Friday, January 23, 2009

അജ്ഞാതയായ അമ്മ

സ്‌ത്രീ സഹനത്തിന്‍െറ തീവ്രമായ അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന ഇറ്റാലിയന്‍ സിനിമയാണ്‌ `ദ അണ്‍നോണ്‍ വുമണ്‍'. സിനിമാ പാരഡീസോ, മലീന എന്നീ ചിത്രങ്ങളിലൂടെ ലോകമെങ്ങും ആസ്വാദകരെ നേടിയെടുത്ത ജുസെപ്പെ ടോര്‍ണത്തോറെയാണ്‌ `അണ്‍നോണ്‍ വുമണി'ന്‍െറ സംവിധായകന്‍. തിയേറ്ററില്‍ പ്രൊജെക്‌ഷന്‍ ബോയിയായി തുടങ്ങി ഇറ്റലിയിലെ അറിയപ്പെടുന്ന സംവിധായകനായി മാറുന്ന ടോട്ടോ എന്ന സാല്‍വേത്തോറെയുടെയും അയാളുടെ ഗുരുവായ ആല്‍ഫ്രെഡോയുടെയും കഥ പറഞ്ഞ `സിനിമാ പാരഡീസോ' (1988), സൗന്ദര്യം ശാപമായി മാറിയ യുവതിയുടെ കഥ റെനറ്റോ എന്ന പതിമ്മൂന്നുകാരന്‍െറ കാഴ്‌ചപ്പാടിലൂടെ ആവിഷ്‌കരിച്ച `മലീന' (2000) എന്നിവയ്‌ക്കുശേഷം ജുസെപ്പെ ശ്രദ്ധേയനാകുന്നത്‌ `അണ്‍നോണ്‍ വുമണി'ലൂടെയാണ്‌. 2007-ല്‍ യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്‌ക്കുള്ള ഓഡിയന്‍സ്‌ അവാര്‍ഡും മോസേ്‌കാ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡും ഈ ചിത്രമാണ്‌ നേടിയത്‌.


മനുഷ്യക്കുഞ്ഞുങ്ങളെ കടത്തുന്ന ഭീകര സംഘത്തില്‍ അകപ്പെട്ടുപോയ ഇറേന യാരോ ഷെങ്കോ എന്ന യുക്രൈനിയന്‍ യുവതി തന്‍െറ അവസാനത്തെ കുഞ്ഞിനെ കണ്ടെത്താന്‍ നടത്തുന്ന അപൂര്‍ണയാത്രയാണ്‌ `ദ അണ്‍നോണ്‍ വുമണി'ല്‍ അനാവരണം ചെയ്യുന്നത്‌.


സെക്‌സ്‌ മാഫിയ മനുഷ്യക്കുഞ്ഞങ്ങളെ കടത്തുന്നതിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ജുസെപ്പെക്ക്‌ ലഭിക്കുന്നത്‌ ഏതാണ്ട്‌ ഇരുപത്‌ വര്‍ഷം മുമ്പാണ്‌. അക്കാലത്തു തന്നെ ഒരു തിരക്കഥയും തയ്യാറാക്കി വെച്ചു. ഇടയെ്‌ക്കാക്കെ ചിന്തകളില്‍ ഉയിര്‍ത്തെഴുന്നേറ്റും വീണ്ടും വിസ്‌മരിക്കപ്പെട്ടും ആ തിരക്കഥ അങ്ങനെ കിടന്നു. 2006 ന്‍െറ ഒടുവിലാണ്‌ `ദ അണ്‍നോണ്‍ വുമണ്‍' സിനിമയാക്കാന്‍ സംവിധായകന്‍െറ മനസ്സ്‌ പാകപ്പെട്ടത്‌.


