാളത്തെ ഒരുക്കി. 11നും 15നുമിടക്ക് പ്രായമുള്ള കൗമാരക്കാരാണിതിലെ അംഗങ്ങള്‍. മദ്യത്തിനും മയക്കുമരുന്നിനും ലൈംഗിക അരാജകത്വത്തിനും അടിമകളായിരുന്നു ഈ കുട്ടികള്‍. ''പിന്മാറ്റമില്ല, കീഴടങ്ങലില്ല, അച്ഛനില്ല, അമ്മയില്ല, പോരാട്ടം മാത്രം''- ഈയൊരാവേശം സിരകളില്‍ കുത്തിവെച്ചാണ് കുട്ടിപ്പട്ടാളത്തെ സംഘര്‍ഷ ഭൂമിയിലേക്ക് വിടുന്നത്. അധികാരത്തെയും വംശീയമേല്‍ക്കോയ്മയെയും കുറിച്ചുള്ള വ്യാജബോധങ്ങളില്‍ അവര്‍ അഭിരമിച്ചു. ഉന്മത്തരായ മുതിര്‍ന്ന സൈനികര്‍ ചെയ്തുകൂട്ടുന്ന എല്ലാ അതിക്രമങ്ങളും ഈ കുട്ടിപ്പട്ടാളക്കാരും ചെയ്യുന്നു. കൊള്ളയും കൊലയും ബലാത്സംഗവും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെയാണവര്‍ ചെയ്യുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികളെ അവര്‍ ലൈംഗിക അടിമകളാക്കി സൈന്യത്തോടൊപ്പം നിലനിര്‍ത്തി. 14 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ കലാപകാരികളും ഗവണ്‍മെന്റ് സേനയും ഒരുപോലെ നിഷ്ഠുരതകളില്‍ രസം കണ്ടെത്തി. എതിര്‍ഗോത്രത്തെ സംഭീതരാക്കാനും നശിപ്പിക്കാനും ഇരുകൂട്ടരും ബലാത്സംഗത്തെ പ്രധാന ആയുധമാക്കി.&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_Iw1x2viHnBk/S9cfiKNupYI/AAAAAAAAA9c/mt7BMka25Qc/s1600/2650016392_36c69d4ae3.jpg"&gt;&lt;img id="BLOGGER_PHOTO_ID_5464871344555337090" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 211px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Iw1x2viHnBk/S9cfiKNupYI/AAAAAAAAA9c/mt7BMka25Qc/s320/2650016392_36c69d4ae3.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;തിരക്കഥയെഴുത്തു മുതല്‍ ചിത്രീകരണം വരെ അഞ്ചു കൊല്ലമെടുത്തു ഈ സിനിമ പൂര്‍ത്തിയാക്കാന്‍. ലൈബീരിയയിലാണ് കഥ നടക്കുന്നത് എന്ന്‌സംവിധായകന്‍ വ്യക്തമാക്കുന്നില്ല. ഏതോ ആഫ്രിക്കന്‍ രാജ്യം എന്ന സൂചനയേയുള്ളൂ.90 മിനിറ്റുള്ള ഈ സിനിമയില്‍ നമ്മളൊരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ചകളാണ് ക്യാമറക്കണ്ണിലൂടെ തെളിയുന്നത്. സിനിമ ആഹ്ലാദിപ്പിക്കാനുള്ളതല്ലെന്ന് സംവിധായകന്‍ വിശ്വസിക്കുന്നു. കുട്ടികളുടെ കണ്ണിലൂടെ വിനാശകരമായ യുദ്ധത്തെ കാണാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. രസിക്കാത്ത സത്യങ്ങളാണ് അദ്ദേഹം പകര്‍ത്തുന്നത്.ലൈബീരിയയിലെ കുട്ടിപ്പട്ടാളത്തിലുണ്ടായിരുന്ന 15 കൗമാരക്കാരാണ് ഈ സിനിമയില്‍ അഭിനയിച്ചത്. പതിനഞ്ചുകാനായ ജോണി മാഡ്‌ഡോഗാണ് നായക കഥാപാത്രം. പത്താംവയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്നതാണവന്‍. കണ്ണീരും ചോരയും കണ്ടാല്‍ മനസ്സിളകാത്തവന്‍. എന്ത് അതിക്രമവും അവനും സംഘവും കാണിക്കും. മുതിര്‍ന്ന കലാപകാരികളുടെ ലൈസന്‍സുണ്ടവര്‍ക്ക്.തന്റെ മുന്നില്‍ നിസ്സഹായതയോടെ നില്ക്കുന്ന ഇരയെ നിസ്സംഗനായി ആപാദചൂഡം നിരീക്ഷിക്കുന്ന ജോണിയുടെ ക്ലോസപ്പില്‍നിന്നാണ് സിനിമയുടെ തുടക്കം. അവന്റെ നേതൃത്വത്തില്‍ കുട്ടിപ്പട്ടാളം ഒരു വീടാക്രമിക്കുകയാണ്. തങ്ങളേക്കാള്‍ വലിയ യന്ത്രത്തോക്കുകളാണവരുടെ കൈയില്‍. വൃദ്ധരോടുപോലും അവര്‍ ദാക്ഷിണ്യം കാണിക്കുന്നില്ല. ഒരു പയ്യനെ പിടിച്ച് കൈയില്‍ തോക്കുകൊടുത്ത് അച്ഛനെ വെടിവെച്ചുകൊല്ലാന്‍ അവര്‍ ആക്രോശിക്കുന്നു.&lt;br /&gt;&lt;a href="http://2.bp.blogspot.com/_Iw1x2viHnBk/S9cfl1O9wGI/AAAAAAAAA9k/_onfJrFNx-Q/s1600/JOHNN.jpg"&gt;&lt;img id="BLOGGER_PHOTO_ID_5464871407642853474" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 160px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Iw1x2viHnBk/S9cfl1O9wGI/AAAAAAAAA9k/_onfJrFNx-Q/s320/JOHNN.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;പിതൃഹത്യയ്ക്കുശേഷം ആ പയ്യനെ തങ്ങളുടെ സംഘത്തില്‍ ചേര്‍ത്ത് വിജയലഹരിയില്‍ അവര്‍ നീങ്ങുന്നു. മരണവ്യാപാരികളാണവര്‍. ജീവനുവേണ്ടി യാചിക്കുന്നവരെ അവര്‍ കൊല്ലും. ഓരോ മരണവും ആ നികൃഷ്ടര്‍ക്ക് ആഘോഷമാണ്.നഗരത്തിലേക്ക് നീങ്ങിയ കുട്ടിസൈനികര്‍ ടെലിവിഷന്‍ കേന്ദ്രത്തില്‍ ഇരച്ചുകയറുന്നു. കണ്ണില്‍ക്കണ്ടവരെയൊക്കെ കൊല്ലുന്നു. വനിതാ ന്യൂസ് റീഡറെ പരസ്യമായി മാനഭംഗപ്പെടുത്തുന്നു. 'ജനങ്ങളെ കൊല്ലാന്‍ നടക്കുന്ന കലാപകാരികള്‍' എന്ന് വാര്‍ത്തയില്‍ വിശേഷിപ്പിച്ചതിനാണ് ആ യുവതി ക്രൂരശിക്ഷ ഏറ്റുവാങ്ങുന്നത്. അമ്പത് പിന്നിട്ട ഒരധ്യാപികയെയും ഭര്‍ത്താവിനെയും വിവസ്ത്രരാക്കിയശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നു.ആഭ്യന്തരയുദ്ധം അന്ത്യത്തോടടുക്കുന്നു. ഇപ്പോള്‍ തലസ്ഥാന നഗരം കലാപകാരികളുടെ പിടിയിലാണ്. പുതിയ ഭരണകൂടം നിലവില്‍ വന്നു. എങ്ങും തകര്‍ച്ചയുടെ, മരണത്തിന്റെ ചിത്രങ്ങള്‍.&lt;br /&gt;&lt;a href="http://3.bp.blogspot.com/_Iw1x2viHnBk/S9cfpKfhAcI/AAAAAAAAA9s/nz3td9RFANU/s1600/johnny-mad-dog-2008.jpg"&gt;&lt;img id="BLOGGER_PHOTO_ID_5464871464889024962" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 180px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Iw1x2viHnBk/S9cfpKfhAcI/AAAAAAAAA9s/nz3td9RFANU/s320/johnny-mad-dog-2008.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;എല്ലാം മറന്നുപൊരുതിയ കുട്ടിപ്പടയാളികള്‍ വിജയലഹരി കെട്ടടങ്ങിയപ്പോള്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു. വിജയത്തിന്റെ അവകാശികള്‍ മറ്റാരോ ആണ്. വാഗ്ദാനം ചെയ്തിരുന്ന പണമോ സഹായമോ കുട്ടിപ്പട്ടാളക്കാര്‍ക്ക് കിട്ടുന്നില്ല. സമൂഹത്തിലും കുടുംബത്തിലും നിന്ന് അവര്‍ നിഷ്‌കാസിതരാകുന്നു. അധികാരപ്പോരാട്ടത്തില്‍ തങ്ങളും ഇരകളായിത്തീര്‍ന്നു എന്നവര്‍ നിരാശയോടെ തിരിച്ചറിയുന്നു.രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം വികസിക്കുന്നത്. ഒരാള്‍ വേട്ടക്കാരനെ പ്രതിനിധാനം ചെയ്യുന്നു. മറ്റൊരാള്‍ ഇരയെയും. ജോണി എന്ന പേപിടിച്ച കൗമാരപ്രായക്കാരനാണ് വേട്ടക്കാരന്റെ ഭീകര രൂപമായി നില്‍ക്കുന്നത്. അടിക്കടി ദുരന്തങ്ങള്‍ വന്നുപെടുമ്പോഴും പ്രത്യാശയോടെ ജീവിതത്തിലേക്ക് നോക്കുന്ന ഒരു പതിമ്മൂന്നുകാരിയാണ് ഇരയെ പ്രതിനിധാനം ചെയ്യുന്നത്. വികലാംഗനായ അച്ഛനെയും അനിയനെയും സംരക്ഷിക്കുകയും കുടുംബത്തിന്റെ ഭാരം ചുമക്കുകയും ചെയ്യുന്നവളാണീ പെണ്‍കുട്ടി. പോരാട്ടവും അതിജീവനവും മരണവും ജനനവുമൊക്കെ കാണുന്നു അവള്‍. യുദ്ധത്തിന്റെ സാക്ഷിയാണവള്‍. അച്ഛന്‍ വെടിയേറ്റു മരിച്ചിട്ടും അനിയനെ കാണാതായിട്ടും ജീവിക്കാന്‍ ശ്രമിക്കുകയാണാപെണ്‍കുട്ടി. യുദ്ധം അനാഥയാക്കിയ ഒരു കൊച്ചു പെണ്‍കുട്ടിക്ക് അവള്‍ അഭയം നല്കുന്നു. പിങ്ക് ഷമ്മീസും ജീന്‍സും ധരിച്ച അവളെ എല്ലായിടത്തും നമുക്ക് തിരിച്ചറിയാം. മൃതപ്രായനായ അച്ഛനെ കൈവണ്ടിയിലിരുത്തി അവള്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നത് ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്ക് നടുവിലൂടെയാണ്. ജോണിയുടെ കുത്സിത മോഹങ്ങള്‍ക്ക് വഴങ്ങുന്നില്ല ഈ പെണ്‍കുട്ടി. അവനെ തോക്കുകൊണ്ട് ഇടിച്ചുവീഴ്ത്താന്‍ അവള്‍ ധൈര്യം കാട്ടുന്നു. തോക്കുയര്‍ത്തിപ്പിടിച്ച്, കണ്ണീരൊലിപ്പിച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്.&lt;br /&gt;&lt;a href="http://2.bp.blogspot.com/_Iw1x2viHnBk/S9cfsn324NI/AAAAAAAAA90/k3xhfGZaAQw/s1600/JOHNNY-MAD-DOG-im4a684ab730910.jpg"&gt;&lt;img id="BLOGGER_PHOTO_ID_5464871524315357394" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 216px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Iw1x2viHnBk/S9cfsn324NI/AAAAAAAAA90/k3xhfGZaAQw/s320/JOHNNY-MAD-DOG-im4a684ab730910.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;'സിറ്റി ഓഫ്‌ഗോഡ്', 'സിറ്റിഓഫ് മെന്‍', 'എലൈറ്റ് സ്‌ക്വാഡ്' എന്നീ സിനിമകള്‍ ജോണിമാഡ് ഡോഗി'ന്റെ സംവിധായകനെ സ്വാധീനിച്ചിട്ടുണ്ടെന്നു തീര്‍ച്ച. സിനിമയുടെ ലാവണ്യ സങ്കല്പങ്ങളോട് കലഹിച്ച ഈ ബ്രസീലിയന്‍ ചിത്രങ്ങളില്‍ ചേരികളില്‍ പൊട്ടിവിരിഞ്ഞ് അസ്തമിക്കുന്ന അധോലോക സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രീകരിക്കുന്നത്. ക്രൂര ചിന്തകളും ചെയ്തികളുമാണ് ഈ ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-1477301463858464357?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/1477301463858464357/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=1477301463858464357' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/1477301463858464357'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/1477301463858464357'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2010/04/blog-post.html' title='മരണവ്യാപാരികള്‍'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_Iw1x2viHnBk/S9cgzFQPi1I/AAAAAAAAA98/v4kcX81S-tQ/s72-c/POSTER.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-795107948305718102</id><published>2010-03-15T08:33:00.000-07:00</published><updated>2010-03-15T08:40:39.378-07:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>മരുക്കാറ്റിലെ സംഗീതം</title><content type='html'>&lt;img id="BLOGGER_PHOTO_ID_5448885221445159858" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 243px; CURSOR: hand; HEIGHT: 320px" alt="" src="http://3.bp.blogspot.com/_Iw1x2viHnBk/S55UPU4dS7I/AAAAAAAAA8s/kIHeakb1uII/s320/POS.jpg" border="0" /&gt; &lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;&lt;span style="color:#ff0000;"&gt;2008 ല്‍ കാന്‍, മോണ്‍ട്രിയല്‍, സാരെജവോ, വാഴ്‌സ, സൂറിച്ച് ഫിലിംമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള യുനെസേ്കാ അവാര്‍ഡ് നേടുകയും ചെയ്ത എറാന്‍ കൊറിലിന്റെ 'ദ ബാന്‍ഡ്‌സ് വിസിറ്റ്' എന്ന ചിത്രത്തെക്കുറിച്ച്&lt;/span&gt;&lt;/em&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന പല ഇസ്രായേലി സംവിധായകരും ഇസ്രായേലിന്റെ അറബ്‌നയത്തെ കഠിനമായി വിമര്‍ശിക്കുന്നവരാണ്. അവര്‍ ഈ വിമര്‍ശനം തങ്ങളുടെ സിനിമകളില്‍ അടയാളപ്പെടുത്തുന്നുണ്ട്. ജനതകള്‍ തമ്മില്‍ സംഘര്‍ഷമല്ല, സമന്വയമാണ് ഉണ്ടാകേണ്ടതെന്ന് ഈ ചലച്ചിത്രകാരന്മാര്‍ വിശ്വസിക്കുന്നു. സമീപകാലത്തെ പല ഇസ്രായേലി സിനിമകളിലും ഈ വിചാരധാര ശക്തമാണ്. എറാന്‍ എലിക്‌സിന്റെ സിറിയന്‍ ബ്രൈഡ് (2004), ലമണ്‍ ട്രീ (2008), അമോസ് ഗിതായിയുടെ ഫ്രീ സോണ്‍ (2005), ജോസഫ് സിഡാറിന്റെ ബുഫോ (2007), അരി ഫോള്‍മാന്റെ ആനിമേഷന്‍ ഫിലിമായ വാള്‍ട്ട്‌സ് വിത്ത് ബഷീര്‍ (2009), സാമുവല്‍ മോസിന്റെ ലബനോണ്‍ (2009) തുടങ്ങിയ ചിത്രങ്ങളില്‍ സമന്വയത്തിന്റെ സ്വരമാണ് നമ്മള്‍ കേള്‍ക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ശ്രദ്ധേയമായൊരു സിനിമയാണ് 2007ന്റെ ഒടുവിലിറങ്ങിയ 'ദ ബാന്‍ഡ്‌സ് വിസിറ്റ്'.&lt;br /&gt;എറാന്‍ കൊറിലിന്‍ സംവിധാനം ചെയ്ത 'ദ ബാന്‍ഡ്‌സ് വിസിറ്റ്' 2008 ല്‍ കാന്‍, മോണ്‍ട്രിയല്‍, സാരെജവോ, വാഴ്‌സ, സൂറിച്ച് ഫിലിംമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള യുനെസേ്കാ അവാര്‍ഡ് നേടിയിട്ടുമുണ്ട്. സംഗീത പരിപാടി അവതരിപ്പിക്കാന്‍ ഈജിപ്തില്‍ നിന്ന് ഇസ്രായേലിലെത്തുന്ന എട്ടംഗ പോലീസ്‌സംഘത്തിനും സാധാരണക്കാരായ ഏതാനും ഇസ്രായേലുകാര്‍ക്കുമിടയില്‍ വളരുന്ന സൗഹൃദമാണ് ഈ സിനിമയുടെ പ്രമേയം.&lt;br /&gt;സാംസ്‌കാരിക വിനിമയത്തിലൂടെ അറബികളും ജൂതരും ഒരുമിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് സംവിധായകന്‍. ഇസ്രായേല്‍ ടി.വി.യില്‍ ഈജിപ്ഷ്യന്‍ സിനിമകള്‍ കണ്ട് ആസ്വദിച്ചിരുന്ന തന്റെ കുട്ടിക്കാലമാണ് 80 മിനിറ്റുള്ള ഈ സിനിമയിലൂടെ സംവിധായകന്‍ ഓര്‍ത്തെടുക്കുന്നത്. നിശ്വാസങ്ങള്‍ അലിഞ്ഞുതീരുന്ന മരുക്കാറ്റില്‍ അദ്ദേഹം മാനവികതയുടെ സംഗീതം കേള്‍ക്കാന്‍ കൊതിക്കുന്നു.&lt;br /&gt;&lt;a href="http://3.bp.blogspot.com/_Iw1x2viHnBk/S55Ui6BferI/AAAAAAAAA9M/eS7ON-DFcxE/s1600-h/large-the-bands-visit-33.jpg"&gt;&lt;img id="BLOGGER_PHOTO_ID_5448885557832678066" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 178px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Iw1x2viHnBk/S55Ui6BferI/AAAAAAAAA9M/eS7ON-DFcxE/s320/large-the-bands-visit-33.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;1979ല്‍ ക്യാമ്പ് ഡേവിഡ് സമാധാനക്കരാറിലൂടെ സാങ്കേതികമായി അടുത്തവരാണ് ഈജിപ്ത്-ഇസ്രായേല്‍ ജനത. എങ്കിലും അതിനൊരു ഹൃദയൈക്യം കൈവരാത്തതില്‍ സംവിധായകന് ഖേദമുണ്ട്. ആ ഖേദമാണ് തന്റെ സിനിമയിലൂടെ അദ്ദേഹം പ്രകടിപ്പിക്കുന്നത്. അടുക്കാന്‍ എന്തെളുപ്പമാണെന്ന് ഇരു ജനതയെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണദ്ദേഹം.&lt;br /&gt;24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ചില നിസ്സാര സംഭവങ്ങളിലൂടെയാണ് ഇതിവൃത്തം രൂപമെടുക്കുന്നത്. നീല യൂണിഫോമണിഞ്ഞ, എട്ടുപേരടങ്ങുന്ന ഈജിപ്ഷ്യന്‍ ഗായകസംഘം ഇസ്രായേല്‍ വിമാനത്താവളത്തില്‍ അനാഥരെപ്പോലെ നില്‍ക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. 25 വര്‍ഷമായി പോലീസുകാരുടെ ഈ സംഘം സംഗീതപരിപാടികള്‍ അവതരിപ്പിക്കുകയാണ്. ഒരു പ്രാദേശിക അറബ് കള്‍ച്ചറല്‍ സെന്ററിന്റെ ക്ഷണമനുസരിച്ചാണ് അവരിപ്പോള്‍ ഇസ്രായേലിലെത്തിയിരിക്കുന്നത്. പക്ഷേ, അവരെ സ്വീകരിക്കാന്‍ സംഘാടകരാരും എത്തിയിട്ടില്ല. കേണല്‍ തൗഫീഖ് സക്കറിയയാണ് സംഘത്തലവന്‍. നല്ല ഗായകനാണയാള്‍. പക്ഷേ, പട്ടാളച്ചിട്ടയാണ്. സംഘാടകരെക്കാണാതെ അവര്‍ ബസ്സില്‍ യാത്രയാകുന്നു. പക്ഷേ, എത്തിപ്പെട്ടത് മരുഭൂമിയില്‍ മറ്റേതോ സ്ഥലത്ത്. അവിടെയാണെങ്കില്‍ ആകെയുള്ളത് ഒരു റസ്റ്റോറന്റാണ്. പരുക്കന്‍മട്ടുകാരിയായ ദീന എന്ന യുവതിയാണ് അത് നടത്തുന്നത്. മരുഭൂമിയിലെ ഏകാന്തതയെ അവള്‍ക്ക് വെറുപ്പാണ്. ശ്മശാനമൂകതയാണിവിടെ എന്നാണവള്‍ വിലപിക്കുന്നത്. ഇവിടെ ജീവിക്കുകയാണെന്നേ തോന്നില്ല. അത്രയ്ക്കും മരവിപ്പാണ്.&lt;br /&gt;&lt;a href="http://3.bp.blogspot.com/_Iw1x2viHnBk/S55UdJA25DI/AAAAAAAAA9E/-p2gz4YT5VI/s1600-h/bandsvisit1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5448885458777334834" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 176px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Iw1x2viHnBk/S55UdJA25DI/AAAAAAAAA9E/-p2gz4YT5VI/s320/bandsvisit1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;അറബ് കള്‍ച്ചര്‍ സെന്ററിനെപ്പറ്റി അന്വേഷിച്ച തൗഫീഖിനോട് ദീന തുടക്കത്തില്‍ ഇടയുന്നു. ഇവിടെ കള്‍ച്ചറല്‍ സെന്ററൊന്നുമില്ലെന്ന്' നീരസത്തോടെ പറയുന്ന ദീന തന്റെ ഏകാന്തവാസത്തിലെ കയ്പ് മുഴുവന്‍ പ്രകടിപ്പിക്കുകയാണ്. ''ഇവിടെ ഇസ്രായേലി സംസ്‌കാരമോ അറബ് സംസ്‌കാരമോ ഒന്നുമില്ല. ഇവിടെ സംസ്‌കാരം തന്നെയില്ല'' എന്നാണവള്‍ തൗഫീഖിനോട് പറയുന്നത്. എങ്കിലും മരുഭൂമിയില്‍ വഴിതെറ്റി എത്തിയ സംഗീതകാരന്മാര്‍ക്ക് ആതിഥ്യമരുളാന്‍ അവള്‍ മടികാട്ടുന്നില്ല. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകാന്‍ അന്നിനി ബസ്സില്ല. പിറ്റേന്ന് രാവിലെയേയുള്ളൂ. സംഘാംഗങ്ങള്‍ രാത്രി റസ്റ്റോറന്റിലും ദീനയുടെ ക്വാര്‍ട്ടേഴ്‌സിലുമായി താമസിക്കുന്നു. ആ രാത്രി, ഈജിപ്ഷ്യന്‍ സംഘവും ദീന ഉള്‍പ്പെടെയുള്ള ഏതാനും ഇസ്രായേലുകാരും തമ്മിലുണ്ടാകുന്ന അടുപ്പത്തിന്റെ ദൃശ്യങ്ങളാണ് സംവിധായകന്‍ കാണിച്ചുതരുന്നത്. സംഗീതം, ജീവിതം, ബന്ധങ്ങള്‍, നിലനില്പ്, ഏകാന്തത എന്നിവയൊക്കെ അവരുടെ സംഭാഷണങ്ങളില്‍ കടന്നുവരുന്നു.&lt;br /&gt;&lt;a href="http://3.bp.blogspot.com/_Iw1x2viHnBk/S55UWrDAeXI/AAAAAAAAA80/8cqCdbz7OdE/s1600-h/bands_visit_the_2008_685x385.jpg"&gt;&lt;img id="BLOGGER_PHOTO_ID_5448885347654072690" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 180px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Iw1x2viHnBk/S55UWrDAeXI/AAAAAAAAA80/8cqCdbz7OdE/s320/bands_visit_the_2008_685x385.