വേട്ടയാടുന്ന ഭൂതകാലത്തില്‍ നിന്ന്‌ മോചനമാഗ്രഹിച്ച്‌ ഇറ്റലിയിലെത്തുന്ന ഇറേനയാണ്‌ ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. അവളുടെ വരവിന്‌ നിഗൂഢമായ ഒരു ലക്ഷ്യമുണ്ട്‌. തിയ എന്ന നാലുവയസ്സുകാരിയുടെ ജന്മരഹസ്യം തേടുകയാണ്‌ ഇറേന. സ്വര്‍ണാഭരണ ബിസിനസ്സുകാരായ ആദാക്കര്‍ കുടുംബത്തിന്‍െറ അരുമയാണ്‌ തിയ. ആ പെണ്‍കുട്ടിക്ക്‌ പ്രതിരോധശേഷി കുറവാണ്‌. നിലത്തു വീണാല്‍ അവള്‍ക്ക്‌ സ്വയം എഴുന്നേല്‍ക്കാനാവില്ല. ആരെങ്കിലും തല്ലിയാല്‍ തിരിച്ചു തല്ലാന്‍ കഴിയില്ല. തിയയുടെ വീട്ടില്‍ പരിചാരികയായി ഇറേന ജോലി നേടുന്നു. വീട്ടുകാരുടെ പ്രിയം നേടിയെടുക്കുന്ന ഇറേന തിയയുമായി അടുക്കുന്നു. അവള്‍ പെണ്‍കുട്ടിയെ പ്രതിരോധ മുറകള്‍ പഠിപ്പിക്കുന്നു. അവളെ താരാട്ടുപാടി ഉറക്കുന്നു. ഇറേനയുടെ നീക്കങ്ങളില്‍ സംശയാലുവായ തിയയുടെ അമ്മ അവളെ പിരിച്ചു വിടുന്നു. എന്നിട്ടും ഇറേന നാട്ടിലേക്ക്‌ തിരിച്ചു പോകുന്നില്ല. തിയ തന്‍െറ മകളാണെന്നാണ്‌ അവളുടെ വിശ്വാസം. തിയയെ തനിക്ക്‌ അടുത്തുനിന്നു കാണണം. അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കാണണം. ഇതേ ഇറേന ആഗ്രഹിച്ചുള്ളൂ. തിയയുടെ അമ്മ കാറപകടത്തില്‍ മരിക്കുന്നു. തിയയുടെ അച്ഛന്‍ ഇറേനയെ വീണ്ടും തന്‍െറ വീട്ടിലേക്ക്‌ ക്ഷണിക്കുന്നു. തിയയും അച്ഛനും പുതിയ അപ്പാര്‍ട്ട്‌മെന്‍റിലേക്ക്‌ താമസം മാറിയ ദിവസം തന്നെ ഇറേനയെത്തേടി പോലീസ്‌ എത്തുന്നു. തിയയുടെ അമ്മയുടെ മരണത്തില്‍ പോലീസിന്‌ സംശയമുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ഇറേന മറ്റൊരു കഥയാണ്‌ വെളിപ്പെടുത്തുന്നത്‌. തന്‍െറ ദുരിതാവസ്ഥയ്‌ക്ക്‌ കാരണക്കാരനായ മാഫിയാത്തലവനെ അവള്‍ കൊന്നു കുഴിച്ചുമൂടിയിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലിലേക്ക്‌ പോകുന്ന ഇറേന വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരുമ്പോള്‍ യുവതിയായ തിയ അവളെ സ്വീകരിക്കാന്‍ എത്തുന്നു.