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;ദീനയും കേണല്‍ തൗഫീഖ് സക്കറിയയുമാണ് മുഖ്യ കഥാപാത്രങ്ങള്‍. ആദ്യ ഭര്‍ത്താവിന്റെ വേര്‍പിരിയലിനുശേഷം ദീന ഒരു കൂട്ടിനായി കാത്തിരിക്കുകയാണ്. അറബ് സിനിമാക്കാഴ്ചകളുടെ മധുരിക്കുന്ന ഓര്‍മകളില്‍ നിന്നാണ് ദീന സംസാരിച്ചുതുടങ്ങുന്നത്. മനസ്സില്‍ കാല്പനിക സ്വപ്‌നങ്ങളുടെ വിത്തുവീണ നാളുകള്‍. അവള്‍ക്ക് അറബ് സിനിമകള്‍ വലിയ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത്, വെള്ളിയാഴ്ച ഉച്ചയ്ക്ക് അറബ് സിനിമകള്‍ ടി.വി.യില്‍ കാണിക്കുമ്പോള്‍ ഇസ്രായേല്‍ തെരുവുകള്‍ വിജനമാകുമായിരുന്നു. ഈജിപ്ഷ്യന്‍ നടന്‍ ഒമര്‍ ഷരീഫും നടി ഫാതന്‍ ഹമാമയുമായിരുന്നു കുട്ടികളുടെ ഇഷ്ടതാരങ്ങള്‍. അന്നത്തെ ആഹ്ലാദജീവിതം പുനര്‍ജനിച്ചെങ്കില്‍ എന്നവള്‍ ആശിക്കുന്നു. കേണല്‍ തൗഫീഖ് സക്കറിയയും ഏകാകിയാണ്. ഭാര്യയും മകനും അയാള്‍ക്ക് നഷ്ടപ്പെട്ടു. മകന്റെ മരണത്തിനുത്തരവാദി താനാണെന്ന കുറ്റബോധം അയാളെ അലട്ടുന്നുണ്ട്. സംഗീതത്തിലാണ് തൗഫീക് എല്ലാ വേദനകളും മറക്കുന്നത്.&lt;br /&gt;&lt;a href="http://2.bp.blogspot.com/_Iw1x2viHnBk/S55UZs3b--I/AAAAAAAAA88/aXUGJRVVoS4/s1600-h/BandsVisit.jpg"&gt;&lt;img id="BLOGGER_PHOTO_ID_5448885399682022370" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 178px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Iw1x2viHnBk/S55UZs3b--I/AAAAAAAAA88/aXUGJRVVoS4/s320/BandsVisit.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഓര്‍ക്കസ്ട്രയില്‍പ്പെട്ട മൂന്നുനാല് കഥാപാത്രങ്ങളെയും റസ്റ്റോറന്റിലും ഡാന്‍സ് ക്ലബിലുമായി കണ്ടുമുട്ടുന്ന ഇസ്രായേലുകാരായ നാലഞ്ചുകഥാപാത്രങ്ങളെയും മാത്രമാണ് സംവിധായകന്‍ ഇതിവൃത്തവുമായി ബന്ധപ്പെടുത്തുന്നത്. ഇവരുടെ സ്വഭാവ വൈചിത്ര്യങ്ങള്‍ മികച്ച ഷോട്ടുകളിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ നമുക്ക് കാണിച്ചുതരുന്നുണ്ട് സംവിധായകന്‍. വയലിനും ട്രംപറ്റും വായിക്കുന്ന സ്ത്രീ തത്പരനായ ഖാലിദ്, തന്റെയൊരു ഭാവഗീതം പൂര്‍ത്തിയാക്കാനാവാത്തതില്‍ കുണ്ഠിതപ്പെടുന്ന ക്ലാര്‍നെറ്റ് വാദകനായ സിമോണ്‍ എന്ന മിതഭാഷി, രാത്രി ഒറ്റയ്ക്കിരുന്ന് പാടുന്ന വൃദ്ധഗായകന്‍ എന്നിവരൊക്കെ കേണല്‍ തൗഫീഖിനും ദീനയ്ക്കുമൊപ്പം തലയുയര്‍ത്തി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ഇവരൊക്കെച്ചേരുമ്പോള്‍ അത് ജീവിതത്തിന്റെ സിംഫണിയായിത്തീരുന്നു. ദേശങ്ങളും ഭാഷകളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇവിടെ അപ്രത്യക്ഷമാവുന്നു.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-795107948305718102?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/795107948305718102/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=795107948305718102' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/795107948305718102'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/795107948305718102'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2010/03/blog-post.html' title='മരുക്കാറ്റിലെ സംഗീതം'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Iw1x2viHnBk/S55UPU4dS7I/AAAAAAAAA8s/kIHeakb1uII/s72-c/POS.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-405248727401851265</id><published>2010-02-28T02:01:00.000-08:00</published><updated>2010-02-28T02:06:27.428-08:00</updated><title type='text'>അകല്‍ച്ചയുടെ കഥകള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/S4o_n9bQPTI/AAAAAAAAA8U/wIcu5CS8Uvc/s1600-h/climates+(3).jpg"&gt;&lt;br /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_Iw1x2viHnBk/S4o_XTN8l6I/AAAAAAAAA8M/5g1H5i6F1UA/s1600-h/distant.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 214px; height: 320px;" src="http://2.bp.blogspot.com/_Iw1x2viHnBk/S4o_XTN8l6I/AAAAAAAAA8M/5g1H5i6F1UA/s320/distant.jpg" border="0" alt="" id="BLOGGER_PHOTO_ID_5443232769158977442" /&gt;&lt;/a&gt;&lt;span style="font-family:Meera;font-size:130%;"&gt;&lt;b&gt;&lt;i&gt;(പ്രശസ്‌ത തുര്‍ക്കി  സംവിധായകന്‍ നൂറി ബില്‍ജി സെലാന്റെ ഡിസ്റ്റന്റ്‌, ക്ലൈമെറ്റ്‌സ്‌ എന്നീ  സിനിമകളെക്കുറിച്ച്‌)&lt;/i&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;b&gt;തു&lt;/b&gt;ര്‍ക്കിയിലെ നവസിനിമാ പ്രസ്ഥാനക്കാരില്‍ പ്രമുഖ  സ്ഥാനമുണ്ട്‌ നൂറി ബില്‍ജി സെലാന്‌. പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു ഫീച്ചര്‍  ചിത്രങ്ങളാണ്‌ സെലാന്‍ സംവിധാനം ചെയ്‌തത്‌. എല്ലാം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍  ശ്രദ്ധിക്കപ്പെട്ടവ. ഒട്ടേറെ അവാര്‍ഡുകള്‍ ഈ സിനിമ നേടിയെടുത്തിട്ടുണ്ട്‌.&lt;br /&gt;1997-ല്‍ കസബ എന്ന ചിത്രത്തോടെയാണ്‌ ഈ ഇലക്ട്രിക്കല്‍ എന്‍ജിനിയറുടെ  ചലച്ചിത്രജീവിതം തുടങ്ങുന്നത്‌.( 1999-ല്‍ ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌, 2003-ല്‍  ഡിസ്റ്റന്റ്‌, 2006-ല്‍ ക്ലൈമെറ്റ്‌സ്‌, 2008-ല്‍ ത്രീ മങ്കീസ്‌ എന്നിവയും  പുറത്തുവന്നു.)&lt;br /&gt;നഗര-ഗ്രാമങ്ങള്‍ തമ്മിലുള്ള നിതാന്ത സംഘര്‍ഷത്തിന്റെയും  പ്രകൃതിയോടുള്ള ഇഴുകിച്ചേരലിന്റെയും വ്യക്തിബന്ധങ്ങളുടെയും കഥകള്‍ പറയാനാണ്‌  സെലാന്‌ കൂടുതല്‍ ഇഷ്ടം. പ്രകൃതി സെലാന്റെ ചിത്രങ്ങളില്‍ ജീവസുറ്റ പശ്ചാത്തലമാണ്‌.  പ്രകൃതിയുടെ ഈ സാന്നിധ്യം ആത്മസംഘര്‍ഷമനുഭവിക്കുന്ന കഥാപാത്രങ്ങളെ  സാന്ത്വനിപ്പിക്കുന്ന ഘടകമായി മാറുന്നു.&lt;br /&gt;അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍  കൂടിയാണ്‌ സെലാന്‍. തന്റെ മിക്ക ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌  സെലാന്‍ തന്നെയാണ്‌. ചിത്രങ്ങള്‍ക്ക്‌ തിരക്കഥയെഴുതി ഇദ്ദേഹം സ്വയം  നിര്‍മിക്കുന്നു. ചിലപ്പോള്‍ അഭിനയിക്കുന്നു. ഭാര്യയും മാതാപിതാക്കളും  ബന്ധുക്കളുമൊക്കെ അദ്ദേഹത്തിന്റെ സിനിമകളിലെ അഭിനേതാക്കളാണ്‌.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_Iw1x2viHnBk/S4o_yVCVDQI/AAAAAAAAA8c/l7Us9ZfAVo8/s1600-h/climates+(3).jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 181px;" src="http://3.bp.blogspot.com/_Iw1x2viHnBk/S4o_yVCVDQI/AAAAAAAAA8c/l7Us9ZfAVo8/s320/climates+(3).jpg" border="0" alt=""id="BLOGGER_PHOTO_ID_5443233233503587586" /&gt;&lt;/a&gt;&lt;br /&gt;വ്യക്തികള്‍  തമ്മിലുള്ള അടുപ്പവും അകല്‍ച്ചയും കാവ്യാത്മകമായി ചിത്രീകരിച്ചിട്ടുള്ള  ചിത്രങ്ങളാണ്‌ ഡിസ്റ്റന്റും ക്ലൈമെറ്റ്‌സും. ഇതുവരെ ഇറങ്ങിയിട്ടുള്ള തുര്‍ക്കി  സിനിമകളില്‍ മികച്ച പത്തെണ്ണത്തില്‍ ഒന്നായാണ്‌ നിരൂപകര്‍ ഡിസ്റ്റന്റിനെ  വിലയിരുത്തുന്നത്‌. 2003 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ്‌ പ്രി നേടിയ  ചിത്രമാണിത്‌. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിനും  മത്സരിച്ചിട്ടുണ്ട്‌. ആകാശത്ത്‌ ഉരുണ്ടുകൂടി, ഏതു സമയത്തും പെയ്‌തൊഴിയാന്‍  കാത്തുനില്‍ക്കുന്ന മഴമേഘങ്ങള്‍ പോലെയാണ്‌ ഓരോബന്ധവും എന്ന്‌ സെലാന്‍ ചിത്രങ്ങള്‍  രേഖപ്പെടുത്തുന്നു. സെലാന്റെ ആത്മാംശം കലര്‍ന്നിട്ടുള്ള ഡിസ്റ്റന്റിലെയും  ക്ലൈമെറ്റ്‌സിലെയും കഥാപാത്രങ്ങള്‍ക്കും സാമ്യമുണ്ട്‌.&lt;br /&gt;ഏകാന്തമായ രഹസ്യജീവിതം  ആഗ്രഹിക്കുന്ന ഒരു കൊമേഴ്‌സ്യല്‍ ഫോട്ടോഗ്രാഫറുടെ സ്വകാര്യതയിലേക്ക്‌ മറ്റൊരാള്‍  കടന്നുവരുമ്പോഴുണ്ടാകുന്ന അസ്വാരസ്യങ്ങളാണ്‌ ഡിസ്‌റ്റന്റിന്റെ പ്രമേയം.  ഇസ്‌താംബൂളിലെ ഒരു മഞ്ഞുകാലമാണ്‌ പശ്ചാത്തലത്തില്‍. ഫോട്ടോഗ്രാഫര്‍ മഹമൂദിന്റെ  കസിനായ യൂസഫ്‌ ആണ്‌ ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തുന്നത്‌. ഗ്രാമത്തില്‍  നിന്നാണ്‌ യൂസഫിന്റെ വരവ്‌. സാമ്പത്തിക മാന്ദ്യം കാരണം അയാളെ ഫാക്ടറിയില്‍ നിന്ന്‌  പിരിച്ചുവിട്ടതാണ്‌. മഹമൂദിന്റെ അടുത്തുതങ്ങി എന്തെങ്കിലും ജോലി തരപ്പെടുത്തണം.  യൂസഫ്‌ നിത്യവും കപ്പല്‍കമ്പനികള്‍ കയറിയിറങ്ങുകയാണ്‌. സമുദ്രസഞ്ചാരികളുടെ  സ്വപ്‌നലോകത്താണ്‌ അയാള്‍. ഇസ്‌താംബൂള്‍ നഗരവും സാമ്പത്തിക മാന്ദ്യത്തിലേക്ക്‌  വീഴുകയാണ്‌. യൂസഫിന്‌ ഒരിടത്തും ജോലികിട്ടുന്നില്ല. നീരസത്തോടെയാണ്‌ യൂസഫിന്റെ  നഗരപ്രവേശത്തെ മഹമൂദ്‌ എതിരേല്‍ക്കുന്നത്‌. ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും  അയാളത്‌ പ്രകടിപ്പിക്കുന്നു. യൂസഫിന്റെ ഓരോ നടപടിയും തന്റെ സ്വാതന്ത്ര്യത്തിനു  വിലങ്ങിടുകയാണെന്ന്‌ അയാള്‍ക്ക്‌ തോന്നുന്നു. കാണാതെ പോയ വാച്ചിന്റെ പേരില്‍  യൂസഫിനെ മഹമൂദ്‌ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതോടെ ഇരുവരും തമ്മിലുള്ള  അകല്‍ച്ച പൂര്‍ണമാവുകയാണ്‌. ചെറിയ സംഭവങ്ങളിലൂടെ അതിസൂക്ഷ്‌മമായാണ്‌  രണ്ടുകഥാപാത്രങ്ങളെയും സെലാന്‍ പിന്തുടരുന്നത്‌. നാഗരികതയോട്‌ ഇണങ്ങാന്‍  വിമ്മിട്ടപ്പെടുന്ന ഗ്രാമീണന്റെ നിസ്സഹായതയും ഈ ചിത്രത്തില്‍ സെലാന്‍  അടയാളപ്പെടുത്തുന്നുണ്ട്‌.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/S4pAASnuemI/AAAAAAAAA8k/LGr_yRj6EGQ/s1600-h/climates-4.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 170px;" src="http://4.bp.blogspot.com/_Iw1x2viHnBk/S4pAASnuemI/AAAAAAAAA8k/LGr_yRj6EGQ/s320/climates-4.jpg" border="0" alt=""id="BLOGGER_PHOTO_ID_5443233473373305442" /&gt;&lt;/a&gt;&lt;br /&gt;സര്‍വകലാശാല അധ്യാപകനായ ഈസയും ടി.വി.പരമ്പരയില്‍  കലാസംവിധാനമൊരുക്കുന്ന കാമുകി ബ്രഹാറും തമ്മിലുള്ള വേര്‍പിരിയലിന്റെ കഥയാണ്‌  ക്ലൈമെറ്റ്‌സ്‌. ഫോട്ടോഗ്രാഫ്രര്‍ കൂടിയാണ്‌ ഈസ. പ്രായം കൊണ്ട്‌ ഇരുവരും തമ്മില്‍  വലിയ അന്തരമുണ്ട്‌. ബന്ധം ഉപേക്ഷിക്കാന്‍ അയാള്‍ കണ്ടെത്തുന്ന ന്യായം ഇതാണ്‌.  വഴക്കടിച്ച്‌ അകലാന്‍ തീരുമാനിച്ചിട്ടും ഇരുവര്‍ക്കുമിടയില്‍ എവിടെയോ  ഒരാകര്‍ഷകത്വം, ഒരിഷ്ടം ബാക്കിനിന്നിരുന്നു. പരസ്‌പരം അവര്‍ക്കതറിയാമായിരുന്നു.  പക്ഷേ, വേണ്ട സന്ദര്‍ഭത്തില്‍ അവര്‍ക്കത്‌ വ്യക്തമായി പ്രകടിപ്പിക്കാനാകുന്നില്ല.  കലാകാരന്മാരുടെ ഈഗോയുടെ കെണിയില്‍ അവര്‍ വീണുപോകുന്നു. ഒരുവേനല്‍ക്കാലത്ത്‌  തുടങ്ങുന്ന സിനിമ മനസിനെ മരവിപ്പിക്കുന്ന മഞ്ഞുകാലത്ത്‌ അവസാനിക്കുന്നു. കലഹിച്ച്‌  പ്രണയത്തിന്റെ പാതിവഴിയില്‍ അവര്‍ അകലുകയാണ്‌.&lt;br /&gt;നൂറി ബില്‍ജി സെലാന്റെ  ചിത്രങ്ങളുടെ പൊതുസ്വഭാവം നന്നായി വ്യക്തമാക്കുന്നവയാണ്‌ ഡിസ്റ്റന്റും  ക്ലൈമെറ്റ്‌സും. നീണ്ട ഷോട്ടുകള്‍, വളരെക്കുറച്ച്‌ സംഭാഷണം, മനോഹരമായ ക്ലോസ്‌  അപ്പ്‌ ദൃശ്യങ്ങള്‍, പെയ്യാനൊരുങ്ങി നില്‍ക്കുന്ന മഴമേഘങ്ങളുടെ പശ്ചാത്തലത്തിലുള്ള  വിശാലമായ ആകാശദൃശ്യങ്ങള്‍ എന്നിവയൊക്കെ സെലാന്‍ ചിത്രങ്ങളുടെ പ്രത്യേകതകളാണ്‌.  ക്ലൈമെറ്റ്‌സില്‍ രംഗത്തിന്റെ പിരിമുറുക്കം സൂചിപ്പിക്കാന്‍ കഥാപാത്രങ്ങള്‍  സിഗററ്റുവലിക്കുന്ന ദൃശ്യം രണ്ടുതവണ അദ്ദേഹം ക്ലോസ്‌ അപ്പില്‍ കാണിക്കുന്നു.  ആഞ്ഞുവലിക്കുന്ന സിഗരറ്റിന്റെ കണ്ണ്‌ ശീല്‍ക്കാരത്തോടെ ചുവക്കുന്ന ദൃശ്യം  അതിമനോഹരമാണ്‌. മഞ്ഞുപൊഴിഞ്ഞുകൊണ്ടിരിക്കെ കഥാനായികയുടെ രൂപം ക്രമേണ സ്‌ക്രീനില്‍  അപ്രത്യക്ഷമാകുന്ന അവസാന രംഗത്തിനും ചാരുതയേറും. ഈ സിനിമയില്‍ നായകനായി വരുന്നത്‌  സെലാനാണ്‌. നായികയായി വരുന്നത്‌ ഭാര്യ എബ്രുവും.&lt;br /&gt;സംഗീതം സിനിമയെക്കൊല്ലും എന്ന  പക്ഷക്കാരനാണ്‌ സെലാന്‍. പശ്ചാത്തല സംഗീതം പോലും അദ്ദേഹം ഉപയോഗിക്കാറില്ല. ചുറ്റും  കേള്‍ക്കുന്ന ശബ്ദങ്ങളാണ്‌ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം. അകലെനിന്ന്‌  കേള്‍ക്കുന്ന പട്ടിയുടെ കുര, ഇടിയുടെയും തുടര്‍ന്നുപെയ്യുന്ന മഴയുടെയും ശബ്ദം,  വാഹനങ്ങളുടെ ഇരമ്പല്‍ എന്നിവ സെലാന്റെ ചിത്രങ്ങളില്‍ നമുക്ക്‌  ആവര്‍ത്തിച്ചുകേള്‍ക്കാം. വേണ്ട സമയത്ത്‌ വേണ്ടത്രശക്തിയോടെ ഈ ശബ്ദങ്ങളെ  ഉപയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം മിടുക്കനാണ്‌. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-405248727401851265?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/405248727401851265/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=405248727401851265' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/405248727401851265'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/405248727401851265'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2010/02/blog-post_28.html' title='അകല്‍ച്ചയുടെ കഥകള്‍'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Iw1x2viHnBk/S4o_XTN8l6I/AAAAAAAAA8M/5g1H5i6F1UA/s72-c/distant.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-5766091708315872508</id><published>2010-02-05T09:17:00.000-08:00</published><updated>2010-02-05T09:28:45.708-08:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>മരണമുഖത്തേക്ക് ഒരു യാത്ര</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/S2xUrX-sS1I/AAAAAAAAA7k/SwGoaHEHgls/s1600-h/POS.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 238px; height: 320px;" src="http://4.bp.blogspot.com/_Iw1x2viHnBk/S2xUrX-sS1I/AAAAAAAAA7k/SwGoaHEHgls/s320/POS.jpg" border="0" alt="" id="BLOGGER_PHOTO_ID_5434811954477419346" /&gt;&lt;/a&gt;&lt;div&gt;&lt;span class="Apple-style-span"  style=" ;font-size:large;"&gt;2006 ജൂലായ് 25. ലെബനന്‍. ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തുകയാണ്. സേ്ഫാടനദൃശ്യങ്ങള്‍. പരിഭ്രാന്തരായി അഭയത്തിനായി ഓടുന്ന സ്ത്രീകളും കുട്ടികളും. സ്‌ക്രീനില്‍ കരിമ്പുക നിറയുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഇസ്രായേല്‍-ഹിസ്ബുള്ള പോരാട്ടം തുടങ്ങിയതിന്റെ 34-ാം ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ലെബനന്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. 1189 പേര്‍ മരിച്ചു. പത്തുലക്ഷം പേര്‍ ഭവനരഹിതരായി. ഫിലിപ്പ് അറാക്ടിങ്ങി എന്ന ബെയ്‌റൂട്ടുകാരന്‍ സംവിധാനം ചെയ്ത 'അണ്ടര്‍ ദ ബോംബ്‌സ്' എന്ന ലെബനീസ് സിനിമ ഇവിടെ നിന്നാരംഭിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; ബോംബുകള്‍ കീറിമുറിച്ച ലെബനന്‍ മണ്ണില്‍ ചവിട്ടിനിന്നാണ് സംവിധായകന്‍ തന്റെ വേദന പകര്‍ത്തുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ പത്താം നാളിലാണ് ചോരയും വിലാപവും വറ്റാത്ത മണ്ണിലൂടെ അദ്ദേഹത്തിന്റെ ക്യാമറ സഞ്ചാരം തുടങ്ങുന്നത്. ഡോക്യുഫിക്ഷന്റെ മാതൃകയിലാണീ സിനിമ. പ്രധാന കഥാപാത്രങ്ങളാകാന്‍ മാത്രമേ സംവിധായകനു താരങ്ങളെ തേടേണ്ടിവന്നുള്ളൂ. മറ്റു കഥാപാത്രങ്ങളൊക്കെ ദുരിതാനുഭവങ്ങളില്‍നിന്ന് നേരേ ഇറങ്ങിവന്നവരാണ്. ഇസ്രായേല്‍ സേന ക്രൂരമായ ബോംബിങ്ങിലൂടെ ഒരുക്കിക്കൊടുത്ത പശ്ചാത്തലം. എവിടെയും തകര്‍ന്ന കെട്ടിടങ്ങളും റോഡുകളും പാലങ്ങളും. ഷൂട്ടിങ്ങിനായി സെറ്റിടേണ്ട ആവശ്യമേ വന്നില്ല.&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_Iw1x2viHnBk/S2xU1Xnm4sI/AAAAAAAAA78/g-sYaIVhMjI/s1600-h/3.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 222px;" src="http://2.bp.blogspot.com/_Iw1x2viHnBk/S2xU1Xnm4sI/AAAAAAAAA78/g-sYaIVhMjI/s320/3.jpg" border="0" alt="" id="BLOGGER_PHOTO_ID_5434812126179287746" /&gt;&lt;/a&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;യുദ്ധത്തിനെതിരെ നിശിതവിമര്‍ശനമുയര്‍ത്തുന്ന ഈ ചിത്രം 2007-ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മനുഷ്യാവകാശ അവാര്‍ഡ്, യുറേഷ്യ ഫെസ്റ്റിവലില്‍ ക്രിട്ടിക്‌സ് അവാര്‍ഡ്, ദുബായ് ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. മികച്ച വിദേശ ഭാഷാചിത്രത്തിനു നല്‍കുന്ന ഓസ്‌കര്‍ അവാര്‍ഡിനുവേണ്ടിയുള്ള ലെബനീസ് എന്‍ട്രിയായിരുന്നു 'അണ്ടര്‍ ദ ബോംബ്‌സ്'. 2005-ല്‍ പുറത്തിറങ്ങിയ ബോസ്ത (ഏ്ീറമ) യാണ് ഫിലിപ്പ് അറാക്ടിങ്ങിയുടെ ആദ്യ ഫീച്ചര്‍ഫിലിം. ഏറെക്കാലത്തിനു ശേഷം വീണ്ടും കണ്ടുമുട്ടുന്ന ഒരുസംഘം യുവകലാകാരന്മാര്‍ ഒരു പഴഞ്ചന്‍ ബസ്സില്‍ ബെയ്‌റൂട്ടിലൂടെ നടത്തുന്ന പര്യടനമാണ് 'ബോസ്ത'യുടെ ഇതിവൃത്തം. 2005-ല്‍ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിനു മത്സരിക്കാന്‍ ലെബനന്‍ തിരഞ്ഞെടുത്തത് ഈ ചിത്രമാണ്.&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_Iw1x2viHnBk/S2xUvc7u5UI/AAAAAAAAA7s/BvcVKUlZqhs/s1600-h/1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 160px;" src="http://2.bp.blogspot.com/_Iw1x2viHnBk/S2xUvc7u5UI/AAAAAAAAA7s/BvcVKUlZqhs/s320/1.jpg" border="0" alt="" id="BLOGGER_PHOTO_ID_5434812024526660930" /&gt;&lt;/a&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;95 മിനിറ്റ് നീണ്ട 'അണ്ടര്‍ ദ ബോംബ്‌സ്' നമുക്കു തീരെ സ്വാസ്ഥ്യം തരാത്ത സിനിമയാണ്. തെക്കന്‍ ലെബനനിലെ ഖെര്‍ബത്ത് സെലെം എന്ന ഗ്രാമത്തില്‍ അകപ്പെട്ടുപോയ സഹോദരിയെയും ആറുവയസ്സുള്ള കരീം എന്ന തന്റെ മകനെയും അന്വേഷിച്ചുപോകുന്ന സെയ്‌ന നൂറുദ്ദീന്‍ എന്ന യുവതിയുടെ യാത്രയാണ് ഇതിലെ പ്രമേയം. ദുബായില്‍നിന്ന് തുര്‍ക്കി വഴി ലെബനനിലെത്തിയതാണവള്‍. തെക്കന്‍ ലെബനനിലേക്ക് ടാക്‌സികളൊന്നും പോകുന്നില്ല. പലയിടത്തും റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. യുദ്ധം കഴിഞ്ഞെങ്കിലും ഏതു സമയത്തും വീണ്ടും പൊട്ടിപ്പുറപ്പെടാം. പരുക്കന്‍ മട്ടുകാരനായ ടോണി എന്ന ഡ്രൈവര്‍ വിലപേശി യാത്ര ഉറപ്പിക്കുന്നു. ഗ്രാമത്തിലെത്താന്‍ ചിലപ്പോള്‍ ഒരു മണിക്കൂറെടുത്തേക്കാമെന്നാണ് ടോണി ആദ്യം പറയുന്നത്. ചിലപ്പോഴത് രണ്ടുമണിക്കൂറാകാം. ഒരു ദിവസമാകാം. ചിലപ്പോള്‍ രണ്ടു ദിവസമെടുത്തേക്കാം. ഒരുപക്ഷേ, ഒരിക്കലും എത്തിയില്ലെന്നുംവരാം. ടോണിയുടെ മയമില്ലാത്ത പെരുമാറ്റം സെയ്‌നയില്‍ ആശങ്കയും അവിശ്വാസവും വളര്‍ത്തുന്നു. എന്തായാലും തനിക്ക് പോയേ പറ്റൂവെന്നവള്‍ ഉറപ്പിക്കുന്നു. ഹോങ്കോങ്ങിലുള്ള ഭര്‍ത്താവുമായി കലഹിച്ചാണ് അവള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനു ബിസിനസിനെക്കുറിച്ചാണ് ചിന്ത മുഴുവന്‍. ലെബനന്‍ കത്തുന്നതും മകന്‍ അവിടെ  പെട്ടുപോയതും അയാള്‍ക്ക് വിഷയമേയല്ല.&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/S2xU4YWk-6I/AAAAAAAAA8E/lvQ8lqbO4AU/s1600-h/4.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 203px;" src="http://4.bp.blogspot.com/_Iw1x2viHnBk/S2xU4YWk-6I/AAAAAAAAA8E/lvQ8lqbO4AU/s320/4.jpg" border="0" alt="" id="BLOGGER_PHOTO_ID_5434812177915902882" /&gt;&lt;/a&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഇടയ്ക്ക് സെയ്‌നയെ കണ്ണെറിഞ്ഞും അവളുടെ അവസ്ഥയില്‍ പരിതപിച്ചും ചിലപ്പോഴൊക്കെ സൗമ്യമായി കലഹിച്ചും ടോണി കഠിനയാത്ര തുടരുകയാണ്. തകര്‍ന്ന റോഡുകള്‍ പലപ്പോഴും അവരുടെ യാത്ര മുടക്കുന്നു. വീണ്ടും മറ്റൊരു വഴിയിലൂടെ വളഞ്ഞുതിരിഞ്ഞ് അവര്‍ക്കു പോകേണ്ടിവരുന്നു. ഓരോ അഭയാര്‍ഥിക്യാമ്പിലും അവര്‍ കയറിയിറങ്ങുന്നു. യാത്ര പുരോഗമിക്കവെ ആദ്യത്തെ അവിശ്വാസം മാറി സെയ്‌ന ടോണിയില്‍ നല്ലൊരു സുഹൃത്തിനെ കണ്ടെത്തുന്നു. ഏതു തടസ്സവും നേരിട്ട് സെയ്‌നയുടെ മകനെ കണ്ടെത്തലാണ് തന്റെ ലക്ഷ്യമെന്ന് ടോണി വ്യക്തമാക്കുന്നു. രണ്ടു ദിവസമെടുത്തു അവരുടെ യാത്ര. ഗ്രാമത്തിലെ തങ്ങളുടെ വീട് ബോംബിങ്ങില്‍ തകര്‍ന്നതായി സെയ്‌ന കണ്ടു. സഹോദരി മരിച്ചുപോയി. മകന്‍ കരീമിനെ ഏതാനും ഫ്രഞ്ച് പത്രപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിക്കൊണ്ടുപോയിരിക്കുന്നുവെന്ന വിവരം അവള്‍ക്കാശ്വാസം പകര്‍ന്നു. പക്ഷേ, ആ ആശ്വാസം ക്ഷണികമായിരുന്നു എന്നവള്‍ക്ക് ബോധ്യപ്പെടുന്നു. രക്ഷപ്പെട്ടത് സെയ്‌നയുടെ മകനായിരുന്നില്ല. പൊട്ടിക്കരഞ്ഞ അവളെ ആശ്വസിപ്പിക്കാന്‍ കണ്ണീരോടെ ടോണി മാത്രമേ അടുത്തുണ്ടായിരുന്നുള്ളൂ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ബോംബുകള്‍ കൊന്നൊടുക്കിയ നിരപരാധികള്‍ക്കുവേണ്ടിയാണ് താനീ സിനിമയെടുത്തതെന്ന് ഫിലിപ്പ് അറാക്ടിങ്ങി പറയുന്നു. ചിത്രത്തിലൊരിടത്തും മൃതദേഹങ്ങള്‍ കാണിക്കുന്നില്ല അദ്ദേഹം. ലെബനന്‍കാര്‍ മൃതദേഹങ്ങള്‍ ഏറെ കണ്ടവരാണെന്നതാണ് അദ്ദേഹത്തിന്റെ ന്യായം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;     യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുന്നു ഈ ചിത്രം. വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരുടെ ഒരുമിച്ചുചേരലാണ് ലോകം ആഗ്രഹിക്കുന്നതെന്ന് 'അണ്ടര്‍ ദ ബോംബ്‌സ്' നമ്മളോടു പറയുന്നു. സെയ്‌നയെയും ടോണിയെയും സംവിധായകന്‍ സൃഷ്ടിച്ചത് ഈയൊരു ആഗ്രഹപൂര്‍ത്തിക്കാണ്. ചുറ്റും വെറുപ്പും പകയും പതഞ്ഞുയരുമ്പോള്‍ സംഗീതം പോലും അവിടേക്ക് കടന്നുവരാന്‍ മടിക്കുന്നെന്ന് സംവിധായകന്‍ കാണിച്ചുതരുന്നു. (തന്റെ കാറില്‍ ടോണി 'ബോണി എം' പാട്ടുകളുടെ കാസറ്റ് ഇടുമ്പോള്‍ അതില്‍നിന്നു പാട്ടല്ല മുരള്‍ച്ചയാണ് നമ്മള്‍ കേള്‍ക്കുന്നത്.)&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/S2xUybs8H-I/AAAAAAAAA70/6rOJF03PcqI/s1600-h/2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 180px;" src="http://4.bp.blogspot.com/_Iw1x2viHnBk/S2xUybs8H-I/AAAAAAAAA70/6rOJF03PcqI/s320/2.jpg" border="0" alt="" id="BLOGGER_PHOTO_ID_5434812075735785442" /&gt;&lt;/a&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;തുടര്‍ച്ചയായുള്ള ദുരിതക്കാഴ്ചകള്‍ 42 ലക്ഷം വരുന്ന ലെബനീസ് ജനതയെ നിര്‍വികാരരാക്കി മാറ്റുകയാണ്. ''പതിനൊന്നു വയസ്സിനിടയില്‍ ഞാന്‍ രണ്ടു യുദ്ധം കണ്ടു'' എന്നു പറയുന്ന ആ പയ്യന്റെ മുഖത്തെ 'അഭിമാനം' ആരുടെ കണക്കിലാണ് നമ്മള്‍ പെടുത്തുക?&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-5766091708315872508?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/5766091708315872508/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=5766091708315872508' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/5766091708315872508'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/5766091708315872508'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2010/02/blog-post.html' title='മരണമുഖത്തേക്ക് ഒരു യാത്ര'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Iw1x2viHnBk/S2xUrX-sS1I/AAAAAAAAA7k/SwGoaHEHgls/s72-c/POS.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-6600033548493997793</id><published>2010-01-17T09:19:00.000-08:00</published><updated>2010-01-17T09:27:03.841-08:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>ഒരു കാളവേട്ട</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_Iw1x2viHnBk/S1NHd0GqhdI/AAAAAAAAA7E/cDPq7OByBSU/s1600-h/poster-t.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 222px; height: 320px;" src="http://3.bp.blogspot.com/_Iw1x2viHnBk/S1NHd0GqhdI/AAAAAAAAA7E/cDPq7OByBSU/s320/poster-t.jpg" border="0" alt="" id="BLOGGER_PHOTO_ID_5427760553439954386" /&gt;&lt;/a&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ദാദാസാഹിബ് ഫാല്‍കെ, വി. ശാന്താറാം, ആചാര്യ പി.കെ. ആത്രെ, ഡോ. ജബ്ബാര്‍ പട്ടേല്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളാല്‍ സമ്പന്നമായ ഒരു ഭൂതകാലമുണ്ട് മറാത്തി സിനിമയ്ക്ക്. എന്നിട്ടും രണ്ടുതവണ മാത്രമേ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് മറാത്തി സിനിമയ്ക്ക് ലഭിച്ചിട്ടുള്ളൂ. 1954 ലായിരുന്നു ആദ്യത്തെ ബഹുമതി. ചിത്രം: ശ്യാം ചി ആയ്. സംവിധായകന്‍: ആചാര്യ  പി.കെ. ആത്രെ. രണ്ടാമതും ഈയൊരു ബഹുമതി കിട്ടാന്‍ അരനൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. 2004' ല്‍ 'ശ്വാസ്' എന്ന ചിത്രമാണ് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയത്. സന്ദീപ് സാവന്താണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഈയടുത്ത കാലത്തായി വന്‍കിട നിര്‍മാണക്കമ്പനികള്‍ രംഗത്തുവന്നതോടെ മറാത്തി സിനിമ വീണ്ടും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പുതുസംവിധായകര്‍ക്ക് ഇപ്പോള്‍ അവസരം കിട്ടുന്നു. അവര്‍ സാങ്കേതികത്തികവോടെ പുത്തന്‍ ഇതിവൃത്തങ്ങള്‍ അവതരിപ്പിക്കുന്നു. 2008 ല്‍ മഹാരാഷ്ട്രയില്‍ ഹിറ്റായി മാറിയ 'വളു' എന്ന സിനിമയിലൂടെ ഉമേഷ് കുല്‍ക്കര്‍ണി എന്ന നവാഗത സംവിധായകന്‍ ശ്രദ്ധേയനായിക്കഴിഞ്ഞു. 'വളു' എന്നാല്‍ മുരട്ടുകാള എന്നര്‍ഥം. വികൃതിയായ ഒരു കാളക്കൂറ്റന്‍ ഒരു ഗ്രാമത്തിലുണ്ടാക്കുന്ന പൊല്ലാപ്പുകളും അവനെ പിടിച്ചുകെട്ടാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് 'വളു'വിന്റെ ഇതിവൃത്തം. 2008 ല്‍ പുണെയില്‍ നടന്ന ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും  ബെര്‍ലിന്‍, റോട്ടര്‍ഡാം, വെനീസ് ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/S1NIOxBjXeI/AAAAAAAAA7c/rNxJn4czknw/s1600-h/valu2.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 212px;" src="http://4.bp.blogspot.com/_Iw1x2viHnBk/S1NIOxBjXeI/AAAAAAAAA7c/rNxJn4czknw/s320/valu2.JPG" border="0" alt="" id="BLOGGER_PHOTO_ID_5427761394426797538" /&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഉമേഷ് കുല്‍ക്കര്‍ണിയുടെ ആഖ്യാനശൈലി ലളിതമാണ്. ചിത്രത്തിലുടനീളം നര്‍മത്തിന്റെ സാന്നിധ്യമുണ്ട്. ഒറ്റപ്പെട്ടുകഴിയുന്ന കുസവഡെ എന്ന ഗ്രാമത്തിലെ ജീവിതത്തെ കൗതുകത്തോടെയാണ് സംവിധായകന്‍ സമീപിക്കുന്നത്. ചെറിയൊരു വിഷയം. ചെറിയ കുറേ സംഭവങ്ങള്‍. പക്ഷേ, ജീവിതക്കാഴ്ചകൊണ്ട് സമ്പന്നമാണീ ചിത്രം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഒരിക്കല്‍, ഗ്രാമീണരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആ കാളക്കൂറ്റന്‍. അവര്‍ അവനെ ആരാധിച്ചു, സ്നേഹിച്ചു (ഗ്രാമക്ഷേത്രത്തില്‍ നന്ദികേശന്റെ കല്‍പ്രതിമയുണ്ട്). ഉത്സവങ്ങളില്‍ അവന്‍ തലയെടുപ്പോടെ ഗ്രാമീണരുടെ കൂടെ നടന്നു. വര്‍ഷങ്ങള്‍ നീണ്ട അടുപ്പം.  പിന്നീടെപ്പോഴോ അവന്റെ സമനില തെറ്റി. ആദ്യം അവന്‍ വിള നശിപ്പിക്കാന്‍ തുടങ്ങി. പിന്നെ, വീടുകളുടെ നേര്‍ക്കായി പരാക്രമം. ഒടുവില്‍ ആള്‍ക്കാരെ ആക്രമിക്കാന്‍ തുടങ്ങി. അതോടെ, ഗ്രാമവാസികള്‍ ഇളകുന്നു. ഗ്രാമമുഖ്യന്‍ ഇടപെട്ടതോടെ സര്‍ക്കാര്‍തലത്തില്‍ നടപടി വരുന്നു. കാളയെ കീഴടക്കാന്‍ വനംവകുപ്പിലെ മൃഗസ്നേഹിയായ സ്വാനന്ദ് ഗഡ്ഡംവാര്‍ എന്ന ഉദ്യോഗസ്ഥനെ നിയമിക്കുന്നു. കാള വന്യജീവിയില്‍പ്പെടുന്നതല്ല എന്നുപറഞ്ഞ് ഗഡ്ഡംവാര്‍ ആദ്യം ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷേ, അധികാരികള്‍ സമ്മതിച്ചില്ല. തോക്കും മയക്കുവെടിക്കുള്ള ഉപകരണങ്ങളും കയറുമായി ഗഡ്ഡംവാര്‍ ഗ്രാമത്തിലേക്ക് പുറപ്പെടുന്നിടത്തുനിന്നാണ് സിനിമ തുടങ്ങുന്നത്. ഒരു കിടിലന്‍ ഡോക്യുമെന്ററി പിടിക്കാനുള്ള ഉത്സാഹത്തോടെ ഗഡ്ഡംവാറിന്റെ ഇളയ സഹോദരനും ഒപ്പംകൂടുന്നു. ഇവര്‍ ഗ്രാമത്തിലെത്തുന്നതു മുതല്‍ കാളക്കൂറ്റനെ ബന്ധനസ്ഥനാക്കി തിരിച്ചുപോകുന്നതുവരെയുള്ള രസകരമായ സംഭവങ്ങളാണ് ഉമേഷ് കുല്‍ക്കര്‍ണിയുടെ ക്യാമറ പിന്തുടരുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_Iw1x2viHnBk/S1NIEANdd1I/AAAAAAAAA7U/qixYDVMrcJg/s1600-h/oru+kalavetta2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 234px;" src="http://3.bp.blogspot.com/_Iw1x2viHnBk/S1NIEANdd1I/AAAAAAAAA7U/qixYDVMrcJg/s320/oru+kalavetta2.jpg" border="0" alt="" id="BLOGGER_PHOTO_ID_5427761209524713298" /&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;വീരനായകനെപ്പോലെ ഗ്രാമത്തിലെത്തുന്ന ഗഡ്ഡംവാറിന് ഗ്രാമമുഖ്യനും ഗ്രാമീണരും വന്‍സ്വീകരണമാണ് നല്‍കുന്നത്. ഇരയെ കീഴ്‌പ്പെടുത്തുന്നതിന് മുമ്പായി അതിന്റെ സ്വഭാവങ്ങളെല്ലാം പഠിക്കുകയാണ് ഗഡ്ഡംവാര്‍. രണ്ടുമണിക്കൂര്‍ നീണ്ട സിനിമയില്‍ 31-ാം മിനിറ്റുവരെ കേന്ദ്രകഥാപാത്രമായ കാള പ്രത്യക്ഷപ്പെടുന്നില്ല. കാള കാരണം ദുരിതമനുഭവിച്ചവരെക്കൊണ്ട് അനുഭവങ്ങള്‍ പറയിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതു ഡോക്യുമെന്ററിക്കുവേണ്ടി പകര്‍ത്തുന്നു. സിനിമയും ഡോക്യുമെന്ററിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തവരാണ് ഗ്രാമീണര്‍. ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കാന്‍ മത്സരിക്കുകയാണവര്‍. പലരും കാളയെപ്പറ്റിയല്ല സ്വന്തം പ്രശ്‌നങ്ങളാണ് സംസാരിക്കുന്നത്. ക്ഷേത്രപൂജാരിയുടെ ഭാര്യ തങ്ങള്‍ക്ക് മാത്രമായി ഒരു കക്കൂസില്ലാത്തതിന്റെ സങ്കടമാണ് പങ്കുവെക്കുന്നത്. ശിവ എന്ന യുവാവാകട്ടെ തന്റെ പ്രണയത്തെക്കുറിച്ചാണ് വാചാലനാകുന്നത്. ഈ സന്ദര്‍ഭങ്ങളിലൊക്കെ ഗഡ്ഡംവാറിന്റെ നിസ്സഹായാവസ്ഥ കാണിച്ചുതന്ന് കുസൃതിച്ചിരിയുമായി മാറിനില്‍ക്കുകയാണ് സംവിധായകന്‍. നായകനായ ഗഡ്ഡംവാറിനെയും പരിഹസിക്കുന്നുണ്ട് സംവിധായകന്‍. കാളയെ പിടിക്കാന്‍ വന്ന ഗഡ്ഡംവാര്‍ വായിക്കുന്നത് നരഭോജികളായ കടുവകളെ വെടിവെച്ചുകൊന്ന പ്രസിദ്ധ വേട്ടക്കാരന്‍ ജിം കോര്‍ബറ്റിന്റെ പുസ്തകമാണ്. അവസാനഭാഗത്ത് ഗഡ്ഡംവാര്‍ ഗ്രാമത്തിന്റെ ബഹുമതി ഏറ്റുവാങ്ങുമ്പോള്‍ രംഗം കട്ടു ചെയ്യുന്നത് ബന്ധിതനായി തലകുനിച്ചു നില്‍ക്കുന്ന കാളക്കൂറ്റനിലേക്കാണ്. ഫോറസ്റ്റ് ഓഫീസറുടെ വീരകൃത്യത്തെ നിസ്സാരവത്കരിക്കുന്ന ദൈന്യമായ ഒരു നോട്ടമാണ് അപ്പോള്‍ കാളക്കൂറ്റനില്‍ നിന്നുണ്ടാകുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_Iw1x2viHnBk/S1NIAhPOKnI/AAAAAAAAA7M/yDiY2c23Oww/s1600-h/oru+kalavetta1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/_Iw1x2viHnBk/S1NIAhPOKnI/AAAAAAAAA7M/yDiY2c23Oww/s320/oru+kalavetta1.jpg" border="0" alt="" id="BLOGGER_PHOTO_ID_5427761149670992498" /&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; ഗ്രാമം വിട്ട് വിശാലലോകത്തേക്ക് ഒളിച്ചോടുന്ന പ്രണയികളായ ശിവയും സാംഗിയും, എന്തിനും പരിഹാരമായി പൂജാവിധി നിര്‍ദേശിച്ച് പണം പിടുങ്ങാന്‍ ശ്രമിക്കുന്ന പൂജാരി, ഗ്രാമമുഖ്യന്റെ പദവിയില്‍ കണ്ണുംനട്ടിരിക്കുന്ന ആബറനുഷ എന്ന യുവനേതാവ്, ഗ്രാമീണരുടെ എന്തു കാര്യത്തിനും രാപകല്‍ ഓടിനടക്കുന്ന ജീവന്‍ സുഖ്‌ദേവ് ചൗധരി എന്ന യുവാവ്, നാട്ടുകാര്‍ കൊല്ലാന്‍ നടക്കുമ്പോഴും കാളക്കൂറ്റന് ഭക്ഷണം നല്‍കുന്ന സ്ത്രീ, നാലുവയസ്സുള്ള മകളെ സിനിമാ നടിയാക്കണമെന്നുപറഞ്ഞ് ഭര്‍ത്താവിനോട് കലഹിക്കുന്ന യുവതി, കാളക്കൂറ്റനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മാനസികരോഗിയായ സ്ത്രീ എന്നിങ്ങനെ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യരൊക്കെ നമ്മുടെ ഇഷ്ടം പിടിച്ചെടുക്കുന്നു. ഗ്രാമജീവിതത്തിലെ വ്യത്യസ്തമുഖങ്ങളിലേക്കാണ് സംവിധായകന്‍ ക്യാമറ തിരിച്ചുവെച്ചിരിക്കുന്നത്. നിഷ്‌കളങ്കതയും സ്നേഹവും വാത്‌സല്യവും ആരാധനയും കാപട്യവുമെല്ലാം ആ മുഖങ്ങളില്‍ കാണാം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; ഏതു പ്രതിസന്ധികള്‍ക്കും ദാരിദ്ര്യത്തിനുമിടയിലും ഗ്രാമജീവിതം മാറ്റമില്ലാതെ തുടര്‍ന്നുപോകുന്നു എന്നു സൂചിപ്പിക്കുന്നതാണ് അവസാനരംഗം. ഗഡ്ഡംവാറും സഹോദരനും കയറിയ ജീപ്പ് പൊടിപറത്തി അകന്നുപോകുമ്പോള്‍ ക്യാമറ ഗ്രാമത്തിലേക്കുതന്നെ തിരിച്ചെത്തുന്നു. അവിടെ ഒരു പശുപ്രസവം നടക്കുകയാണ്. പശുവിനെ പരിചരിച്ചുകൊണ്ട് സ്ത്രീകള്‍ ചുറ്റും നില്‍ക്കുന്നു. ആശങ്ക പൊതിഞ്ഞ മുഖങ്ങളാണ് നമ്മള്‍ ആദ്യം കാണുന്നത്. പ്രസവം കഴിഞ്ഞതോടെ ആ മുഖങ്ങള്‍ തെളിയുന്നു. ലക്ഷണമൊത്ത ഒരു കാളക്കുട്ടി. അവരുടെ ആഹ്ലാദത്തിനതിരില്ല. കാളക്കുട്ടിയെ തൊട്ടുതലോടി തങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണാ സ്ത്രീകള്‍. കാളക്കൂറ്റന്റെ അടുത്ത തലമുറ വരികയാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് കാളക്കുട്ടിയുടെ ക്ലോസപ്പില്‍ സംവിധായകന്‍ സിനിമ അവസാനിപ്പിക്കുകയാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പ്രശസ്ത നടനായ അതുല്‍ കുല്‍ക്കര്‍ണിയാണ് ഗഡ്ഡംവാറിന്റെ വേഷത്തിലെത്തുന്നത്. നേരിയ ചമ്മലോടെയുള്ള അതുലിന്റെ അഭിനയം കാണാന്‍ രസമുണ്ട്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-6600033548493997793?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/6600033548493997793/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=6600033548493997793' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/6600033548493997793'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/6600033548493997793'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2010/01/blog-post.html' title='ഒരു കാളവേട്ട'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Iw1x2viHnBk/S1NHd0GqhdI/AAAAAAAAA7E/cDPq7OByBSU/s72-c/poster-t.