ഒരു സസ്‌പെന്‍സ്‌ സിനിമയുടെ പിരിമുറുക്കമുണ്ട്‌ ഈ സിനിമയ്‌ക്ക്‌. അവിടവിടെ ഓരോ കണ്ണി ഇട്ടേച്ചാണ്‌ കഥ മുന്നോട്ടു കൊണ്ടുപോകുന്നത്‌. ഉചിതസന്ദര്‍ഭങ്ങളില്‍ ഈ കണ്ണികള്‍ അതിമനോഹരമായി കൂട്ടിയോജിപ്പിക്കുന്നു സംവിധായകന്‍. കഥാസന്ദര്‍ഭങ്ങളുടെ വിശദാംശങ്ങളില്‍ പുലര്‍ത്തുന്ന കണിശതയും സൂക്ഷ്‌മതയും ശ്രദ്ധേയമാണ്‌. ഓരോ രംഗത്തും പ്രത്യക്ഷപ്പെടുന്ന നിസ്സാരവസ്‌തുക്കള്‍ക്കുപോലും കഥാഗതിയില്‍ നിര്‍ണായകപങ്കുണ്ട്‌. തിയേറ്ററിലെ പ്രൊജക്‌ഷന്‍ റൂമില്‍ ചുമരില്‍ പതിക്കുന്ന ഓരോ തുണ്ട്‌ കടലാസിനും മുറിച്ചുമാറ്റിയിടുന്ന ഓരോ തുണ്ട്‌ ഫിലിമിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന്‌ `സിനിമാ പാരഡീസോ'യില്‍ നമ്മള്‍ കണ്ടതാണ്‌. അതുപോലെ `അണ്‍നോണ്‍ വുമണി'ലെ വളഞ്ഞുപിരിഞ്ഞുപോകുന്ന ഗോവണിപ്പടികളും ഇടയ്‌ക്ക്‌ പൂത്തും കരിഞ്ഞും നില്‌ക്കുന്ന പൂച്ചെടികളും മുറിയില്‍ അലസമായി ഇട്ടിരിക്കുന്ന കത്രികയുമൊക്കെ സജീവബിംബങ്ങളായി മാറുകയാണ്‌.


അസാധാരണമായ ആകര്‍ഷകശക്തിയാണ്‌ ഈ സിനിമയ്‌ക്കുള്ളത്‌. കഥാനായികയുടെ ഓര്‍മകള്‍ ശിഥിലമാണ്‌. അസ്വസ്ഥമായ മനസ്സില്‍ നിന്ന്‌ അടുക്കും ചിട്ടയുമില്ലാതെയാണ്‌ ഓര്‍മകള്‍ കടന്നുവരുന്നത്‌. ഇറ്റലിയിലെ ജീവിതത്തിലുണ്ടാകുന്ന ഓരോ അനുഭവവും സമാനമായ ഭൂതകാലാനുഭവത്തിലേക്ക്‌ പോകാന്‍ ഇറേനയെ പ്രേരിപ്പിക്കുന്നു. അവളുടെ പീഡിതമായ ഭൂതകാലം ഒറ്റ ഫ്‌ളാഷ്‌ബാക്കിലൊതുക്കുകയല്ല സംവിധായകന്‍. സന്ദര്‍ഭങ്ങളാണ്‌ അവളുടെ ഓര്‍മകളെ പിറകിലേക്ക്‌ വലിക്കുന്നത്‌. തീക്ഷ്‌ണമായ മഞ്ഞനിറത്തിലാണ്‌ പൂര്‍വകാലം സംവിധായകന്‍ ആവിഷ്‌കരിക്കുന്നത്‌. അഗ്‌നനിയുടെ തിളക്കവും പ്രഹരശേഷിയുമുണ്ട്‌ ഈ ഫ്‌ളാഷ്‌ബാക്ക്‌ രംഗങ്ങള്‍ക്ക്‌. അവയില്‍ സേ്‌നഹസ്‌പര്‍ശമുള്ള നിമിഷങ്ങള്‍ വളരെക്കുറവാണ്‌. തന്‍െറ കാമുകനെക്കുറിച്ചുള്ള ചിതറിയ ചില സുഖാനുഭവങ്ങള്‍ മാത്രമാണ്‌ ഇറേനയ്‌ക്കുള്ളത്‌. ബാക്കിയെല്ലാം പേടിസ്വപ്‌നങ്ങളാണ്‌. അതവളെ നിരന്തരം വേട്ടയാടുകയാണ്‌.