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-3898264853259551412</id><published>2009-12-22T07:12:00.000-08:00</published><updated>2009-12-24T03:38:45.906-08:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>മരണവസ്ത്രം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_Iw1x2viHnBk/SzNScRymNBI/AAAAAAAAA68/Rggv7ZC418Y/s1600-h/boy_in_the_striped_pajamas.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 217px; height: 320px;" src="http://1.bp.blogspot.com/_Iw1x2viHnBk/SzNScRymNBI/AAAAAAAAA68/Rggv7ZC418Y/s320/boy_in_the_striped_pajamas.jpg" border="0" alt="" id="BLOGGER_PHOTO_ID_5418765422422275090" /&gt;&lt;/a&gt;ഹിറ്റ്‌ലറും നാസിഭീകരതയും ഭൂമുഖത്തുനിന്നു മറഞ്ഞിട്ട് ആറരപതിറ്റാണ്ടായി. രണ്ടാംലോക മഹായുദ്ധകാലത്ത് നാസികള്‍ 60 ലക്ഷം ജൂതന്മാരെ കൊന്നൊടുക്കി യിട്ടുണ്ടെന്നാണ് കണക്ക്. ഭീതിയുടെ ആ നാളുകള്‍ ഇന്നും സിനിമകളിലൂടെ പുനര്‍ജനിക്കുന്നു. ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ഓള്‍ഗ, ദ കൗണ്ടര്‍ഫീറ്റേഴ്‌സ് തുടങ്ങിയ സമീപകാല ചിത്രങ്ങളില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ ഭീകരത നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ്. ആ ഗണത്തില്‍പ്പെട്ട ബ്രിട്ടീഷ് സിനിമയാണ് 'ദ ബോയ് ഇന്‍ ദ സ്‌ട്രൈപ്ഡ് പൈജാമാസ് ഐറിഷ് എഴുത്തുകാരന്‍ ജോണ്‍ ബോയ്ന്‍ എഴുതിയ നോവലാണ് 2008ല്‍ ഇറങ്ങിയ ഈ സിനിമയ്ക്കാധാരം. 'ദ ബോയ് ഇന്‍ ദ സ്‌ട്രൈപ്ഡ് െൈപജാമാസ്' എന്ന നോവല്‍ 2006ലെ ബെസ്റ്റ് സെല്ലറായിരുന്നു. 50 ലക്ഷം കോപ്പിയാണ് വിറ്റുപോയത്.&lt;div&gt;&lt;br /&gt;മാര്‍ക്ക് ഹെര്‍മന്‍ ആണ് ഈ സിനിമയുടെ  സംവിധായകന്‍. 2008ലെ ഷിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഈ ചിത്രം. മേളയില്‍ മാര്‍ക്ക് ഹെര്‍മനാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. നാസികളുടെ തടങ്കല്‍പ്പാളയത്തില്‍ കഴിയുന്ന ജൂതബാലനും തടങ്കല്‍ പാളയത്തിന്റെ ചുമതലയുള്ള നാസി കമാന്‍ഡറുടെ മകനും തമ്മിലുണ്ടാകുന്ന അപൂര്‍വസൗഹൃദം അപ്രതീക്ഷിതമായ പതനത്തിലെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാല്യത്തിന്റെ നിഷ്‌കളങ്കതയും അധികാരത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വംശീയ മേല്‍ക്കോയ്മയുടെയും ക്രൂരതയും ഒരുപോലെ അടയാളപ്പെടുത്തുന്നു ഈ ചിത്രം.&lt;br /&gt;രണ്ടാം ലോകമഹായുദ്ധകാലം. 1942ലെ ബര്‍ലിന്‍ നഗരത്തില്‍ നിന്നാണ് സിനിമയുടെ തുടക്കം. സ്‌ക്രീന്‍ നിറയെ ചുവപ്പ്. ക്രമേണ ഈ ചുവപ്പ് സ്വസ്തിക ചിഹ്നമുള്ള നാസിപതാകയുടെ രൂപം കൈക്കൊള്ളുന്നു. നാസിഭീകരതയുടെ സൂചനനല്കുന്നതാണ് ഈ തുടക്കം. എട്ടുവയസ്സുകാരന്‍ ബ്രൂണോയും കൂട്ടുകാരും സ്‌കൂള്‍വിട്ട് തെരുവിലൂടെ ഉല്ലാസപ്പറവകളായി വീട്ടിലേക്കോടുകയാണ്.&lt;br /&gt;വീട്ടിലെത്തുമ്പോഴാണ് തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണെന്ന വിവരം അവനറിയുന്നത്. ഒരു ദാക്ഷീണ്യവുമില്ലാത്ത നാസി ഓഫീസറാണ് ബ്രൂണോയുടെ പിതാവ് റാള്‍ഫ്. അയാള്‍ക്ക് പ്രെമോഷന്‍ കിട്ടിയിരിക്കുന്നു. അതിന്റെ ആഘോഷം നടക്കുകയാണ് വീട്ടില്‍. പ്രൊമോഷനോടെ റാള്‍ഫിന് സ്ഥലംമാറ്റവുമുണ്ട്. ഉള്‍പ്രദേശത്തെ നാസികോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ ചുമതലയാണയാള്‍ക്ക് ലഭിക്കുന്നത്. തന്റെ വിദ്യാലയത്തെയും കൂട്ടുകാരെയും വിട്ടുപോകുന്നതില്‍ ബ്രൂണോ സങ്കടപ്പെടുന്നു.&lt;/div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_Iw1x2viHnBk/SzDij5QttSI/AAAAAAAAA6k/eACwzTV1WWA/s1600-h/boy-in-stripped-pyjama.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://3.bp.blogspot.com/_Iw1x2viHnBk/SzDij5QttSI/AAAAAAAAA6k/eACwzTV1WWA/s320/boy-in-stripped-pyjama.jpg" border="0" alt="" id="BLOGGER_PHOTO_ID_5418079458020930850" /&gt;&lt;/a&gt;&lt;div&gt;&lt;br /&gt;പുതിയ സ്ഥലവുമായി ബ്രൂണോവിനു പൊരുത്തപ്പെടാനാവുന്നില്ല. ഒറ്റപ്പെട്ടജീവിതം.  പന്ത്രണ്ടുകാരിയായ സഹോദരി ഗ്രെറ്റലും അമ്മ എല്‍സയും ഒരു സുരക്ഷാഭടനും മറിയ എന്ന വേലക്കാരിയും വൃദ്ധനായ ഒരുജൂതവേലക്കാരനും ആണ് വീട്ടിലുള്ളത്. ബ്രൂണോവിനും ഗ്രെറ്റലിനും സ്‌കൂളില്‍ പോകേണ്ട. ട്യൂഷന്‍ മാസ്റ്റര്‍ വീട്ടില്‍വരും.&lt;br /&gt;തന്റെ മുറിയുടെ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ബ്രൂണോ ആ കാഴ്ച കണ്ടു. ദൂരെ, പാടത്ത് കര്‍ഷകര്‍ പണിയെടുക്കുന്നു. അവരെല്ലാം ഇട്ടിരിക്കുന്നത് വരകളുള്ള അയഞ്ഞ പൈജാമയാണ്. മുഷിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുദിവസം ബ്രൂണോ പുറത്തുചാടുന്നു. എത്തിപ്പെടുന്നത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനുമുന്നില്‍. പാടമെന്ന് അവന്‍ തെറ്റിദ്ധരിച്ച ഇടം. കമ്പിവേലിക്കകത്താണ് ക്യാമ്പ്. ഷ്മൂള്‍ എന്ന എട്ടുവയസ്സുകാരന്‍ ജൂതപ്പയ്യനെ ബ്രൂണോ പരിചയപ്പെടുന്നു. ഷ്മൂളിന്റെ പിതാവും ആ ക്യാമ്പിലുണ്ട്. എന്തിനാണ് തങ്ങളെ ഇങ്ങോട്ടുകൊണ്ടുവന്നതെന്ന് ഷ്മൂളിനറിയില്ല. കമ്പിവേലിക്കപ്പുറവും ഇപ്പുറവുമായി രണ്ടുബാലന്മാരും തമ്മിലുള്ള സൗഹൃദം ആരുമറിയാതെ വളരുന്നു.പെട്ടെന്നൊരുദിവസം ബ്രൂണോയുടെ കുടുംബം ബെര്‍നിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിക്കുന്നു. ജൂതരെ ഗ്യാസ് ചേംബറിലിട്ട് കൊന്നൊടുക്കുന്ന ക്യാമ്പിന്റെ ചുമതലയാണ് തന്റെ ഭര്‍ത്താവിനെന്ന് മനസ്സിലാക്കിയ എല്‍സയാണ് കുട്ടികളെയും കൂട്ടി ബെര്‍ലിനിലേക്ക് മടങ്ങാന്‍ വാശിപിടിച്ചത്.&lt;/div&gt;&lt;div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_Iw1x2viHnBk/SzDindG-thI/AAAAAAAAA6s/dGyqaeg9Eg0/s1600-h/boystripedswing.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 211px;" src="http://2.bp.blogspot.com/_Iw1x2viHnBk/SzDindG-thI/AAAAAAAAA6s/dGyqaeg9Eg0/s320/boystripedswing.jpg" border="0" alt="" id="BLOGGER_PHOTO_ID_5418079519183386130" /&gt;&lt;/a&gt;&lt;br /&gt;ബെര്‍ലിനിലേക്ക് മടങ്ങുന്നദിവസം. ബ്രൂണോ മണ്‍വെട്ടിയുമായാണ് സുഹൃത്തിനടുത്തെത്തുന്നത്. ഷ്മൂളിന്റെ പിതാവിനെ കണ്ടെത്താന്‍ താനും സഹായിക്കാമെന്ന് അവന്‍ വാക്കുകൊടുത്തിരുന്നു. ഒരു കുഴിയുണ്ടാക്കി അതിലൂടെ നൂണ്ട് ബ്രൂണോ ക്യാമ്പിനകത്ത് കടക്കുന്നു. ഷ്മൂള്‍ നല്‍കിയ വരകളുള്ള പൈജാമയിലാണ് അവനിപ്പോള്‍. ഇരുവരും ക്യാമ്പിലെ തടവുകാര്‍ക്കിടയില്‍ ഷ്മൂളിന്റെ പിതാവിനെ തിരയുകയാണ്. പെട്ടെന്നാണ് നാസി സൈനികരുടെ വരവ്. അവര്‍ ഒരു പറ്റം തടവുകാരെ ഗ്യാസ് ചേംബറിലേക്ക് ആട്ടിത്തെളിക്കുകയാണ്. ബ്രൂണോയും ഷ്മൂളും ആ ബഹളത്തില്‍ പെട്ടുപോകുന്നു. രണ്ടുപേര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല. വസ്ത്രമഴിപ്പിച്ച് എല്ലാവരെയും ഗ്യാസ് ചേംബറിലിട്ട് അടയ്ക്കുന്നു. പരസ്പരം കൈകോര്‍ത്ത് ആ കൊച്ചുകൂട്ടുകാര്‍ മറ്റു തടവുകാര്‍ക്കിടയില്‍ ഞെരുങ്ങിനില്‍ക്കുന്നു. മരണവാതകത്തിന്റെ നാവ് ഒരു ദ്വാരത്തിലൂടെ ഇഴഞ്ഞുവരികയാണ്. സ്‌ക്രീനില്‍ ഇരുട്ട്. ഗ്യാസ് ചേംബറിനു പുറത്താണിപ്പോള്‍ ക്യാമറ. അത് സാവകാശം പിറകോട്ട് നീങ്ങുകയാണ്. തടവുകാര്‍ അഴിച്ചിട്ട വസ്ത്രങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു. നിരപരാധികളായ പുതിയ ഇരകള്‍ക്കായി ആ മരണവസ്ത്രങ്ങള്‍ കാത്തുകിടക്കുകയാണ്. പതുക്കെപ്പതുക്കെ ക്യാമറ കണ്ണടയ്ക്കുന്നു.ഒന്നരമണിക്കൂര്‍ നീണ്ട സിനിമയുടെ അവസാനഭാഗം വല്ലാത്ത ആഘാതമാണ് നമ്മളിലുണ്ടാക്കുക. ബ്രൂണോ - ഷ്മൂള്‍ സൗഹൃദത്തെ ഒട്ടും അസ്വാഭാവികതയില്ലാതെയാണ് സംവിധായകന്‍ വളര്‍ത്തിയെടുക്കുന്നത്. ഒടുവില്‍ ആ കുട്ടികള്‍ ഗ്യാസ് ചേംബറിലെത്തുമ്പോള്‍ നമ്മള്‍ ഞെട്ടിപ്പോകും. കുട്ടികള്‍ ഒന്നും മനസ്സിലാകാതെ അന്തംവിട്ടുനില്‍ക്കുമ്പോള്‍ എല്ലാം അറിയുന്നതിന്റെ വേദനയാണ് നമ്മളനുഭവിക്കുന്നത്. &lt;/div&gt;&lt;div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_Iw1x2viHnBk/SzDiqkmE6GI/AAAAAAAAA60/nblJIiygJ2k/s1600-h/film-the-boy-in-the-striped-pyjamas2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 186px;" src="http://1.bp.blogspot.com/_Iw1x2viHnBk/SzDiqkmE6GI/AAAAAAAAA60/nblJIiygJ2k/s320/film-the-boy-in-the-striped-pyjamas2.jpg" border="0" alt="" id="BLOGGER_PHOTO_ID_5418079572732471394" /&gt;&lt;/a&gt;&lt;br /&gt;ബ്രൂണോയുടെ കണ്ണിലൂടെയാണ് ഈ സിനിമയുടെ കാഴ്ച വികസിക്കുന്നത്. ആദ്യം അവന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കാണുന്നു. അവിടത്തെ തടവുകാരെ കാണുന്നു. പിന്നെ ആകാശത്തേക്ക് വാ പിളര്‍ന്നു നില്‍ക്കുന്ന രണ്ട് കൂറ്റന്‍ പുകക്കുഴല്‍ കാണുന്നു.   മനുഷ്യരെ കൂട്ടത്തോടെ കത്തിക്കുന്നതിന്റെ ദുര്‍ഗന്ധം അവന്‍ പിടിച്ചെടുക്കുന്നു. ഈ കാഴ്ചകളെയും ഗന്ധത്തെയും പരസ്പരം ബന്ധിപ്പിക്കാന്‍ അവനു കഴിയുന്നില്ല. ഓരോഘട്ടത്തിലും അവന്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പക്ഷേ, ഉത്തരം കിട്ടുന്നില്ല. &lt;/div&gt;&lt;div&gt;&lt;br /&gt;ക്രൂരതയുടെ ദൃശ്യങ്ങളൊന്നും കാണിക്കാതെ ബ്രൂണോയുടെ സംശയങ്ങളിലൂടെ മരണത്തടവറയുടെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നു സംവിധായകന്‍. അവസാനരംഗത്ത് ബ്രൂണോയോടും ഷ്മൂളിനോടുമൊപ്പമാണ് ക്യാമ്പിന്റെ അകം നമുക്കു കാട്ടിത്തരുന്നത്. ആ കാഴ്ചയാവട്ടെ മറക്കാനാവാത്ത അനുഭവമായി മാറുന്നു.&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-3898264853259551412?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/3898264853259551412/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=3898264853259551412' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/3898264853259551412'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/3898264853259551412'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2009/12/blog-post_22.html' title='മരണവസ്ത്രം'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_Iw1x2viHnBk/SzNScRymNBI/AAAAAAAAA68/Rggv7ZC418Y/s72-c/boy_in_the_striped_pajamas.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-5693188446329862507</id><published>2009-12-05T09:11:00.000-08:00</published><updated>2009-12-06T09:45:52.178-08:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>ധാര്‍മികതയുടെ ഭാരം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/SxqVHdWWciI/AAAAAAAAA54/12PgiQCKZSs/s1600-h/takva.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 218px; height: 320px;" src="http://4.bp.blogspot.com/_Iw1x2viHnBk/SxqVHdWWciI/AAAAAAAAA54/12PgiQCKZSs/s320/takva.jpg" border="0" alt="" id="BLOGGER_PHOTO_ID_5411801857609069090" /&gt;&lt;/a&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഒസര്‍ കിസില്‍ത്താന്‍ എന്ന തുര്‍ക്കി സംവിധായകന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് 'തഖ്‌വ' .ഉത്തമനായ ഒരു മതഭക്തന്റെ ധര്‍മസങ്കടങ്ങളാണ് 'തഖ്‌വ'യുടെ വിഷയം. നല്ലവനായി ജീവിക്കാനാഗ്രഹിച്ച ഒരു മനുഷ്യനെ പദവിയും പണവും ലൈംഗികചിന്തയും എങ്ങനെ വിനാശത്തിലേക്ക് തള്ളിവിടുന്നു എന്നാണ് സംവിധായകന്‍ രേഖപ്പെടുത്തുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;വിവാദമുയര്‍ത്താവുന്ന ഇതിവൃത്തമാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഒസറിന് ബോധ്യമുണ്ടായിരുന്നു. അഞ്ചുവര്‍ഷമെടുത്തു ഈ സിനിമ രൂപപ്പെടാന്‍. ഇരുപത് തവണ തിരക്കഥ മാറ്റിയെഴുതി. 2006 ല്‍ ഇറങ്ങിയ 'തഖ്‌വ' അക്കൊല്ലവും 2007 ലും ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. ബര്‍ലിന്‍, ജനീവ, ടൊറാന്‍േറാ, ഇസ്താംബുള്‍ തുടങ്ങിയ മേളകളില്‍ നിന്നെല്ലാം അവാര്‍ഡുകള്‍ നേടി. 2007-ല്‍ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്‌കര്‍ അവാര്‍ഡിന് മത്സരിക്കാന്‍ തുര്‍ക്കി അയച്ച ചിത്രമാണ് 'തഖ്‌വ'.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; ആത്മീയമായ അന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന സിനിമയാണിത്. അലി എന്ന ചാക്കുകച്ചവടക്കാരന്റെ വിശ്വസ്തജീവനക്കാരന്‍ മുഹറമാണ് കഥാനായകന്‍. മധ്യവയസ്‌കനായ മുഹറം ഏറെക്കാലമായി അലിയോടൊപ്പം ചേര്‍ന്നിട്ട്. ദയാലുവാണ് മുഹറം. ദൈവഭയമുള്ളവനാണ്. അനാഥനായ മുഹറം ലളിത ജീവിതമാണ് നയിക്കുന്നത്. വിവാഹം വേണ്ടെന്ന് വെച്ചിരിക്കയാണയാള്‍. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;മുഹറമിന്റെ ജീവിതം നിരീക്ഷിച്ചിട്ടുള്ളയാളാണ് ശൈഖ് എന്ന കഥാപാത്രം. ദരിദ്രനെങ്കിലും സംശുദ്ധമനസ്സിനുടമയാണ് മുഹറമെന്ന് അദ്ദേഹത്തിനറിയാം. ഇസ്താംബുളിലെ സമ്പന്നവും ശക്തവുമായ ഒരു മതവിഭാഗത്തിന്റെ തലവനാണ് ശൈഖ്. അനാഥര്‍ക്ക് വിദ്യാഭ്യാസവും സംരക്ഷണവും നല്‍കുന്ന ഈ മതവിഭാഗത്തിന് 34 ഫഌറ്റുകളും 35 ഷോപ്പുകളും സ്വന്തമായുണ്ട്. ഇതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് അനാഥസംരക്ഷണം നടന്നുപോകുന്നത്. ഫഌറ്റുകളുടെയും ഷോപ്പുകളുടെയും വാടക പിരിക്കാനുള്ള ജോലി ഏല്പിക്കാന്‍ ശൈഖ് കണ്ടെത്തുന്നത് മുഹറമിനെയാണ്. താനിതിന് യോഗ്യനല്ലെന്ന മുഹറമിന്റെ വാദമൊന്നും വിലപ്പോയില്ല. എല്ലാവരും കൊതിക്കുന്ന ഒരു സ്ഥാനത്ത് എത്തിപ്പെട്ടതിന്റെ അഭിമാനമല്ല, അര്‍ഹതയില്ലാത്തത് ചുമലിലേറ്റിയ സങ്കടഭാവമാണയാള്‍ക്ക്.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_Iw1x2viHnBk/SxqVMHu6unI/AAAAAAAAA6A/wzwyCWS50yY/s1600-h/takva+(1).jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://3.bp.blogspot.com/_Iw1x2viHnBk/SxqVMHu6unI/AAAAAAAAA6A/wzwyCWS50yY/s320/takva+(1).jpg" border="0" alt="" id="BLOGGER_PHOTO_ID_5411801937705876082" /&gt;&lt;/a&gt;&lt;br /&gt;മുഹറം ജോലി തുടങ്ങുന്നു. അതോടെ അയാളുടെ ജീവിതത്തില്‍ തിരക്കേറി. സമയം പാഴാക്കാനുള്ളതല്ല എന്ന ഓര്‍മപ്പെടുത്തലോടെ ശൈഖ് അയാള്‍ക്ക് മൊബൈല്‍ ഫോണും കാറും നല്‍കുന്നു. മുഹറമിന്റെ ജീവിതരീതിയില്‍ മാറ്റം വന്നുതുടങ്ങി. ചാക്കു കച്ചവടക്കാരന്റെ ഇടുങ്ങിയ ഗുദാമില്‍ നിന്ന് മുഹറം നഗരവെളിച്ചത്തിലേക്കിറങ്ങുന്നു. സമുദായത്തില്‍ അയാള്‍ക്ക് ബഹുമാന്യത കൈവരുന്നു. അയാളുടെ വേഷത്തിലും മാറ്റമുണ്ടായി. മുഹറമിനെ അന്വേഷിച്ച് ഫോണുകള്‍ വരുമ്പോള്‍ അലി ക്ഷുഭിതനാവുന്നു. ''ഞാനിപ്പോള്‍ ആ വിഡ്ഢിയുടെ സെക്രട്ടറിയാണ്'' എന്നയാള്‍ പിറുപിറുക്കുന്നു.&lt;br /&gt;വാടക പിരിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന നിര്‍ദേശത്തോട് മുഹറം യോജിക്കുന്നില്ല. താമസക്കാരുടെ പ്രയാസങ്ങള്‍ കേള്‍ക്കുമ്പോള്‍ അയാളുടെ മനസ്സലിയും. വാടകയ്ക്ക് അവധി കൊടുത്ത് തിരിച്ചുപോരും. നാണയപ്പെരുപ്പത്തിന്റെ പേരുപറഞ്ഞ് വാടക കൂട്ടുന്നതിനോടും അയാള്‍ക്ക് യോജിക്കാനാവുന്നില്ല. ''വാടക വാങ്ങുന്നില്ലെങ്കില്‍ വേണ്ട. പക്ഷേ, പണമില്ലാത്തതിന്റെ പേരില്‍ ഒരനാഥനെ സ്‌കൂളില്‍ നിന്നൊഴിവാക്കേണ്ടി വന്നാല്‍ അത് പാപമല്ലേ'' എന്ന ശൈഖിന്റെ ചോദ്യത്തിന് മുന്നില്‍ മുഹറമിന് ഉത്തരമില്ലാതായി. പാവങ്ങളോടുള്ള സഹാനുഭൂതിക്ക് ഇങ്ങനെയൊരു മറുവശമുണ്ടെന്ന ചിന്ത അയാളെ അലട്ടാന്‍ തുടങ്ങി. നേരത്തെ, വല്ലപ്പോഴും കടന്നുവന്നിരുന്ന ലൈംഗിക ചിന്ത അയാളെ നിരന്തരം ആക്രമിക്കുന്നു. ക്രമേണ, പണത്തിലും അയാള്‍ക്ക് താത്പര്യം വന്നുതുടങ്ങി. ചാക്കു കച്ചവടത്തില്‍ കൃത്രിമംകാട്ടി മുഹറം പണം തട്ടുന്നു. അതോടെ, അയാളുടെ നിയന്ത്രണം വിട്ടുപോകുന്നു. തെറ്റുകള്‍ ഏറ്റുപറയാന്‍ അയാളാഗ്രഹിച്ചു. പക്ഷേ, ശൈഖിനെ കാണാനായില്ല. 40 ദിവസത്തെ ഏകാന്തവാസത്തിലായിരുന്നു ശൈഖ്. ശൈഖിന്റെ അസാന്നിധ്യം മുഹറമിനെ അസ്വസ്ഥനാക്കുന്നു. ധാര്‍മികചിന്ത തന്റെ ജീവിതത്തിന് ഭാരമാകുന്നതായി അയാള്‍ക്ക് തോന്നുന്നു. മനഃസാക്ഷിയുടെ ഞെരുക്കം താങ്ങാനാവാതെ അയാള്‍ ഉന്മാദാവസ്ഥയിലെത്തുകയാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ധാര്‍മികതയും സംശുദ്ധിയും ജീവിതത്തിലുടനീളം പുലര്‍ത്താനാഗ്രഹിക്കുന്ന, ദൈവഭയമുള്ള ഒരു സാധാരണക്കാരന്റെ സന്ദേഹങ്ങളാണ് മുഹറം എന്ന കഥാപാത്രത്തിലൂടെ പുറത്തുവരുന്നത്. ആത്മശുദ്ധീകരണത്തിനുള്ള വഴിയടഞ്ഞുപോകുമ്പോള്‍ അയാള്‍ തകര്‍ന്നുപോകുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;നന്മയുടെ പക്ഷത്താണ് ശൈഖിന്റെയും മുഹറമിന്റെയും നില്പ്. തന്റെ നിലപാടുകള്‍ വേണ്ടപോലെ വെളിപ്പെടുത്താന്‍ മുഹറം അശക്തനാണ്. എങ്കിലും ശൈഖിന്റെ വ്യാഖ്യാനങ്ങളിലെവിടെയോ പൊരുത്തക്കേടുകളുണ്ടെന്ന് അയാള്‍ക്ക് തോന്നുന്നു. അതൊരു പക്ഷേ, തന്നെ പരീക്ഷിക്കാനാവും എന്നും മുഹറമിന് തോന്നുന്നു. പദവിയും പണവും കൈവരുമ്പോള്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യത ശൈഖ് മുന്‍കൂട്ടിക്കാണുന്നുണ്ട്. അതുകൊണ്ടാണ് തന്റെ മകളെ മുഹറമിന് വിവാഹം ചെയ്തുകൊടുക്കാന്‍ അദ്ദേഹം തയ്യാറാകുന്നത്. ദൈവത്തിന് മുന്നില്‍ സമര്‍പ്പിക്കാനുള്ളതാണ് തന്റെ ജീവിതമെന്നും വിവാഹബന്ധം അടഞ്ഞ അധ്യായമാണെന്നും പറഞ്ഞ് മുഹറം ഈ വാഗ്ദാനം നിരസിക്കുകയാണ്.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/SxqVah5dCAI/AAAAAAAAA6Q/HgPaAQYS5F0/s1600-h/takva101hr30min57seces0.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 182px;" src="http://4.bp.blogspot.com/_Iw1x2viHnBk/SxqVah5dCAI/AAAAAAAAA6Q/HgPaAQYS5F0/s320/takva101hr30min57seces0.jpg" border="0" alt="" id="BLOGGER_PHOTO_ID_5411802185247557634" /&gt;&lt;/a&gt;&lt;br /&gt;90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത് മുഹറമിന്റെ പ്രഭാതകൃത്യങ്ങള്‍ കാണിച്ചുകൊണ്ടാണ്. ആദ്യത്തെ 15 മിനിറ്റിനുള്ളില്‍ ആ കഥാപാത്രത്തിന്റെ സ്വഭാവം പൂര്‍ണമായും നമ്മുടെ മനസ്സിലേക്കെത്തിക്കുന്നു സംവിധായകന്‍. തന്നെ കാത്തിരിക്കുന്ന പുതുദൗത്യത്തിന് മുഹറം ഏറ്റവും അനുയോജ്യന്‍ തന്നെ എന്ന് അടിവരയിടുകയാണ് ഈ ദൃശ്യഖണ്ഡങ്ങളില്‍. അയാളുടെ തകര്‍ച്ചയുടെ രേഖാചിത്രമാണ് അവസാനരംഗത്ത് കാണുന്നത്. രോഗിയായ മുഹറം അവശനായി കിടക്കുകയാണ്. ശൈഖിന്റെ മകള്‍ വന്ന് അയാള്‍ക്ക് ഗുളിക നല്‍കുന്നു. തിരിച്ചുപോകുമ്പോള്‍ മുറിയിലെ മെഴുകുതിരികള്‍ ഊതിക്കെടുത്തുന്നു. ഇരുട്ടില്‍, നിശ്ചലനായി കണ്ണുതുറന്നുകിടക്കുന്ന മുഹറമില്‍ നിന്ന് ക്യാമറ പതുക്കെ പിന്‍മാറുകയാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എര്‍ക്കാന്‍ കാന്‍ എന്ന നടനാണ് മുഹറമായി വേഷമിടുന്നത്. തുടക്കത്തില്‍, ഒരു നിസ്സാരനെപ്പോലെ കടന്നുവരുന്ന മുഹറമിന്റെ രൂപഭാവമാറ്റങ്ങള്‍ അനായാസമായി അവതരിപ്പിക്കുന്നുണ്ട് ഈ നടന്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-5693188446329862507?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/5693188446329862507/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=5693188446329862507' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/5693188446329862507'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/5693188446329862507'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2009/12/blog-post.html' title='ധാര്‍മികതയുടെ ഭാരം'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Iw1x2viHnBk/SxqVHdWWciI/AAAAAAAAA54/12PgiQCKZSs/s72-c/takva.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-6732562354200795379</id><published>2009-11-11T08:25:00.000-08:00</published><updated>2009-11-11T08:35:19.445-08:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>തോറ്റവരുടെ പോരാട്ടം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_Iw1x2viHnBk/SvrnSLp4P5I/AAAAAAAAA5Y/5wsviXis9Vk/s1600-h/lust_caution_500.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 216px; height: 320px;" src="http://1.bp.blogspot.com/_Iw1x2viHnBk/SvrnSLp4P5I/AAAAAAAAA5Y/5wsviXis9Vk/s320/lust_caution_500.jpg" border="0" alt="" id="BLOGGER_PHOTO_ID_5402885002536435602" /&gt;&lt;/a&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;1937-45 കാലത്തെ ജപ്പാന്‍-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തയ്‌വാന്‍ വംശജനായ ആങ്‌ലീ സംവിധാനംചെയ്ത ചൈനീസ് ചിത്രമാണ് 'ലസ്റ്റ്,കോഷന്‍' . ചൈനയുടെ ഭാഗത്ത് സൈനികരടക്കം മൂന്നരക്കോടി ആളുകളാണ് ഈ യുദ്ധത്തില്‍ മരിച്ചത്. ഒമ്പതരക്കോടി ആളുകള്‍അഭയാര്‍ഥികളായി. തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളില്‍ ജപ്പാന്‍ അന്ന് പാവസര്‍ക്കാറിനെ പ്രതിഷ്ഠിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനക്കാരനായ ഒരു സ്‌പെഷല്‍ ഏജന്റിനെ കൊല്ലാന്‍ ഏതാനും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തുന്ന സാഹസിക ശ്രമങ്ങളാണ് 'ലസ്റ്റ്, കോഷന്‍' എന്ന ചിത്രം. ഏജന്റിനെ വളച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട വിദ്യാര്‍ഥിനിക്ക് ഒടുവില്‍ അയാളോട് തോന്നുന്ന സ്നേഹവും കടപ്പാടും വിദ്യാര്‍ഥി സംഘത്തെ മരണത്തിലേക്കെത്തിക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; 2005ല്‍ 'ബ്രോക്ക് ബാക്ക് മൗണ്ടന്‍' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നേടിയിട്ടുണ്ട് ആങ്‌ലീ. 2007 ല്‍ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള 'ഗോള്‍ഡന്‍ ലയണ്‍' പുരസ്‌കാരം നേടിയ ചിത്രമാണ് 'ലസ്റ്റ്, കോഷന്‍'.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;രാജ്യസ്നേഹത്തിന്റെ പുകഴ്‌പെറ്റ കഥകള്‍ക്കൊക്കെ ഒരു ഇരുണ്ടവശമുണ്ടെന്ന് സംവിധായകന്‍ വിശ്വസിക്കുന്നു. യുദ്ധത്തിന്റെ തിളക്കത്തെക്കുറിച്ചേ ചരിത്രകാരന്മാര്‍ സംസാരിക്കൂ. തോറ്റവര്‍ നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് ചരിത്രം പലപ്പോഴും മൗനം പാലിക്കുന്നു. ഇവിടെ, വിപ്ലവകാരികളായ ഏതാനും ചെറുപ്പക്കാരുടെ തോല്‍വിയുടെ കഥയാണ് സംവിധായകന്‍ പറയുന്നത്. ആ തോല്‍വിയിലേക്ക് നയിച്ച സ്ത്രീ മനസ്സിന്റെ അജ്ഞാതഭാവങ്ങളിലേക്കാണ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്.&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/SvrnWdcSuHI/AAAAAAAAA5g/aqER3330NaY/s1600-h/hr_Lust_Caution_8.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://4.bp.blogspot.com/_Iw1x2viHnBk/SvrnWdcSuHI/AAAAAAAAA5g/aqER3330NaY/s320/hr_Lust_Caution_8.jpg" border="0" alt="" id="BLOGGER_PHOTO_ID_5402885076030765170" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; 1938 മുതല്‍ 42 വരെയുള്ള കാലത്ത് ചൈനയിലെ ഹോങ്കോങ്ങിലും ഷാങ്ഹായിലുമായാണ് കഥ നടക്കുന്നത്. തങ്ങളുടെ രാജ്യത്തെ കടന്നാക്രമിച്ച ജപ്പാന്‍സേനയോടുള്ള വെറുപ്പാണ് ലിങ്‌നാന്‍ യൂണിവേഴ്‌സിറ്റിയിലെ ആറ് വിദ്യാര്‍ഥികളെ വിപ്ലവപാതയിലേക്ക് നയിക്കുന്നത്. രണ്ട് പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘത്തിന്റെ തലവന്‍ നാടകസംവിധായകന്‍ കൂടിയായ കാങ്‌യു മിന്‍ ആണ്. സൈനികര്‍ രാജ്യത്തിനുവേണ്ടി പൊരുതുമ്പോള്‍ ഹോങ്‌കോങ്ങുകാര്‍ അലസജീവിതം തുടരുന്നതില്‍ അസ്വസ്ഥരായിരുന്നു ഈ വിദ്യാര്‍ഥിസംഘം. ഹോങ്‌കോങ്ങുകാരെ ഉണര്‍ത്താന്‍ അവര്‍ നാടകം അവതരിപ്പിക്കുന്നു. നാടകത്തോടുള്ള ജനങ്ങളുടെ പ്രതികരണം അവരെ ആവേശംകൊള്ളിച്ചു. ഇനി നാടകമല്ല, ആക്ഷനാണ് വേണ്ടതെന്ന് അവര്‍ തീരുമാനിക്കുന്നു. പാവ സര്‍ക്കാറിന്റെ റിക്രൂട്ടിങ് ഏജന്റായ യീ എന്നയാളെ വകവരുത്താന്‍ വിദ്യാര്‍ഥികള്‍ പദ്ധതിയിടുന്നു. സംഘത്തിലെ സുന്ദരിയായ വോങ്ചിയാചിയെ അവര്‍ ചാരവനിതയാക്കുന്നു. വന്‍ വ്യാപാരിയുടെ ഭാര്യയായി വേഷംകെട്ടുന്ന വോങ് ആദ്യം ചങ്ങാത്തം കൂടുന്നത് യീയുടെ ഭാര്യയുമായാണ്. ക്രമേണ വോങ് റിക്രൂട്ടിങ് ഏജന്റിന്റെ ഹൃദയത്തില്‍ കയറിപ്പറ്റുന്നു. അയാളെ വീഴ്ത്താനുള്ള ശ്രമങ്ങളാണ് പിന്നീട്. വിദ്യാര്‍ഥി സംഘത്തിലെ ഒരാളില്‍നിന്ന് അവള്‍ കാമകലയുടെ പാഠങ്ങള്‍ അഭ്യസിക്കുന്നു. ഏറെ ശ്രദ്ധിച്ചിട്ടും ആദ്യത്തെ വധശ്രമം പാളി. അതോടെ വിദ്യാര്‍ഥിസംഘം പലഭാഗത്തേക്കും ചിതറിപ്പോയി. മൂന്നുവര്‍ഷത്തിനുശേഷം ഷാങ്ഹായ് നഗരത്തില്‍ അവര്‍ വീണ്ടും കണ്ടുമുട്ടുന്നു. യുദ്ധം രൂക്ഷമായിരിക്കുന്നു. ജനജീവിതം നരകതുല്യമാണ്. വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും സംഘാംഗങ്ങള്‍ എല്ലാം വിപ്ലവപാതയില്‍തന്നെയാണ്. ഒരു ശ്രമംകൂടി നടത്താന്‍ അവര്‍ തീരുമാനിക്കുന്നു. യീ അപ്പോഴേക്കും രഹസ്യപ്പോലീസിന്റെ തലവനായി മാറിക്കഴിഞ്ഞിരുന്നു. വോങ് ചിയാചി വീണ്ടും ചാരവനിതയുടെ വേഷമണിയുന്നു. യീയുമായി വീണ്ടുമടുക്കുന്ന വോങ് അയാളുടെ വെപ്പാട്ടിയായി സ്വയം സമര്‍പ്പിക്കുന്നു. യീയുടെ ഓരോ നീക്കവും അവള്‍ സംഘത്തലവനെ അറിയിച്ചുകൊണ്ടിരുന്നു.&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_Iw1x2viHnBk/SvrnZ_zSaFI/AAAAAAAAA5o/SMv8Z31g1oE/s1600-h/21_lustcaution_lg.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://2.bp.blogspot.com/_Iw1x2viHnBk/SvrnZ_zSaFI/AAAAAAAAA5o/SMv8Z31g1oE/s320/21_lustcaution_lg.jpg" border="0" alt="" id="BLOGGER_PHOTO_ID_5402885136793626706" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; ഇരുട്ടിനെ ഭയപ്പെടുന്നവനാണ് യീ. അയാള്‍ക്ക് ആരെയും വിശ്വാസമില്ല. പക്ഷേ, വോങ്ങിനെ അയാള്‍ വിശ്വസിച്ചു, സ്നേഹിച്ചു. തന്റെ ശരീരം കീഴടക്കിയ യീ പതുക്കെപ്പതുക്കെ ഒരു പാമ്പിനെപ്പോലെ ഹൃദയത്തിലേക്ക് നുഴഞ്ഞുകയറുകയാണെന്ന് അവള്‍ക്ക് മനസ്സിലാകുന്നു. വിശ്വാസത്തോടുള്ള പ്രതിബദ്ധതയും യീയോട് തോന്നുന്ന അടുപ്പവും അവളെ ആശയക്കുഴപ്പത്തിലാക്കി. അയാളെ കൊല്ലാനുള്ള എല്ലാ കെണികളും ഒരുക്കിക്കൊടുക്കുന്ന അവള്‍ ആക്ഷന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ ചഞ്ചലചിത്തയാവുന്നു. അയാളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നു അവള്‍. വോങ്ങടക്കം ആറ് വിദ്യാര്‍ഥികളുടെ മരണവാറന്റില്‍ ഒപ്പിടുന്ന യീയെയാണ് നമ്മള്‍ അവസാനം കാണുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിക്ക് ഏറ്റെടുക്കേണ്ടിവന്ന അസാധാരണ ദൗത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സംവിധായകന്‍ സഹാനുഭൂതിയോടെയാണ് തന്റെ നായികയെ അവതരിപ്പിക്കുന്നത്. വിപ്ലവത്തിനും സഹനത്തിനും പാകപ്പെടാത്ത ഒരു യുവമനസ്സിന്റെ പതനമായേ അദ്ദേഹം അവളുടെ ചാഞ്ചാട്ടത്തെ കാണുന്നുള്ളൂ. ഇണയെ പീഡിപ്പിച്ച് രസിക്കുന്ന സാഡിസ്റ്റാണ് കഥാനായകനായ യീ. എന്നിട്ടും വോങ്ചിയാ ചി അയാളെ ഇഷ്ടപ്പെട്ടുപോകുന്നു.&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_Iw1x2viHnBk/SvrndVkTYEI/AAAAAAAAA5w/BtxtzWtqqko/s1600-h/lust.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 209px;" src="http://1.bp.blogspot.com/_Iw1x2viHnBk/SvrndVkTYEI/AAAAAAAAA5w/BtxtzWtqqko/s320/lust.jpg" border="0" alt="" id="BLOGGER_PHOTO_ID_5402885194175963202" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; ചാരവനിതയ്ക്കുവേണ്ട കഠിനശിക്ഷണത്തിലൂടെ കടന്നുവന്നവളല്ല വോങ്. യാദൃച്ഛികമായി ആ വേഷം അവള്‍ക്ക് കെട്ടേണ്ടിവന്നതാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;രണ്ടരമണിക്കൂര്‍ നീണ്ട ഈ സിനിമ നല്ലൊരു ത്രില്ലറാണ്. ഇതിലെ കടുത്ത രതിരംഗങ്ങളുടെ പേരില്‍ ആങ്‌ലീയെ വിമര്‍ശിക്കുന്നവരുണ്ട്. ഇതിവൃത്തം ആവശ്യപ്പെടുന്ന 'കടുപ്പ'മേ താന്‍ കാണിച്ചിട്ടുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ വാദം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഹിന്ദി നടന്‍ അനുപംഖേര്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഷാങ്ഹായിയിലെ രത്‌നവ്യാപാരിയായിട്ടാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-6732562354200795379?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/6732562354200795379/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=6732562354200795379' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/6732562354200795379'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/6732562354200795379'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2009/11/blog-post.html' title='തോറ്റവരുടെ പോരാട്ടം'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_Iw1x2viHnBk/SvrnSLp4P5I/AAAAAAAAA5Y/5wsviXis9Vk/s72-c/lust_caution_500.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-417995661510649887</id><published>2009-10-23T06:12:00.000-07:00</published><updated>2009-10-23T06:51:19.108-07:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>കലാപശേഷം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/SuG0NdvHeoI/AAAAAAAAA44/AybVNPw_VVc/s1600-h/amu.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 218px; height: 320px;" src="http://4.bp.blogspot.com/_Iw1x2viHnBk/SuG0NdvHeoI/AAAAAAAAA44/AybVNPw_VVc/s320/amu.jpg" border="0" alt="" id="BLOGGER_PHOTO_ID_5395791971980114562" /&gt;&lt;/a&gt;&lt;div&gt;നിരപരാധികളുടെ ചോരയും കണ്ണീരും വീണ രണ്ട് കലാപങ്ങള്‍. ഒന്ന്, 1984 ല്‍ ഡല്‍ഹിയില്‍. മറ്റൊന്ന്, 2002 ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍. ഈ മനുഷ്യക്കുരുതികളെ മറവിയുടെ കരിമ്പടമിട്ട് മൂടാനാണ് മിക്ക ചലച്ചിത്രകാരന്മാരും ശ്രമിച്ചത്. പേടിസ്വപ്‌നങ്ങളെ എന്തിനു വീണ്ടും വീണ്ടും ഓര്‍ത്തെടുക്കണം എന്നതാണ് അവരുടെ നിലപാട്. സന്ദേഹികളുടെ ഈ നിഷ്‌ക്രിയത്വത്തെ, നിസ്സംഗതയെയാണ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ചലച്ചിത്രകാരന്മാര്‍ ചോദ്യം ചെയ്യുന്നത്. ചരിത്രത്തിലെ ഒരുനീതികേടും മറക്കാനുള്ളതല്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു. അമു, പര്‍സാനിയ എന്നീ ഇംഗ്ലീഷ് സിനിമകള്‍ ഈ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;കലാപങ്ങളുടെ കാരണമോ അതിന്റെ ന്യായാന്യായങ്ങളോ ഒന്നും ഈ സിനിമകളില്‍ വിശകലനം ചെയ്യുന്നില്ല. എല്ലാറ്റിനും ഇരയായിത്തീരുന്ന നിസ്സഹായരെക്കുറിച്ചാണ് 'അമു'വും 'പര്‍സാനിയ'യും വേവലാതിപ്പെടുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്കു നീതി കിട്ടാതെപോയതിനെക്കുറിച്ചാണ് രോഷം കൊള്ളുന്നത്. മതാന്ധരുടെയും ഭരണവര്‍ഗത്തിന്റെയും രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും തനിനിറം തുറന്നുകാട്ടുന്നുണ്ട് രണ്ട് സിനിമകളും. കലാപം ബാക്കിവെക്കുന്ന തീരാമുറിവുകളാണ് ഈ സിനിമകളുടെ ഇതിവൃത്തം.&lt;/div&gt;&lt;div&gt; ഷൊണാലി ബോസ് എന്ന വനിത സംവിധാനം ചെയ്ത 'അമു' 2005 ലെ ബര്‍ലിന്‍, ടൊറോന്‍േറാ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2005 ലെ മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് 'അമു'വിനായിരുന്നു. രാഹുല്‍ ധോലാക്കിയ ആണ് 'പര്‍സാനിയ'യുടെ സംവിധായകന്‍. 2006 ല്‍ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡിന് ധോലാക്കിയയെ അര്‍ഹനാക്കിയത് 'പര്‍സാനിയ' ആണ്. ഇതിലഭിനയിച്ച സരിക മികച്ച നടിക്കുള്ള അവാര്‍ഡും നേടി.&lt;/div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/SuG0S6dd5LI/AAAAAAAAA5A/me04tEl2FEI/s1600-h/Parzania1P.jpeg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 206px; height: 320px;" src="http://4.bp.blogspot.com/_Iw1x2viHnBk/SuG0S6dd5LI/AAAAAAAAA5A/me04tEl2FEI/s320/Parzania1P.jpeg" border="0" alt="" id="BLOGGER_PHOTO_ID_5395792065590060210" /&gt;&lt;/a&gt;&lt;div&gt;ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് 1984 ല്‍ ഡല്‍ഹിയില്‍ നടന്ന സിഖ്‌വിരുദ്ധ കലാപമാണ് 'അമു'വിന്റെ പശ്ചാത്തലം. ഒരു ബംഗാളി കുടുംബം ദത്തെടുത്ത കാജുറോയ് എന്ന യുവതിയാണ് കേന്ദ്ര കഥാപാത്രം. കേയറോയ് എന്ന പൗരാവകാശ പ്രവര്‍ത്തകയാണ് കാജുവിനെ മകളായി ദത്തെടുത്തത്. അന്ന് കാജുവിന് മൂന്നു വയസ്സ്. കേയയ്‌ക്കൊപ്പം അമേരിക്കയിലേക്കു പോയ കാജു 18 വര്‍ഷത്തിനു ശേഷം 2002 ല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുന്നു. അവള്‍ക്കൊരു പ്രധാന ലക്ഷ്യമുണ്ടായിരുന്നു. തന്റെ മാതാപിതാക്കളാരെന്നു കണ്ടത്തണം. മലമ്പനി പിടിപെട്ടാണ് അവര്‍ മരിച്ചത് എന്നാണ് വളര്‍ത്തമ്മ അവളോട് പറഞ്ഞിരുന്നത്. മലമ്പനിയല്ല കലാപമാണ് മാതാപിതാക്കളെയും അനുജനെയും തനിക്ക് നഷ്ടപ്പെടുത്തിയതെന്ന് ഒടുവില്‍ അവള്‍ക്ക് ബോധ്യമാവുന്നു. സിഖ് കുടുംബത്തിലാണ് തന്റെ ജനനമെന്നും അമു എന്ന അമൃതയാണ് താനെന്നും കാജു തിരിച്ചറിയുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കാജുവിന്റെ വ്യക്തിപരമായ ദുഃഖത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് തുടങ്ങുന്ന ഇതിവൃത്തം ക്രമേണ വികസിച്ച് സിഖ് സമുദായത്തിന്റെ കഠിനവ്യഥകളിലാണ് ചെന്നുനില്‍ക്കുന്നത്. ഡല്‍ഹിയില്‍ അക്രമികള്‍ സംഹാരതാണ്ഡവമാടിയ ഇരുണ്ടനാളുകളാണ് സംവിധായിക കാണിച്ചുതരുന്നത്.