ക്രൂരനായ ലൈംഗികക്കച്ചവടക്കാരന്‌ ഇരയായിപ്പോയവളാണ്‌ ഇറേന. ദാരിദ്ര്യമാണ്‌ അവളെ അവിടെ എത്തിച്ചത്‌. അടിമയെപ്പോലെയായിരുന്നു അവളുടെ ജീവിതം. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഒമ്പത്‌ കുഞ്ഞുങ്ങളെ ഇറേന പ്രസവിച്ചു. കുഞ്ഞുങ്ങളെ ഒറ്റത്തവണ കാണാനേ അവള്‍ക്കവകാശമുള്ളൂ. പിന്നെ എന്നന്നേക്കുമായി മറന്നോളണം. കുഞ്ഞിനെ പെട്ടെന്നുതന്നെ ദത്തെടുക്കാന്‍ തയ്യാറായി വരുന്ന ദമ്പതിമാര്‍ക്ക്‌ മാഫിയത്തലവന്‍ കൈമാറും.


അവസാനം പ്രസവിച്ച കുഞ്ഞിനെ മാത്രമാണ്‌ ഇറേന സ്വന്തമാക്കാനാഗ്രഹിച്ചത്‌. അവളുടെ അച്ഛനാരെന്ന്‌ അവള്‍ക്ക്‌ ഉറപ്പുണ്ടായിരുന്നു. പ്രിയ കാമുകനെക്കുറിച്ചുള്ള ഓര്‍മ നിലനിര്‍ത്താന്‍ ആ കുഞ്ഞിനെ വിട്ടുകിട്ടാന്‍ അവള്‍ മോഹിച്ചു. ആ മോഹമാണ്‌ അവളെ ഇറ്റലിയിലെത്തിച്ചത്‌. തിയ തന്‍െറ അവസാനത്തെ കുഞ്ഞാണെന്നാണ്‌ അവള്‍ കരുതിയത്‌. പക്ഷേ, ഡി.എന്‍.എ. ടെസ്റ്റിന്‍െറ വിധി അവള്‍ക്കെതിരായിരുന്നു.


`അജ്ഞാത' എന്ന സിനിമാ ശീര്‍ഷകം പ്രാധാന്യമര്‍ഹിക്കുന്നു. സിനിമയുടെ അവസാനഘട്ടം വരെ ഇറേന ആരാണ്‌ എന്ന്‌ നമ്മള്‍ അറിയുന്നില്ല. യുക്രൈനില്‍ നിന്ന്‌ വരുന്നു എന്നതല്ലാതെ ഇറേനയുടെ കുടുംബ പശ്ചാത്തലമൊന്നും വിശദീകരിക്കുന്നില്ല. മറ്റു കഥാപാത്രങ്ങള്‍ക്കെല്ലാം അവളൊരു പ്രഹേളികയാണ്‌. തിയയുടെ മുന്നില്‍ അവള്‍ അമ്മയായി പെരുമാറുന്നേയില്ല. അവിടെ അവള്‍ ആയതന്നെയാണ്‌. കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ എപ്പോഴും വന്നുംപോയും കൊണ്ടിരിക്കുന്ന മുഖമില്ലാത്ത മനുഷ്യരിലൊരാള്‍. തിയ തന്‍െറ മകളാണെന്ന്‌ ഒടുവില്‍ പോലീസിനോടു മാത്രമാണ്‌ അവള്‍ തുറന്നു പറയുന്നത്‌. ഒരവസരത്തിലും ഒരമ്മയുടെ ആവേശത്തോടെ, അധികാരത്തോടെ അവള്‍ തിയയെ സമീപിക്കുന്നില്ല. തിയയുടെ അനിഷ്‌ടം സമ്പാദിച്ചും അവളെ സുധീരയാക്കാനാണ്‌ ഇറേന ശ്രമിക്കുന്നത്‌. തന്‍െറ ദുരനുഭവങ്ങളാണ്‌ അവളെ അതിന്‌ പ്രേരിപ്പിക്കുന്നത്‌. സ്വയം പ്രതിരോധിക്കാനുള്ള ശേഷി ആ പെണ്‍കുട്ടിയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ അവള്‍ വിജയിക്കുന്നു. ഒമ്പത്‌ മക്കള്‍ക്കും ഇറേന എന്ന അമ്മ അജ്ഞാതയാണ്‌. തന്‍െറ മക്കളെ ആ അമ്മയ്‌ക്കുമറിയില്ല. മകളല്ലെങ്കിലും തിയയുമായി ആത്മബന്ധം സ്ഥാപിക്കുന്നുണ്ട്‌ ഇറേന. ജയിലില്‍ കഴിയുമ്പോള്‍ അവര്‍ തമ്മില്‍ കത്തിടപാടുകള്‍ നടന്നതായി സൂചനയുണ്ട്‌. 110 മിനിറ്റ്‌ നീണ്ട സിനിമ അവസാനിക്കുമ്പോള്‍ ഇരുവരും വീണ്ടും ഒരുമിക്കുന്നതാണ്‌ നമ്മള്‍ കാണുന്നത്‌.