&lt;/div&gt; &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_Iw1x2viHnBk/SuG0WF9N1EI/AAAAAAAAA5I/3G9s2krIT0s/s1600-h/3+generations+2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 171px;" src="http://1.bp.blogspot.com/_Iw1x2viHnBk/SuG0WF9N1EI/AAAAAAAAA5I/3G9s2krIT0s/s320/3+generations+2.jpg" border="0" alt="" id="BLOGGER_PHOTO_ID_5395792120215622722" /&gt;&lt;/a&gt; &lt;div&gt; സി.പി.എം.നേതാവ് വൃന്ദ കാരാട്ട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു സവിശേഷത. കാജുറോയിയുടെ വളര്‍ത്തമ്മയായി വരുന്ന വൃന്ദ, രാഷ്ട്രീയം മാത്രമല്ല അഭിനയവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവമായതിനാലാവണം വൃന്ദകാരാട്ട് ഈ ചിത്രത്തില്‍ സഹകരിക്കാന്‍ തയ്യാറായത്. സുഭാഷിണിഅലിയും 'അമു'വില്‍ അഭിനയിച്ചിട്ടുണ്ട്. ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ഈ ചിത്രത്തിന് ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്.&lt;/div&gt;&lt;div&gt;2002-ല്‍ തുടങ്ങുന്ന സിനിമ 18 വര്‍ഷം പിറകോട്ട് സഞ്ചരിച്ച് വീണ്ടും 2002-ല്‍ത്തന്നെ എത്തിനില്‍ക്കുന്നു. അപ്പോള്‍, മറ്റൊരുകലാപത്തിന്റെ സൂചനയാണ് നമുക്ക് കിട്ടുന്നത്.ഗുജറാത്തിലെ ഗോധ്രയില്‍ തീവണ്ടിക്ക് തീവെച്ച സംഭവത്തിന്റെ ടി.വി.വാര്‍ത്ത കാണിച്ചുകൊണ്ടാണ് 'അമു' അവസാനിക്കുന്നത്. ഭീതിയുടെ ആവര്‍ത്തനമായി കലാപങ്ങള്‍ പിറകെ വരുന്നുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ക്യാമറ പിന്മാറുകയാണ്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; യാദൃച്ഛികമായാണെങ്കിലും 'അമു'വിന്റെ അവസാനരംഗത്തുനിന്നാണ് 'പര്‍സാനിയ' തുടങ്ങുന്നത്. ഗോധ്ര സംഭവത്തിനുശേഷം അഹമ്മദാബാദിലുണ്ടായ കലാപമാണ്  'പര്‍സാനിയ'യുടെ പശ്ചാത്തലം. സിനിമാ ഓപ്പറേറ്ററായ സൈറസ് പിത്തവാല (നസിറുദ്ദീന്‍ഷാ)യുടെ കുടുംബമാണ് ഇതിവൃത്തത്തിന്റെ കേന്ദ്രബിന്ദു. സന്തുഷ്ടമായ ഈ പാര്‍സി കുടുംബത്തിന് കലാപം നല്‍കിയത് തീരാവേദനയാണ്. കലാപം തകര്‍ത്തെറിഞ്ഞ ഒട്ടേറെ കുടുംബങ്ങളുടെ പ്രാതിനിധ്യമാണ് സൈറസ്‌കുടുംബം വഹിക്കുന്നത്. സൈറസും ഭാര്യയും രണ്ടു മക്കളും. മക്കളില്‍ മൂത്തവനാണ് പത്തുവയസ്സുകാരനായ പര്‍സാന്‍. കലാപത്തില്‍ അവനെ കാണാതാവുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകുന്ന ദിനം സ്വപ്‌നം കണ്ടുനടന്നവനാണ് പര്‍സാന്‍. ചോക്കലേറ്റും ഐസ്‌ക്രീമുംകൊണ്ടു നിറച്ച പര്‍സാനിയ എന്ന ഭാവനാലോകം അവന്‍ സൃഷ്ടിച്ചെടുത്തു. അവിടെ തന്റെ കൊച്ചുപെങ്ങളെയും അവന്‍ സങ്കല്പിച്ചു. നിഷ്‌കളങ്കമായ അവന്റെ ബാല്യമാണ് കലാപം കവര്‍ന്നെടുത്തത്. പക്ഷേ, അവന്‍ മരിച്ചു എന്ന് ആ കുടുംബം വിശ്വസിക്കുന്നില്ല. തിരിച്ചറിയപ്പെടാതെ കിടക്കുന്ന ശവക്കൂമ്പാരങ്ങള്‍ക്കിടയില്‍ സൈറസ് മകനെ അന്വേഷിച്ചുനടന്നു. ഒമ്പതുദിവസം ഉണ്ണാവ്രതമെടുത്ത് അവനുവേണ്ടി പ്രാര്‍ഥിച്ചു. എന്നെങ്കിലും അവന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണാ കുടുംബം.&lt;/div&gt;&lt;div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/SuG0aD_8YXI/AAAAAAAAA5Q/L7uWnQiJ0dk/s1600-h/Parzania3P.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/_Iw1x2viHnBk/SuG0aD_8YXI/AAAAAAAAA5Q/L7uWnQiJ0dk/s320/Parzania3P.jpg" border="0" alt="" id="BLOGGER_PHOTO_ID_5395792188409667954" /&gt;&lt;/a&gt; &lt;/div&gt;&lt;div&gt;മഹാത്മാഗാന്ധിയെപ്പറ്റി പഠിക്കാന്‍ വരുന്ന അലന്‍ എന്ന അമേരിക്കക്കാരനെ സാക്ഷി നിര്‍ത്തിക്കൊണ്ടാണ് സംവിധായകന്‍ കഥ പറയുന്നത്. ഗാന്ധിജിയുടെ നാട്ടില്‍ ഹിംസയുടെ താണ്ഡവമാണ് ആ വിദേശി കാണുന്നത്.&lt;/div&gt;&lt;div&gt;കലാപത്തിലെ കൊടുംക്രൂരതകള്‍ പലതും ദൃശ്യവത്കരിക്കാതെ വിടുന്നുണ്ട് സംവിധായകന്‍. ഈ ഔചിത്യത്തെ ശ്ലാഘിക്കണം. ദൃശ്യങ്ങള്‍ക്കു പകരം ശക്തമായ വാക്കുകളാണ് ധോലാക്കിയ ഉപയോഗിക്കുന്നത്. ദേശീയ മനുഷ്യാവകാശക്കമ്മീഷന്റെ തെളിവെടുപ്പ് സിനിമയിലെ ഒരു പ്രധാന മുഹൂര്‍ത്തമായി മാറുകയാണ്. കാടത്തത്തിനിരയായവരുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളിലൂടെ കലാപനാളുകളുടെ പൊള്ളുന്ന ചിത്രം നമുക്ക് കിട്ടുന്നു. ചടുലമായ എഡിറ്റിങ്ങിലൂടെയാണിത് സാധിച്ചിരിക്കുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തെളിവെടുപ്പുവേളയില്‍ സൈറസിന്റെ ഭാര്യ ഷെര്‍നാസ് (സരിക) ഉന്നയിക്കുന്ന ചോദ്യം ശ്രദ്ധേയമാണ്. എല്ലാ ക്രൂരതകളും കാണേണ്ടിവന്ന ആറു വയസ്സുകാരിയായ തന്റെ മകളുടെ ഇനിയുള്ള ജീവിതം എങ്ങനെയായിരിക്കും എന്നാണ് ആ അമ്മ വ്യാകുലപ്പെടുന്നത്. 'പര്‍സാനിയ'യിലൂടെ സംവിധായകന്‍ പങ്കുവെക്കുന്നത് ഈ ആശങ്കയാണ്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-417995661510649887?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/417995661510649887/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=417995661510649887' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/417995661510649887'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/417995661510649887'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2009/10/blog-post_23.html' title='കലാപശേഷം'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Iw1x2viHnBk/SuG0NdvHeoI/AAAAAAAAA44/AybVNPw_VVc/s72-c/amu.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-5942520904136897472</id><published>2009-10-01T07:56:00.000-07:00</published><updated>2009-10-01T08:06:29.943-07:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>അന്ധതയുടെ നഗരം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_Iw1x2viHnBk/SsTEdr-e7qI/AAAAAAAAA4Q/B5XQ6Sm51v0/s1600-h/blindness_movie_poster.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 215px; height: 320px;" src="http://3.bp.blogspot.com/_Iw1x2viHnBk/SsTEdr-e7qI/AAAAAAAAA4Q/B5XQ6Sm51v0/s320/blindness_movie_poster.jpg" border="0" alt="" id="BLOGGER_PHOTO_ID_5387647068542004898" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;അസാധ്യതയുടെ സാധ്യതയും  സ്വപ്‌നങ്ങളും മിഥ്യകളുമാണ്‌ എന്‍െറ നോവലുകളുടെ വിഷയം'' എന്ന്‌ പ്രഖ്യാപിച്ച  പോര്‍ച്ചുഗീസ്‌ എഴുത്തുകാരനാണ്‌ ഷൂസെ സാരമാഗോ. 1995-ല്‍ അദ്ദേഹം പോര്‍ച്ചുഗീസ്‌  ഭാഷയില്‍ എഴുതിയ `ബ്ലൈന്‍ഡ്‌നെസ്‌' (അന്ധത) എന്ന നോവല്‍ വിചിത്രാനുഭവങ്ങളുടെ  ലോകമാണ്‌ തുറന്നിടുന്നത്‌. ഈ നോവല്‍ സിനിമയാക്കുന്നതിനോട്‌ സാരമാഗോവിനു തീരെ  സമ്മതമുണ്ടായിരുന്നില്ല. സിനിമ വഴങ്ങാത്ത ഏതെങ്കിലും സംവിധായകന്‍െറ കൈകളില്‍  എത്തിപ്പെട്ടാല്‍ നോവലിന്‍െറ ജീവന്‍ നഷ്‌ടപ്പെട്ടുപോകുമെന്ന്‌ അദ്ദേഹം  ഭയന്നിരുന്നു. ഒടുവില്‍ താനുന്നയിച്ച വ്യവസ്ഥകളെല്ലാം പാലിക്കുമെന്ന്‌ ഉറപ്പു  കിട്ടിയപ്പോഴാണ്‌ സാരമാഗോ `ബ്ലൈന്‍ഡ്‌നെസ്സി'ന്‍െറ ചലച്ചിത്രഭാഷ്യത്തിനു സമ്മതം  മൂളിയത്‌. സിനിമയാക്കാമെന്ന്‌ ഏറ്റത്‌ പ്രശസ്‌ത ബ്രസീലിയന്‍ സംവിധായകന്‍  ഫെര്‍ണാണ്ടോ മീറെല്ലസ്‌ ആണ്‌. &lt;/span&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;പ്രേക്ഷകര്‍ മറക്കാനിടയില്ല ഈ സംവിധായകന്‍െറ പേര്‌.  `സിറ്റി ഓഫ്‌ ഗോഡ്‌' എന്ന `തലതിരിഞ്ഞ' ചിത്രമെടുത്ത്‌ പ്രേക്ഷകരെയും നിരൂപകരെയും  ഞെട്ടിച്ചയാളാണ്‌ മീറെല്ലസ്‌. (2002-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍  പ്രദര്‍ശിപ്പിച്ച `സിറ്റി ഓഫ്‌ ഗോഡ്‌' പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള ചിത്രമാണ്‌.  സിനിമയുടെ സൗന്ദര്യശാസ്‌ത്ര സങ്കല്‌പങ്ങളെ പാടെ നിരാകരിച്ച ഈ സിനിമ 1970-കളില്‍  ബ്രസീലിലെ റിയോ ഡി ജനീറോവില്‍ തഴച്ചുവളര്‍ന്നിരുന്ന ചേരികളിലെ കുടിപ്പകയുടെ കഥ  പറയുന്നു. തെരുവില്‍നിന്ന്‌ കണ്ടെടുത്ത അറുപതോളം യുവാക്കളായിരുന്നു ഇതിലെ  അഭിനേതാക്കള്‍.)&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;2008-ലാണ്‌ `ബ്ലൈന്‍ഡ്‌നെസ്‌' സിനിമയാകുന്നത്‌. അക്കൊല്ലം  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്‌ഘാടന ചിത്രമായിരുന്നു ഇത്‌. `സിറ്റി ഓഫ്‌ ഗോഡ്‌'  പോലെത്തന്നെ അപൂര്‍വമായ ഒരനുഭവമാണ്‌ `ബ്ലൈന്‍ഡ്‌നെസ്സും'. `അസാധ്യതയുടെ സാധ്യത'യെ  അക്ഷരങ്ങളില്‍ നിന്ന്‌ ദൃശ്യഖണ്ഡങ്ങളായി വിജയകരമായി പകര്‍ത്തിയിരിക്കയാണ്‌  മീറെല്ലസ്‌.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_Iw1x2viHnBk/SsTEjR3lupI/AAAAAAAAA4Y/tC-y3J8C02U/s1600-h/blindness_movie_image.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 306px; height: 320px;" src="http://1.bp.blogspot.com/_Iw1x2viHnBk/SsTEjR3lupI/AAAAAAAAA4Y/tC-y3J8C02U/s320/blindness_movie_image.jpg" border="0" alt="" id="BLOGGER_PHOTO_ID_5387647164612983442" /&gt;&lt;/a&gt;&lt;br /&gt;പേരില്ലാത്ത ഏതോ രാജ്യത്തെ ഏതോ നഗരത്തിലാണ്‌ കഥ നടക്കുന്നത്‌.  അന്ധത പകര്‍ച്ചവ്യാധിയായി അവിടെ പ്രത്യക്ഷപ്പെടുന്നു. പൊടുന്നനെയാണ്‌ ആള്‍ക്കാരുടെ  കാഴ്‌ച നഷ്‌ടപ്പെടുന്നത്‌. രോഗിയുമായി ബന്ധപ്പെടുന്നവരൊക്കെ അന്ധരായി മാറുന്നു.  ഭീതിദമായ ഈ അത്ഭുതപ്രതിഭാസത്തെ ശാസ്‌ത്രലോകത്തിനു വ്യാഖ്യാനിക്കാനാവുന്നില്ല.  നിരത്തില്‍ വാഹനങ്ങള്‍ കൂട്ടിമുട്ടുന്നു. ആകാശത്തില്‍ വിമാനങ്ങള്‍  കൂട്ടിയിടിക്കുന്നു. അപകടം പേടിച്ചാരും വാഹനങ്ങള്‍ നിരത്തിലിറക്കാതായി. ഭരണകൂടം  ഉണര്‍ന്നു. രോഗബാധിതരെയെല്ലാം മറ്റുള്ളവരില്‍ നിന്നകറ്റി പ്രത്യേക സെല്ലില്‍  പാര്‍പ്പിക്കാന്‍ ഉത്തരവായി. നഗരത്തിലെ ഡോക്ടറെയും രോഗം ബാധിച്ചു. എന്നാല്‍  അദ്ദേഹത്തിന്‍െറ ഭാര്യ രോഗത്തില്‍നിന്ന്‌ രക്ഷപ്പെടുന്നു. താനും അന്ധയാണെന്ന്‌  പറഞ്ഞ്‌ അവരും ഡോക്ടറെ അനുഗമിക്കുന്നു. സെല്ലിലെത്തുന്ന രോഗികള്‍ക്ക്‌ സഹായിയായി  മാറുകയാണ്‌ ആ വനിത. കാഴ്‌ചയില്ലാത്തവരുടെ ലോകത്തില്‍ എല്ലാറ്റിനും  സാക്ഷിയാകേണ്ടിവരുന്നു അവര്‍ക്ക്‌.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_Iw1x2viHnBk/SsTEoreE19I/AAAAAAAAA4g/lWu4R2rtPpU/s1600-h/blindness_movie_image1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 179px;" src="http://1.bp.blogspot.com/_Iw1x2viHnBk/SsTEoreE19I/AAAAAAAAA4g/lWu4R2rtPpU/s320/blindness_movie_image1.jpg" border="0" alt="" id="BLOGGER_PHOTO_ID_5387647257384638418" /&gt;&lt;/a&gt;&lt;br /&gt;രോഗികള്‍ വര്‍ധിച്ചതോടെ സെല്ലുകളില്‍  അസ്വസ്ഥത പടരുന്നു. അരക്ഷിതാവസ്ഥ അവരെ വേട്ടയാടുന്നു. പക്ഷേ, അന്ധതയുടെ ലോകത്തും  അവരുടെ അടിസ്ഥാന സ്വഭാവങ്ങള്‍ക്ക്‌ മാറ്റമൊന്നുമില്ല. സഹാനുഭൂതിയും സേ്‌നഹവും  മാത്രമല്ല പകയും അധികാരത്തര്‍ക്കവും നിലനില്‌പിനായുള്ള പോരാട്ടവും ലൈംഗികചൂഷണവും  അവിടെ നമ്മള്‍ കാണുന്നു. പുറംലോകത്തിന്‍െറ നേര്‍പ്പതിപ്പായി മാറുന്നു  അകംലോകവും.&lt;br /&gt;&lt;br /&gt;എവിടെയും ഏതവസ്ഥയിലും മനുഷ്യന്‍െറ അടിസ്ഥാനചോദനകളും  സ്വഭാവങ്ങളും മാറുന്നില്ല എന്ന്‌ രേഖപ്പെടുത്തുകയാണ്‌ സാരമാഗോ. നമ്മുടെയൊക്കെ  സംസ്‌കാരം എത്ര ലോലമാണെന്നും എത്ര എളുപ്പത്തിലാണ്‌ അത്‌  തകര്‍ന്നുവീഴുന്നതെന്നുമുള്ള നോവലിസ്റ്റിന്‍െറ ദര്‍ശനമാണ്‌ തന്നെ ആകര്‍ഷിച്ചതെന്ന്‌  സംവിധായകന്‍ മീറെല്ലസ്‌ പറയുന്നു. (ആത്മീയതയില്‍ നിന്നകന്നുപോയ ഒരു ജനതയ്‌ക്ക്‌  സ്വാഭാവികമായി ഏല്‍ക്കേണ്ടിവന്ന ശിക്ഷയാണ്‌ നോവലില്‍ പരാമര്‍ശിക്കുന്നതെന്നും  വ്യാഖ്യാനിക്കാവുന്നതാണ്‌).&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_Iw1x2viHnBk/SsTE5iqoDSI/AAAAAAAAA4o/9b3emKV7jVo/s1600-h/blindness_movie_image2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/_Iw1x2viHnBk/SsTE5iqoDSI/AAAAAAAAA4o/9b3emKV7jVo/s320/blindness_movie_image2.jpg" border="0" alt="" id="BLOGGER_PHOTO_ID_5387647547079134498" /&gt;&lt;/a&gt;&lt;br /&gt;കഥാപാത്രങ്ങളുടെ കാഴ്‌ച നഷ്‌ടപ്പെടുന്ന രീതി  വിചിത്രമാണ്‌. ഇവിടെ അന്ധത എന്നത്‌ ഇരുട്ടല്ല, കടുംവെളിച്ചമാണ്‌. വെളിച്ചത്തിന്‍െറ  ഒരു സമുദ്രം അവരുടെ കണ്ണുകളിലേക്ക്‌ കുത്തിക്കയറുകയാണ്‌. മുന്നിലെ  തീക്ഷ്‌ണപ്രകാശത്തില്‍ അവര്‍ക്ക്‌ കാഴ്‌ച അസാധ്യമാകുന്നു. (വൈറ്റ്‌ സിക്ക്‌നസ്‌  എന്നാണ്‌ സര്‍ക്കാര്‍വക്താവ്‌ രോഗാവസ്ഥയെ  വിശേഷിപ്പിക്കുന്നത്‌).&lt;br /&gt;&lt;br /&gt;നഗരത്തിലെ തിരക്കേറിയ ജങ്‌ഷനില്‍ തന്‍െറ കാറില്‍  സിഗ്‌നനല്‍ കാത്തുകിടക്കുന്ന ഒരു യുവാവിന്‍െറ കാഴ്‌ച നഷ്‌ടപ്പെടുന്നതോടെയാണ്‌ സിനിമ  തുടങ്ങുന്നത്‌. പിന്നെ, യുവാവിനെ പരിശോധിച്ച ഡോക്ടറുടെയും യുവാവിനെ സഹായിച്ച  കാര്‍മോഷ്‌ടാവിന്‍െറയും കാഴ്‌ച പോകുന്നു. ഡോക്ടറുടെ ഭാര്യയുടെ നേതൃത്വത്തില്‍ ഒരു  `അന്ധകുടുംബം' രൂപംകൊള്ളുകയാണ്‌ അവസാനരംഗത്തില്‍. അപ്പോഴേക്കും ആദ്യം രോഗബാധിതനായ  യുവാവിന്‌ കാഴ്‌ച തിരിച്ചുകിട്ടുന്നു. അവിടെ ആഹ്ലാദത്തിന്‍െറയും പ്രതീക്ഷയുടെയും  ആരവം. എല്ലാവര്‍ക്കും കാഴ്‌ച വീണ്ടുകിട്ടുമെന്ന്‌ സൂചന നല്‍കിക്കൊണ്ടാണ്‌ 115  മിനിറ്റ്‌ നീണ്ട സിനിമ അവസാനിക്കുന്നത്‌. (ബ്ലൈന്‍ഡ്‌നെസ്സി'ന്‌ 2004-ല്‍ സാരമാഗോ  തുടര്‍ച്ച എഴുതിയിട്ടുണ്ട്‌. `സീയിങ്‌' (കാഴ്‌ച) എന്നാണീ നോവലിന്‍െറ പേര്‍).&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_Iw1x2viHnBk/SsTFIISh2QI/AAAAAAAAA4w/hqY_nXkqXSU/s1600-h/blindness-4-1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 306px;" src="http://4.bp.blogspot.com/_Iw1x2viHnBk/SsTFIISh2QI/AAAAAAAAA4w/hqY_nXkqXSU/s320/blindness-4-1.jpg" border="0" alt="" id="BLOGGER_PHOTO_ID_5387647797696780546" /&gt;&lt;/a&gt;&lt;br /&gt;നോവലിലെപ്പോലെ സിനിമയിലും കഥാപാത്രങ്ങള്‍ക്കൊന്നും പേരില്ല. യുവാവ്‌,  കറുത്ത കണ്ണട ധരിച്ച യുവതി, ഡോക്ടര്‍, ഡോക്ടറുടെ ഭാര്യ, കാര്‍മോഷ്‌ടാവ്‌,  എന്‍ജിനീയര്‍, ഫാര്‍മസിസ്റ്റ്‌, വൃദ്ധന്‍, പയ്യന്‍ തുടങ്ങിയവരൊക്കെയാണ്‌  കഥാപാത്രങ്ങള്‍. വിഷയത്തിനനുയോജ്യമായ രീതിയിലാണ്‌ ഛായാഗ്രഹണം. പല രംഗങ്ങളും  ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമയിലേതുപോലെയാണ്‌. വെളുപ്പിനാണ്‌ പ്രാധാന്യം.  ഇടയ്‌ക്കിടെ സ്‌ക്രീനില്‍ വെളുപ്പ്‌ പടരുന്നു. അവ്യക്തമായ നിഴല്‍രൂപങ്ങള്‍  പ്രത്യക്ഷപ്പെടുന്നു.&lt;br /&gt;&lt;br /&gt;ഈ സിനിമയെ്‌ക്കതിരെ ചില  വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്‌. അമേരിക്കയിലെ `നാഷണല്‍' ഫെഡറേഷന്‍ ഓഫ്‌ ദ  ബ്ലൈന്‍ഡ്‌' എന്ന സംഘടനയാണ്‌ പ്രതിഷേധസ്വരമുയര്‍ത്തിയത്‌. അന്ധസമൂഹത്തെ മോശക്കാരായി  ചിത്രീകരിക്കുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം. സംവിധായകന്‌ ഇക്കാര്യത്തില്‍  വ്യക്തമായ മറുപടിയുണ്ട്‌: ``അന്ധരെക്കുറിച്ചുള്ള സിനിമയല്ലിത്‌.  മനുഷ്യസ്വഭാവത്തെക്കുറിച്ചാണിതില്‍ പറയുന്നത്‌.''&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-5942520904136897472?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/5942520904136897472/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=5942520904136897472' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/5942520904136897472'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/5942520904136897472'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2009/10/blog-post.html' title='അന്ധതയുടെ നഗരം'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Iw1x2viHnBk/SsTEdr-e7qI/AAAAAAAAA4Q/B5XQ6Sm51v0/s72-c/blindness_movie_poster.