Wednesday, January 14, 2009

വേട്ടക്കാരും ഇരകളും

ബ്രസീലിലെ റിയോ ഡി ജനീറോ നഗരത്തിലുള്ള എഴുന്നൂറോളം ചേരികള്‍ കേന്ദ്രീകരിച്ച്‌ വിളയാടുന്ന അധോലോക സംഘങ്ങളും അവരുടെ ചോരക്കളിയും സിനിമയ്‌ക്ക്‌ വീണ്ടും വിഷയമായിരിക്കുന്നു. ജോസ്‌ പദില സംവിധാനം ചെയ്‌ത `എലൈറ്റ്‌ സ്‌ക്വാഡ്‌' എന്ന ബ്രസീലിയന്‍ ചിത്രമാണ്‌ ഈ ഗണത്തിലെ ഒടുവിലത്തെ സിനിമ. ഫെര്‍ണാണ്ടോ മീറെല്ലസ്‌ സംവിധാനം ചെയ്‌ത `സിറ്റി ഓഫ്‌ ഗോഡ്‌', പൗലോ മൊറെല്ലി സംവിധാനം ചെയ്‌ത `സിറ്റി ഓഫ്‌ മെന്‍' എന്നീ ബ്രസീലിയന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയായി `എലൈറ്റ്‌ സ്‌ക്വാഡി'നെ വിശേഷിപ്പിക്കാം. 2008ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' എലൈറ്റ്‌ സ്‌ക്വാഡിനായിരുന്നു. ബ്രസീലില്‍ ഈ ചിത്രം വന്‍ ഹിറ്റായിരുന്നു.��1997ല്‍ അന്നത്തെ മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമന്‍െറ ബ്രസീല്‍ സന്ദര്‍ശനത്തിന്‍െറ പശ്ചാത്തലത്തിലാണ്‌ `എലൈറ്റ്‌ സ്‌ക്വാഡിന്‍െറ രചന. റിയോവിലെ കുപ്രസിദ്ധ ചേരിക്കടുത്തുള്ള ബിഷപ്പിന്‍െറ വസതിയിലായിരുന്നു മാര്‍പാപ്പയുടെ വിശ്രമം. നിലയ്‌ക്കാത്ത വെടിയൊച്ചയില്‍ നിന്ന്‌ മാര്‍പാപ്പയുടെ സന്ദര്‍ശന ദിവസങ്ങളിലെങ്കിലും റിയോനഗരത്തെ മോചിപ്പിക്കാന്‍ ഭരണാധികാരികള്‍ ആഗ്രഹിച്ചു. അത്‌ നടപ്പാക്കാന്‍ പോലീസിലെ ഒരു പ്രത്യേക വിഭാഗത്തെത്തന്നെ നിയോഗിച്ചു. ഈ പ്രത്യേക പോലീസിന്‍െറ ആക്‌ഷനും അതിനു നേതൃത്വം നല്‌കുന്ന ഓഫീസറുടെ ധര്‍മസങ്കടങ്ങളുമാണ്‌ 115 മിനിറ്റുള്ള ഈ ചിത്രം പറയുന്നത്‌.
റിയോനഗരത്തിലെ പന്ത്രണ്ട്‌ പോലീസുദ്യോഗസ്ഥരും ഒരു സൈക്യാട്രിസ്റ്റും നല്‌കിയ വിവരങ്ങളാണ്‌ തിരക്കഥയ്‌ക്ക്‌ അടിസ്ഥാനം. ബി.പി.ഒ.ഇ. എന്ന പ്രത്യേക പോലീസ്‌ വിഭാഗത്തിലെ ഒരുന്നത ഉദ്യോഗസ്ഥനും `സിറ്റി ഓഫ്‌ ഗോഡി'ന്‍െറ തിരക്കഥാകൃത്തായ ബ്രോജിയോ മന്‍േറാവനിയും ചേര്‍ന്നാണ്‌ `എലൈറ്റ്‌ സ്‌ക്വാഡിന്‍െറ തിരക്കഥ തയ്യാറാക്കിയത്‌. ഡോക്യുമെന്‍ററിയാക്കാനായിരുന്നു ആദ്യം ജോസ്‌ പദില പരിപാടിയിട്ടിരുന്നത്‌. തന്‍െറ ജീവന്‍ പോലും അപകടത്തിലായേക്കുമെന്ന്‌ മനസ്സിലാക്കി പിന്നീടദ്ദേഹം ഫീച്ചര്‍ സിനിമയാക്കി മാറ്റുകയാണുണ്ടായത്‌.

ആദ്യത്തെ രണ്ട്‌ സിനിമകളിലേതുപോലെ അധോലോകസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഈ ചിത്രത്തിലില്ല. ഇവിടെ പോലീസാണ്‌ മേല്‍ക്കൈ നേടുന്നത്‌. പോലീസ്‌ വേട്ടക്കാരും അധോലോക സംഘം ഇരകളുമായി മാറുകയാണ്‌.

രാഷ്ട്രീയക്കാരുടെയും പോലീസിന്‍െറയും തണലിലാണ്‌ ചേരികളിലെ മയക്കുമരുന്നു മാഫിയ വളരുന്നത്‌. മരണഭയമുള്ളവരാണ്‌ പോലീസിലേറെപ്പേരും. എല്ലാ നെറികേടുകള്‍ക്കും അവര്‍ കൂട്ടുനില്‍ക്കും. മാഫിയകളില്‍ നിന്ന്‌ `പടി'പറ്റി അവര്‍ പരസ്‌പരസഹകരണത്തിന്‍െറ വഴിതുറന്നു കൊടുക്കുന്നു. ഈ അവസ്ഥയിലാണ്‌ ഒരു ശുദ്ധികലശത്തിനായി നാസിമെന്‍േറാ എന്ന പോലീസ്‌ ഓഫീസര്‍ അവിടെ എത്തുന്നത്‌. അഴിമതിക്ക്‌ എതിരാണ്‌ നാസിമെന്‍േറാ. പരിശീലനകാലത്തുതന്നെ അയാള്‍ ഓരോരുത്തരെയും കര്‍ശനമായി നിരീക്ഷിക്കും. അഴിമതിക്കാരാണെന്നു കണ്ടാല്‍ പോലീസില്‍നിന്ന്‌ പറഞ്ഞുവിടും.