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-8837863215662744934</id><published>2009-09-06T08:41:00.000-07:00</published><updated>2009-09-07T03:15:13.623-07:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>കോളറക്കാലത്തെ പ്രണയം</title><content type='html'>&lt;a href="http://4.bp.blogspot.com/_Iw1x2viHnBk/SqPaKSl1oFI/AAAAAAAAA3o/09HbTQmKK_s/s1600-h/55399.jpg"&gt;&lt;img id="BLOGGER_PHOTO_ID_5378382250334593106" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 230px; CURSOR: hand; HEIGHT: 320px" alt="" src="http://4.bp.blogspot.com/_Iw1x2viHnBk/SqPaKSl1oFI/AAAAAAAAA3o/09HbTQmKK_s/s320/55399.jpg" border="0" /&gt;&lt;/a&gt; &lt;div&gt;കാമുകിയായിരുന്ന ഫെര്‍മിന ഡാസയോട്‌ ഫേ്‌ളാറന്‍റിനൊ അരിസ വീണ്ടും പ്രണയാഭ്യര്‍ഥന നടത്തുന്നത്‌ കൃത്യം 51 വര്‍ഷവും ഒമ്പതുമാസവും നാലുദിവസവും പിന്നിട്ടപ്പോഴാണ്‌. ഫെര്‍മിനയുടെ ഭര്‍ത്താവിന്‍െറ ശവസംസ്‌കാര ദിനമായിരുന്നു അന്ന്‌. അപ്പോള്‍ ഫെര്‍മിനയുടെ പ്രായം 72 വയസ്സ്‌. ഫേ്‌ളാറന്‍റിനൊയ്‌ക്ക്‌ 76. അത്യപൂര്‍വമായൊരു പ്രണയസാഫല്യത്തിന്‍െറയും ഒട്ടേറെ പ്രണയനാട്യങ്ങളുടെയും കഥ പറയുന്ന ചിത്രമാണ്‌ `ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറ' (കോളറക്കാലത്തെ പ്രണയം). കൊളംബിയന്‍ എഴുത്തുകാരനും നോബല്‍ ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്‌ എഴുതിയ ഇതേ ശീര്‍ഷകത്തിലുള്ള നോവലാണ്‌ 2007ന്‍െറ ഒടുവിലിറങ്ങിയ ഈ ഹോളിവുഡ്‌ സിനിമയ്‌ക്കാധാരം. 1985ല്‍ സ്‌പാനിഷ്‌ ഭാഷയിലാണ്‌ മാര്‍കേസിന്‍െറ നോവല്‍ പുറത്തിറങ്ങിയത്‌. 88ല്‍ ഇംഗ്ലീഷ്‌ പരിഭാഷവന്നു. 97ല്‍ മലയാളത്തിലും പരിഭാഷ ഇറങ്ങി.&lt;br /&gt;പ്രശസ്‌തമായ സാഹിത്യകൃതി സിനിമയാക്കുമ്പോള്‍ സംവിധായകന്‍െറ ഉത്തരവാദിത്വം ഏറും. ആദ്യം, ആ കൃതിയോട്‌ അയാള്‍ സത്യസന്ധത പുലര്‍ത്തണം. പിന്നെ, എഴുത്തുകാരന്‍െറ വാങ്‌മയ ചിത്രങ്ങളെ പരിചയപ്പെട്ട വായനക്കാരന്‍െറ ആകാംക്ഷയെ തൃപ്‌തിപ്പെടുത്തണം. ഈ രണ്ട്‌ കാര്യങ്ങളിലും നീതി പുലര്‍ത്താനാവാതെ വരുമ്പോള്‍ സംവിധായകന്‍ പരാജയപ്പെടുകയാണ്‌. മാര്‍കേസിന്‍െറ നോവല്‍ വായിച്ചിട്ടുള്ളവരെ `ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറ' എന്ന, 130 മിനിറ്റ്‌ നീണ്ട സിനിമ നിരാശപ്പെടുത്തും. ആഹ്ലാദകരമായ ഒരു വായനാനുഭവത്തിന്‍െറ ഓര്‍മയുമായി സിനിമയെ സമീപിക്കുമ്പോള്‍ മാര്‍കേസിന്‍െറ രചനാവൈഭവമോ ജീവിതവീക്ഷണമോ അവിടെ നമുക്ക്‌ കണ്ടെത്താനാവില്ല. മാര്‍കേസിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെപോയ ഒരു സംവിധായകന്‍െറ പരുങ്ങല്‍ നമുക്ക്‌ എളുപ്പം ബോധ്യപ്പെടും.&lt;br /&gt;&lt;a href="http://1.bp.blogspot.com/_Iw1x2viHnBk/SqPaQ-Q8b8I/AAAAAAAAA3w/jwcW_8ZfErg/s1600-h/love_in_the_time_of_cholera04.jpg"&gt;&lt;img id="BLOGGER_PHOTO_ID_5378382365137334210" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 256px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Iw1x2viHnBk/SqPaQ-Q8b8I/AAAAAAAAA3w/jwcW_8ZfErg/s320/love_in_the_time_of_cholera04.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;1870 മുതല്‍ 1930വരെയാണ്‌ കഥയുടെ കാലഘട്ടം. മഗ്‌ദലിന നദിക്കരയിലെ ഒരു കരീബിയന്‍ നഗരമാണ്‌ പശ്ചാത്തലം. ടെലിഗ്രാഫ്‌ മെസഞ്ചറായി ജീവിതം തുടങ്ങി വന്‍ കപ്പല്‍ക്കമ്പനിയുടെ ഉടമയായി മാറുന്ന ഫേ്‌ളാറന്‍റിനൊ അരിസയുടെ ഭൗതിക വളര്‍ച്ചയും പ്രണയസാഫല്യത്തിനായുള്ള അനന്തമായ കാത്തിരിപ്പുമാണ്‌ ഇതിവൃത്തം. ദാരിദ്ര്യം പിടിച്ച തെരുവില്‍ അമ്മയെ്‌ക്കാപ്പമായിരുന്നു ഫേ്‌ളാറന്‍റിനൊയുടെ താമസം. കപ്പല്‍ക്കമ്പനി ഉടമകളിലൊരാളായിരുന്നു അവന്‍െറ അച്ഛന്‍. പക്ഷേ, പരസ്യമായി പിതൃത്വം ഏറ്റെടുക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. കവികൂടിയായ ഫേ്‌ളാറന്‍റിനൊയുടെ മനസ്സിലേക്ക്‌ കോവര്‍ക്കഴുത വ്യാപാരിയുടെ മകള്‍ ഫെര്‍മിന ഡാസ കടന്നുവരുന്നു. അവളുടെ അച്ഛന്‌ ഈ ബന്ധം ഇഷ്‌ടമായിരുന്നില്ല. കോളറക്കാലത്ത്‌ മകളെ ചികിത്സിക്കാനെത്തിയ അഭിജാത കുടുംബാംഗമായ ഡോ. ജുവനാല്‍ അര്‍ബിനൊയുടെ വിവാഹാഭ്യര്‍ഥന ഫെര്‍മിനയുടെ അച്ഛന്‍ സസന്തോഷം സ്വീകരിക്കുന്നു. പ്രേമം വെറും മിഥ്യയാണെന്നു പ്രഖ്യാപിച്ച്‌ , തങ്ങളുടെ ഹ്രസ്വമായ പ്രണയവര്‍ഷങ്ങളെ മറക്കാന്‍ ഫെര്‍മിനയും തയ്യാറാവുന്നു. ഫേ്‌ളാറന്‍റിനൊ പക്ഷേ, നിരാശനാവുന്നില്ല. കാമുകിക്കുവേണ്ടി തന്‍െറ `പ്രണയപരിശുദ്ധി' കാത്തുസൂക്ഷിക്കാന്‍ തീരുമാനിക്കുന്നു അയാള്‍. ഫെര്‍മിനയുടെ ഭര്‍ത്താവ്‌ മരിക്കുന്ന സുദിനത്തിനുവേണ്ടിയായിരുന്നു അയാളുടെ കാത്തിരിപ്പ്‌. തന്‍െറ വികൃതിയായ തത്തയെ പിടിക്കാനുള്ള ശ്രമത്തില്‍ 81-ാം വയസ്സില്‍ ഡോ. അര്‍ബിനൊ മരത്തില്‍നിന്ന്‌ വീണ്‌ മരിക്കുന്നു. ശവസംസ്‌കാരദിനത്തില്‍ ഫേ്‌ളാറന്‍റിനൊ ഫെര്‍മിനയുടെ അടുത്തെത്തി പ്രണയാഭ്യര്‍ഥന ആവര്‍ത്തിക്കുന്നു. കുറച്ചുകാലത്തെ കാത്തിരിപ്പു വേണ്ടിവന്നെങ്കിലും ഫെര്‍മിനയുടെ മനസ്സില്‍ അയാള്‍ വീണ്ടും ഇടം നേടുന്നു.&lt;br /&gt;പ്രണയവും പ്രണയനിരാസവും വഞ്ചനയും പ്രതീക്ഷയും വാര്‍ധക്യവും ജീവിതവും മരണവുമെല്ലാം മാര്‍കേസിന്‍െറ നോവലില്‍ കത്തിപ്പടര്‍ന്നുനില്‍ക്കുന്നു. ഓരോ കഥാപാത്രവും നെഞ്ചുറപ്പോടെ നില്‍ക്കുന്നവരാണ്‌. മൈക്ക്‌ നെവില്‍ സംവിധാനം ചെയ്‌ത സിനിമയിലാവട്ടെ കഥാപാത്രങ്ങളുടെ വ്യക്തിത്വം മങ്ങിപ്പോകുന്നു. രണ്ട്‌ നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ഇതിവൃത്തത്തിലെ രാഷ്‌ട്രീയ, സാമൂഹിക ചരിത്രമെല്ലാം സിനിമയില്‍ അപ്രത്യക്ഷമായിരിക്കുന്നു.&lt;br /&gt;&lt;a href="http://2.bp.blogspot.com/_Iw1x2viHnBk/SqPaU0e5ryI/AAAAAAAAA34/u0EFM4D13qk/s1600-h/love_in_the_time_of_cholera_still.jpg"&gt;&lt;img id="BLOGGER_PHOTO_ID_5378382431230996258" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 214px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Iw1x2viHnBk/SqPaU0e5ryI/AAAAAAAAA34/u0EFM4D13qk/s320/love_in_the_time_of_cholera_still.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;വിചിത്രമായ സ്വഭാവഘടനയുള്ളവനാണ്‌ ഇതിലെ മുഖ്യകഥാപാത്രമായ ഫേ്‌ളാറന്‍റിനോ അരിസ. അയാളുടെ ജീവിതത്തിലെ ഓരോ നിമിഷവും നോവലിസ്റ്റ്‌ പിന്തുടരുന്നുണ്ട്‌. ഓരോ ചിന്തയും രേഖപ്പെടുത്തുന്നുണ്ട്‌. പക്ഷേ, അതൊന്നും സിനിമയിലേക്ക്‌ കൊണ്ടുവരാന്‍ സംവിധായകന്‌ കഴിഞ്ഞിട്ടില്ല. കാമുകിയോടുള്ള പ്രണയത്തിന്‍െറ വിശുദ്ധി ഹൃദയത്തില്‍ സൂക്ഷിക്കുമ്പോഴും തന്‍െറ ജീവിതത്തിലേക്ക്‌ ആകസ്‌മികമായി കടന്നുവന്ന ധാരാളം സ്‌ത്രീകളെ ഫേ്‌ളാറന്‍റിനോ സേ്‌നഹിച്ചിരുന്നു. അര നൂറ്റാണ്ടിനിടയില്‍ 622 സ്‌ത്രീകളാണ്‌ അയാളുടെ ജീവിതത്തില്‍ കയറിയിറങ്ങിയത്‌. അതില്‍ പലരും വിധവകളായിരുന്നു. തന്‍െറ രതിവേട്ടയുടെ ചരിത്രരേഖകള്‍ 25 നോട്ടുബുക്കുകളിലായി അയാള്‍ പകര്‍ത്തിവെച്ചു. ഫേ്‌ളാറന്‍റിനൊയുടെ ഈയൊരു സ്വഭാവവിശേഷത്തിനാണ്‌ സംവിധായകന്‍ ഊന്നല്‍ നല്‍കിയത്‌. ഭോഗാസക്തനായ ഒരു ഞരമ്പുരോഗിയുടെ തലത്തിലേക്ക്‌ ഫേ്‌ളാറന്‍റിനൊയെ സംവിധായകന്‍ വലിച്ചുതാഴ്‌ത്തിക്കളഞ്ഞു. അവഹേളനത്തിന്‍െറ ബാല്യവും യൗവനവും പിന്നിടുകയും മരണത്തെക്കാളും വാര്‍ധക്യത്തെ ഭയപ്പെടുകയും പ്രണയസാക്ഷാത്‌കാരത്തിനായി ജീവിതം നീക്കിവെക്കുകയും ചെയ്‌ത ഫേ്‌ളാറന്‍റിനോയുടെ മനസ്സ്‌ കാണാന്‍ സംവിധായകന്‌ കഴിഞ്ഞില്ല. ഫേ്‌ളാറന്‍റിനോയുടെ രതിവേട്ടയാണ്‌ ക്യാമറയുടെ ദൃശ്യപരിധിയില്‍ പ്രാധാന്യം നേടുന്നത്‌.&lt;br /&gt;&lt;a href="http://4.bp.blogspot.com/_Iw1x2viHnBk/SqPaYhCYw4I/AAAAAAAAA4A/apNWkX6XOz0/s1600-h/r250227_1027502.jpg"&gt;&lt;img id="BLOGGER_PHOTO_ID_5378382494730601346" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 256px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Iw1x2viHnBk/SqPaYhCYw4I/AAAAAAAAA4A/apNWkX6XOz0/s320/r250227_1027502.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;നോവലിന്‍െറ ഇതിവൃത്തഘടനയെ അതേപടി പിന്തുടരുകയാണ്‌ സിനിമ. പക്ഷേ, പല കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ഉപേക്ഷിക്കുകയോ വേണ്ട രീതിയില്‍ പരിഗണിക്കുകയോ ചെയ്യാതെയാണ്‌ സിനിമ മുന്നോട്ടുപോകുന്നത്‌. വാര്‍ധക്യത്തെ പേടിച്ച ജെറിമെ ഡി സെന്‍റ്‌ അമോര്‍ എന്ന കഥാപാത്രം തന്നെ ഉദാഹരണം. വികലാംഗനായിത്തീര്‍ന്ന ഈ യുദ്ധവീരന്‍െറ ആത്മഹത്യ ചിത്രീകരിച്ചുകൊണ്ടാണ്‌ നോവല്‍ ആരംഭിക്കുന്നത്‌. സ്വര്‍ണസയനൈഡിന്‍െറ തീക്ഷ്‌ണഗന്ധമുള്ള പുക ശ്വസിച്ച്‌ ഓര്‍മയുടെ പീഡനങ്ങളില്‍ നിന്ന്‌ അയാള്‍ രക്ഷപ്പെടുകയായിരുന്നു. ഡോ.ജുവനാല്‍ അര്‍ബിനൊയുടെ മരണചിന്തകളിലേക്ക്‌ ഒരു പാലമിടാനാണ്‌ മാര്‍കേസ്‌ ജെറിമെയുടെ ആത്മഹത്യയിലൂടെ ശ്രമിച്ചത്‌. പക്ഷേ, സിനിമയില്‍ ആ ഭാഗം പാടെ ഉപേക്ഷിക്കപ്പെട്ടു.&lt;br /&gt;&lt;a href="http://2.bp.blogspot.com/_Iw1x2viHnBk/SqPac0FJtVI/AAAAAAAAA4I/NzPHv9UCvDU/s1600-h/story.jpg"&gt;&lt;img id="BLOGGER_PHOTO_ID_5378382568561947986" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 300px; CURSOR: hand; HEIGHT: 298px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Iw1x2viHnBk/SqPac0FJtVI/AAAAAAAAA4I/NzPHv9UCvDU/s320/story.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;60 വയസ്സിനപ്പുറം ജീവിതം വേണ്ടെന്ന്‌ ശഠിച്ചയാളാണ്‌ ജെറിമെ. ഡോ.അര്‍ബിനൊയുടെ സുഹൃത്തായിരുന്നു അയാള്‍. ഇരുവര്‍ക്കും ചതുരംഗം ഏറെ ഇഷ്‌ടമായിരുന്നു. വെള്ളക്കരുക്കള്‍ കൊണ്ടേ ജറിമെ കളിച്ചിരുന്നുള്ളൂ. 60-ാം വയസ്സില്‍ മരണത്തിന്‍െറ കറുത്ത കള്ളിയില്‍ അയാള്‍ സ്വയം അര്‍പ്പിച്ചു. അയാളെ കാണാനെത്തിയ ഡോ. അര്‍ബിനൊയുടെ ചിന്തകളാണ്‌ ആദ്യ അധ്യായത്തിന്‍െറ ഏറെ ഭാഗവും. ജീവിതത്തെക്കുറിച്ചും ജരാനരയെക്കുറിച്ചും ചിന്തിക്കുന്ന അര്‍ബിനൊയുടെ മനസ്സിലേക്ക്‌ മരണഭയവും വലിഞ്ഞുകയറുന്നു. ഫേ്‌ളാറന്‍റിനൊ അരിസയിലും മരണചിന്ത അരിച്ചെത്തുന്നത്‌ ഈ അധ്യായത്തില്‍ നമുക്ക്‌ വായിച്ചെടുക്കാം. ഇത്തരം വായനാനുഭവമാണ്‌ സിനിമയില്‍ പാടെ നഷ്‌ടമായിരിക്കുന്നത്‌&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-8837863215662744934?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/8837863215662744934/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=8837863215662744934' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/8837863215662744934'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/8837863215662744934'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2009/09/blog-post.html' title='കോളറക്കാലത്തെ പ്രണയം'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Iw1x2viHnBk/SqPaKSl1oFI/AAAAAAAAA3o/09HbTQmKK_s/s72-c/55399.jpg' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-3147713721724150984</id><published>2009-07-23T09:14:00.000-07:00</published><updated>2009-07-23T09:23:31.090-07:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>പ്രകാശം പരത്തുന്നവള്‍</title><content type='html'>&lt;a href="http://4.bp.blogspot.com/_Iw1x2viHnBk/SmiNnVgMh4I/AAAAAAAAA3A/Yd4sFvPtOAo/s1600-h/poster.jpg"&gt;&lt;img id="BLOGGER_PHOTO_ID_5361691063311173506" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 247px; CURSOR: hand; HEIGHT: 320px" alt="" src="http://4.bp.blogspot.com/_Iw1x2viHnBk/SmiNnVgMh4I/AAAAAAAAA3A/Yd4sFvPtOAo/s320/poster.jpg" border="0" /&gt;&lt;/a&gt; മനസ്സിലെ നന്മകൊണ്ട്‌ മറ്റുള്ളവരില്‍ പ്രകാശം ചൊരിയുന്ന ഒരു പത്തുവയസ്സുകാരി നായികയാകുന്ന വിയറ്റ്‌നാമീസ്‌ ചിത്രമാണ്‌ `ഔള്‍ ആന്‍ഡ്‌ ദ സ്‌പാരൗ' . ജന്മംകൊണ്ട്‌ പാതി വിയറ്റ്‌നാംകാരനായ സ്റ്റെഫാന്‍ ഗോജര്‍ ആണ്‌ സംവിധായകന്‍. 2007-ലെ ലോസ്‌ ആഞ്‌ജലിസ്‌ ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ്‌ അവാര്‍ഡ്‌ നേടിയ സിനിമയാണിത്‌&lt;br /&gt;&lt;div&gt;അനാഥയായ ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍ക്കഥയല്ല വിയറ്റ്‌നാമീസ്‌-അമേരിക്കനായ സ്റ്റെഫാന്‍ പറയുന്നത്‌. ജീവിതത്തിന്‍െറ പ്രസന്ന ഭാവങ്ങളെ ഇഷ്‌ടപ്പെടുന്നവളാണ്‌ തോയി എന്ന പെണ്‍കുട്ടി. താന്‍ ബന്ധപ്പെടുന്നവരെയൊക്കെ തന്നിലേക്ക്‌ വലിച്ചടുപ്പിക്കാന്‍ അവള്‍ക്ക്‌ കഴിയുന്നു. സങ്കടങ്ങളോര്‍ത്ത്‌ വാവിട്ടു കരയുന്നില്ല അവള്‍. സ്വന്തം നന്മയില്‍ അവള്‍ക്ക്‌ വിശ്വാസമുണ്ട്‌. പോകുന്നിടത്തെല്ലാം അവള്‍ പ്രകാശം ചൊരിയുന്നു. ദുരനുഭവങ്ങളെ ഒരു നോട്ടത്തിലൂടെ, നിര്‍വികാരമായ മുഖഭാവത്തിലൂടെ അവള്‍ കീഴടക്കുന്നു..&lt;a href="http://3.bp.blogspot.com/_Iw1x2viHnBk/SmiNssDavPI/AAAAAAAAA3I/eBYZVJTwt64/s1600-h/1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5361691155263831282" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 213px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Iw1x2viHnBk/SmiNssDavPI/AAAAAAAAA3I/eBYZVJTwt64/s320/1.jpg" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div&gt;95 മിനിറ്റ്‌ നീണ്ട ഈ ചിത്രം അഞ്ചുദിവസത്തെ കഥയാണ്‌ പറയുന്നത്‌. സെയ്‌ഗോണ്‍ നഗരമാണ്‌ പശ്ചാത്തലം. അവിടെ അപരിചിതരായെത്തി, സേ്‌നഹത്താല്‍ ബന്ധിതരായി, ഒരു കുടുംബമായി മാറുന്നു മൂന്നു കഥാപാത്രങ്ങള്‍. ഈയൊരു ഇതിവൃത്തത്തെ ലളിതമായ ഭാഷയിലൂടെ അവതരിപ്പിക്കുകയാണ്‌ സ്റ്റെഫാന്‍.&lt;a href="http://3.bp.blogspot.com/_Iw1x2viHnBk/SmiNw8ZR4AI/AAAAAAAAA3Q/vz8r4xzu1_8/s1600-h/2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5361691228369969154" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 219px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Iw1x2viHnBk/SmiNw8ZR4AI/AAAAAAAAA3Q/vz8r4xzu1_8/s320/2.jpg" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div&gt;പിതൃസഹോദരന്‍െറ ക്രൂരമായ പെരുമാറ്റം സഹിക്കാനാവാതെ അയാളുടെ ഫാക്ടറിയില്‍നിന്ന്‌ സെയ്‌ഗോണ്‍ നഗരത്തിലേക്ക്‌ രക്ഷപ്പെടുകയാണ്‌ തോയി എന്ന പെണ്‍കുട്ടി. പ്രായോഗികമതിയാണവള്‍. തന്‍െറ ചില്ലറ സമ്പാദ്യവുമെടുത്താണവള്‍ നഗരത്തിലെത്തുന്നത്‌. നഗരക്കാഴ്‌ചകളടങ്ങിയ പിക്‌ചര്‍ കാര്‍ഡുകള്‍ വില്‍ക്കുന്ന ജോലിയാണ്‌ അവളാദ്യം ചെയ്യുന്നത്‌. അതു പരാജയമായപ്പോള്‍ റോസാപ്പൂ വില്‌പനയിലേക്ക്‌ തിരിയുന്നു. അതവളുടെ ജീവിതത്തില്‍ വഴിത്തിരിവാകുകയാണ്‌. സമാനഹൃദയരായ ലാന്‍, ഹായ്‌ എന്നിവരെ അവള്‍ പരിചയപ്പെടുന്നു. 26 വയസ്സായിട്ടും ഒരു ജീവിതപങ്കാളിയെ കണ്ടെത്താനാവാതെ ഉഴലുന്ന വിമാനജോലിക്കാരിയാണ്‌ ലാന്‍. മൃഗങ്ങളെ ജീവനുതുല്യം സേ്‌നഹിക്കുന്ന മൃഗപരിപാലകനാണ്‌ ഹായ്‌ എന്ന അനാഥ യുവാവ്‌. (അവന്‌ ഏറ്റവുമിഷ്‌ടപ്പെട്ട ആനക്കുട്ടിയെ അടുത്തുതന്നെ നഷ്‌ടപ്പെടും. ആനക്കുട്ടിയെ ഇന്ത്യയിലെ ഒരു മൃഗശാലയ്‌ക്ക്‌ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ ഉടമസ്ഥന്‍.) ഈ മൂന്നു പേര്‍ക്കുമിടയിലുണ്ടാകുന്ന അടുപ്പത്തിന്‍െറ ഹൃദ്യമായ ആവിഷ്‌കാരമാണ്‌ `ഔള്‍ ആന്‍ഡ്‌ ദ സ്‌പാരൗ'.&lt;a href="http://1.bp.blogspot.com/_Iw1x2viHnBk/SmiN27CbU4I/AAAAAAAAA3Y/JizC-8Jhg8Q/s1600-h/3.jpg"&gt;&lt;img id="BLOGGER_PHOTO_ID_5361691331084899202" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 213px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Iw1x2viHnBk/SmiN27CbU4I/AAAAAAAAA3Y/JizC-8Jhg8Q/s320/3.jpg" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div&gt;നഗരവത്‌കരണത്തിന്‍െറ ശാപത്തില്‍നിന്ന്‌ സെയ്‌ഗോണും മോചിതമല്ലെന്ന്‌ ചിത്രം സൂചിപ്പിക്കുന്നു. നഗരത്തിരക്കിലാണ്‌ ലാനും തോയിയും ഹായിയും ഇടയെ്‌ക്കാക്കെ കണ്ടുമുട്ടുന്നത്‌. വാഹന ബാഹുല്യത്തിലും ആര്‍ഭാടങ്ങളിലും നഗരം ഇരമ്പിയൊഴുകുമ്പോള്‍ അതിനെതിരെ നീന്തുകയാണീ കഥാപാത്രങ്ങള്‍. അവര്‍ മൂവരും ചേര്‍ന്ന്‌ സ്വന്തമായൊരു ലോകം പണിയുകയാണ്‌. ഊഷ്‌മളമായ സേ്‌നഹത്തിന്‍െറ, കാരുണ്യത്തിന്‍െറ ലോകം.&lt;/div&gt;&lt;br /&gt;&lt;div&gt;ലാന്‍ എന്ന ഫൈ്‌ളറ്റ്‌ അറ്റന്‍റന്‍റിന്‍െറ അഞ്ചു വിശ്രമദിനങ്ങളിലാണ്‌ കഥ നടക്കുന്നത്‌. ഹാനോയില്‍ നിന്നുള്ള വിമാനത്തില്‍ തിങ്കളാഴ്‌ചയാണ്‌ അവള്‍ സെയ്‌ഗോണില്‍ എത്തുന്നത്‌. വെള്ളിയാഴ്‌ചയാണ്‌ അടുത്ത ഡ്യൂട്ടി. അതുവരെ ഹോട്ടലില്‍ വിശ്രമം. ഈ ദിവസങ്ങള്‍ക്കിടയിലാണ്‌ സംവിധായകന്‍ ഇതിവൃത്തം പൂര്‍ത്തിയാക്കുന്നത്‌.&lt;a href="http://4.bp.blogspot.com/_Iw1x2viHnBk/SmiN8EC9wDI/AAAAAAAAA3g/lH2d1l7mh8E/s1600-h/4.jpg"&gt;&lt;img id="BLOGGER_PHOTO_ID_5361691419402420274" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 213px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Iw1x2viHnBk/SmiN8EC9wDI/AAAAAAAAA3g/lH2d1l7mh8E/s320/4.jpg" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div&gt;തോയി ആണ്‌ ഈ സിനിമയുടെ മുഖ്യ ആകര്‍ഷണം. മിക്ക രംഗങ്ങളിലും അവളുടെ സാന്നിധ്യമുണ്ട്‌. അമ്പരപ്പും ആഹ്ലാദവും പ്രതീക്ഷയും ആ കുഞ്ഞുമുഖത്ത്‌ മാറിമാറി പ്രത്യക്ഷപ്പെടുന്നു. വിറ്റോറിയ ഡിസീക്കയുടെ `ബൈസിക്കിള്‍ തീവ്‌സി'ലെ (1948) കൊച്ചു ബ്രൂണോ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നമ്മുടെ മനസ്സിലുണ്ട്‌. അതുപോലെ, തോയി എന്ന പെണ്‍കുട്ടിക്കും മരണമില്ല.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-3147713721724150984?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/3147713721724150984/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=3147713721724150984' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/3147713721724150984'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/3147713721724150984'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2009/07/blog-post.html' title='പ്രകാശം പരത്തുന്നവള്‍'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Iw1x2viHnBk/SmiNnVgMh4I/AAAAAAAAA3A/Yd4sFvPtOAo/s72-c/poster.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-4018951660217797045</id><published>2009-06-18T10:24:00.000-07:00</published><updated>2009-06-18T10:31:21.148-07:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>ചെറുനാരങ്ങാത്തോട്ടം</title><content type='html'>&lt;a href="http://1.bp.blogspot.com/_Iw1x2viHnBk/Sjp4zsAWd-I/AAAAAAAAA2Y/ANMX97s7hbk/s1600-h/poster.jpg"&gt;&lt;img id="BLOGGER_PHOTO_ID_5348720336837179362" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 209px; CURSOR: hand; HEIGHT: 320px" alt="" src="http://1.bp.blogspot.com/_Iw1x2viHnBk/Sjp4zsAWd-I/AAAAAAAAA2Y/ANMX97s7hbk/s320/poster.jpg" border="0" /&gt;&lt;/a&gt;ഇസ്രായേലിയാണെങ്കിലും പ്രശസ്‌ത സംവിധായകന്‍ എറാന്‍ എക്‌ലിസ്‌ മനസ്സുകൊണ്ട്‌ അറബ്‌ ജനതയെ്‌ക്കാപ്പമാണ്‌. അധിനിവേശത്തിന്‌ എതിരാണദ്ദേഹം. ഭൂപ്രദേശങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ അതിര്‍ത്തി വരയ്‌ക്കുന്നതിനെ അദ്ദേഹം വെറുക്കുന്നു. സിറിയന്‍ പൗരത്വപ്രശ്‌നം ചര്‍ച്ച ചെയ്യുന്ന `സിറിയന്‍ ബ്രൈഡി'ലും (2004) ചെടികളില്‍പ്പോലും സുരക്ഷാഭീഷണി കണ്ടെത്തുന്ന ഇസ്രായേലിന്‍െറ ഭീതിരാഷ്ട്രീയത്തെ പരിഹസിക്കുന്ന `ലെമണ്‍ ട്രീ' യിലും(2008) ഈ നിലപാടാണ്‌ എറാന്‍ ശക്തമായി ആവിഷ്‌കരിക്കുന്നത്‌.&lt;br /&gt;&lt;br /&gt;വിവാഹനാളില്‍ പാസേ്‌പാര്‍ട്ടില്‍ മുദ്രപതിച്ചുകിട്ടാന്‍ മോന എന്ന സിറിയന്‍ യുവതിയും അവളുടെ കുടുംബാംഗങ്ങളും കുടിക്കുന്ന കണ്ണീരാണ്‌ `സിറിയന്‍ ബ്രൈഡി'ന്‍െറ ഇതിവൃത്തം. ഇസ്രായേലിന്‍െറ അധീനതയിലുള്ള ഗോലാന്‍കുന്നില്‍ ജീവിക്കുന്ന മോനയുടെ വിവാഹനാളില്‍ നടക്കുന്ന സംഭവങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. മോനയുടെ വിവാഹത്തിനു സമ്മതംകിട്ടാന്‍ തന്നെ അഞ്ചു മാസം വേണ്ടിവന്നു. അതു കഴിഞ്ഞ്‌, വിവാഹനാളില്‍ പാസേ്‌പാര്‍ട്ടില്‍ മുദ്രപതിച്ചുകിട്ടാന്‍ എന്തെല്ലാം വൈതരണികള്‍. പുഞ്ചിരിയും വിഷാദവും മാറിമാറി വരുന്ന ആ നവവധുവിന്‍െറ മുഖം ആര്‍ക്കാണ്‌ മറക്കാനാവുക?&lt;br /&gt;&lt;br /&gt;വിധവയായ ഒരു പലസ്‌തീന്‍ മധ്യവയസ്‌കയുടെ നിയമപ്പോരാട്ടത്തിന്‍െറ കഥയാണ്‌ `ലെമണ്‍ ട്രീ'. പൈതൃകമായി കിട്ടിയ തന്‍െറ ചെറുനാരങ്ങത്തോട്ടം സുരക്ഷയുടെ പേരില്‍ ഇസ്രായേല്‍ സൈന്യം അപ്പാടെ പിഴുതുകളയാനൊരുങ്ങിയപ്പോള്‍ അതിനെ ഏകയായി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച സല്‍മ സിഡാനാണ്‌ ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. 2008-ല്‍ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്‌.&lt;a href="http://2.bp.blogspot.com/_Iw1x2viHnBk/Sjp48cVUi2I/AAAAAAAAA2g/hlyZBYOTcF4/s1600-h/01.jpg"&gt;&lt;img id="BLOGGER_PHOTO_ID_5348720487248989026" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 214px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Iw1x2viHnBk/Sjp48cVUi2I/AAAAAAAAA2g/hlyZBYOTcF4/s320/01.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇസ്രായേലിനും അവരുടെ അധീനതയിലുള്ള വെസ്റ്റ്‌ ബാങ്കിനുമിടയില്‍ വരുന്ന ഹരിതരേഖയുടെ ഇരു ഭാഗത്തുമായാണ്‌ കഥ നടക്കുന്നത്‌. മൂന്നു മക്കളുടെ അമ്മയായ സല്‍മ സിഡാന്‍െറ ജീവനോപാധിയാണ്‌ വീടിനു തൊട്ടുള്ള നാരകത്തോട്ടം. ഭര്‍ത്താവ്‌ പത്തു വര്‍ഷം മുമ്പ്‌ മരിച്ചു. പെണ്‍മക്കള്‍ വിവാഹിതരായി വേറെ കഴിയുന്നു. മകന്‍ അമേരിക്കയില്‍ റസ്റ്റോറന്‍റില്‍ ജോലി ചെയ്യുന്നു. 40 വര്‍ഷമായി നാരകത്തോട്ടത്തെ മക്കളെപ്പോലെ പരിചരിക്കുന്ന ഒരു വൃദ്ധനാണ്‌ സല്‍മയുടെ ഏക കൂട്ട്‌. ഒരുനാള്‍ അവരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട്‌ ഇസ്രായേല്‍ രാജ്യരക്ഷാമന്ത്രി നെവോണും ഭാര്യയും തോട്ടത്തിന്‌ എതിര്‍വശത്തുള്ള വീട്ടില്‍ താമസിക്കാനെത്തുന്നു. തിങ്ങിനിറഞ്ഞ ഇലകള്‍ക്കിടയില്‍ വിളഞ്ഞു പാകമായി നില്‍ക്കുകയാണ്‌ ചെറുനാരങ്ങകള്‍. ആ തോട്ടത്തില്‍ ഇസ്രായേല്‍ സൈന്യം ആപത്ത്‌ മണക്കുന്നു. ഭീകരന്മാര്‍ തോട്ടത്തില്‍ ഒളിഞ്ഞിരുന്നു മന്ത്രിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താം. അല്ലെങ്കില്‍, അവിടേക്ക്‌ ബോംബുകളെറിഞ്ഞേക്കാം. സൈനികര്‍ തോട്ടത്തിനു ചുറ്റും മുള്ളുവേലി കെട്ടുന്നു. ശത്രു നിരീക്ഷണത്തിന്‌ വാച്ച്‌ടവര്‍ ഒരുക്കുന്നു. സെന്‍സര്‍ ഘടിപ്പിക്കുന്നു. എന്നിട്ടും റിസെ്‌കടുക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. നഷ്‌ടപരിഹാരം നല്‍കി നാരകത്തോട്ടം ഉടനെ പിഴുതുമാറ്റുമെന്ന്‌ കാണിച്ച്‌ സൈന്യം സല്‍മയ്‌ക്ക്‌ കത്തു കൊടുക്കുന്നു.&lt;br /&gt;&lt;br /&gt;നാരകത്തോട്ടം ഒഴിവാക്കി അമേരിക്കയില്‍ വന്നു താമസിക്കാനുള്ള മകന്‍െറ ക്ഷണം സല്‍മ നിരാകരിക്കുന്നു. അനീതിക്കെതിരെ ഒറ്റയ്‌ക്ക്‌ പൊരുതാനായിരുന്നു അവരുടെ തീരുമാനം. സിയാദ്‌ എന്ന യുവ അഭിഭാഷകന്‍ വഴി ആദ്യം ഇസ്രായേല്‍ സൈനികകോടതിയില്‍ സല്‍മ അപ്പീല്‍ നല്‍കുന്നു. അതു തള്ളിയപ്പോള്‍ സുപ്രീംകോടതിയില്‍ പോകുന്നു. ഇതിനിടയ്‌ക്ക്‌ നാരകത്തോട്ടം പത്ര-ടെലിവിഷന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായും ഫീച്ചറായും നിറയുന്നു. സംഭവം അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. ഇതിനു രാഷ്‌ട്രീയമാനവും കൈവരുന്നു.&lt;br /&gt;&lt;br /&gt;ഇതിനിടെ സൈന്യം സല്‍മയെ തോട്ടത്തില്‍ കടക്കുന്നതില്‍നിന്നു വിലക്കുന്നു. പിതാവിന്‍െറയും ഭര്‍ത്താവിന്‍െറയും സാന്നിധ്യം തുടിച്ചുനില്‍ക്കുന്ന നാരകച്ചെടികള്‍ വെള്ളം കിട്ടാതെ കരിയുന്നത്‌ സല്‍മ വേദനയോടെ നോക്കിനില്‍ക്കുന്നു. മൂപ്പെത്തിയ നാരങ്ങകള്‍ വാടിക്കൊഴിഞ്ഞു വീഴുന്നു.&lt;a href="http://3.bp.blogspot.com/_Iw1x2viHnBk/Sjp4__G_dpI/AAAAAAAAA2o/1u_Ebkbi8TA/s1600-h/1403.jpg"&gt;&lt;img id="BLOGGER_PHOTO_ID_5348720548123735698" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 214px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Iw1x2viHnBk/Sjp4__G_dpI/AAAAAAAAA2o/1u_Ebkbi8TA/s320/1403.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഒടുവില്‍ സുപ്രീംകോടതിയും സല്‍മയുടെ അപ്പീല്‍ തള്ളി. പക്ഷേ, നേരത്തേയുള്ള സൈനിക ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടായിരുന്നു സുപ്രീംകോടതി വിധി. ആകെയുള്ള 300 ചെടികളില്‍ പകുതിയെണ്ണത്തിന്‍െറ ഉയരം 30 സെ.മീറ്ററാക്കി കുറയ്‌ക്കുക എന്നതായിരുന്നു ഭേദഗതി. മന്ത്രിയുടെ രക്ഷാസൈനികര്‍ക്ക്‌ തോട്ടത്തിലേക്ക്‌ ശരിയായ കാഴ്‌ച കിട്ടാനാണിത്‌. മുഴുവന്‍ ചെടികളും പിഴുതെറിയുന്നതിനു പകരമുള്ള ഈ വിധി പക്ഷേ, സല്‍മയ്‌ക്ക്‌ ആശ്വാസം നല്‍കുന്നില്ല. ശത്രുവിന്‍െറ ധാര്‍ഷ്‌ട്യത്തിനു മുന്നില്‍ കീഴടങ്ങുകയേ അവര്‍ക്ക്‌ നിവൃത്തിയുണ്ടായിരുന്നുള്ളൂ.&lt;br /&gt;&lt;br /&gt;തായ്‌ത്തടി ചെറുതായി നിലനിര്‍ത്തി, ശിഖരങ്ങള്‍ മുറിച്ചുമാറ്റി നഗ്നമാക്കപ്പെട്ട നാരകത്തോട്ടത്തിലൂടെ ഹതാശയായി നടക്കുന്ന സല്‍മയെ കാണിച്ചുകൊണ്ടാണ്‌ സിനിമ അവസാനിക്കുന്നത്‌. രാജ്യരക്ഷാമന്ത്രി ആ ദൃശ്യം കാണുന്നുണ്ട്‌. അയാളുടെ മനസ്സില്‍ പശ്ചാത്താപത്തിന്‍െറ കണികയെങ്കിലുമുള്ളതായി സൂചനയില്ല. (നാരകത്തോട്ടം വെട്ടിക്കളയുന്നതിനു മന്ത്രിയുടെ ഭാര്യ എതിരായിരുന്നു. അവരതു പരസ്യമായി പത്രങ്ങളോടും പറയുന്നുണ്ട്‌.)&lt;br /&gt;&lt;a href="http://1.bp.blogspot.com/_Iw1x2viHnBk/Sjp5IOiM7xI/AAAAAAAAA2w/hmcuCUWYvvw/s1600-h/lemon-tree.jpg"&gt;&lt;img id="BLOGGER_PHOTO_ID_5348720689703350034" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 180px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Iw1x2viHnBk/Sjp5IOiM7xI/AAAAAAAAA2w/hmcuCUWYvvw/s320/lemon-tree.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;പിതാവും മകളും നാരകത്തോട്ടവും തമ്മിലുള്ള സുദൃഢ ബന്ധം സൂചിപ്പിക്കുന്ന മനോഹരമായ ദൃശ്യമുണ്ടിതില്‍. പാകമായ ചെറുനാരങ്ങകള്‍ ഓരോന്നായി പൊഴിഞ്ഞുവീഴുന്നത്‌ ക്ലോസപ്പില്‍ കാണിക്കുന്നു. കാറ്റിലാടുന്ന നാരകച്ചെടിയുടെ നിഴല്‍ മുറിയില്‍ വന്നുനിറയുന്നു. തുടര്‍ന്ന്‌ `സല്‍മ' എന്ന വിളി. പിതാവിന്‍െറ തോളിലിരുന്ന്‌ സല്‍മ എന്ന പെണ്‍കുട്ടി നാരങ്ങകളെ തൊടാന്‍ ശ്രമിക്കുകയാണ്‌. `ലെമണ്‍ ട്രീ'യുടെ ആത്മാവാണ്‌ ഈ ദൃശ്യത്തിലുള്ളത്‌.&lt;br /&gt;&lt;br /&gt;`ലെമണ്‍ട്രീ'യോട്‌ സമാനത പുലര്‍ത്തുന്നതാണ്‌ പ്രശസ്‌ത തുര്‍ക്കി സംവിധായകനായ നൂറി ബില്‍ജി സെലാന്‍െറ `ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌' എന്ന ചിത്രം. `ത്രീ മങ്കീസി'ന്‍െറ സംവിധായകനായ സെലാന്‍െറ ആദ്യകാല സിനിമയാണിത്‌. തന്‍െറ പാടത്ത്‌ മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിച്ച എമിന്‍ എന്ന വൃദ്ധന്‍െറ കഥ പറയുന്നു ഈ ചിത്രം. മരങ്ങള്‍ വെട്ടിമാറ്റിയാല്‍ ആ സ്ഥലത്തിന്‍െറ പട്ടയം തരാം എന്നാണ്‌ സര്‍ക്കാറിന്‍െറ വാഗ്‌ദാനം. 50 വര്‍ഷം മുമ്പ്‌ താന്‍ നട്ട ആ മരങ്ങളെ കൊല്ലാന്‍ എമിനു കഴിയില്ല. സര്‍ക്കാര്‍ സര്‍വേ എടുത്തുകഴിഞ്ഞതാണ്‌. എമിന്‍ സ്ഥലത്തില്ലാത്ത തക്കം നോക്കി ഉദ്യോഗസ്ഥര്‍ മരങ്ങളില്‍ അടയാളവുമിടുന്നു. ചലച്ചിത്രകാരനായ മകന്‍െറ സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ ഇങ്ങനെയൊരു ചതിപറ്റിയത്‌ എമിന്‍ അറിഞ്ഞിരുന്നില്ല. നിയമവശം എമിന്‌ നന്നായറിയാം. പൊരുതാന്‍ തന്നെയാണ്‌ അയാളുടെയും ഭാവം. തന്‍െറ പ്രിയമരങ്ങളില്‍ ഏതുനിമിഷവും കോടാലി വീഴുമെന്ന്‌ എമിന്‍ ഭയക്കുന്നു. മെയ്‌മാസം തനിക്ക്‌ നല്ല ഓര്‍മകളല്ല സമ്മാനിച്ചിട്ടുള്ളതെന്ന്‌ അയാള്‍ പരിതപിക്കുന്നു. മെയ്‌മാസത്തിലെ മേഘങ്ങള്‍ അയാളുടെ മനസ്സില്‍ ഇരുട്ടുനിറയ്‌ക്കുന്നു. പെയെ്‌താഴിയാതെ അസ്വസ്ഥതയായി അത്‌ നെഞ്ചില്‍ കനംവെച്ചു നില്‍ക്കുന്നു.&lt;br /&gt;&lt;a href="http://4.bp.blogspot.com/_Iw1x2viHnBk/Sjp5T7Nw9OI/AAAAAAAAA24/cOjH-LwLxzA/s1600-h/lemon-tree-etz-limon-3.jpg"&gt;&lt;img id="BLOGGER_PHOTO_ID_5348720890675786978" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 197px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Iw1x2viHnBk/Sjp5T7Nw9OI/AAAAAAAAA24/cOjH-LwLxzA/s320/lemon-tree-etz-limon-3.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;മരംമുറിക്കാനെത്തുന്ന അധികാരികളെ തടയാനായി അയാള്‍ ഒറ്റയ്‌ക്ക്‌ മരങ്ങള്‍ക്ക്‌ കാവല്‍നില്‍ക്കുന്നു. സാന്ത്വനത്തിന്‍െറ ഇലകളാട്ടി, തണലും കുളിരും പകരുന്ന വെള്ളിലമരത്തിന്‍െറ ചുവട്ടിലിരുന്ന്‌ എമിന്‍ പേരക്ക തിന്നുന്നതാണ്‌ അവസാന രംഗത്തില്‍ കാണുന്നത്‌. ഇരുപതുവര്‍ഷമായി സര്‍ക്കാറിന്‍െറ കോടാലിയെ ശങ്കയോടെ കാത്തിരിക്കുകയായിരുന്നു അയാള്‍. ആ വിധി ദിനം വന്നു എന്നയാള്‍ക്ക്‌ ബോധ്യമാകുന്നു. തന്‍െറ തണല്‍ നഷ്‌ടപ്പെടുകയാണ്‌. പാതി തിന്ന പേരക്ക കൈയില്‍ പിടിച്ച്‌ അയാള്‍ ശാന്തനായി കണ്ണടയ്‌ക്കുന്നു. അയാളുടെ പരാജയം സൂചിപ്പിച്ചുകൊണ്ട്‌, കണ്ണില്‍ കുത്തുന്ന വെളിച്ചം മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ കടന്നുവന്നു സ്‌ക്രീനാകെ നിറയുകയാണ്‌. `ലമണ്‍ ട്രീ'യിലെ രാഷ്ട്രീയ മാനമൊന്നും `ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌'ക്കില്ല. എങ്കിലും രണ്ടു ചിത്രങ്ങളിലും മറ്റു സമാനതകളുണ്ട്‌. ആത്മാവുള്ള മരത്തിന്‍െറ ജീവനുവേണ്ടിയുള്ള പോരാട്ടങ്ങളാണ്‌ രണ്ടിടത്തും. അവ നടത്തുന്നത്‌ സാധാരണക്കാരും. രണ്ടുപേരുടെയും ശ്രമം ഒടുവില്‍ പരാജയപ്പെടുകയാണ്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8919606961085391430-4018951660217797045?l=lokacinema.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://lokacinema.blogspot.com/feeds/4018951660217797045/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8919606961085391430&amp;postID=4018951660217797045' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/4018951660217797045'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8919606961085391430/posts/default/4018951660217797045'/><link rel='alternate' type='text/html' href='http://lokacinema.blogspot.com/2009/06/blog-post.html' title='ചെറുനാരങ്ങാത്തോട്ടം'/><author><name>T Suresh Babu</name><uri>http://www.blogger.com/profile/14203709511943754044</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_Iw1x2viHnBk/Sjp4zsAWd-I/AAAAAAAAA2Y/ANMX97s7hbk/s72-c/poster.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-8919606961085391430.post-3841418735079231338</id><published>2009-05-31T10:45:00.000-07:00</published><updated>2009-05-31T10:53:21.641-07:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>സത്യത്തിന്‍െറ കണ്ണ്‌ പൊത്തുമ്പോള്‍</title><content type='html'>&lt;a href="http://3.bp.blogspot.com/_Iw1x2viHnBk/SiLDUG9e2iI/AAAAAAAAA14/6kgEwj7kJag/s1600-h/post.jpg"&gt;&lt;img id="BLOGGER_PHOTO_ID_5342046858248116770" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 224px; CURSOR: hand; HEIGHT: 320px" alt="" src="http://3.bp.blogspot.com/_Iw1x2viHnBk/SiLDUG9e2iI/AAAAAAAAA14/6kgEwj7kJag/s320/post.jpg" border="0" /&gt;&lt;/a&gt;  &lt;div&gt;നദിയുടെ ഉദ്‌ഭവം പോലെയാണ്‌ ഒരു തിരക്കഥയുടെ തുടക്കം. ആദ്യം ഏതാനും ജലകണങ്ങള്‍. അവ കൂടിച്ചേര്‍ന്ന്‌ കൊച്ചരുവിയായി രൂപാന്തരപ്പെടുന്നു. ഒട്ടേറെ കൊച്ചരുവികള്‍ ഒരുമിച്ച്‌ നദിയായി മാറുന്നു-തുര്‍ക്കി സിനിമയെ അന്താരാഷ്‌ട്രതലങ്ങളിലേക്കുയര്‍ത്തിയ നൂറി ബില്‍ജി സെലാന്‍ എന്ന സംവിധായകന്‍ തന്‍െറ സിനിമകളുടെ ജന്മത്തെപ്പറ്റി മനസ്സു തുറക്കുകയാണിവിടെ. ഒരു ജലകണമായി മനസ്സില്‍ പതിക്കുന്ന ആശയം ജീവിതത്തെ തഴുകിയുണര്‍ത്തുന്ന മഹാനദിയായി കടന്നുപോവുകയാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.&lt;/div&gt;&lt;br /&gt;&lt;div&gt;ഇലക്‌ട്രിക്കല്‍ എന്‍ജിനീയറും ഫോട്ടോഗ്രാഫറുമായ സെലാന്‍ 1997-ല്‍ `കസാബ' എന്ന സിനിമയിലൂടെയാണ്‌ സംവിധാനരംഗത്തേക്ക്‌ കടക്കുന്നത്‌. പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു സിനിമകള്‍ ചെയ്‌തു. 99-ല്‍ `ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌', 2002-ല്‍ `ഡിസ്റ്റന്‍റ്‌', 2006-ല്‍ `ക്ലൈമെറ്റ്‌സ്‌', 2008-ല്‍ `ത്രീ മങ്കീസ്‌'. അവ ഓരോന്നും പ്രേക്ഷകരും നിരൂപകരും ശ്രദ്ധിച്ചു.&lt;/div&gt;&lt;br /&gt;&lt;div&gt;2008-ല്‍ കാനിലെ ചലച്ചിത്ര മേളയില്‍ സെലാന്‌ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രമാണ്‌ `ത്രീ മങ്കീസ്‌'. 2008-ലെ ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള വിഭാഗത്തില്‍ മത്സരിച്ചിട്ടുണ്ട്‌ `ത്രീ മങ്കീസ്‌'.&lt;/div&gt;&lt;br /&gt;&lt;div&gt;`തിന്മ കാണരുത്‌, കേള്‍ക്കരുത്‌, പറയരുത്‌' എന്ന ആദര്‍ശചിന്തയെ സൂചിപ്പിക്കുന്നു മൂന്നു കുര