മാര്‍പാപ്പയുടെ `സുഖനിദ്ര' നാസിമെന്‍േറായുടെ ചുമലിലാണ്‌ വീഴുന്നത്‌. അതോടെ, നാസിമെന്‍േറായുടെ ഉറക്കം നഷ്‌ടപ്പെടുന്നു. അയാളുടെ ഭാര്യ പൂര്‍ണഗര്‍ഭിണിയാണ്‌. കുടുംബജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണ സ്‌ത്രീയാണവര്‍. രാത്രി വൈകിയെത്തി അതിരാവിലെ വീണ്ടും മാഫിയ വേട്ടക്കിറങ്ങുന്ന നാസിമെന്‍േറാവിന്‌ തന്‍െറ ജീവിതത്തെപ്പറ്റി ഒരുറപ്പും നല്‌കാനാവുന്നില്ല. എങ്കിലും, ഔദ്യോഗികജീവിതത്തിന്‍െറ കാഠിന്യം അയാള്‍ മനസ്സിലാക്കുന്നുണ്ട്‌. സ്വസ്ഥമായ ഒരു കുടുംബജീവിതം അയാളും കൊതിക്കുന്നു. പ്രത്യേക പരിശീലനം നേടിയ നൂറ്‌ ചെറുപ്പക്കാരാണ്‌ ബി.പി.ഒ.ഇ. എന്ന പ്രത്യേക പോലീസ്‌ സേനയിലുള്ളത്‌. ഇവരില്‍നിന്ന്‌ മിടുക്കനും പ്രാപ്‌തനുമായ ഒരാളെ തന്‍െറ പിന്‍ഗാമിയായി കണ്ടെത്തണം. എന്നിട്ടുവേണം വിശ്രമമില്ലാത്ത കഠിനജീവിതത്തില്‍നിന്ന്‌ പിന്മാറാന്‍.

പകരക്കാരനെ കണ്ടെത്താനുള്ള നാസിമെന്‍േറായുടെ ശ്രമങ്ങളാണ്‌ ഈ `പോലീസ്‌ സ്റ്റോറി'യെ വ്യത്യസ്‌തമാക്കുന്നത്‌. മകന്‍െറ ജനനത്തോടെ നാസിമെന്‍േറാ തന്‍െറ ലക്ഷ്യപ്രാപ്‌തിക്കായി പ്രയത്‌നനം തുടങ്ങുന്നു. ഔദ്യോഗിക ജീവിതത്തിന്‍െറ സമ്മര്‍ദങ്ങളും കുടുംബജീവിതത്തോടുള്ള അഭിനിവേശവും അയാളില്‍ സംഘര്‍ഷമായി വളരുകയാണ്‌. മാഫിയകളെ നിര്‍ദാക്ഷിണ്യം വേട്ടയാടുകയും ഒപ്പം തന്‍െറ കര്‍ക്കശമായ വഴിയിലേക്ക്‌ ഒരു പകരക്കാരനെ കൊണ്ടുവരികയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രമാണ്‌ നാസിമെന്‍േറാ സ്വീകരിക്കുന്നത്‌. പകരക്കാരായി രണ്ട്‌ ഉശിരന്മാരെയാണ്‌ അയാള്‍ കണ്ടുവെക്കുന്നത്‌. പുതുതായി സേനയില്‍ ചേര്‍ന്ന നാറ്റോ, മത്യാസ്‌ എന്നിവരാണവര്‍. രണ്ടുപേരും കളിക്കൂട്ടുകാരാണ്‌. നാറ്റോ അല്‌പം ചൂടനാണ്‌. ചിന്തിക്കും മുന്‍പ്‌ പ്രവര്‍ത്തിച്ചുകളയും. മത്യാസ്‌ അങ്ങനെയല്ല. ചേരിയില്‍നിന്നാണവന്‍െറ വരവ്‌. റിയോവിലെ മികച്ച ലോകോളേജില്‍ പഠിക്കുകയാണവന്‍. എടുത്തുചാട്ടക്കാരനല്ല. നിയമസംരക്ഷകരാണ്‌ പോലീസും അഭിഭാഷകരും എന്നു വിശ്വസിക്കുന്നവനാണ്‌ മത്യാസ്‌. അവന്‌ ഒരാദര്‍ശലോകമുണ്ട്‌. സൂക്ഷ്‌മനിരീക്ഷണങ്ങളിലൂടെയും കടുപ്പമേറിയ പരീക്ഷണങ്ങളിലൂടെയും നാസിമെന്‍േറാ ഒടുവില്‍ മത്യാസിനെയാണ്‌ പകരക്കാരനായി തിരഞ്ഞെടുക്കുന്നത്‌.

വെടിയൊച്ച നിലയ്‌ക്കാത്ത റിയോ നഗരമാണ്‌ `സിറ്റി ഓഫ്‌ ഗോഡി'ല്‍ നമ്മള്‍ കണ്ടത്‌. `സിറ്റി ഓഫ്‌ മെന്നി'ലാകട്ടെ ചേരികളിലെ ചെറുപ്പക്കാരുടെ അനാഥത്വത്തിന്‍െറ വേദനയും വിഷാദവും രോഷവുമാണ്‌ നിറഞ്ഞുനിന്നത്‌. പ്രമേയഘടനയില്‍ `സിറ്റി ഓഫ്‌ ഗോഡി'ന്‌ അടുത്തു നില്‍ക്കുന്നു `എലൈറ്റ്‌ സ്‌ക്വാഡ്‌'. നാസിമെന്‍േറായുടെ വീക്ഷണത്തിലാണ്‌ സംവിധായകന്‍ സിനിമയൊരുക്കിയിരിക്കുന്നത്‌. മാര്‍പാപ്പയുടെ സന്ദര്‍ശനം സുഗമമാക്കാനും ഒപ്പം തന്‍െറ വ്യക്തിപരമായ ആഗ്രഹം സഫലമാക്കാനുമാണ്‌ അയാള്‍ യത്‌നനിക്കുന്നത്‌. തിരക്കഥയെ ഇങ്ങനെ രണ്ട്‌ സമാന്തര സംഭവങ്ങളിലൂടെ കൊണ്ടുപോവുകയാണ്‌ സംവിധായകന്‍. നാസിമെന്‍േറായാണ്‌ കഥ പറയുന്നത്‌. അയാളുടെ പക്ഷത്താണ്‌ സംവിധായകന്‍ നിലയുറപ്പിക്കുന്നത്‌. നാസിമെന്‍േറായുടെ കാഴ്‌ചപ്പാടുകള്‍ക്കുമാത്രമാണ്‌ ഇവിടെ പ്രസക്തി. അയാള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്‌ ക്യാമറ.



മികച്ച സിനിമ എന്ന ഗണത്തില്‍പ്പെടുത്താനാവാത്ത `എലൈറ്റ്‌ സ്‌ക്വാഡ്‌' പലയിടത്തും ഡോക്യുമെന്‍ററിയുടെ സ്വഭാവം കാണിക്കുന്നു. സംഭാഷണങ്ങളിലുടനീളം പോലീസിന്‍െറയും തെരുവുഗുണ്ടകളുടെയും വൃത്തികെട്ട ഭാഷയാണ്‌ ഉപയോഗിക്കുന്നത്‌. ബ്രസീലിയന്‍ പോലീസിന്‍െറ കര്‍ക്കശമായ പരിശീലനവും ക്രൂരമായ മര്‍ദന മുറകളും ദൃശ്യങ്ങളില്‍ വന്നുനിറയുന്നു. ഭരണവര്‍ഗത്തിന്‍െറ പിണിയാളുകളായ പോലീസിനെ ഒരഭിജാത വിഭാഗമാക്കി മാറ്റി അതിക്രമങ്ങള്‍ക്ക്‌ വെള്ളപൂശുകയാണ്‌ സംവിധായകന്‍ എന്ന വിമര്‍ശം ഈ ചിത്രത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്‌. `ബസ്‌ 174' എന്ന ഡോക്യുമെന്‍ററിയിലൂടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ച ജോസ്‌പദിലക്ക്‌ വഴിതെറ്റുന്നുവോ എന്ന്‌ ചിലര്‍ ശങ്കിക്കുന്നു (ഒരു ബസ്‌റാഞ്ചിയുടെ അനുഭവത്തിലൂടെ റിയോ ഡി ജനീറോവിലെ ദാരിദ്ര്യവും തെരുവുജീവിതവും അനാവരണം ചെയ്‌ത `ബസ്‌ 174' ഏറെ പ്രശംസ നേടിയിരുന്നു).